ഓമനയുടെ ക്രിമിനൽബുദ്ധി; ഞെട്ടലോടെ അവർ ആ കാഴ്ചകണ്ടു; കൊത്തിയരിഞ്ഞ് 25 കവറുകളിലാക്കിയ  മനുഷ്യ ശരീരം

ഒാമനയുമായുള്ള സംസാരത്തിൽനിന്ന് അവരൊരു ഡോക്ടർ ആണെന്നു പോലീസിനു മനസിലായി. അതോടെ അല്പം ബഹുമാനത്തോടെയാണ് പോലീസ് ഇടപെട്ടത്. സ്യൂട്ട് കേസിനുള്ളിൽ എന്താണെന്നു പോലീസ് ചോദിച്ചു. ശവം എന്നായിരുന്നു കൂസലെന്യേ അവരുടെ മറുപടി. ഇതുകേട്ട പോലീസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. അവർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വൈകാതെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കം ഊട്ടി സ്റ്റേഷനിലേക്ക് എത്തി. എല്ലാവർക്കും മുന്നിൽ ദുരൂഹതയുടെ കൂടുപോലെ ഒാമന നിന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തിയതോടെ ദുർഗന്ധം വമിക്കുന്ന സ്യൂട്ട് കേസ് തുറക്കാൻ തീരുമാനിച്ചു. ഇതിനകം സ്യൂട്ട് കേസിന്‍റെ വശങ്ങളിൽ ചോരക്കറകൾ പോലെയുള്ള പാടുകൾ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഉള്ളിൽ ശവംഉള്ളിൽ ശവം എന്നു ഒാമന പറഞ്ഞെങ്കിലും സ്യൂട്ട് കേസിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. അങ്ങനെ അവർ ആ സ്യൂട്ട്കേസ് തുറന്നു. ഞെട്ടലോടെയാണ് അവർ ആ കാഴ്ചകണ്ടത്. നിരവധി കേസുകൾ അന്വേഷിക്കുകയും മൃതദേഹങ്ങൾ…

Read More

വിവാഹമോചനം കഴിഞ്ഞിരിക്കുമ്പോള്‍ വന്നുവീണ കരാറുകാരനെ വലയിലാക്കി; കാമുകന്‍ കൈവിട്ടു പോകുമെന്നു കരുതിയപ്പോള്‍ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി;ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോ.ഓമന ചെറിയപുള്ളിയല്ല…

കണ്ണൂര്‍: മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി സ്ത്രീ മരിച്ചതോടെയാണ് ഡോ.ഓമന വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പയ്യന്നൂര്‍ സ്വദേശി ഡോ. ഓമനയാണെന്ന തരത്തിലുള്ള പ്രചരണമാണ് ഇതിനു വഴിവെച്ചത്. എന്നാല്‍ മരിച്ച സ്ത്രീ് തിരുവനന്തപുരം വള്ളക്കടവ് വലിയതുറ വാര്‍ഡില്‍ മെര്‍ലില്‍ റൂബി (37)യാണെന്ന് തിരിച്ചറിഞ്ഞതോടെ ഓമന വീണ്ടും കാണാമറയത്തായി. ഇരുപത്തൊന്നുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയാണ് പയ്യന്നൂര്‍വാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമന. കാമുകനും കോണ്‍ട്രാക്ടറുമായ മുരളീധരനെ കൊല ചെയ്തതിനാണ് തമിഴ്‌നാട് പൊലീസ് അവരെ അറസ്റ്റുചെയ്തത്. അന്വേഷണം പൂര്‍ത്തിയാക്കിയ ഊട്ടിപൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ ഓമന രക്ഷപ്പെട്ടു. ഇന്റര്‍പോളും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് രക്ഷപെട്ടിരിക്കാനാണ് സൂചനയെന്നാണ് പോലീസിന്റെ നിഗമനം. 1996 ജൂലായ് ഒന്നിനാണ് സംഭവം നടന്നത്.…

Read More

കാമുകനെ വിഷം കുത്തിവച്ച് കൊന്നു മൃതദേഹം ‘പോസ്റ്റ്‌മോര്‍ട്ടം’ ചെയ്ത് സ്യൂട്ട്‌കേസിലാക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 16 വര്‍ഷം; ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന ഡോക്ടര്‍ ഓമനയെത്തേടി ഇന്റര്‍പോളും…

പത്തനംതിട്ട: ലേഡി സുകുമാരക്കുറുപ്പ് ,ഡോ. ഓമനയെ വിശേഷിപ്പിക്കാന്‍ ഇതിലും പറ്റിയ പേര് വേറെയില്ല.കാമുകനെ വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഓമന പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഓമന രക്ഷപ്പെട്ടിട്ട് 16 വര്‍ഷം കഴിയുമ്പോഴും ഇവരെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ ഇന്റര്‍പോളും തമിഴ്‌നാട് പോലീസും ഉഴറുകയാണ്. ഈ മുങ്ങലാണ് ഓമനയ്ക്ക് പെണ്‍ സുകുമാരക്കുറുപ്പ് എന്ന ഓമനപ്പേര് സമ്മാനിച്ചത്. ഇവര്‍ എവിടെയെന്നുള്ളതിന് ഒരു തുമ്പുമില്ല. തമിഴ്‌നാട് പൊലീസും ഇന്റര്‍പോളും അന്വേഷണം നടത്തുകയും ക്രിമിനല്‍ ഇന്റലിജന്‍സ് ഗസറ്റിലടക്കം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിയായ ഓമന എടാട്ട് കാണാമറയത്താണ്. 1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകന്‍ മുരളീധരനെ ഊട്ടിയിലെ ലോഡ്ജില്‍ വെട്ടിനുറുക്കിയ ഇവര്‍  മൃതദേഹം സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറില്‍ കൊഡൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കേസില്‍ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി…

Read More