ഓസ്ട്രേലിയയിലെ പെർത്തിലുള്ള വാർവിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യയുടെ 14-ാമതു ബാസ്കറ്റ്ബോൾ വിത്തൗട്ട് ബോർഡേഴ്സ് (ബിഡബ്ല്യുബി) ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാളിതാരം ജിൻസ് കെ. ജോബി. മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർഥിയാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽനിന്നു തെരഞ്ഞടുക്കപ്പെട്ട ഏക ബാസ്കറ്റ്ബോളറാണ് ജിൻസ്.
Read MoreCategory: Sports
അശ്വിനു സെഞ്ചുറി, ഇന്ത്യയെ കരകയറ്റി അശ്വിൻ-ജഡേജ സഖ്യം
ചെന്നൈ: രവിചന്ദ്രൻ അശ്വിൻ ചെന്നൈയുടെ മന്നനായി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ജന്മനാട്ടിൽ സൂപ്പർ താരമായി അശ്വിൻ അവതരിച്ചപ്പോൾ ഇന്ത്യ തലയുയർത്തി. ആറു വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിലായിരിക്കുന്പോഴായിരുന്നു അശ്വിൻ ക്രീസിലെത്തിയത്. ടെസ്റ്റിൽ ആറാം സെഞ്ചുറിയുമായി അശ്വിൻ പോരാട്ടം നടത്തിയപ്പോൾ ബംഗ്ലാദേശിന്റെ പിടി അയഞ്ഞു. അതോടെ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റണ്‍സ് എന്ന നിലയിൽ ഇന്ത്യ ഒന്നാംദിനം അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജയായിരുന്നു ഈ പോരാട്ടത്തിൽ അശ്വിനൊപ്പം കൂട്ട്. അശ്വിൻ 112 പന്തിൽ 102 റണ്‍സുമായും ജഡേജ 117 പന്തിൽ 86 റണ്‍സുമായും ക്രീസിലുണ്ട്. ഇവരുടെ പോരാട്ടത്തിനിടെ റിക്കാർഡുകൾ പലത് കുറിക്കപ്പെടുന്നതിനും എം.എ. ചിദംബരം സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. അശ്വിന്റെ എട്ടിന്റെ പണി എട്ടാം നന്പറായാണ് അശ്വിൻ ക്രീസിലെത്തിയത്. ആറാം വിക്കറ്റായി കെ.എൽ. രാഹുൽ (52 പന്തിൽ 16) പുറത്തായപ്പോൾ അശ്വിൻ ബാറ്റുമായി…
Read Moreഅടിച്ചു തകർത്ത് സഞ്ജു
അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ഡിക്കുവേണ്ടി മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന്റെ വെടിക്കെട്ടു ബാറ്റിംഗ്. ഇന്ത്യ ബിക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ 83 പന്തിൽ 89 റണ്‍സുമായി സഞ്ജു ആദ്യദിനം പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 എന്ന നിലയിലായിരിക്കുന്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യദിനം അവസാനിക്കുന്പോൾ ഇന്ത്യ ഡി 306/5 എന്ന നിലയിലാണ്. സരൻഷ് ജെയിനാണ് (56 പന്തിൽ 26) സഞ്ജുവിനൊപ്പം ക്രീസിൽ. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റണ്‍സ് നേടി. ഇന്ത്യ ഡിക്കുവേണ്ടി ഓപ്പണർമാരായ ദേവ്ദത്ത് പടിക്കൽ (50), എസ്. ഭരത് (52), മൂന്നാം നന്പറായ റിക്കി ഭുയി (56) എന്നിവർ അർധസെഞ്ചുറി നേടി. ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യറിന്റെ രണ്ടാം ഡെക്കാണ്. ഇന്ത്യ സിക്ക് എതിരായ മത്സരത്തിൽ ആദ്യം ബാറ്റ്…
Read Moreപോണ്ടിംഗ് പഞ്ചാബ് കിംഗ്സ് പരിശീലകൻ
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം പഞ്ചാബ് കിംഗ്സിന്റെ മുഖ്യപരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് പോണ്ടിംഗിനെ തേടി പഞ്ചാബ് കിംഗ്സ് എത്തിയത്. ഏഴു സീസണുകളിൽ പോണ്ടിംഗ് ക്യാപിറ്റൽസിന്റെ മുഖ്യപരിശീലകനായിരുന്നു. എന്നാൽ, ടീമിനെ ജേതാക്കളാക്കാനായില്ല. നാലു വർഷത്തെ കരാറിലാണ് പോണ്ടിംഗ് കിംഗ്സിനൊപ്പം ചേർന്നത്.
Read Moreവിബിന് മോഹനന്റെ കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്സ്
കൊച്ചി: മിഡ്ഫീല്‍ഡര്‍ താരം വിബിന് മോഹനനുമായുള്ള കരാര്‍ നാലു വര്‍ഷത്തേക്കുകൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2029 വരെയുള്ള കരാറില്‍ താരം ഒപ്പുവച്ചു. 2020ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് വിംഗില്‍ ചേര്‍ന്ന വിബിന് 2022ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇരുപത്തിയൊന്നുകാരനായ ഈ മിഡ്ഫീല്ഡറിനു സാധിച്ചിട്ടുണ്ട്. ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായി 28 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലേക്കും വിബിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Moreപ്രഥമ കെസിഎൽ ട്രോഫിയിൽ മുത്തമിട്ട് കൊല്ലം സെയ്ലേഴ്സ്
തിരുവനന്തപുരം: ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്നു പോരാട്ടം നയിച്ചപ്പോൾ കൊല്ലം സെയ്ലേഴ്സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്രോഫിയിൽ മുത്തമിട്ടു. ഫൈനലിൽ കാലിക്കട്ട് ഗോബ്്സ്റ്റാർസിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തി. കാലിക്കട്ട് 20 ഓവറിൽ ആറു വിക്കറ്റിന് 213. കൊല്ലം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 214. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ചുറിയാണ് കൊല്ലത്തിനു വന്പൻ ജയം സമ്മാനിച്ചത് 54 പന്തിൽ നിന്നും പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയർ ഓഫ് ദ മാച്ച്. അഖിൽ ദേവിന്റെ പന്ത് ബൗണ്ടറി പായിച്ചാണ് സച്ചിൻ വിജയ റണ്‍ നേടിയത്. കേരളാ ക്രിക്കറ്റ് ലീഗിൽ രണ്ട് സെഞ്ചുറി നേട്ടത്തിന് ഉടമയെന്ന ഖ്യാതിയും സച്ചിനാണ്. ടോസ് നേടിയ കൊല്ലം കാലിക്കട്ടിനെ ബാറ്റിംഗിനയച്ചു. അർധ സെഞ്ചുറികൾ നേടിയ രോഹൻ കുന്നുമ്മൽ (26 പന്തിൽ 51), അഖിൽ…
Read Moreവനിത ട്വന്റി 20 ലോകകപ്പ്: സമ്മാനത്തുക ഉയർത്തി
ദുബായ്: പുരുഷ – വനിത ലോകകപ്പുകളിൽ ഒരേ സമ്മാനത്തുക നൽകുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) പ്രഖ്യാപിച്ചു. ഈ വർഷത്തെ വനിത ട്വന്റി 20 ലോകകപ്പ് മുതൽ നടപ്പാക്കും. വിജയിക്കുന്ന ടീമിന് 19.6 കോടി രൂപ നൽകും. 2023 ലോകകപ്പിൽ 8.37 കോടി രൂപ ആയിരുന്നു സമ്മാനത്തുക. ഒക്ടോബർ മൂന്നു മുതൽ യുഎഇയിലാണു വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ബംഗ്ലാദേശിൽ നടത്താനിരുന്ന ട്വന്റി20 ലോകകപ്പ് സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് ദുബായിലേക്കും ഷാർജയിലേക്കും മാറ്റിയത്. ടൂർണമെന്റിൽ ആകെ 23 മത്സരങ്ങളാണുണ്ടാകുക.
Read Moreചെസ് ഒളിന്പ്യാഡ്: ഇന്ത്യ ലീഡിൽ
cheജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ ബുഡാഫെസ്റ്റിൽ നടക്കുന്ന 45-ാം ചെസ് ഒളിന്പ്യാഡിന്റെ വിശ്രമ ദിനത്തിലേക്ക് കടക്കുന്പോൾ, ഇന്ത്യ ഇരു വിഭാഗങ്ങളിലും കളിച്ച എല്ലാ റൗണ്ട് മത്സരങ്ങളും വിജയിച്ച് ഏകപക്ഷീയമായ ലീഡിൽ എത്തി. ആറാം റൗണ്ടിൽ പുരുഷന്മാർ ആതിഥേയരായ ഹംഗറിയെ 3-1 തോൽപ്പിച്ചപ്പോൾ ടോപ് സീഡ് വനിതകൾ അർമേനിയയെ 2.5-1.5 നു പരാജയപ്പെടുത്തി. അർജുൻ എറിഗാസിയാണു വീണ്ടും പുരുഷന്മാരുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഗുകേഷും പ്രഗ്നാനന്ദയും യഥാക്രമം റിച്ചാർഡ് റപോർട്ടിനോടും പീറ്റർ ലീക്കോയോടും ആദ്യ രണ്ടു ബോർഡുകളിൽ സമനില വഴങ്ങിയപ്പോൾ, മൂന്നാം ബോർഡിൽ ഇന്ത്യക്കു വിജയം ആവശ്യമായി വന്നു. സനൻ ഡിജുഗിരൊവിനെയാണ് അർജുൻ പരാജയപ്പെടുത്തിയത്. അർജുന്റെ തുടർച്ചയായ ആറാമത്തെ വിജയമാണിത്. ബെഞ്ചമിൻ ഗ്ലാഡ്രക്കെതിരേയാണു വിഡിറ്റ് ഗുജറാത്തി വിജയം നേടിയത് മൂന്നാം ബോർഡിൽ എലീന ഡാനിയേലിയനെതിരേ ദിവ്യ ദേശ്മുഖിന്റെ വിജയം വ്യത്യസ്തമായിരുന്നു. ഒന്നാം ബോർഡിൽ, ഡി. ഹരികിയയെ ലിലിറ്റ് മക്റ്ചിയൻ…
Read Moreഹോക്കിയിൽ ഏഷ്യയുടെ രാജാവ് ഇന്ത്യ
ഹുലുൻബുയർ (ചൈന): ഹോക്കിയിൽ ഏഷ്യയുടെ രാജാവ് ഇന്ത്യ. ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ചൈനയെ 1-0നു കീഴടക്കി ഇന്ത്യ ട്രോഫി നിലനിർത്തി. 13 വർഷത്തെ പാരന്പര്യമുള്ള ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമാണിത്. സ്വന്തം കാണികളുടെ മുന്നിൽ കളിച്ച ചൈന ഇന്ത്യക്കെതിരേ ശക്തമായ പോരാട്ടമാണു കാഴ്ചവച്ചത്. ആദ്യ മൂന്നു ക്വാർട്ടറിലും ചൈനയുടെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യക്കായില്ല. അവസാന ക്വാർട്ടറിൽ ഇന്ത്യ ആക്രമണം ശക്തമാക്കി. 51-ാം മിനിറ്റിൽ ജുഗ് രാജ് സിംഗ് ചൈനയുടെ പ്രതിരോധം പൊളിച്ച് വലകുലുക്കി. അഭിഷേക് നൽകിയ പാസിൽനിന്നാണു ഗോളെത്തിയത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ഇന്ത്യ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഗോളെന്നുറച്ച ഇന്ത്യയുടെ രണ്ടു ശ്രമങ്ങൾ ചൈനീസ് ഗോൾകീപ്പർ രക്ഷപ്പെടുത്തി. രണ്ടാം ക്വാർട്ടറിലും ഇന്ത്യ ആധിപത്യം പുലർത്തി. മൂന്നാം ക്വാർട്ടറിൽ ചൈന തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടി ഇന്ത്യക്കു ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ അവസാന…
Read Moreഎഐഎഫ്എഫ് പ്രസിഡന്റ് ചൗബെയ്ക്കു വധഭീഷണി
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബെയ്ക്കു വധഭീഷണി. ദ്വാരകയിലുള്ള എഐഎഫ്എഫ് ഓഫീസിലേക്കു ഫോണ്‍ കോളിലൂടെയാണു ഭീഷണിസന്ദേശം വന്നത്. ചൗബെയുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടന്ന് സൂചിപ്പിച്ച് എഐഎഫ്എഫ് പോലീസില്‍ പരാതി നല്കി. ദ്വാരക സെക്റ്റര്‍ 23 പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചൗബെയുടെ ജീവനു ഭീഷണിയുണ്ടെന്നു സൂചിപ്പിച്ചുള്ള പരാതി ലഭിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read More