കോട്ടയം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജെസ്നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധിക്കും. കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം. ഏന്തയാറിലെ ഒരു സ്കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിർമാണ കരാർ ജെസ്നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഇത്തരമൊരു സംശയം ആക്ഷൻ കൗണ്‍സിൽ ഉന്നയിച്ചതിനെത്തുടർന്ന് ഒരാഴ്ച മുൻപ് അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ജെസ്നയുടെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തേ തന്നെ തുടങ്ങിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെയാണ് പരിശോധന. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം,…
Read MoreCategory: RD Special
തഫ്സീര്‍ ചെറിയൊരു കള്ളനല്ല, മെബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നത് കാമുകിമാര്‍ക്ക് നല്കാന്, ഉണ്ടായിരുന്നത് ഡസന്‍ കണക്കിന് കാമുകിമാര്‍, പൊന്നാനിക്കാരന് തഫ്സീറിന്റെ വിദ്യകള്‍ ഇങ്ങനെ
ചാവക്കാടുനിന്നു മോഷ്ടിച്ചെടുത്ത രണ്ട് മൊബൈല്‍ഫോണുകള്‍ ചെറായി ദേവസ്വം നടയിലെ മൊബൈല്‍ കടയില്‍ വില്ക്കാന് ശ്രമിച്ച യുവാവിനെ മുനന്പം പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്സീര്‍ ദര്‍വേഷ് (20)ആണ് അറസ്റ്റിലായത്. മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ കാമുകിമാര്‍ക്ക് സമ്മാനം നല്‍കുന്നത് മോഷ്ടാവിന്റെ ഹോബി. മുനമ്പം പോലീസ് ഇന്നലെ പിടികൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടാവായ പൊന്നാനി സ്വദേശി തഫ്സീര്‍ ദര്വേഷിന്റേതാണ് ഈ ഹോബി. ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളെ പരിചപ്പെട്ട് ഇവരുമായി പ്രയണയത്തിലാകും. തുടര്‍ന്ന് ഞാന്‍ ഒരു മൊബൈല്‍ഫോണ്‍ സമ്മാനം തരട്ടെയെന്ന് ചോദിക്കും. ഇത് കേള്‍ക്കുമ്പോള്‍ കാമുകിമാര്‍ക്ക് സന്തോഷമാകും. പിന്നീട് സ്ഥലവും സമയം നിശ്ചയിച്ചശേഷം ഏതെങ്കിലും ഷോപ്പ് കുത്തിത്തുറന്ന് ഫോണ്‍ മോഷ്ടിച്ച് എത്തിച്ചു കൊടുക്കും. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ എടക്കഴിയൂരിലെ ഒരു കട കുത്തിപ്പൊളിച്ച് ഏഴു മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന ഇയാള്‍ രണ്ട് ഫോണുകളുമായി…
Read Moreനീ എന്തിനാടീ ഗംഗാധരന് ചേട്ടനെ കാണാന്‍ വന്നേ..മൂക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി, പിടിച്ചു മാറ്റാന്‍ എത്തിയവര്‍ക്കും കിട്ടി പൂരം, സംഭവം ഇങ്ങനെ
സ്ത്രീകള്‍ തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ വര്‍ധിക്കുകയാണോ? അതും പൊതുമധ്യത്തില്‍ വച്ച്. സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം മുക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ നടന്ന കൂട്ടയടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ത്രീകളുടെ അടിയില്‍ റോഡുവരെ ബ്ലോക്കായി. ഒരാളുടെ മൂക്കുപ്പൊട്ടി രക്തം വന്നതോടെ നാട്ടുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളായതിനാല്‍ പിന്നീട് പിന്മാറുകയായിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ബാങ്ക് വളുപ്പില്‍ ലോട്ടറി വില്‍ക്കുന്ന ഗംഗാധരന് എന്ന വ്യക്തിയെ ചൊല്ലിയാണ് മധ്യവയസ്കരായ രണ്ടു സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബസിറങ്ങിയെത്തിയ സ്ത്രീയെ നി എന്തിനാണ് ഗംഗാധരന് ചേട്ടനെ കാണാന്‍ വന്നതെന്ന് ചോദിച്ച് തട്ടികയറുകയായിരുന്നു. നാട്ടുകാരില്‍ പലരും ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍. ചിലര്‍ പ്രശ്നം രമ്യതയിലെത്തിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ സ്ത്രീകളായതിനാല്‍ പിന്മാറി. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ല.
Read Moreഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടി, രുചിയുടെ നൂറാണ്ടും കടന്ന് കോമളവിലാസം ; കൊങ്ങിണിപ്പലഹാരത്തിന്റെ രുചി കണ്ണൂരിന് പകർന്നു നൽകിയ കോമളവിലാസത്തിന്റെ ചരിത്രത്തിലൂടെ…
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരു ജനതയ്ക്ക് രുചി വിളന്പി തൃപ്തിപ്പെടുത്തിയതിന്റെ നൂറാം വാർഷികത്തിന്റെ നിറവിൽ ഒരു ഹോട്ടൽ. മറ്റൊരു ഭക്ഷണശാലകൾക്കും നേടാനാവാത്ത തിളക്കമാർന്ന നേട്ടം. കൊങ്ങിണിപ്പലഹാരത്തിന്റെ മാസ്മരികത കണ്ണൂരിന്റെ രുചിലോകത്ത് കൊണ്ടുവന്ന കോമളവിലാസം വെജിറ്റേറിയൻ ഹോട്ടൽ ശതാഭിഷേകത്തിന്റെ നിറവിലാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത ബല്ലാർഡ് റോഡ് മുഖകവാടത്തിലാണ് ഈ ഹോട്ടൽ. ഇവിടെ ഒരിക്കലെങ്കിലും കയറി ഭക്ഷണം കഴിക്കാത്തവർ നഗരത്തിൽ ചുരുക്കം. ആ ഹോട്ടൽ കണ്ണൂർ നഗരത്തിൽ ഭക്ഷണം വിളന്പിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു.1918 മെയ് 22 നാണ് കെ. നാഗേന്ദ്രപ്രഭു എന്നയാൾ കണ്ണൂരിൽ കൊങ്ങിണിപ്പലഹാരക്കട തുടങ്ങിയത്. അന്ന് നഗരത്തിൽ വിരലിലെണ്ണാവുന്ന നാടൻ പലഹാരകടകളും ഉൗണ് കടകളും മാത്രം. അവയെല്ലാം പിന്നീട് ഇല്ലാതായെങ്കിലും നാഗേന്ദ്രപ്രഭു കണ്ണൂരിൽ സ്ഥാപിച്ച ഹോട്ടൽ ഇന്നും തുടരുന്നു. സിറ്റി പാലമഠത്തിന് സമീപമായിരുന്നു ആദ്യം കൊങ്ങിണിപ്പലഹാരക്കടയെന്ന പേരിൽ നാഗേന്ദ്ര പ്രഭു കട തുടങ്ങിയത്. കണ്ണൂരിലെ ഹോട്ടലുകളിൽ…
Read Moreലോകകപ്പിന്റെ ലൈവ് റിപ്പോര്‍ട്ടിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം, ലൈവ് നടക്കുന്നതിനിടെ കടന്നുപിടിച്ച് ചുംബിച്ച ആരാധകന്റെ വീഡിയോ പങ്കുവച്ച് ജൂലിയത്
റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ അരങ്ങു തകര്‍ക്കുകയാണ്. കളിയാരാധകര്‍ മുതല്‍ ജീവിതം ആസ്വദിക്കാന്‍ എത്തിയവര്‍ വരെ റഷ്യയിലുണ്ട് ഇപ്പോള്‍. നിരവധി മാധ്യമങ്ങളും തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ലോകകപ്പിനായി അയച്ചിട്ടുണ്ട്. അതില്‍ ഒരു വനിതാ ജേര്ണലിസ്റ്റിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായതാണ് ഏവരെയും ഞെട്ടിച്ചത്. കൊളംബിയക്കാരി ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് അപ്രതീക്ഷിത അതിക്രമത്തിന് വിധേയായത്. ലൈവിനിടെ അടുത്തെത്തിയ ഒരു ഫുട്ബോള്‍ ആരാധകന് ഇവരെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു. ലൈവിനിടെയായതിനാല് റിപ്പോര്‍ട്ടര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ലൈവില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അയാള്‍ കാത്തിരുന്നതെന്ന് ജൂലിയത് പറഞ്ഞു. വീഡിയോ ജൂലിയത് പങ്കുവെച്ചിട്ടുണ്ട്. ¡RESPETO! No merecemos este trato. Somos igualmente valiosas y profesionales. Comparto la alegría del fútbol, pero debemos…
Read Moreതാന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്ക്കു നേരെയില്ലേ? ടൊവിനോ ചോദിക്കുന്നു
സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരമാണ് ടൊവീനോ തോമസ്. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നെറികെയിലെത്തിയ ഈ താരം ഇപ്പോള്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്നുപറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വ്യക്തമായ നിലപാട് ടൊവീനോ പറയുന്നത്. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിത്. താല്പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്ക്കു നേരെയില്ലേ? ടൊവിനോ പറയുന്നു. സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താല്‍ റോളുണ്ടെന്ന് തന്നോടു പറഞ്ഞ…
Read Moreപുകവലിക്കു വലിയ വില കൊടുക്കേണ്ടി വരും! ആരോഗ്യം “പുകച്ചുതള്ളുന്ന’വരുടെ എണ്ണം കൂടുന്നു
ബിജോ ടോമി കൊച്ചി: പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരും! ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന അർഥവത്തായ പരസ്യവാചകം. തിയറ്റർ സ്ക്രീനിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും നിത്യവും ഇതു കേട്ടിട്ടും സ്വന്തം ആരോഗ്യം പുകച്ചുതള്ളുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നതായാണു പോലീസിന്റെയും എക്സൈസിന്റെയും റിപ്പോർട്ടുകൾ. കേരളത്തിൽ നിരോധിച്ച പാൻമസാലയടക്കമുള്ള ഉത്പന്നങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ ഇവിടേക്ക് എത്തുന്നത് ഉപയോഗത്തിന്റെ വർധനയാണു സൂചിപ്പിക്കുന്നത്. ഇതര സംസ്ഥാനക്കാരുടെ സാന്നിധ്യവും ഇതിൽ പ്രധാന ഘടകമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. മലയാളികളും കുറവല്ല. ഒന്നേകാൽ വർഷം, 3,07,594 കേസ് കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടെ സംസ്ഥാന പോലീസും എക്സൈസും റെയിൽവേ പോലീസും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 3,07,594 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2017 ജനുവരി മുതൽ 2018 ഏപ്രിൽ വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോലീസാണ്.…
Read Moreഎടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം, ചന്നംപിന്നം കടിച്ചുകീറിയ നോട്ടുകള്‍ കണ്ട് ഇടപാടുകാര്‍ക്കും ബാങ്കിനും ഞെട്ടല്‍
എടിഎം മെഷീനില്‍ കുറച്ചു ചെറിയ ചുണ്ടെലികള്‍ കയറി, ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ. ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മേയ് 20 മുതല്‍ എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശ്ന പരിഹാരം വൈകിയപ്പോള്‍ ഒരു കൂട്ടം ചുണ്ടെലികള്‍ ‘അറ്റകുറ്റപ്പണി’കള്‍ക്കായി എടിഎമ്മില്‍ കയറിപ്പറ്റി. ഈ മാസം 11-ന് മെഷീനിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയപ്പോഴാണ് മെഷീനിന്റെ അകത്തു നടന്ന ‘അറ്റകുറ്റപ്പണി’കള്‍ വെളിച്ചം കണ്ടത്. കടിച്ചുമുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകള്‍. 29 ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12,38,000 രൂപ എലികള്‍ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഇങ്ങനെയും ചിലര്‍ ! കൊടും മഴയത്ത് യാചകന് കുട ചൂടിയ പെണ്‍കുട്ടി ആര് ; സോഷ്യല്‍ മീഡിയില്‍ വൈറലാകുന്ന വീഡിയോ കാണാം…
വളാഞ്ചേരി: യാചകരെ പുച്ഛത്തോടെ നോക്കുന്നവരാണ് സമൂഹത്തിലുള്ള പലരും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു യാചകനോട് പെണ്‍കുട്ടി കാണിച്ച കരുണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. വളാഞ്ചേരിയില്‍ പെരുമഴയത്ത് തെരുവിലൂടെ ചക്രവണ്ടിയില്‍ നീങ്ങുന്ന യാചകനെ കുടചൂടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അയാള്‍ കുളിച്ചിരുന്നോ, അയാള്‍ക്ക് വൃത്തിയുണ്ടോ എന്നോന്നും അവള് അപ്പോള്‍ നോക്കിയില്ല. അതും തന്നെപോലെ ഒരു മനുഷ്യനാണ് എന്ന് മാത്രമേ ആ യുവതിക്ക് ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ… യാചകന്റെ നിസഹായാവസ്ഥ കണ്ട യുവതി അയാളെ മഴ നനയാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വളാഞ്ചേരി സ്വദേശിയായ സയിദ് നസീം ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ആരാണ് ആ പെണ്‍കുട്ടി എന്ന അന്വേഷണത്തിലാണ് ആ സോഷ്യല്‍ മീഡിയ.
Read Moreആരെയും അമിതമായി വിശ്വസിക്കില്ല! ഫിനിക്സിനെപ്പോലെ തിരിച്ചുവരും; ജയിൽ ദിനങ്ങൾ ഓർമിച്ച് അറ്റ്ലസ് രാമചന്ദ്രൻ
തിരുവനന്തപുരം: കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞ നാളുകളായിരുന്നു ജയിൽ ദിവസങ്ങളെന്ന് മലയാളിയുടെ കോട്ട്മാൻ അറ്റ്ലസ് രാമചന്ദ്രൻ. ജയിൽ ദിവസങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും രാമചന്ദ്രൻ ഓർത്തെടുക്കുന്നു. പലദിവസങ്ങളിലും ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഏകാന്തത അതു തന്നെ വല്ലാതെ തളർത്തിയെന്നും രാമചന്ദ്രൻ പറഞ്ഞു. കൈരളി ടിവിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാമചന്ദ്രൻ മനസ് തുറന്നത്. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല ‘ഞാൻ പൊതുജനങ്ങൾക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോൾ കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാവും. എന്നാൽ ഇത്തവണത്തെ പ്രയാസം അൽപം ദൈർഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല’. വീടിന്റെ സുരക്ഷയിൽനിന്ന് ജയിലേക്ക് ബർദുബായി പോലീസ് സ്റ്റേഷനിൽനിന്ന് ഒരു വിളിവന്നു. കാണാൻ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാൻ പറഞ്ഞു. അവർ വീട്ടിൽവന്ന ശേഷം സ്റ്റേഷനിലേക്ക്…
Read More