സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജില്‍ ഒടുവില്‍ അഡ്മിന്റെ തിരുത്ത്. മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദനീയമല്ലെന്ന് ഗ്രൂപ്പ് അഡ്മിന് ടി.എല്‍. അജിത്ത്കുമാര്‍ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഗ്രൂപ്പ് അഡ്മിന് മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ല എന്നറിയച്ചത്. ജിഎന്‍പിസിക്കെതിരേ എക്സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന വാര്‍ത്ത രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഇതേ പേജില്‍ രാഷ്ട്രദീപികയ്ക്കെതിരേ വ്യാപകമായും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മദ്യം പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ഗ്രൂപ്പ് അഡ്മിന് തന്നെ പേജില്‍ പറയുന്നു. ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന് ടി.എല്‍. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ; സ്നേഹമുള്ള ചങ്കുകളുടെ ശ്രദ്ധയ്ക്ക്; മദ്യവും…
Read MoreCategory: RD Special
നിങ്ങള്‍ അന്വേഷിക്കുന്ന ജെസ്ന ഞാനല്ല, രൂപസാദൃശ്യം വിനയായതോടെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ അലീഷ, ജെസ്നയുടെ തിരോധാനം മുണ്ടക്കയംക്കാരി അലീഷയെ വലച്ചത് ഇങ്ങനെ
ജെസ്നയോടു രൂപസാദൃശ്യമുളള അലീഷയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായി. മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്ന മുണ്ടക്കയം മേഖലയില്‍ ഉണ്ടന്ന പ്രചരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷയാണ്. ജെസ്നയുടെ തിരോധാനമുണ്ടായ അന്നുമുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ജെസ്നയുടെ രൂപം തനിക്കുണ്ടെന്നു കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. ഇതോടെ ജെസ്നയുടെ ഫോട്ടോ നോക്കിയ അലീഷയ്ക്കും സംശയം തോന്നി താന്‍ ജെസ്നയാണോയെന്ന്. മുണ്ടക്കയം, ചാച്ചിക്കവലയില്‍ സൈനുലാബ്ദീന്-റംലത്ത് ദന്പതികളുടെ മകളാണ് അലീഷ. മൂന്നാഴ്ച മുന്‍പ് മാതാവു റംലത്തും കൂട്ടുകാര്‍ക്കുമൊപ്പം വരുന്നതിനിടയിലാണ് പോലീസ് ജീപ്പ് തങ്ങളുടെയടുത്തു നിര്‍ത്തുന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ പോലീസുകാര്‍ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുളള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്നു ഭയന്നു. അവര്‍ പോയപ്പോഴാണ് കൂട്ടുകാര്‍ കാര്യങ്ങള്‍ പറയുന്നത്. രൂപ സാദൃശ്യത്തിനൊപ്പം ജെസ്ന ധരിക്കുന്ന കണ്ണടയും പല്ലില്‍ കമ്പിയിട്ടതുമെല്ലാം അലീഷയ്ക്കു വിനയായിരിക്കുകയാണ്. മുണ്ടക്കയം…
Read Moreബിഗ് ബോസില്‍ പണമൊഴുകുന്നു, ശ്വേത മേനോന് ഒരുദിവസം കിട്ടുന്നത് ഒരുലക്ഷം രൂപ, സീരിയല്‍ താരം അര്‍ച്ചനയ്ക്ക് ഡിമാന്‍ഡ് കുറവ്, ബിഗ് ബോസ് ഷോയിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടാണ് ആദ്യം ചര്‍ച്ചയായത്. ഇപ്പോഴിതാ ഷോയിലെ താരങ്ങളുടെ പ്രതിഫല റിപ്പോര്‍ട്ട് പുറത്തുവന്നു. നടി ശ്വേത മേനോന് എറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ടുകള്‍. പതിനാറ് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഷോയില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് 80000 രൂപയാണ് പ്രതിഫലം. മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രശസ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി. ഹാസ്യ നടന് അനൂപ് ചന്ദ്രന് 71000 രൂപയും ടെലിവിഷന്‍ അവതാരകയും നടിയുമായ പേളിമാണിക്ക് 50000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്. പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ…
Read Moreഗണേഷില്‍ നിന്ന് അന്നുണ്ടായത് മോശപ്പെട്ട അനുഭവം, ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ വിളിച്ചാല്‍ മാത്രമേ വരൂ എന്നെല്ലാം ചോദിച്ചായിരുന്നു ബഹളം, സജിത മഠത്തിലിന്റെ തുറന്നു പറച്ചില്
താരസംഘടനയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സജീവമായി നിലനില്‍ക്കുകയാണ്. സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് വലിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ കെ.ബി. ഗണേഷ്കുമാറിനെതിരേ നടി സജിത മഠത്തില്‍ വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് അവരുടെ തുറന്നുപറച്ചില്‍. സജിത പറയുന്നതിങ്ങനെ- സിനിമ മന്ത്രിയായിരുന്നപ്പോള്‍ കെബി ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയില്‍ ഒരു ദിവസം അപ്രതീക്ഷിതമായി കടന്നു വന്നു. അദ്ദേഹം എന്റെ കാബിന് മുന്നിലൂടെ പോകുന്നത് കണ്ടിരുന്നു. അന്ന് ഡെപ്യൂട്ടി ഡയറക്ടറായാണ് അവിടെ ജോലി ചെയ്തിരുന്നത്. മന്ത്രിയോട് എനിക്ക് മുകളിലുള്ള സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ സംസാരിക്കുകയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് ഉടന്‍ തന്നെ ഞാന്‍ സെക്രട്ടറിയെ വിളിച്ച് മന്ത്രി വന്ന കാര്യം അറിയിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് വരാമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. പെട്ടെന്ന് പിയൂണ്‍ വന്നിട്ട് മിനിസ്റ്റര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ മിനിസ്റ്റര്‍ ചെയര്‍മാന്റെ സീറ്റില്‍…
Read Moreആ നിര്‍മാതാവില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സ്വര ഭാസ്കറിന്റെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ ഒരു നിര്‍മാതാവില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി സ്വര ഭാസ്കര്‍. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടിമാരുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നതിനിടെയാണ് സ്വരയുടെ തുറന്നുപറച്ചില്‍. ഒരു സിനിമയുടെ ഭാഗമായാണ് അയാളുടെ മുന്നിലെത്തിയത്. എന്നെ കണ്ടതു മുതല്‍ അയാളുടെ നോട്ടം ഏതോ വസ്തുവിനെ നോക്കുന്നത് പോലെയായിരുന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ വായില്‍ നിറയെ എന്റെറ മുടിയായിരുന്നു. ആ സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം”- സ്വര പറഞ്ഞു. ഹോളിവുഡില്‍ സംഭവിച്ചത് പുറത്തു പറയാന്‍ ഒരുപാട് സമയം എടുത്തു. നടിമാര്‍ തുറന്നുപറയുമ്പോള്‍ അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്’ എന്നും സ്വര വ്യക്തമാക്കി.
Read Moreപോലീസ് കണ്ട്രോള് റൂമിലേക്ക് സ്ഥിരമായി എമര്‍ജന്‍സി കോള്‍, ഫോണെടുത്താല്‍ കവിത ചൊല്ലല്‍ പതിവ്, ഒടുവില്‍ ആളെ കണ്ടെത്തിയപ്പോള്‍ പോലീസിനും അത്ഭുതം
പോലീസ് കണ് ട്രോള്‍ റൂമിലേയ്ക്ക് പതിവായി എമര്‍ജന്‍സി കോള്‍ വിളിച്ച് കവിത ചൊല്ലി തലവേദന സൃഷ്ടിച്ചിരുന്നത് എണ്പതുകാരന്. മൂന്ന് മാസത്തോളം പതിവായി കൃത്യസമയത്ത് ഇദ്ദേഹം കണ് ട്രോള്‍ റൂമിലേയ്ക്ക് വിളിക്കുമായിരുന്നു. 999 എന്ന എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിച്ചായിരുന്നു കവിത ചൊല്ലല്‍. അതും അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക്. എമര്‍ജന്‍സി വിഭാഗത്തിലിരിക്കുന്ന പോലീസുകാര്‍ക്ക് വിളി തലവേദന സൃഷ്ടിച്ചുവെങ്കിലും അവര്‍ അയാളെ നിരുല്സാഹപ്പെടുത്തിയില്ല. പകരം 901 എന്ന ഹോട്ട് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച് കവിത ചൊല്ലാന്‍ ഉപദേശിച്ചു. അജ്മാന് പോലീസ് ഓപ്പറേഷന് റൂം ഡയറക്ടര്‍ കേണല്‍ ഹിഷാം അബ്ദുല്ല ബു ഷിഹാബ് ആണ് ഇക്കാര്യം അറിയിച്ചത്. എണ്‍പത് വയസ് കഴിഞ്ഞ ഇദ്ദേഹം ഒറ്റപ്പെട്ട് ജീവിക്കുകയായിരിക്കാമെന്നും ആരോടും സംസാരിക്കാന്‍ ഇല്ലാത്തതുകൊണ്ടാകാം ഇദ്ദേഹം ഇങ്ങനെ ഫോണ്‍ വിളിക്കുന്നതെന്നും കേണല്‍ പറയുന്നു. 999 ലേയ്ക്ക് വരുന്ന ഭൂരിഭാഗം കോളുകളും ‘ആകസ്മിക’മാണെന്ന് അദ്ദേഹം പറഞ്ഞു. പലതും നിശ്ശബ്ദ…
Read Moreഓസിനോട് സുല്ലിട്ട് തീയേറ്റര്‍ മുതലാളി; കല്യാണമണ്ഡപമാകാതിരിക്കാന്‍ കവിത എഴുതി പ്രതിഷേധം, തിരുവനന്തപുരത്തെ തിയറ്ററില്‍ രാഷ്ട്രീയക്കാരും ബന്ധുക്കളും സിനിമ കാണാനെത്തുന്നത് പത്തു പൈസ മുടക്കാതെ, സംഭവം ഇങ്ങനെ
ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ തലസ്ഥാനത്തെ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മള്‍ട്ടിപ്ലെക്സിന്റെ മേധാവിക്ക് കവിതയെഴുതി പ്രതിഷേധിക്കേണ്ടി വന്നു. അദ്ദേഹം എഴുതിയ കവിതയിപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടിക്കറ്റെടുക്കാതെ സന്ദര്‍ശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകള്‍ക്കായി. തകര്‍ന്നു കൊണ്ടിരിക്കുന്ന സിനിമാ നിര്‍മ്മാണ പ്രദര്‍ശന മേഖലകളെ കുടുതല്‍ തകര്‍ക്കുന്ന മാര്‍ഗം സിനിമാ മേഖലയിലുള്ളവര്‍ തന്നെ ചെയ്യുന്നത് തീര്‍ത്തും അംഗീകരിക്കാന്‍ പറ്റാത്തതാണ്. സ്വന്തം അന്നത്തില്‍ തന്നെയാണിവര്‍ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം എട്ടും പത്തും പേരടങ്ങുന്ന സംഘമായാണ് ചില ഉന്നതര്‍ ഓസിന് സിനിമ കാണാന്‍ എത്തുന്നത്. തീയേറ്ററിനുള്ളില്‍ വന്നാല്‍ ഇഷ്ടമുള്ള സീറ്റില്‍ കയറിയിരുന്ന് ടിക്കറ്റെടുത്തു വരുന്നവര്‍ക്കു പോലും ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ആരെയും അലോസരപ്പെടുത്തി സ്ഥാപനത്തിന്റെ നടത്തിപ്പിനു ബുദ്ധിമുട്ടുണ്ടാവണ്ട എന്നു കരുതിയാണ് ഇത്രയും…
Read Moreവാർത്ത തുണയായി; ജാനുവിന്റെ ദുരിതജീവിതത്തിന് അറുതിയാകുന്നു; സുമനസുകൾ കൈകോർത്ത് ജാനുവിനെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി
കൂത്തുപറമ്പ്: പ്ലാസ്റ്റിക് ഷീറ്റിനു കീഴെ തനിച്ചു താമസിച്ചു വന്ന മൂര്യാട് അയോധ്യാ നഗർ ചുള്ളി ഭാഗത്തെ കാരായി ജാനുവിന്റെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. സുമനസുകൾ കൈകോർത്തതോടെ ഇനി ഇവർക്ക് സുരക്ഷിതമായി വാടക വീട്ടിൽ കഴിയാം. വർഷങ്ങളായി താമസിച്ചു വന്ന വീട് തകർന്നതിനെ തുടർന്ന് ഇതിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിനകത്തായിരുന്നു എഴുപതുകാരിയായ ജാനു മൂന്ന് വർഷത്തോളമായി താമസിച്ചു വന്നത്. ഇവരുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം രാഷ് ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇവർക്ക് സുരക്ഷിത സ്ഥലത്ത് താമസമൊരുക്കാൻ സുമനസുകളും രംഗത്തെത്തി. ഈ കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ എം.സുകുമാരന്റെ നേതൃത്വത്തിൽ നഗരസഭാധികൃതരും നാട്ടുകാരും ചേർന്ന് സമീപത്തായി വാടക വീട് കണ്ടെത്തി അവിടേക്ക് മാറ്റിയത്. നേരത്തെ ലൈഫ്മിഷൻ പദ്ധതിയിൽ വീട് നിർമാണ അപേക്ഷ അനുവദിച്ചിരുന്നു. എന്നാൽ ജാനുവിന്റെ പേരിൽ സ്വന്തമായി ഭൂമിയില്ലെന്ന…
Read Moreഅന്ന് അമ്മയുടെ വിലക്കിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് വിനയനൊപ്പം പത്രസമ്മേളനത്തിനെത്തി ഞെട്ടിച്ചു, തന്റെ പിതാവിനെ വിലക്കിയവര്ക്കെതിരേ സംസാരിച്ചത് വികാരഭരിതനായി, അമ്മയെ വെല്ലുവിളിച്ച തിലകന്റെയും പൃഥ്വിയുടെയും കഥ
ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ തീരുമാനത്തിനെതിരേ പ്രതിഷേധം പുകയുമ്പോള്‍ പഴയൊരു സംഭവം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിനയനുമായി സഹകരിച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെയും തിലകനെയും വിലക്കിയ സംഭവത്തെപ്പറ്റി മാധ്യമപ്രവര്‍ത്തക രേണു രാമനാഥിന്റെ കുറിപ്പ്. അസ്സോസിയേഷന് ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്സ് എന്ന സംഘടനയില്‍ നിന്നുള്ള നാലു അഭിനേതാക്കളുടെ രാജിയെപ്പറ്റി, ‘അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ,’ ‘പ്രിവിലേജ്ഡ് അല്ലേ…’ ‘അകത്തു നിന്ന് പൊരുതുകയായിരുന്നു വേണ്ടത്,’ ഇനി എത്ര പേര് രാജി വെയ്ക്കും, എന്നിട്ടു കാണാം,’ തുടങ്ങിയ അഭിപ്രായങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ടല്ലോ. രൂപം കൊണ്ട നാളു മുതല്‍ മലയാളസിനിമാ രംഗത്ത് ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനിന്നു പോന്ന സംഘടനയാണു ഈ അസോസിയേഷന്. 2000-ത്തിനു ശേഷം മലയാള സിനിമാ രംഗം കടന്നു പോന്ന പ്രതിസന്ധി ഘട്ടങ്ങള്‍ പലതും ഈ സംഘടനയും സിനിമാ വ്യവസായത്തിലെ മറ്റു ഘടകസംഘടനകളും തമ്മിലുള്ള ഏറ്റു മുട്ടലില്‍ നിന്ന് ജനിച്ചതായിരുന്നു. ആദ്യകാലത്ത്…
Read Moreഫുട്ബോൾ വേൾഡ് കപ്പ് ചരിത്രം “പോക്കറ്റിൽ’ സൂക്ഷിച്ച് മൈഷൂക്ക്; നാടും നഗരവും ഇഷ്ടടീമുകളുടെ ഫ്ളക്സ് ഉയർത്തുമ്പോൾ ലോക കപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സ്റ്റാമ്പ് ശേഖരിച്ച് വ്യത്യസ്തനായ മൈഷൂക്കിനെക്കുറിച്ച്….
ഇരിങ്ങാലക്കുട: റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ കളി ആരവങ്ങളിൽ ലോകം മുഴുകുന്പോൾ കഴിഞ്ഞകാല ലോകകപ്പ് മത്സരങ്ങളെയും ചരിത്ര സംഭവങ്ങളെയും പോക്കറ്റിൽ സൂക്ഷിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കരുപ്പടന്ന സ്വദേശിയായ മൈഷൂക്ക്. കഴിഞ്ഞ നാളുകളിൽ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ വൈവിധ്യമാർന്ന ഫുട്ബോൾ മേളകളുടെ വർണചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാന്പുകളുടെ വൻ ശേഖരത്തിന്റെ മുതലാളിയാണ് മൈഷൂക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട് റുമാനിയ, ക്യൂബ, വിയറ്റ്നാം, സൗദി അറേബ്യ, യുഎഇ, റഷ്യ, മൗറീഷ്യസ്, കൊറിയ, സ്പെയിൻ, ഹോളണ്ട്, ഹംഗറി, മംഗോളിയ, നേപ്പാൾ, ജർമനി, ഈജിപ്ത്, ഇംഗ്ലണ്ട്, ബ്രസീൽ, ഫ്രാൻസ് തുടങ്ങി 27 രാഷ്ട്രങ്ങളുടെ സ്റ്റാന്പുകൾ മൈഷൂക്ക് കരൂപ്പടന്നയുടെ സ്റ്റാന്പ് ശേഖരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ആവേശതിമിർപ്പിൽ നാടും നഗരവും ഇഷ്ട ടീമുകളുടെ ദേശീയപതാകയും ഇഷ്ട താരങ്ങളുടെ ഫ്ളക്സ് ബോർഡുകളും ഉയരുന്പോഴും ജേഴ്സിയണിഞ്ഞ ഫുട്ബോൾ പ്രേമികൾ കായിക മത്സരാവേശത്തോടെ കൊന്പുക്കോർക്കുന്പോൾ എല്ലാ രാജ്യങ്ങളുടെയും സ്റ്റാന്പ്…
Read More