പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാനി മന്സിലില്നിന്നു കാണാതായ വാഗണ്‍ ആര് കാര്‍ ഇല്ലിക്കല്‍, കുമരകം, തണ്ണീര്‍മുക്കം ബണ്ട് വഴി ആലപ്പുഴയിലേക്ക് ഓടിച്ചു പോയതായും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍നിന്നു പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖവും മറ്റും കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് അടുത്തതായി നടത്തിയത്. സമീപപ്രദേശങ്ങളിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏറെ വൈകാതെ പ്രതി പിടിയിലാകുമെന്നു പോലീസിന് ഉറപ്പുണ്ടായിരുന്നു. മാരക അടി ഇതിനിടയില്‍ ഷീബയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂര്‍ച്ചയില്ലാത്ത ആയുധംകൊണ്ട് മാരകമായുള്ള അടിയേറ്റിരുന്നു. പുറമേ ചതഞ്ഞ തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണത്തിനു കാരണമായതെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സാലിയുടെ തലയ്ക്കും സമാനരീതിയിലാണ് അടിയേറ്റത്. മൂക്കിന്റെ പാലത്തിനും തലയോട്ടിക്കും പൊട്ടല്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. മുഹമ്മദ് സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മുഹമ്മദ് സാലിയും മരണത്തിനു കീഴടങ്ങി.…
Read MoreCategory: RD Special
മകളുടെ ഫോണ്‍ കോള്‍..! നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെട്ടിത്തരിച്ച് എല്ലാവരും; പേടിമാറാതെ ജനങ്ങള്‍…
2020 ജൂണ്‍ ഒന്നിന് ഉച്ചയോടെ താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ മുഹമ്മദ് സാലിയുടെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തി. വിദേശത്തുള്ള മകളായിരുന്നു വിളിച്ചത്. പല പ്രാവശ്യം വിളിച്ചിട്ടും മാതാപിതാക്കള്‍ ഫോണ്‍ എടുക്കുന്നില്ല. മുഹമ്മദ് സാലിയും ഭാര്യ ഷീബയും മാത്രമാണ് വീട്ടിലുള്ളത്. ഫോൺ എടുക്കാതെ വന്നപ്പോള്‍ സമീപത്തു താമസിക്കുന്ന ബന്ധുവിനെ വിളിച്ചു മകള്‍ കാര്യം അന്വേഷിച്ചു. മകള്‍ വിളിച്ച പ്രകാരം ബന്ധു മുഹമ്മദ് സാലിയുടെ വീട്ടിലെത്തി. സാലിയുടെ വാടക വീട് കാണാനെത്തിയ രണ്ടുപേരും ഇതേസമയം ആ വീടിനു പുറത്തുണ്ടായിരുന്നു. വീടിനുള്ളില്‍നിന്നു പാചകവാതകത്തിന്റെ ഗന്ധം ഉയര്‍ന്നതോടെ അവിടെയെത്തിയവരെല്ലാം പരിഭ്രാന്തരായി. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് അവിടെയെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞെട്ടിത്തരിച്ച് എല്ലാവരും വാതില്‍ തുറന്നപ്പോള്‍ മുഹമ്മദ് സാലി(65)യും ഭാര്യ ഷീബ(60)യും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ കോട്ടയം വെസ്റ്റ് പോലീസ്…
Read Moreഎല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറേണ്ടി വന്നു; ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറി. ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ പഴമക്കാർക്ക് അത്ഭുതമാകുന്നു. കേരളത്തിന്റെ അടുക്കളകളിൽ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്ന അരകല്ലും ഉരലും ആട്ടുകല്ലുമൊക്കാ യാണ് ഇന്ന് പല മതിൽ കെട്ടിനുള്ളിലും കുടുങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവോടെയാണ് ഇവർ പതിയെ പതിയെ പുറം തള്ളപ്പെട്ടത്. ഇവടേയ്ക്ക് മിക്സിയും ഗ്രൈൻഡർ കയറിപ്പറ്റി. സ്വിച്ച് ഓണാക്കിയാൽ ഞൊടിയിടയിൽ എല്ലാം അരച്ചു തരുന്ന മിക്സിയുള്ളപ്പോൾ പിന്നെ എന്തിന് വീടിനുള്ളിലെ ഇടം കളയണം. ഇതോടെ വീട്ടമ്മമാർ ഇവരെ കൈവിട്ടു. ഇങ്ങനെ ചായിപ്പിലേക്കും പറമ്പിന്റെ മൂലയിലും ഒതുങ്ങി ചളിപിടിച്ചു കിടക്കുകയാണ് പണ്ടത്തെ രാജക്കൻമാർ. ഇവിടെ യും ഒരു ബുദ്ധിമുട്ടായതോടെയാണ് വീട്ടുകാർ ഇവയെ മതിലു നിർമാണത്തിനും മറ്റും ഉപയോഗിച്ച് ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇതോടെ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്നവർ ഇന്നു പല മതിലുകളിലും പടമായിരിക്കുന്ന…
Read Moreബോവെറ്റ് ദ്വീപ്! ദ്വീപിലെത്തിയ പര്യവേക്ഷണ സംഘം വളരെ വിചിത്രമായൊരു കാര്യം കണ്ടെത്തി…
ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണ് ബോവെറ്റ് ദ്വീപ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തെക്കൻ ഭാഗത്ത്. ലോകത്തിലെ ഏറ്റവും വിദൂര ദ്വീപ് ആണ് ഇതെന്നു നിസംശയം പറയാം. നിഷ്ക്രിയമായ ഒരു അഗ്നിപർവതത്തിന്റെ ഐസ് നിറഞ്ഞ ഗർത്തമാണ് ദ്വീപിന്റെ കേന്ദ്രം. നോർവെ രാജ്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ദ്വീപിന്റെ പരമാധികാരം. അറ്റ്ലാന്റിക് ഭാഗത്തുനിന്ന് അന്റാർട്ടിക്കയിലേക്കു പോകുന്ന വഴിയിൽ ബോവെറ്റ് ദ്വീപ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഈ ദ്വീപിന്റെ പ്രകൃതി ദൃശ്യങ്ങളും സ്വഭാവവും അന്റാർട്ടിക്കയുടേതിനു സമാനം, മഞ്ഞുകൊണ്ട് മൂടപ്പെട്ട അവസ്ഥ.1739 ജനുവരി ഒന്നിന് ഫ്രഞ്ച്കാരനായ ജീൻബാപ്റ്റിസ്റ്റ് ചാൾസ് ബോവെറ്റ് ഡി ലോസിയർ ആണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്. 1927ൽ ആണ് ആദ്യത്തെ നോർവെ പര്യവേക്ഷണ സംഘം ദ്വീപിൽ വന്നിറങ്ങുന്നത്. ബ്രിട്ടനും നോർവെയും ഒരുപോലെ ഈ ദ്വീപിൽ അവകാശവാദം ഉന്നയിച്ചെങ്കിലും നോർവെയ്ക്കാണ് അവകാശ അധികാരം കിട്ടിയത്. 1930 മുതൽ യുകെയുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്ന് ഇത്…
Read Moreചാടിപ്പോയ പാചകക്കാരി! 1938ൽ മരിക്കുന്നതുവരെ മേരി നോർത്ത് താമസിച്ചിരുന്നത് ബ്രദർ ദ്വീപിൽ; ജനത്തെ കയറ്റാത്ത പക്ഷിലോകം..-2
ടൈഫോയ്ഡ് ബാധിച്ചു ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്നു ചാടിപ്പോയ മേരി മല്ലൻ നേരേ നഗരത്തിലെത്തി. പിന്നെയും അവർ പാചകക്കാരിയായി തന്റെ ജോലി തുടർന്നു. ഇതോടെ ഇവരിൽനിന്നു ധാരാളം പേർക്ക് അസുഖം ബാധിച്ചു. ആളുകൾ കൂട്ടത്തോടെ രോഗബാധിതരായ സ്ഥലത്തെല്ലാം ആരോഗ്യപ്രവർത്തകർ അന്വേഷണം നടത്തിയപ്പോൾ അവിടെയെല്ലാം മേരിയുടെ സാന്നിധ്യം കണ്ടെത്തി. നിങ്ങളാണ് രോഗം പരത്തുന്നതെന്നു മേരിയെ അധികൃതർ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിക്കാൻ കൂട്ടാക്കിയില്ല. തനിക്കു രോഗം ഇല്ലെന്നായിരുന്നു അവരുടെ വാദം. അവസാനം ഒരു പൊതുശല്യമായി മാറുന്നുവെന്നു കണ്ടതോടെ മേരിയെ ബലംപ്രയോഗത്തിലൂടെ ദ്വീപിലെ ആശുപത്രിയിൽ എത്തിക്കേണ്ടതായി വന്നു. തുടർന്ന് വളരെ പ്രയാസപ്പെട്ട് ഇവരെ വീണ്ടും ദ്വീപിലെ ആശുപത്രിയിൽ എത്തിച്ചു. ബ്രദർ ദ്വീപിൽ 1938ൽ മരിക്കുന്നതുവരെ മേരി നോർത്ത് ബ്രദർ ദ്വീപിൽ താമസിച്ചുവെന്നത് മറ്റൊരു രസകരം. ടൈഫോയ്ഡ് രോഗത്തിനു ശേഷം വന്ന വസൂരി, ക്ഷയരോഗം തുടങ്ങിയ രോഗങ്ങളൊക്കെ വരുന്നവരെയും റിവർ സൈഡ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരുന്നു.…
Read Moreശാസ്ത്രവും സംവിധാനങ്ങളുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും ചുരുൾ അഴിക്കാൻ കഴി യാതെ പാൽമിറ ദ്വീപിലെ പല ദുരൂഹതകളും
ശാസ്ത്രവും സംവിധാനങ്ങളുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും പാൽമിറ ദ്വീപിലെ പല ദുരൂഹതകളുടെയും ചുരുൾ അഴിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പാൽമിറ ദ്വീപിനെ ചുറ്റിപ്പറ്റി പലതരം കഥകളും പ്രചരത്തിലുണ്ട്. പ്രചരിക്കുന്നതിൽ എത്രത്തോളം സത്യമുണ്ടെന്നതും വ്യക്തമല്ല. എങ്കിലും ഈ ദ്വീപ് ഒരു പ്രശ്നമായി തന്നെ ഇപ്പോഴും ആളുകളുടെ മനസിൽ നിലനിൽക്കുന്നു. ഈ ദ്വീപിൽ പലതരത്തിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം നടന്നിട്ടുണ്ട്. കൊലപാതകങ്ങൾപാൽമിറ ദ്വീപിൽ നടന്ന ഏറ്റവും പ്രസിദ്ധമായ സംഭവങ്ങളിലൊന്നാണ് മാൽക്കത്തിന്റെയും എലനോർ എബ്രഹാമിന്റെയും കൊലപാതകങ്ങൾ. 1974ൽ, സമ്പന്നരും യാത്രാപ്രിയരും ദമ്പതികളുമായ ചിലി സ്വദേശികൾ മാൽക്കവും എലനോർ ഏബ്രഹാമും തങ്ങളുടെ ബോട്ടായ സീ വിൻഡിൽ ലോകം ചുറ്റാൻ പുറപ്പെട്ടു. പാൽമിറയെക്കുറിച്ചുള്ള അറിവുകൾ അവരുടെ മനസിൽ കൗതുകം ഉണർത്തിയിരുന്നു. യാത്രയുടെ ഭാഗമായി അവർ പാൽമിറ ദ്വീപിലുമെത്തി. ഇവിടെ കുറേക്കാലം താമസിച്ചിട്ടു യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആർക്കും ലഭിച്ചില്ല. മാൽക്കത്തിന്റെയും എലനോറിന്റെയും ബന്ധുക്കൾ…
Read Moreനിധി തേടി പോയവരാരും പിന്നീടു സ്വന്തം ദേശത്തേക്കു തിരിച്ചെത്തിയിട്ടില്ല; അവര്‍ക്ക് എന്തുപറ്റിയെന്ന് ഒരു വിവരവുമില്ല! വിചിത്ര സംഭവങ്ങൾ…
തങ്ങളുടെ ജീവൻ അപകടത്തിലേക്കു നീങ്ങുകയാണെന്നു മനസിലാക്കിയ ആ രണ്ടു ജീവനക്കാർ രക്ഷപ്പെടാൻ ഒരു ശ്രമം നടത്താൻ തീരുമാനിച്ചു. അവരും ചെറിയൊരു തോണി തട്ടിക്കൂട്ടി. ഇവരുടെ തോണി കടലിലൂടെ ആടിയുലഞ്ഞു നീങ്ങി. ഈ കടലിൽ തങ്ങൾ മരിച്ചുവീഴുമോയെന്ന ആശങ്കയിൽ മുന്നോട്ടു നീങ്ങവേ ഭാഗ്യം അവർക്കൊപ്പം നിന്നു. അതുവഴി വന്ന മറ്റൊരു കപ്പൽ ഇവരെ രക്ഷപ്പെടുത്തി. രണ്ടു പേരിൽ ഒരാൾ മരണപ്പെട്ടിരുന്നു. ജയിംസ് ഹൈൻസ് എന്നായിരുന്നു രക്ഷപ്പെട്ടയാളുടെ പേര്. ഇയാളുടെ വെളിപ്പെടുത്തൽ അനുസരിച്ചാണ് ദ്വീപിൽ വലിയൊരു നിധിശേഖരം കുഴിച്ചിട്ടുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. ഇതോടെ ഈ നിധിശേഖരം തേടി കുറേ സംഘങ്ങൾ ദ്വീപിലെത്തി. തിരിച്ചുവരാതെ പക്ഷേ, ഏറ്റവും കൗതുകകരമായ സംഭവം എന്താണെന്നുവച്ചാൽ, നിധി തേടി പോയവരാരും പിന്നീടു തങ്ങളുടെ സ്വന്തം ദേശത്തേക്കു തിരിച്ചെത്തിയിട്ടില്ല എന്നതാണ്. അവർക്ക് എന്തുപറ്റിയെന്ന് ഒരു വിവരവുമില്ല. ആ നിധി ആരെങ്കിലും അവിടെനിന്നു മാറ്റിയോ അതോ അവിടെത്തന്നെ…
Read Moreകൊള്ളക്കാരെ പേടിപ്പിച്ച ദ്വീപ് ! ഈ ദ്വീപിനുള്ളിൽ ഭയപ്പെടുത്തുന്ന പലതും ഒളിഞ്ഞിരിപ്പുണ്ടെന്നു അവർ തിരിച്ചറിഞ്ഞു; ഒടുവില്‍…
വർഷങ്ങൾക്കു ശേഷം 1802ൽ ക്യാപ്റ്റൻ സ്വേലിന്റെ കപ്പലായ പാൽമിറ ഈ ദ്വീപിന്റെ സമീപത്തുകൂടി കടന്നുപോയി. ഈ ദ്വീപ് സ്വേലിന്റെ കണ്ണിൽ പെട്ടില്ല. പക്ഷേ, പെട്ടെന്നാണ് അതു സംഭവിച്ചത്. പാൽമിറ ദ്വീപിന്റെ പാറക്കെട്ടുകളിൽ തട്ടി കപ്പൽ തകർന്നു. ഈ സംഭവം പുറംലോകത്ത് എത്തിയതോടെയാണ് പുതിയൊരു ദ്വീപിനെക്കുറിച്ച് അറിയപ്പെടുന്നത്. ഇതോടെ ഈ ദ്വീപ് പാൽമിറ ദ്വീപ് എന്ന് അറിയപ്പെട്ടുതുടങ്ങി. സ്വേലിന്റെ പാൽമിറ കപ്പൽ മാത്രമല്ല, മറ്റ് നിരവധി കപ്പലുകളും പാൽമിറയുടെ ഭിത്തികളിൽ തട്ടി തകർന്നിട്ടുണ്ട്. 1816 ജനുവരി ഒന്നിന് പെറു തുറമുഖത്തുനിന്ന് എസ്പെരൻസ എന്ന കപ്പൽ പസഫിക് സമുദ്രം വഴി സ്പാനിഷ് വെസ്റ്റ് ഇൻഡീസിലേക്ക് പുറപ്പെട്ടു. സ്വർണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയായിരുന്നു കപ്പലിൽ. യാത്രാമധ്യേ കടൽക്കൊള്ളക്കാർ ഈ കപ്പലിനെ ആക്രമിക്കുകയും കപ്പൽ നശിപ്പിക്കുകയും ചെയ്തു. നശിപ്പിച്ച എക്സ്പെരൻസ കപ്പലിൽനിന്ന് നിധികൾ കൊള്ളക്കാർ തങ്ങളുടെ സ്വന്തം കപ്പലിലേക്കു കയറ്റി. കപ്പലിലെ…
Read Moreകടുകുമണിയിൽ മമ്മൂട്ടിയുടെ പുത്തൻ ലുക്കും ആരാധകർ നെഞ്ചിലേറ്റിയ ജയകൃഷ്ണനും ക്ലാരയും; മിമിക്രിതാരം സുധീഷ് അഞ്ചേരിയുടെ കടുകുമണി ചിത്രങ്ങൾ തരംഗമാകുന്നു…
കടലോളം ആരാധനയും സ്നേഹവും കടുകുമണികൾ കൊണ്ട് ചേർത്തു വച്ചപ്പോൾ കാൻവാസിൽ വിരിഞ്ഞത് താര രാജാക്കൻമാർ. മിമിക്രി കലാകാരൻ സുധീഷ് അഞ്ചേരി കടുകുമണികൾ കൊണ്ട് തീർത്ത മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ തരംഗമാകുന്നു. കടുകു മണികൾ ചേർത്ത് വച്ച് സൃഷ്ടിച്ച ഈചിത്രങ്ങൾ സൂപ്പർ സ്റ്റാറുകളുടെ ഫാൻസുകാർക്കിടയിൽ വലിയ ആവശേമാ ണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം കടുകിൽ തീർത്തത് മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെയായിരുന്നു. ഈ ഒരു ആത്മ വിശ്വാസമാണ് ഇങ്ങനെയൊരു അത്ഭുത ചിത്രങ്ങളുടെ സൃഷ്ടിയിലേക്ക് കടന്നത്. സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിയുടെ പുത്തൻലുക്ക് ഇപ്പോൾ വൈറലാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കടുകുമണി കൾ കൊണ്ട് സൃഷ്ടിച്ചത്. ലാലേട്ടനെ കടുകുമണിയിൽ ഒരുക്കണമെന്ന് തോന്നിയപ്പോൾതന്നെ ആദ്യം ഓർമ്മയിൽ വന്നത് തൂവാനതുമ്പിയിലെ ജയകൃഷ്ണനേയും ക്ലാരയുമാണെന്ന് സുധീഷ് പറയുന്നു. മറ്റൊരു ചിത്രം സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിലെ ഇരുവരും ഉമ്മവയ്ക്കുന്ന സീനും. ഓരോ ചിത്രവും രൂപപ്പെടുത്താൻ…
Read Moreപാൽമിറയിൽ ഒളിച്ചിരിക്കുന്നത് ! നോക്കിയാൽ ശാന്തം, ആരെയും ആകർഷിക്കും, പക്ഷേ അടുത്തേക്ക് ചെന്നാൽ; നിഗൂഢതകളുടെ ദ്വീപിലേക്ക്…
തയാറാക്കിയത്: നിയാസ് മുസ്തഫ അകലെനിന്ന് നോക്കിയാൽ ശാന്തം, ആരെയും ആകർഷിക്കും. അത്രയ്ക്കു സൗന്ദര്യമുണ്ട് ആ ദ്വീപിന്. പക്ഷേ അടുത്തേക്ക് ചെന്നാൽ കാര്യങ്ങളൊന്നും അത്ര ഭംഗിയല്ല. ചുരുളഴിയാത്ത നിഗൂഢതകളുടെ താവളം എന്നു വിളിക്കാം ഈ ദ്വീപിനെ. പസഫിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പാൽമിറ ദ്വീപാണ് കഥയിലെ സുന്ദരിയായ വില്ലത്തി. അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാണ് ഈ ദ്വീപ്. പസഫിക്കിലെ സുന്ദരി എന്നു മേനിക്കു പറയാമെങ്കിലും പാൽമിറ ശരിക്കും ശപിക്കപ്പെട്ട ദ്വീപ് എന്നു പറയുന്നതാണ് കൂടുതൽ യോജിച്ചത്. ജനവാസമില്ലജനവാസമില്ലാത്ത ദ്വീപ്. വർഷങ്ങളായി അസ്വസ്ഥത സമ്മാനിക്കുന്ന, അസ്വാഭാവിക സംഭവങ്ങളുടെയും മരണങ്ങളുടെയും കേന്ദ്രബിന്ദു. ഈ ദ്വീപിൽ സ്ഥിരതാമസക്കാരില്ല. ശുദ്ധജലവും ഇല്ല. ദ്വീപിലെങ്ങും ധാരാളം തെങ്ങുകൾ കാണാം. ദ്വീപിനെചുറ്റി ധാരാളം മത്സ്യങ്ങളും പവിഴപ്പുറ്റുകളുമുണ്ട്. ഒരു മോതിരം പോലെ പവിഴപ്പുറ്റുകളാൽ നിർമിതമായ ഈ ദ്വീപ് അത്ര പെട്ടെന്നൊന്നും സമുദ്ര സഞ്ചാരികളുടെ കണ്ണിൽപ്പെടില്ല. ദ്വീപിന് അടുത്തുകൂടി കടന്നുപോയ എത്രയോ…
Read More