ഐസിസി ട്വന്‍റി-20 ക്രിക്കറ്റ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

ദക്ഷിണാഫ്രിക്ക ഫൈനലിൽദുബായ്: ദക്ഷിണാഫ്രിക്ക ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് വനിതാ ഫൈനലിൽ. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് ദക്ഷിണാഫ്രിക്ക കീഴടക്കി. കഴിഞ്ഞ തവണത്തെ ഫൈനൽ തോൽവിക്കുള്ള ദക്ഷിണാഫ്രിക്കയുടെ പകരം വീട്ടലായിരുന്നു ഈ ജയം. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 134/5. ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ 135/2. അൻകെ ബോച്ചാണ് (48 പന്തിൽ 74 നോട്ടൗട്ട് ) പ്ലയർ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. ബെത് മൂണി (42 പന്തിൽ 44), താഹ്‌ലിയ മഗ്രാത്ത് (33 പന്തിൽ 27), എൽസി പെറി (23 പന്തിൽ 31), ലിച്ഫീൽഡ് (ഒന്പതു പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെയാണ് ഓസീസ് പൊരുതാനുള്ള സ്കോറിലെത്തിയത്.

Read More

ഓസ്ട്രേലിയൻ പര്യടനം; ഷമിയുടെ കാര്യം സംശയം

ബംഗളൂരു: പരിക്കേറ്റു വിശ്രമത്തിലുള്ള ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടാകുമോ എന്നതു സംബന്ധിച്ചുള്ള സംശയങ്ങൾക്കു മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിനെതിരേ ഇന്നാരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിൽ പൂർണമായി പാകപ്പെടാത്ത ഷമിയുമായി കളിക്കുക സാധ്യമല്ലെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം മുഹമ്മദ് ഷമി ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ഷമിയുടെ കാൽമുട്ടിൽ നീരുണ്ടെന്നും പൂർണമായി ആരോഗ്യത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ലെന്നും രോഹിത് ശർമ പറഞ്ഞു.

Read More

അടുത്ത ലക്ഷ്യം ടെസ്റ്റ്; സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത് ആത്മവിശ്വാസമെന്ന് സഞ്ജു

തിരുവനന്തപുരം: അന്താരാഷ്‌ട്ര മത്സരങ്ങളിൽ ചില കളികൾ മോശമായി വരുന്പോൾ അടുത്ത മത്സരങ്ങളിൽ സമ്മർദമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസണ്‍. “ചെറിയ ചെറിയ പരന്പരകളിലാണു കളിച്ചത്. അതിനെ മറികടന്ന് എങ്ങനെ മികച്ച പ്രകടനം നടത്താമെന്നതാണ് ചിന്ത. ആത്മവിശ്വാസമാണു സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ വേണമെന്ന സന്ദേശം ഇന്ത്യൻ ടീം മാനേജ്മെന്‍റ് നൽകിയിട്ടുണ്ട്. ടെസ്റ്റ് കളിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. മൂന്നു ഫോർമാറ്റും കളിക്കാൻ തയാറാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോൾ ടെസ്റ്റിലും അതിവേഗ ഇന്നിംഗ്സുകൾ സാധാരണമാകുന്നുണ്ട്” – സഞ്ജു പറഞ്ഞു. ബംഗ്ലാദേശുമായുള്ള ട്വന്‍റി-20 മത്സരങ്ങൾക്കുശേഷം നാട്ടിലെത്തിയ സഞ്ജു സാംസണ്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണു ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചത്. ബംഗ്ലാദേശുമായുള്ള ട്വന്‍റി 20 മത്സരത്തിൽ സെഞ്ചുറി നേടിയശേഷം മസിൽ കാട്ടിയുള്ള ആഘോഷം മുൻകൂട്ടി നിശ്ചയിച്ചതല്ല. ഡ്രസിംഗ് റൂമിലെ സഹതാരങ്ങളുടെ ആവശ്യപ്രകാരം സംഭവിച്ചതാണ്. വലിയ ചിന്തയൊന്നും ഇല്ലാതെയാണ്…

Read More

മാൾദീനി 3.0; ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ജഴ്സിയിൽ കുടുംബത്തിലെ മൂന്നാം തലമുറക്കാരനും

ടൂറിൻ: അസൂറി ഫുട്ബോൾ മാൾദീനി കുടുംബകാര്യം എന്നു പറഞ്ഞാൽ തെറ്റില്ല… കാരണം, ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ജഴ്സിയിൽ മാൾദീനി കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അരങ്ങേറി. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ ഇസ്രയേലിനെതിരായ മത്സരത്തിൽ ഇറ്റലിക്കുവേണ്ടി ഡാനിയേൽ മാൾദീനി അരങ്ങേറ്റം നടത്തി. ഇതോടെയാണ് മാൾദീനി കുടുംബത്തിന്‍റെ മൂന്നാം തലമുറയും അസൂറി ജഴ്സിയണിഞ്ഞത്. ഇറ്റാലിയൻ നഗരമായ ഉഡിനെയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയർ 3-1ന് ഇസ്രയേലിനെ കീഴടക്കി. മത്സരം കാണാൻ ഡാനിയേൽ മാൾദീനിയുടെ പിതാവ് പൗളൊ മാൾദീനി ഗാലറിയിലുണ്ടായിരുന്നു. പൗളൊ മാൾദീനി ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 1988ലായിരുന്നു പൗളൊ ഇറ്റലിക്കായി അരങ്ങേറിയത്. പൗളൊ മാൾദീനിയുടെ പിതാവ് സീസർ മാൾദീനി, 14 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 1960ലായിരുന്നു സീസറിന്‍റെ രാജ്യാന്തര അരങ്ങേറ്റം. ഇരുപത്തിമൂന്നുകാരനായ ഡാനിയേൽ മാൾദീനി, തന്‍റെ പിതാവിന്‍റെയും മുത്തച്ഛന്‍റെയും പിൻഗാമിയായി ഇറ്റാലിയൻ സീരി എ ക്ലബ്ബായ എസി മിലാനുവേണ്ടിയും…

Read More

സിൽവർ ഹിൽ, പ്രൊവിഡൻസ് ചാന്പ്യന്മാർ

ഇരിങ്ങാലക്കുട: 39-ാമത് ഡോണ്‍ ബോസ്കോ ഇന്‍റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ കോഴിക്കോട് ടീമുകളായ സിൽവർ ഹിൽസും പ്രൊവിഡൻസും ചാന്പ്യന്മാർ. പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസ് 63-62നു കൊരട്ടി ലിറ്റിൽ ഫ്ളവർ കോണ്‍വെന്‍റിനെ തോൽപ്പിച്ചു. പ്രൊവിഡൻസിനായി ശ്രിയ 17ഉം ദേവാംഗന 12ഉം പോയിന്‍റ് നേടി. ലിറ്റിൽ ഫ്ളവറിന്‍റെ നിരഞ്ജന ജിജു 22 പോയിന്‍റ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ഫൈനലിൽ സിൽവർ ഹിൽ 54-24നു ഗിരിദീപം ബഥനി കോട്ടയത്തെ കീഴടക്കി. സിൽവർ ഹിൽസിന്‍റെ സിനാൻ 14ഉം ഗിരിദീപം ബഥനിയുടെ ഹരി റെജി 10ഉം പോയിന്‍റ് സ്വന്തമാക്കി.

Read More

സീനിയർ വനിതാ ട്വന്‍റി-20 ; ഷാനി കേരള ക്യാപ്റ്റൻ

തിരുവനന്തപുരം: സീനിയർ വനിതാ ട്വന്‍റി-20 ക്രിക്കറ്റിനുള്ള കേരള ടീമിനെ ടി. ഷാനി നയിക്കും. ഐസിസി വനിതാ ട്വന്‍റി-20 ലോകകപ്പ് ടീമിലുണ്ടായിരുന്ന എസ്. സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിലുണ്ട്. 17 മുതൽ 28 വരെ ലക്നൗവിലാണ് കേരളത്തിന്‍റെ മത്സരങ്ങൾ. ഗ്രൂപ്പ് ഡിയിലാണ് കേരളം. 17നു ഹിമാചൽപ്രദേശിനെതിരേയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. 20നു ത്രിപുരയെയും 22നു റെയിൽവേസിനെയും 24നു സിക്കിമിനെയും 26നു ഹരിയാനയെയും 28നു ചണ്ഡിഗഡിനെയും കേരളം നേരിടും. രാജ്യാന്തര മുൻതാരവും വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20യിൽ മുംബൈ ഇന്ത്യൻസിന്‍റെ ബാറ്റിംഗ് കോച്ചുമായ ദേവിക പൽശികാറാണ് മുഖ്യ പരിശീലക. ജസ്റ്റിൻ ഫെർണാണ്ടസാണ് അസിസ്റ്റന്‍റ് കോച്ച്. കേരള ടീം: ടി. ഷാനി (ക്യാപ്റ്റൻ), എം.പി. വൈഷ്ണ, ഐ.വി. ദൃശ്യ, എ. അക്ഷയ, സി.എം.സി. നജില, കീർത്തി കെ. ജയിംസ്, വി.എസ്. മൃദുല, ദർശന മോഹൻ, വിനയ സുരേന്ദ്രൻ, അനന്യ കെ.…

Read More

വനിതാ ട്വന്‍റി-20 ലോകകപ്പ്; ഇന്ത്യ പുറത്ത്

ദുബായ്: ഐസിസി 2024 വനിതാ ട്വന്‍റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡ് പാക്കിസ്ഥാനെ തോൽപ്പിച്ചതോടെയാണിത്. ന്യൂസിലൻഡ് പരാജയപ്പെട്ടാൽ മാത്രമായിരുന്നു ഇന്ത്യക്കു സെമി ടിക്കറ്റ് ലഭിക്കുമായിരുന്നത്. നിർണായക മത്സരത്തിൽ 54 റൺസിനായിരുന്നു ന്യൂസിലൻഡിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടി. മറുപടിക്കിറങ്ങിയ പാക്കിസ്ഥാൻ 11.4 ഓവറിൽ 56 റൺസിനു പുറത്തായി. ഗ്രൂപ്പ് എയിൽനിന്ന് നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയ്ക്കു പിന്നാലെ ന്യൂസിലൻഡും സെമിയിൽ ഇടം പിടിച്ചു.

Read More

സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍  ഡബിൾ സ്വര്‍ണം നേടി ആന്‍ട്രീസ മാത്യു

പാലാ: മലപ്പുറം തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 68ാമത് സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ 20 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടി ആന്‍ട്രീസ മാത്യു. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജിലെ ഒന്നാം വര്‍ഷ ബിഎ ബിരുദ വിദ്യാര്‍ഥിനിയാണ്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ അംഗവുമാണ്. കണ്ണൂര്‍ ഇരിട്ടി പുലിവേലില്‍ ബിജുവിന്‍റെയും ജോണ്‍സിയുടെയും മകളായ ആന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അത്‌ലറ്റിക് കോച്ച് ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

Read More

റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു

മാഡ്രിഡ്: ഇതിഹാസ ടെന്നീസ് താരം സ്പെയിനിന്‍റെ റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2024 ഡേവിസ് കപ്പ് പോരാട്ടത്തോടെ പ്രഫഷണൽ കരിയറിനു വിരാമമിടുന്നതായി മുപ്പത്തെട്ടുകാരനായ നദാൽ അറിയിച്ചു. പുരുഷ സിംഗിൾസിൽ 22 ഗ്രാൻസ്‌ലാം സ്വന്തമാക്കിയ നദാൽ, ഫ്രഞ്ച് ഓപ്പണിൽ 14 തവണ മുത്തംവച്ചിട്ടുണ്ട്. കളിമണ്‍കോർട്ടിൽ അരങ്ങേറുന്ന ഏക ഗ്രാൻസ്‌ലാമായ ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ റിക്കാർഡിനുടമയാണ് നദാൽ. 19-ാം വയസ് പൂർത്തിയായതിന്‍റെ രണ്ടാംദിനം മരിയാനോ പ്യൂർട്ടയെ ഫൈനലിൽ കീഴടക്കി 2005 ഫ്രഞ്ച് ഓപ്പണ്‍ ട്രോഫി സ്വന്തമാക്കിയാണ് നദാലിന്‍റെ ഗ്രാൻസ്‌ലാം കിരീടവേട്ട ആരംഭിച്ചത്. 17 വർഷത്തിനുശേഷം 2022ൽ കാസ്പർ റൂഡിനെ തകർത്ത് ഫ്രഞ്ച് ഓപ്പണ്‍ 14-ാം തവണയും ഗ്രാൻസ്‌ലാം സിംഗിൾസ് നേട്ടം 22ലും എത്തിച്ചു. ബിഗ് ത്രീ ടെന്നീസ് കോർട്ടിലെ ബിഗ് ത്രീ എന്ന വിശേഷണം സ്വന്തമാക്കിയ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് കാലഘട്ടം…

Read More

ഇന്ത്യക്കു ഹാട്രിക് വെങ്കലം

അസ്താന (കസാഖ്സ്ഥാൻ): ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷന്മാർക്ക് ഹാട്രിക് വെങ്കലം. 2021, 2023 വർഷങ്ങളിൽ പുരുഷ ടീം വെങ്കലം നേടിയിരുന്നു. സെമി ഫൈനലിൽ ഇന്ത്യ 3-0ന് തായ്പേയിയോട് തോറ്റു. ക്വാർട്ടർ ഫൈനലിൽ കസാഖ്സ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.

Read More