2012 മാര്‍ച്ച് അഞ്ചിനു രാവിലെ ചെറുപുഴയിലെ മറിയക്കുട്ടിയെ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലണ്ടനില്‍നിന്നു സ്വിറ്റ്സര്‍ലണ്ടിലേക്കു സ്ഥലം മാറിപ്പോകുന്ന മകള്‍ ശാന്തിയുടെ അടുത്തേക്കു പോകാനുള്ള തീരുമാനമെടുത്ത മറിയക്കുട്ടി അതിനായി പാസ്പോര്‍ട്ടെടുത്തു യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. അമ്മ വരുന്ന വിവരം അറിയിച്ചിരുന്നതായി മകള്‍ ശാന്തി പോലീസിനും മൊഴിനല്‍കിയിരുന്നു. ഈ ഒരുക്കങ്ങള്‍ക്കിടയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ക്രൈംബ്രാഞ്ച് വന്നിട്ടും.. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്കു ശേഷം ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന്റെ നേരറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം രംഗത്തെത്തിയ സിബിഐയുടെയും അന്വേഷണം മരവിച്ചു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനിടയില്‍ ‘മുങ്ങിയ’ നിരീക്ഷണ കാമറദൃശ്യങ്ങള്‍ സിബിഐ കണ്ടെടുത്തതോടെ നാട്ടുകാരില്‍ പ്രതീക്ഷയുണര്‍ത്തിയ അന്വേഷണമാണ് പിന്നീടു മരവിച്ചത്. നാലു സ്ക്വാഡുകളായി തിരിച്ചുള്ള കാര്യക്ഷമമായ അന്വേഷണം നടത്തിയ പോലീസിനു മറിയക്കുട്ടിയുമായും ഈ വീടുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. പക്ഷേ, അതാരാണെന്നു കണ്ടെത്താൻ പോലീസിനു…
Read MoreCategory: RD Special
തൊണ്ടിമുതലും ദൃക്സാക്ഷിയുമില്ല; ആലുവയിലെ മോഷണം സിനിമക്കഥയെ വെല്ലും വിധം; ഒരു വർഷം കഴിയുമ്പോഴും തൊണ്ടിമുതൽ തേടി പോലീസ്
സിനിമാക്കഥകളെ പോലും വെല്ലുന്ന രീതിയിലാണ് അവർ ആ കവർച്ച നടപ്പാക്കിയത്. 2019 മേയ് മാസം ഒൻപതാം തിയതി. സമയം അർധരാത്രി. എറണാകുളത്തെ ജ്വല്ലറിയിൽനിന്നും 20 കിലോവരുന്ന സ്വർണ ഉരുപ്പടികളുമായി ഒരു കാർ ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണ ശാലയിലേക്കു വരുന്നു. കാർ വ്യവസായ മേഖലയിലെ ഈ കമ്പനിയുടെ തൊട്ടടുത്ത് എത്തിക്കാണും. പെട്ടന്നാണ് ബൈക്കുകളിലെത്തിയ ഒരു സംഘം കാർ വളയുന്നത്. അവർ കാറിനു നേരേ പാഞ്ഞടുത്തു. കൈയിൽ കരുതിയിരുന്ന ഇരുന്പ് ദണ്ഡുകൾ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർത്തു. തുടർന്നു കാറിലുണ്ടായിരുന്നവരുടെ നേരേ കുരുമുളകു സ്പ്രേ അടിച്ചു. പിന്നീട് ബാഗുകളിലായി സൂക്ഷിച്ചരുന്ന സ്വർണം തട്ടിയെടുത്ത് കവർച്ചാ സംഘം മിന്നൽ വേഗത്തിൽ സ്ഥലംവിട്ടു. കവർച്ചക്ക് ഇരയായവർ നൽകിയ വിവരം അറിയിച്ചതനുസരിച്ച് ബിനാനിപുരം പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തുടർന്ന് കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പോലീസിന് ലഭിച്ച…
Read Moreയുദ്ധം അവസാനിച്ചിട്ടും..! ഞാൻ എങ്ങനെയാണ് എന്റെ വീട്ടിലേക്കു പോകുന്നത്? ഞാനൊരു കംഫർട്ട് സ്ത്രീയാണ്… ലീ പൊട്ടിക്കരഞ്ഞു…
1945 ഓഗസ്റ്റിൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് ഇട്ടതോടെ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രധാന പങ്കാളിയായിരുന്ന ജപ്പാൻ പരാജയം സമ്മതിച്ചു കീഴടങ്ങി. എന്നാൽ, യുദ്ധം അവസാനിച്ചെങ്കിലും കംഫർട്ട് സ്റ്റേഷനിലുള്ളവരാരും അക്കാര്യം അറിഞ്ഞില്ല- ലീ പറയുന്നു. “പെട്ടെന്നൊരു ദിവസം കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പുകാരായ ദന്പതികൾ നാടുവിട്ടു. അവർ പോയതിനു ശേഷം പട്ടാളക്കാരാരും അവിടേക്കു വരാതെയായി. കംഫർട്ട് സ്റ്റേഷനു പുറത്തുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നു ഞങ്ങൾക്കാർക്കും മനസിലായില്ല. ആ പട്ടാളക്കാരൻ അങ്ങനെ കുറെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം ഒരു പട്ടാളക്കാരൻ അവിടേക്കു വന്നു. നിങ്ങൾ ഇവിടെയെന്താണ് ചെയ്യുന്നതെന്നും ഉടൻതന്നെ ഇവിടെനിന്നു പോയില്ലെങ്കിൽ കൊന്നു കളയുമെന്നും അയാൾ പറഞ്ഞു. എന്തു ചെയ്യണമെന്നോ എവിടേക്കു പോകുമെന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. കൈയിൽ പണമില്ലാത്തതിനാൽ കൊറിയയിലേക്ക് എങ്ങനെ മടങ്ങും എന്നതായിരുന്നു ഞങ്ങളെ വലച്ച പ്രധാന പ്രശ്നം. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ സേനാ ഉദ്യോഗസ്ഥൻ അയാളെ…
Read Moreഅതിക്രമത്തിന്റെ സമ്മാനങ്ങൾ! “രോഗത്തിന്റെ കാഠിന്യവും വേദനയും അറിയാതെയിരിക്കാൻ വേദനസംഹാരികൾ;വേദനയുടെ നാളുകളെക്കുറിച്ച് ലീ പറയുന്നതിങ്ങനെ…
ലൈംഗിക അതിക്രമങ്ങൾ സഹിക്കുന്നതുകൊണ്ടും അവസാനിച്ചില്ല ഈ പെൺകുട്ടികളുടെ ദുരന്തങ്ങൾ. കംഫർട്ട് സ്റ്റേഷനുകളിലെ പെൺകുട്ടികളെ വേട്ടയാടിയിരുന്ന മറ്റൊരു ഭീതിയായിരുന്നു ലൈംഗിക രോഗങ്ങൾ. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നു പട്ടാളക്കാർ പെൺകുട്ടികളെ കടന്നാക്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലൈംഗിക രോഗബാധിതരുടെ എണ്ണം കംഫർട്ട് സ്റ്റേഷനിൽ ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു. “രോഗത്തിന്റെ കാഠിന്യവും വേദനയും അറിയാതെയിരിക്കാൻ ഉയർന്ന ഡോസിലുള്ള വേദനസംഹാരികളാണ് ഞങ്ങൾക്കു നൽകിയിരുന്നത്. ഇതിനു പുറമേ സ്വകാര്യഭാഗങ്ങളിൾ രാസപദാർഥങ്ങൾ ഒഴിച്ചു. അതോടെ ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള എന്റെ ആഗ്രഹത്തിനും അവർ അന്ത്യം കുറിച്ചു.””- ലീ പറഞ്ഞു. കൊടും ക്രൂരത ഒരിക്കൽ ഒരു കൊറിയൻ പെൺകുട്ടിയിൽനിന്ന് അൻപതോളം പട്ടാളക്കാരിലേക്കു ലൈംഗികരോഗം പടർന്നു. ഇതിൽ കലികയറിയ അവർ രോഗവ്യാപനം തടയാനായി അവളുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് ഇരുന്പു കന്പി പഴുപ്പിച്ചു കയറ്റിയെന്നു ചോംഗ് വെളിപ്പെടുത്തുന്നു. രോഗത്തിനു പുറമേ ഗർഭം ധരിക്കുന്ന സ്ത്രീകളും കടുത്ത പീഡനങ്ങൾക്കു വിധേയരായി. ഒരു പെൺകുട്ടി…
Read Moreസോംപുരയിലെ പെരുന്തച്ചന്മാര്! അയോധ്യ രാമക്ഷേത്രം രൂപകല്പന ചെയ്ത ശില്പികൾ ഇവിടുണ്ട്…
കോവിഡ് പ്രതിസന്ധിക്കിടയിലും പ്രൗഢഗംഭീര ചടങ്ങുകളോടെ പ്രധാനമന്ത്രി വെള്ളിക്കല്ല് പാകിയതോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ക്ഷേത്ര നിര്‍മാണങ്ങളിലെ പെരുന്തച്ചന്മാര് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സോംപുര കുടുംബമാണ് ക്ഷേത്ര നിര്‍മാണത്തിന്റെ പ്രധാന രൂപകല്പന നിര്‍വഹിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രകാന്ത് സോംപുര എന്ന എഴുപത്തേഴുകാരന്‍ അയോധ്യയില്‍ രാംലല്ല ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. അന്നു വിശ്വഹിന്ദു പരിഷത് നേതാവായിരുന്ന അശോക് സിംഗാളിനൊപ്പമാണ് ചന്ദ്രകാന്ത് ആദ്യമായി അയോധ്യയില്‍ എത്തുന്നത്. വ്യവസായി ആയിരുന്ന ഘനശ്യാംദാസ് ബിര്‍ള ആണ് ചന്ദ്രകാന്തിനെ അശോക് സിംഗാളിനു പരിചയപ്പെടുത്തുന്നത്. ബിര്‍ള കുടുംബത്തിനു വേണ്ടി അതിനോടകം നിരവധി ക്ഷേത്രങ്ങളുടെ നിര്‍മാണം ചന്ദ്രകാന്ത് നടത്തിയിരുന്നു. റാവു വിളിച്ച തച്ചന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ് പള്ളി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ക്ഷേത്രം നിര്‍മിക്കാമോ എന്നു ചന്ദ്രകാന്തിനോട് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ചോദിച്ചിരുന്നു. അന്നു…
Read Moreകൊത്തിപ്പറിച്ച് കഴുകക്കൂട്ടം! കംഫർട്ട് സ്റ്റേഷനിലെ അനുഭവങ്ങളെക്കുറിച്ചു ഹാംയോംങ് സ്വദേശി പറഞ്ഞതിങ്ങനെ…
ആ കഴുകക്കൂട്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ രക്ഷപ്പെടാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. നിരന്തരമായ പീഡനങ്ങളിലും നിരാശയിലും തകർന്ന ചിലർ ജീവിതംതന്നെ അവസാനിപ്പിച്ചു. ശരിക്കും ആ ക്യാന്പിൽനിറയെ മരണത്തിന്റെ മണമാണ് നിറഞ്ഞു നിൽക്കുന്നതെന്നു ലീയ്ക്കും കൂട്ടുകാരികൾക്കും തോന്നി. ഒാരോരുത്തർക്കും പറയാൻ ഒരു ദുരന്ത കഥയുണ്ടായിരുന്നു. പക്ഷേ, കണ്ണീരിന് അവിടെ തീരെ വിലയില്ലായിരുന്നു. മാത്രമല്ല, അവർക്ക് ഒഴുക്കാൻ ഇനി കണ്ണീർ ബാക്കിയില്ലായിരുന്നു. ഇങ്ങനെ കാബിനുകൾ അവർക്കു പേടി സ്വപ്നമായി മാറിയിരുന്നു. കാരണം, പട്ടാളക്കാരിൽ പലരും പല തരക്കാരായിരുന്നു. അടിമകളോടെന്ന പോലെയായിരുന്നു പെൺകുട്ടികളോടു പലരുടെയും പെരുമാറ്റം. എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ എങ്ങനെയായിരിക്കും അവർ പ്രതികരിക്കുകയെന്ന് ഊഹിക്കാൻകൂടി കഴിയില്ല. അവരുടെ ഇംഗിതങ്ങൾക്കു വഴങ്ങുന്നതിനു പുറമേ മർദനംകൂടി താങ്ങാനുള്ള ശേഷി പലർക്കും ഇല്ലായിരുന്നു. അതിനാൽത്തന്നെ മിക്കവരും എല്ലാം സഹിച്ചു. അവരുടെ സങ്കടങ്ങളും വേദനകളും സ്വപ്നങ്ങളുമെല്ലാം ആ കാബിൻവിട്ടു പുറത്തേക്കുപോയില്ല. വീടിനു മുന്നിൽ കംഫർട്ട് സ്റ്റേഷനിലെ ജീവിതം വിവരിക്കാൻ കഴിയുന്നതിനേക്കാൾ…
Read Moreഇതു വെറും കൈ മാത്രമല്ല! ഒരുനാൾ അയാളുടെ ജനനേന്ദ്രിയം കൊഴിഞ്ഞുവീണു; അയാൾ പറഞ്ഞു.. ഞാനൊരു പുരുഷന്റെ നിഴൽ മാത്രമായി… എന്നാൽ, ഡോക്ടർമാർ അയാളെ കൈവിട്ടില്ല; കാരണം…
മാൽക്കമിന്റെ ഇടതു കൈത്തണ്ടയിൽ ജിമ്മി എന്നു വിളിപ്പേരുള്ള ഒരു അവയവമുണ്ട്. അത് അയാളുടെ ജനനേന്ദ്രിയമാണ്! തീർച്ചയായും ഇതൊരു പ്രാന്തുപിടിച്ച പരിപാടിയാണ്- കൈത്തണ്ടയിൽ ജനനേന്ദ്രിയമുണ്ടാവുക എന്നത്. പക്ഷേ, രണ്ടാമതൊന്നുകൂടി ചിന്തിച്ചാൽ, സംഗതി ശരിക്കും ഗംഭീരംതന്നെ- മാൽക്കം പറയുന്നു. ആദ്യം കേൾക്കുന്പോൾ ഇതൊരു സയൻസ്-ഫിക്ഷൻ കോമഡിയാണെന്നു തോന്നാം. ഒരാളുടെ ജനനേന്ദ്രിയം അസുഖം ബാധിച്ച് കൊഴിഞ്ഞുവീഴുന്നു. വിദഗ്ധനായൊരു ഡോക്ടർ കൃത്രിമമായൊന്ന് അയാളുടെ കൈയിൽ വളർത്തിയെടുക്കുന്നു. ഇത് സിനിമാക്കഥയോ നോവലോ അല്ല. യഥാർഥ സംഭവമാണ്. കഥയല്ലിതു ജീവിതം മാൽക്കം മക്ഡൊണാൾഡ് ഒരു മെക്കാനിക്കാണ്. നാല്പത്തഞ്ചു വയസ്. രണ്ടു കുട്ടികളുടെ പിതാവ്. വിവാഹമോചനം നേടിയയാൾ. ജീവിതം ഇംഗ്ലണ്ടിൽ. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ജീവിതം നയിച്ചുവന്ന മാൽക്കമിനെ അപ്രതീക്ഷിതമായി ഒരു അണുബാധ തളർത്തി. 2014ൽ ആയിരുന്നു ഇത്. ചികിത്സകളിലൂടെ ഏതാനും വർഷങ്ങൾ മുന്നോട്ടുപോയി. രക്തത്തിലുണ്ടായ അണുബാധ അയാളുടെ അവയവങ്ങളെ ബാധിച്ചുതുടങ്ങിയത് പെട്ടെന്നാണ്. കൈകാലുകളിലെ വിരലുകൾ കറുത്തിരുണ്ടു. ആ…
Read Moreതടങ്കൽ പാളയം! ഒരു സ്ത്രീ കാബിനുകളിൽ ഒന്നിലേക്കു വിരൽ ചൂണ്ടി എന്നോട് അവിടേക്കു ചെല്ലാൻ പറഞ്ഞു; കുറച്ചു കഴിഞ്ഞപ്പോൾ മുറിക്കുള്ളിലേക്ക് ഒരു പട്ടാളക്കാരൻ വന്നു…
കരഞ്ഞും നിലവിളിച്ചും ദിവസങ്ങളോളം നീണ്ട യാത്ര. ട്രെയിൻ ഒടുവിൽ ചൈനയിലെ ജപ്പാൻ അധിനിവേശ പ്രദേശമായ ജിലിനിൽ എത്തി. അവിടെനിന്നു ലീയെയും മറ്റ് പെൺകുട്ടികളെയും കൊണ്ടുപോയതു ജപ്പാൻ പട്ടാളക്കാരുടെ ക്യാന്പിലേക്ക്. അപ്പോഴും ആ പെൺകുട്ടികൾ ആരും കാത്തിരിക്കുന്ന അപകടം മണത്തിരുന്നില്ല. ക്യാന്പിലെ ജോലിക്കും മറ്റു സഹായങ്ങൾക്കും വേണ്ടിയാണ് തങ്ങളെ അവിടെ എത്തിച്ചതെന്നാണ് ആ പെൺകുട്ടികൾ വിശ്വസിച്ചിരുന്നത്. ലീയും അങ്ങനെതന്നെ കരുതി. ആ ക്യാന്പ് ശരിക്കും ഒരു തടങ്കൽ പാളയമായിരുന്നു. അനുവാദമില്ലാതെ ആർക്കും പുറത്തേക്കു പോകാൻ വഴികളൊന്നുമുണ്ടായിരുന്നില്ല. ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ മതിലിനു മുകളിൽ കന്പിവലകൾ സ്ഥാപിച്ചിരുന്നു. മാത്രമല്ല, ആ കന്പിവലയിൽകൂടി വൈദ്യുതിയും കടത്തിവിട്ടിരുന്നു. അതിനാൽ രക്ഷപ്പെടുക എന്നൊരു സാഹസത്തിനു മുതിരാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിരുന്നില്ല. എതിർത്തപ്പോൾ ക്യാന്പിലെ പരേഡ് ഗ്രൗണ്ടിലെ പുല്ലു പറിക്കുക, പാത്രങ്ങൾ കഴുകുക, തുടങ്ങിയ ജോലികളാണ് ഇവർക്കു തുടക്കത്തിൽ നല്‍കിയിരുന്നത്. കേൾക്കുന്പോൾ നിസാരമെന്നു തോന്നിയേക്കാവുന്ന…
Read Moreഞാന്‍ ആരെയും കൊന്നിട്ടില്ല, വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയും താന്‍ വിസമ്മതിക്കുകയും ചെയ്തത്..! സ്വയം വാദിച്ചു സയനൈഡ് മോഹൻ
കോളിളക്കം സൃഷ്ടിച്ച കേസുകളിൽ അകത്തായിട്ടും മോഹന്‍ അത്ര വലിയ കുലുക്കമൊന്നും ഇല്ലായിരുന്നു. തന്റെ കേസ് സ്വയം വാദിക്കാനാണ് അയാൾ തീരുമാനിച്ചത്. താന്‍ ഇരകള്‍ക്കു സയനൈഡ് നല്കി കൊലപ്പെടുത്തി എന്നതു ശരിയല്ലെന്നും അതിനു തെളിവില്ലെന്നുമായിരുന്നു അയാളുടെ പ്രധാന വാദം. എന്നാൽ, മോഹന്‍ സയനൈഡ് കൈമാറിയെന്ന അബ്ദുള്‍ സലാമിന്റെ മൊഴി നിര്‍ണായകമായി. അതേപോലെ ഭാഗ്യംകൊണ്ടു മോഹന്‍ കുമാറിന്റെ മരണവലയില്നിന്നു രക്ഷപെട്ട യുവതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യമായി സാക്ഷിമൊഴി നൽകി. സ്കൂളിലെ ഹാജർ രേഖകളും മോഹനു വലിയ തിരിച്ചടിയായി. കാരണം ഈ യുവതികൾ മരണപ്പെട്ട ദിവസങ്ങളിലൊന്നും ഇയാൾ താൻ ജോലി ചെയ്യുന്ന സ്കൂളിൽ എത്തിയിരുന്നില്ല എന്നു വ്യക്തമായി. അതോടെ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും വയോധികരായ മാതാപിതാക്കൾക്കു താൻ മാത്രമേ ആശ്രയമുള്ളൂ എന്നും തന്നെ വെറുതെ വിടണമെന്നും അയാൾ അപേക്ഷിച്ചു. എന്നാൽ, 2013 ഡിസംബര്‍ 17ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി…
Read Moreസയനൈഡ് മോഹനിൽ നിന്നും രക്ഷപ്പെട്ടത് ഒരേ ഒരു കാമുകി; പുഷ്പാവതി കേസിൽ അറസ്റ്റിലായപ്പോൾ കേസ് വാദിച്ചത്….
കാസർഗോഡ് സ്വദേശിനിയായിരുന്നു മോഹനന്റെ അവസാനത്തെ ഇര. കാസർഗോട്ടെ ആശുപത്രി ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാർ സ്വദേശിനിയായ 25 വയസുള്ള പുഷ്പാവതി. പുഷ്പാവതിയെ പരിചയപ്പെട്ട മോഹൻ കുമാർ മൂന്നുതവണ ഇവരുടെ വീട്ടിൽ ചെല്ലുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇതോടെ മോഹൻകുമാറിനെ അവർ അതിയായി വിശ്വസിച്ചു. അവൾ തന്റെ വരുതിയിലായിക്കഴിഞ്ഞു എന്നു മനസിലാക്കിയ മോഹൻ അവരെ തന്റെ ഇംഗിതത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. 2009 ജൂലൈ എട്ടിനു സുള്ള്യയിലെ ക്ഷേത്രത്തിൽ പോവുകയാണെന്നു പറഞ്ഞു പുഷ്പാവതി വീട്ടിൽനിന്നിറങ്ങി. താൻ വലിയൊരു ദുരന്തത്തിലേക്കാണ് ചുവടുവയ്ക്കുന്നതെന്ന് അവൾ നിനച്ചതേയില്ല. മോഹൻ കുമാറിനൊപ്പമുള്ള ജീവിതമായിരുന്നു അവളുടെ മനസുനിറയെ. എന്നാൽ, വീട്ടിൽനിന്നിറങ്ങിയ പുഷ്പാവതി പിന്നെ തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാർ കടുത്ത ആശങ്കയിലായി. മോഹൻ കുമാറിനൊപ്പം അവൾ പോയതാണോയെന്ന സംശയം വീട്ടുകാർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് അവളെ കാണാതായതോടെ വീട്ടുകാർ മോഹനന്റേതായി തന്നിരുന്ന ഫോൺ നന്പരിൽ വിളിച്ചു. മോഹൻ ഫോണെടുത്തു. തങ്ങൾ…
Read More