പ്രദീപ് ഗോപി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം കുറുപ്പ് അടുത്ത ദിവസം (നവംബര്‍ 12) തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. ഇതോടെ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കൊല്ലപ്പെട്ട ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയും. 1984ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 എന്ന സിനിമയുടെ പ്രമേയവും സുകുമാരക്കുറുപ്പിന്റെ കഥയായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടി.ജി. രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്. എന്നാല്‍ ഈ സിനിമയില്‍ കുറുപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ദിലീപ് – കാവ്യാ മാധവന് ചിത്രമാണ് പിന്നെയും. സുകുമാരക്കുറുപ്പിന്റെ ജീവിതവുമായി സാദൃശ്യമുള്ള കഥയാണ് ഇതിലും പറഞ്ഞത്. കുറുപ്പിന്റെ കഥ പറയുന്ന പുതിയ ചിത്രത്തില്‍ എന്താണ് പുതിയതായുള്ളത് എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍..…
Read MoreCategory: RD Special
പകരക്കാരനില്ലാത്ത പുനീത്! അപ്രതീക്ഷിതമായ വിയോഗത്തിൽ മനംനൊന്ത് ജീവനൊടുക്കിയത് ഏഴ് പേർ
പ്രദീപ് ഗോപി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തിലാക്കിയ സംഭവമായിരുന്നു നടന് പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിതമായ വിയോഗം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രിയ നടന് പുനീത് വിട വാങ്ങിയത്. വെറും 46 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇദ്ദേഹം ഹൃദയാഘാതം വന്നാണ് മരിച്ചത്. പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് മനം നൊന്ത് ഇന്നലെ വരെജീവനൊടുക്കിയത് ഏഴ് പേരാണ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏഴു പേര് ജീവനൊടുക്കിയപ്പോള്‍ മൂന്നുപേര്‍ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു. ഒരു നടന്… എന്നു മാത്രം പറയാനാകില്ല പുനീത് കുമാറിനെക്കുറിച്ച്. അതിലുപരി വലിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. അതാണ് പുനീത് കുമാറിനെ പ്രേക്ഷകര്‍ക്ക് ഇത്രയധികം പ്രിയങ്കരനാക്കിയത്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ കരകയറാന്‍ സിനിമാ ലോകത്തിന്…
Read Moreകുഞ്ഞിനെ കൊടുത്ത ദിവസത്തെ സിസി ടിവി ചിത്രങ്ങൾ സത്യം പറയും; ഹേബിയസ് കോർപ്പസ് നൽകി അനുപമ; എല്ലാ കണ്ണുകളും കോടതിയിലേക്ക്
ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡയറക്ടർ അനുപമയിൽനിന്നും അജിത്തിൽനിന്നും മൊഴിയെടുത്തിരുന്നു. ഇരുവരും ശിശുക്ഷേമസമിതി അധികൃതരുടെ വീഴ്ചകളെക്കുറിച്ചു മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ വനിതാ ശിശുവികസന ഡയറക്ടർ ശിശുക്ഷേമസമിതി അധികൃതരിൽനിന്നു വിവരങ്ങൾ ആരാഞ്ഞു. കൂടാതെ കുഞ്ഞിനെ ജയചന്ദ്രൻ ശിശുക്ഷേമ സമിതിക്കു നൽകിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ഡയറക്ടർ നിർദേശിച്ചു. പോലീസ് നടപടി തന്റെ മാതാപിതാക്കളും സഹോദരി, സഹോദരീ ഭർത്താവ് എന്നിവരാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന മൊഴി പോലീസിൽ ആവർത്തിച്ചു നൽകിയതോടെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതോടെ ജയചന്ദ്രനും കൂട്ടരും മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും പേരൂർക്കട പോലീസ് സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പോലീസും…
Read Moreതാങ്കളെ സഹായിക്കാൻ ഞങ്ങൾ എന്തുചെയ്യണം; കോവിഡ് കാലത്ത് എന്തിനും ഏതിനും തയാറായി മെർട്ട് സംഘടനയും യുവാക്കളും…
ഡൊമനിക് ജോസഫ്കോവിഡ് കാലത്ത് സ്വന്തം രക്ഷ നോക്കി ഭൂരിഭാഗം പേരും മാളത്തിൽ ഒളിച്ചപ്പോൾ ഒരു പറ്റം യുവാക്കൾ കോവിഡിനൊപ്പം സഞ്ചരിക്കാൻ ഇറങ്ങി. അവർ ആശ്വാസത്തിന്റെ വാക്കുകൾ ജനങ്ങൾക്ക് പങ്കുവച്ചു. ചോദിച്ചത് താങ്കളെ സഹായിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണമെന്ന്. കോവിഡ് കാലത്ത് ജനങ്ങളുടെ ചെറുതും വലുതുമായ നിരവധി ആവശ്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ 20 അംഗ ടീം എന്തിനും തയാറായി ഉണ്ടായിരുന്നു. മെർട്ട് എന്ന സംഘടനയാണ് സഹായ ഹസ്തവുമായി കോവിഡ് കലത്ത് ജനങ്ങൾക്ക് ഒപ്പം നിന്നത്. പോലീസിനെയും ആരോഗ്യപ്രവർത്തകരെയും സഹായിക്കുവാൻ ഇവർ കൂടെ ഉണ്ടായിരുന്നു. എല്ലാവർക്കും സഹായികൾകോവിഡിൽ എല്ലാം നിശ്ചലമായ അവസ്ഥയിൽ റോഡുകളെല്ലാം വിജനം. പോലീസ് ബാരിക്കേഡുകൾ തീർത്ത് എല്ലാം ഭദ്രമാക്കി അത്യാവശ്യ സർവീസുകൾ മാത്രം നൽകിയ സമയം. എന്നാലും അവശ്യസർവീസുകളുമായി ധാരാളം വാഹനങ്ങൾ നിരത്തുകളിൽ എത്തി. ഇത്തരം വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുവാനും കാര്യങ്ങൾ മനസിലാക്കുവാനും പോലീസിനൊപ്പം സന്നദ്ധ ഭടൻമാരായി…
Read Moreനിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് പരിശോധിച്ചാൽ ഏതെല്ലാം രേഖകള്‍ ആണ് ഹാജരാക്കേണ്ടതെന്നറിയാം…
നമ്പര്‍ പ്ലേറ്റില്‍ തിരിച്ചറിയാംവാഹനത്തിന് നൽകിയിരിക്കുന്ന നന്പർപ്ലേറ്റിലെ നിറങ്ങളലൂടെ ആ വാഹനം ഏത് വിഭാഗത്തിൽപ്പെടുന്നവയാണെന്ന് തിരിച്ചറിയാം. ട്രാന്‍സ്പോര്‍ട്ട് വാഹങ്ങളുടെ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചാണ് വാഹനം ഓടിക്കേണ്ടത്.നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ (പ്രൈവറ്റ് വാഹനങ്ങള്‍) – വെള്ള നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ – മഞ്ഞ നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരം ഇലക്ട്രിക്ക് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനം – പച്ചയില്‍ വെള്ള അക്ഷരം ഇലക്ട്രിക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം – പച്ചയില്‍ മഞ്ഞ അക്ഷരം ഡീലറുടെ കൈവശം ഉള്ള വാഹനങ്ങൾ – ചുമപ്പില്‍ വെള്ള അക്ഷരം ടെമ്പററി രജിസ്ട്രേഷന് വാഹനങ്ങൾ – മഞ്ഞയില്‍ ചുവപ്പ് അക്ഷരം റെന്റ് എ കാർ – കറുപ്പില്‍ മഞ്ഞ അക്ഷരം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെഡ്രൈവര്മാര് ഹാജരാക്കേണ്ട രേഖകള്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ടാക്സ് ലൈസന്‍സ് / ടോക്കണ്‍ പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ്…
Read Moreദത്ത് വിഷമത്തിൽ ആന്ധ്ര ദമ്പതികളും; പ്രസവിക്കാൻ കഴിയില്ലെന്നും ഇനിയും ഗർഭിണിയായാൽ അപകടം സംഭവിക്കുമെന്ന ഡോക്ടറുടെ അറിയിപ്പിൽ വിഷമിച്ചിരിക്കുമ്പോളാണ് ആ വിളിയെത്തിയത്…
അനുപമയുടേതെന്നു സംശയിക്കുന്ന കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ദത്ത് നൽകിയെന്ന വിവരം ഇതിനോടകം പുറത്തു വന്നിരുന്നു. ആന്ധ്രാപ്രദേശിലെ അധ്യാപക ദന്പതികളാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് പുറത്തുവന്ന വിവരം. കുട്ടികളില്ലാതിരുന്ന ദന്പതികൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഏറെക്കാലമായി കേരളസർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഭാര്യ ഗർഭിണിയായി നിരവധി തവണ അബോർഷനായി. അധ്യാപികയായ ഭാര്യക്ക് കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലെന്നും ഇനിയും ഗർഭിണിയായാൽ അവർക്ക് അപകടം സംഭവിക്കുമെന്ന ഡോക്ടർമാരുടെ നിർദേശം അറിഞ്ഞ് വിഷമിച്ചിരിക്കവേയാണ് അധ്യാപക ദന്പതികൾക്കു കേരളത്തിൽനിന്നും കുഞ്ഞിനെ ദത്തു കിട്ടിയത്. അനുപമയുടെ കുഞ്ഞാണിതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ശാസ്ത്രീയമായി സ്ഥിരീകരിക്കണമെങ്കിൽ കോടതിയുടെ നിർദേശാനുസരണം ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതായിട്ടുണ്ട്. കുഞ്ഞിന്റെ ദത്ത് വിവാദം കേരളത്തിൽ ചർച്ചയായതിനെത്തുടർന്നു മാധ്യമപ്രവർത്തകർ ആന്ധ്രപ്രദേശിലെ അധ്യാപക ദന്പതികളെയും കുഞ്ഞിനെയും നേരിൽ കണ്ടു. വളരെ സ്നഹത്തോടെ വളർത്തുന്ന കുഞ്ഞിന്റെ അവകാശം കോടതി കയറിയതോടെ അധ്യാപക…
Read Moreജയചന്ദ്രൻ പറയുന്നതും നസിയയുടെ സങ്കടവും…! മൂത്ത മകളുടെ വിവാഹം ഉറപ്പിച്ച ഘട്ടത്തിലായിരുന്നു അനുപമയുടെ പ്രസവം; കാമുകൻ അജിത്ത് മുന്‍പ് വിവാഹിതനായിരുന്നു…
2020 ഒക്ടോബർ മാസം 22 ന് ആണ്‍കുഞ്ഞിനു ജന്മം നൽകിയ അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതി ആദ്യമായി അനുപമ നൽകിയത് ഏപ്രിൽ മാസത്തിലായിരുന്നു. എന്നാൽ ആറു മാസത്തിനു ശേഷം വിഷയം സമൂഹത്തിൽ ചർച്ചയായതോടെ പേരൂർക്കട പോലീസ് അനുപമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സമരം നടത്തിയതോടെയാണ് ഭരണ സംവിധാനത്തിൽ ഭിന്നതകൾ ഉയരുകയും നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായതും. നേതാക്കൾ പറയുന്നത് സിപിഎം ദേശീയ നേതാവ് വൃന്ദ കാരാട്ട്, പി.കെ.ശ്രീമതി, ഇപ്പോഴത്തെ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എന്നിവർക്കും പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉൾപ്പെടെ പരാതി നൽകിയെങ്കിലും പി.കെ.ശ്രീമതിയും വൃന്ദ കാരാട്ടും മാത്രമാണ് തനിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചതെന്ന് അനുപമ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതോടെയാണ് പാർട്ടിയും…
Read Moreപേരൂർക്കടയിലെ അറിയപ്പെടുന്ന പാർട്ടിക്കുടുംബം! വിവാഹിതരാകുന്നതിന് മുൻപ് അനുപമ ഗർഭം ധരിച്ച വിവരം വീട്ടുകാർ അറിഞ്ഞത് വളരെ വൈകി; ദത്തിലെ സത്യം…
എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്നു തട്ടിയെടുത്തെന്ന പരാതി സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രത്യേകിച്ച് സിപിഎമ്മിനുള്ളിലും ഏറെ ചർച്ചയാകുന്പോൾ മറുവശത്ത് അനുപമയുടേതെന്നു സംശയിക്കുന്ന കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ അധ്യാപക ദന്പതികളും നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്. ദത്ത് നടപടികൾ ദത്ത് നടപടികൾ തിരുവനന്തപുരം കുടുംബ കോടതിയിൽ പുരോഗമിക്കുന്പോഴാണ് കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ രംഗത്തെത്തിയത്. ഇതേത്തുടർന്നു ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ അപേക്ഷ കോടതി താത്കാാലികമായി അംഗീകരിക്കുകയും കേസ് അടുത്ത മാസത്തിലേക്കു പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിപിഎം കുടുംബത്തിലെ അംഗമായ പിതാവും മാതാവും ഉൾപ്പെടെയുള്ളവർ ഭരണ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ പേരൂർക്കട പോലീസിൽ ആറ് മാസം മുൻപ് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ഒടുവിൽ വിഷയം മാധ്യമശ്രദ്ധയിൽ വന്നതോടെയാണ് കുഞ്ഞിന്റെ ജനനവും തിരോധാനവും കേരള സമൂഹത്തിൽ ചർച്ചയായത്. പാർട്ടിക്കുടുംബം പേരൂർക്കടയിലെ…
Read Moreഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഉപയോഗിക്കരുത്? ഇടിമിന്നലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പരക്കുന്ന ചില തെറ്റുകൾ തിരുത്താം…
തിരുവനന്തപുരം: ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുമെന്നും മറ്റുമാണ് പൊതുധാരണ. എന്നാൽ ഇടിവെട്ടുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ഇടിമിന്നലുമായി ബന്ധപ്പെട്ട മിഥ്യധാരണകൾ പങ്കുവയ്ക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. മിഥ്യധാരണകൾ 1-ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. 2-ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ ഇടിമിന്നൽ വീഴൂ. 3-മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകും. 4-ഇടിമിന്നൽ സമയത്ത് വീടിനു പുറത്താണെങ്കിൽ മരച്ചുവട്ടിൽ അഭയം തേടണം വസ്തുത 1-മൊബൈൽ ഫോൺ ഉപയോഗിക്കാം. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഉപയോഗക്കരുത്. ലാന്റ് ഫോണും മറ്റ് വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കരുത്. 2-ഇടിമിന്നൽ ഒരേ സ്ഥലത്തുതന്നെ ആവർത്തിച്ച് ഉണ്ടാവാറുണ്ട്. 3-മനുഷ്യശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവില്ല. അതിനാൽ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല. 4-ഇടിമിന്നൽ സമയത്ത് യാതൊരു കാരണവശാലും മരച്ചുവട്ടിൽ…
Read Moreരാജ്യത്തെ സംരക്ഷിച്ച ഭടന് മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചില്ല! ഇറ്റുവീഴാൻ കണ്ണീർപോലുമില്ലാത്തവരുടെ നൊമ്പരം ആരറിയുന്നു….
എൻഡോസൾഫാൻ വിഷലിപ്തമായ മണ്ണിൽ അന്ധരായി ജീവിക്കുന്ന ഹതഭാഗ്യർക്കെല്ലാം ജീവിതം ആശങ്കകളുടേതാണ്. അച്ഛനോ അമ്മയ്ക്കോ ജോലിയോ പെൻഷനോ ഉണ്ടെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണ്. ചലിക്കാൻ പരസഹായം വേണ്ടവരും മാരകരോഗങ്ങളാൽ വലയുന്നവരുമാണ് ഇവരെല്ലാം. കണ്ണിനെ മൂടിയ ഇരുട്ടിനൊപ്പം ബുദ്ധിമാന്ദ്യം, തളർച്ച, മുഴകൾ എന്നിങ്ങനെ നീറുന്ന ആകുലതകളെ നേരിടുന്നവർക്കാണ് കുടുംബവരുമാനം മാനദണ്ഡമാക്കി സാന്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. കുടുംബ മാസവരുമാനം എണ്ണായിരം രൂപയാണ് സാന്പത്തിക ഇളവുകൾക്കും പഠന ആനുകൂല്യങ്ങൾക്കും പരിധി നിശ്ചയിച്ചിരിക്കുത്. രക്ഷിതാക്കളുടെ വരുമാനം അന്ധരായ മക്കൾക്കും ബാധകമാക്കുന്നതിൽ അനീതിയുണ്ടെന്നതാണ് ഇരകൾക്കു പറയാനുള്ളത്. അച്ഛനമ്മമാരുടെ കാലശേഷം ഇവരെ ആരു സംരക്ഷിക്കുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ചോദിച്ചാൽ ഉത്തരമില്ല. കാഴ്ചവൈകല്യത്തെ തോൽപിച്ച് ഉന്നതപഠനം നേടിയവർക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കിയാൽ ഒരു പരിധിവരെ സുരക്ഷിതരാകാം. പെരിയ വടക്കേക്കര പുളിയപ്പുറം വിമുക്തഭടൻ അച്യുതന്റെയും ശോഭനയുടെയും മക്കളായ ശിവരാജിനും അനുജത്തി രേഖയ്ക്കും കാഴ്ചയില്ല. ബിരുദാനന്തരബിരുദവും ബിഎഡും പാസായ ഇരുവരും…
Read More