ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുർ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്‍റെ ആദ്യറൗണ്ടിൽ ജയം സ്വന്തമാക്കി. അസർബൈജാൻ ക്ലബ്ബായ എഫ്കെ ഖരാബാഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം ഹോട്ട്സ്പുർ കീഴടക്കിയത്. ഏഴാം മിനിറ്റിൽ റാഡു ഡ്രാഗുസിൻ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ടോട്ടൻഹാം 10 പേരായി ചുരുങ്ങിയിരുന്നു.

Read More

ഖേലോ ഇന്ത്യ ദേശീയ വനിതാ ജൂഡോ: നന്ദനയ്ക്ക് വെങ്കലം

നെടുങ്കണ്ടം: വിമണ്‍സ് ഖേലോ ഇന്ത്യ നാഷണല്‍ ജൂഡോ മത്സരത്തില്‍ നെടുങ്കണ്ടം സ്‌പോര്‍ട്സ് അക്കാദമിയുടെ നന്ദന പ്രസാദിന് വെങ്കലം. തൃശൂരിൽ സമാപിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് നന്ദന വെങ്കല മെഡല്‍ നേടിയത്. ജൂണിയർ വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് നന്ദന മത്സരിച്ചത്. ചെന്നെയിൽ നടന്ന സൗത്ത് സോൺ ഖേലോ ഇന്ത്യാ ജൂഡോ വിമണ്‍സ് ലീഗ് ആന്‍ഡ് റാങ്കിംഗ് ടൂര്‍ണമെന്‍റില്‍ നന്ദന സ്വർണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷം തുടര്‍ച്ചയായി സ്‌കൂള്‍, അമച്ച്വര്‍ വിഭാഗങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ നന്ദന പ്രസാദ് സ്വര്‍ണം നേടിയിട്ടുണ്ട്. നെടുങ്കണ്ടം പൂവക്കുളത്ത് ആശാ ബാലകൃഷ്ണനാണ് മാതാവ്. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ നന്ദന നെടുങ്കണ്ടം എൻഎസ്എ ജൂഡോ അക്കാഡമിയിൽ ടോണി ലീ, സൈജു ചെറിയാന്‍, മരിയാ ലീ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിവരുന്നത്.

Read More

ട്വന്‍റി-20 ക്രിക്കറ്റിൽനിന്നു വിരമിച്ച് ഷക്കീബ്

കാണ്‍പുർ: ബംഗ്ലാദേശ് സൂപ്പർ ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസൻ ട്വന്‍റി-20 ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കാനിരിക്കേയാണ് തന്‍റെ വിരമിക്കൽ തീരുമാനം ഷക്കീബ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. മുപ്പത്തേഴുകാരനായ ഷക്കീബ് ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ തീയതിയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അടുത്ത വർഷം നടക്കുന്ന ഹോം ടെസ്റ്റ് പരന്പരയോടെ രാജ്യാന്തര റെഡ് ബോൾ ക്രിക്കറ്റിനോടും വിടപറയുമെന്നും ഷക്കീബ് അറിയിച്ചു. 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുശേഷമായിരിക്കും 50 ഓവർ വേദിയിൽനിന്ന് ഷക്കീബ് വിരമിക്കുക എന്നാണു സൂചന. ഐസിസി ട്വന്‍റി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളരാണ് ഷക്കീബ്. ലോകകപ്പിൽ 43 മത്സരങ്ങളിൽ 50 വിക്കറ്റ് ഈ ഇടംകൈ സ്പിന്നറിനുണ്ട്. ബംഗ്ലാദേശിനായി 129 ട്വന്‍റി-20യിൽ ഇറങ്ങി. 13 അർധസെഞ്ചുറി അടക്കം 2551 റണ്‍സ് നേടി, 149 വിക്കറ്റും ഉണ്ട്. 70 ടെസ്റ്റിൽ 242 വിക്കറ്റും 4600…

Read More

ദിനേഷ് ചൻഡിമൽ സൂപ്പറാക്കി

ഗാലെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യദിനം ദിനേഷ് ചൻഡിമൽ സൂപ്പറാക്കി. 208 പന്ത് നേരിട്ട ചൻഡിമൽ 15 ഫോറിന്‍റെ അകന്പടിയോടെ 116 റണ്‍സ് നേടി. ടെസ്റ്റ് കരിയറിൽ ചൻഡിമലിന്‍റെ 16-ാം സെഞ്ചുറിയാണിത്. ന്യൂസിലൻഡിനെതിരായ ആദ്യത്തേതും. ഒന്നാംദിനം അവസാനിക്കുന്പോൾ ശ്രീലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 306 എന്ന ശക്തമായ നിലയിലാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതും നിസാങ്ക (1) തുടക്കത്തിലേ പുറത്തായി. എന്നാൽ, ദിമുത് കരുണരത്നെയും (46) ചൻഡിമലും ചേർന്ന് രണ്ടാം വിക്കറ്റിൽ 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ എയ്ഞ്ചലോ മാത്യൂസും (78 നോട്ടൗട്ട്) ചൻഡിമലും 97 റണ്‍സിന്‍റെ കൂട്ടുകെട്ടും സ്ഥാപിച്ചു. മാത്യൂസിനൊപ്പം കാമിന്ദു മെൻഡിസാണ് (51 നോട്ടൗട്ട്) ക്രീസിൽ. ശ്രീലങ്കയ്ക്കുവേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടത്തിൽ നാലാം സ്ഥാനത്ത് ചൻഡിമൽ എത്തി. കുമാർ സംഗക്കാര (38), മഹേല ജയവർധനെ…

Read More

ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ

മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ക്വാർട്ടർ ഫൈനലിൽ. ചൈനീസ് തായ് പേയിയുടെ ലിൻ ചിൻ ചുൻ – ടെങ് ചുൻ സണ്‍ സഖ്യത്തെയാണ് ട്രീസ-ഗായത്രി കൂട്ടുകെട്ട് പ്രീക്വാർട്ടറിൽ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ ജയം. സ്കോർ: 22-20, 21-11. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും ക്വാർട്ടറിലേക്കു മുന്നേറിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ 21-13, 21-18നായിരുന്നു ശ്രീകാന്തിന്‍റെ ജയം. ആയുഷ് ഷെട്ടിയായിരുന്നു ശ്രീകാന്തിന്‍റെ എതിരാളി.

Read More

ലോക റാങ്കിംഗിൽ തിരിച്ചടി; കോഹ്‌ലി, രോഹിത് പിന്നോട്ട്

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ ലോക റാങ്കിംഗിൽ തിരിച്ചടി നേരിട്ട് ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 23 റണ്‍സ് മാത്രം നേടിയ കോഹ്‌ലി ആദ്യ പത്തു റാങ്കിൽനിന്നു പുറത്തായി. അഞ്ചു സ്ഥാനം നഷ്ടപ്പെട്ട് നിലവിൽ 12-ാമതാണ് കോഹ്‌ലി. ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 11 റണ്‍സ് മാത്രം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നാലു സ്ഥാനം പിന്നോട്ടിറങ്ങി പത്തിലെത്തി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ന്യൂസിലൻഡിന്‍റെ കെയ്ൻ വില്യംസണ്‍ എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ. പന്തിന്‍റെ മുന്നേറ്റം 2022 ഡിസംബറിനുശേഷം ആദ്യമായി ടെസ്റ്റ് വേദിയിലേക്കു തിരിച്ചെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് വൻ നേട്ടമുണ്ടാക്കി. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ് പന്ത്. ചെന്നൈ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 39ഉം രണ്ടാം ഇന്നിംഗ്സിൽ…

Read More

 ഫ്രഞ്ച് താരം റാഫേൽ വരാനെ വിരമിച്ചു

ലണ്ടൻ: മുപ്പത്തൊന്നുകാരനായ ഫ്രഞ്ച് താരം റാഫേൽ വരാനെ പ്രഫഷണൽ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് കാൽമുട്ട് ശസ്ത്രക്രിയയുൾപ്പെടെ ചെയ്യേണ്ടിവന്നിരുന്നു. ഈ വർഷം ജൂലൈയിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയിലേക്ക് ചേക്കേറിയെങ്കിലും ഓഗസ്റ്റിൽ കോപ്പ ഇറ്റാലിയ മത്സരത്തിന്‍റെ ആദ്യപകുതിയിൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് കളംവിട്ടു. ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെയാണ് വരാനെ പ്രഫഷണൽ അരങ്ങേറ്റം നടത്തിയത്. സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് ഗ്ലാമർ ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി എന്നിവയ്ക്കുവേണ്ടി കളിച്ചു. ക്ലബ് കരിയറിൽ 480 മത്സരങ്ങളിൽനിന്ന് 21 ഗോൾ ഈ സെന്‍റർ ബാക്ക് താരം സ്വന്തമാക്കി. ഫ്രാൻസിനായി 93 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു, അഞ്ചു ഗോൾ നേടി. ഫ്രാൻസ് 2018 ഫിഫ ലോകകപ്പ് നേടിയപ്പോഴും 2022 ലോകകപ്പ് ഫൈനലിൽ കളിച്ചപ്പോഴും ടീമിന്‍റെ നിർണായക സാന്നിധ്യമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എഫ്എ കപ്പും റയൽ മാഡ്രിഡിനൊപ്പം നാല് യുവേഫ ചാന്പ്യൻസ് ലീഗ്, മൂന്നു ലാ…

Read More

സ്പാനിഷ് ലാ ലിഗ ഫുട്ബോൾ; കാർലോ റയൽ…

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡും മുഖ്യപരിശീലകൻ കാർലോ ആൻസിലോട്ടിയും ചരിത്രത്താളുകളിൽ ഇടംപിടിച്ചു. 67,480 കാണികൾ നിറഞ്ഞ, സ്വന്തം തട്ടകമായ സാന്‍റിയാഗൊ ബർണബ്യൂവിൽ അലാവസിനെ 2-3നു കീഴടക്കിയ മത്സരത്തിലാണ് ആൻസിലോട്ടിയും റയൽ മാഡ്രിഡും അപൂർവ നേട്ടങ്ങളിലെത്തിയത്. അഞ്ചു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 48 മിനിറ്റിനുള്ളിൽത്തന്നെ റയൽ മാഡ്രിഡ് മൂന്നു ഗോളിന്‍റെ ലീഡ് നേടിയിരുന്നു. എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ അഞ്ചു മിനിറ്റിന്‍റെ അകലമുള്ളപ്പോൾ തുടരെ രണ്ടു ഗോളടിച്ച് അലാവസ് തോൽവി ഭാരം കുറച്ചു. മത്സരത്തിന്‍റെ ആദ്യമിനിറ്റിൽ വിനീഷ്യസ് ജൂണിയറിന്‍റെ അസിസ്റ്റിൽ ലൂക്കാസ് വാസ്ക്വെസ് റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 40-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഗമിന്‍റെ അസിസ്റ്റിൽ കിലിയൻ എംബപ്പെ റയലിന്‍റെ ലീഡ് ഉയർത്തി. എംബപ്പെ ഗോൾ നേടുന്ന തുടർച്ചയായ അഞ്ചാം മത്സരമാണ്. 26 ടച്ചുകൾക്കുശേഷമായിരുന്നു എംബപ്പെയുടെ ഗോൾ. വാസ്ക്വെസിന്‍റെ അസിസ്റ്റിൽ…

Read More

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്

മഞ്ചേരി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂരിന്‍റെ പോരാളികൾ പോയിന്‍റ് ടേബിളിന്‍റെ തലപ്പത്ത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് കണ്ണൂർ വാരിയേഴ്സ് എഫ്സി നിർണായകമായ മൂന്നു പോയിന്‍റ് സ്വന്തമാക്കി ലീഗിന്‍റെ തലപ്പത്തേക്കു കുതിച്ചത്. ജയിച്ചാൽ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന നിലയിലാണ് മലപ്പുറം എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും നാലാം റൗണ്ട് പോരാട്ടത്തിനായി കളത്തിലെത്തിയത്. പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളുടെ ആവേശം ഏറ്റുവാങ്ങിയ മലപ്പുറം ടീമിനെ 13-ാം മിനിറ്റിൽ ഞെട്ടിച്ച് കണ്ണൂർ വാരിയേഴ്സ് ഗോൾ സ്കോർ ചെയ്തു. സാൻഡിനെറോ അഡ്രിയാൻ കോർപയായിരുന്നു കണ്ണൂരിനായി വലകുലുക്കിയത്. 39-ാം മിനിറ്റിൽ ഗോമസ് എസിയർ കണ്ണൂർ വരിയേഴ്സിന്‍റെ രണ്ടാം ഗോളും മലപ്പുറം എഫ്സിയുടെ പോസ്റ്റിൽ നിക്ഷേപിച്ചു. അതോടെ സന്ദർശകർ 2-0നു മുന്നിൽ. എന്നാൽ, 40-ാം മിനിറ്റിൽ…

Read More

അന്താരാഷ്‌ട്ര ഓപ്പണ്‍ ഫിഡെ ക്ലാസിക്കല്‍ ചെസ് ചാന്പ്യന്‍ഷിപ്പ്; ക്രിസ്റ്റി ജോര്‍ജ് ജേതാവ്

കൊച്ചി: കോഴിക്കോട് നടന്ന കെ.ജി. മാരാര്‍ മെമ്മോറിയല്‍ അന്താരാഷ്‌ട്ര ഓപ്പണ്‍ ഫിഡെ ക്ലാസിക്കല്‍ ചെസ് ചാന്പ്യന്‍ഷിപ്പില്‍ കേരളത്തിനായി മത്സരിച്ച ക്രിസ്റ്റി ജോര്‍ജ് ജേതാവായി. അര ലക്ഷം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. തമിഴ്‌നാട്ടില്‍നിന്നുള്ള മുരളീകൃഷ്ണന്‍ എ. രവികുമാറിനെ തോല്‍പ്പിച്ചാണു ക്രിസ്റ്റി ഒന്നാമതെത്തിയത്. രണ്ടു വര്‍ഷമായി ദേശീയ, അന്തർദേശീയ ചെസ് ടൂര്‍ണമെന്‍റുകള്‍ കളിക്കുന്ന പതിമൂന്നുകാരനായ ക്രിസ്റ്റിയുടെ ഫിഡേ റേറ്റിംഗ് 1885 ആണ്. കളമശേരി ആലങ്ങാടൻ ജോർജ് വർഗീസിന്‍റെയും മൃദുല വർഗീസിന്‍റെയും മകനായ ക്രിസ്റ്റി തൃക്കാക്കര നൈപുണ്യ സ്കൂൾ വിദ്യാർഥിയാണ്.

Read More