ബുംറയെ ക്യാപ്റ്റനാക്കണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്‍റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാവി ക്യാപ്റ്റനായി ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ മുൻ താരം സഞ്ജയ് മഞ്ജരേക്കര്‍. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈയെ പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നയിച്ച് ബുംറ ജയം സമ്മാനിച്ചതിന് പിന്നാലെയാണ് മഞ്ജരേക്കര്‍ പിന്തുണ അറിയിച്ചത്. ബുംറയുടെ അനുഭവ സമ്പത്തും തന്ത്രങ്ങളും ടീമിന് ഗുണമാകുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിന്‍റെയും അഭാവത്തിലാണ് ബുംറ ടീമിനെ നയിച്ചത്. മോശം ഫോമിലുള്ള ടീമിനെ സീസണിലെ ആദ്യ നായകവേഷത്തില്‍ തന്നെ ബുംറ വിജയിപ്പിച്ചു.

Read More

സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻസിക്ക് യോഗ്യന്‍

ചെന്നൈ: ഇന്ത്യയുടെ ട്വന്‍റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന് രവി ശാസ്ത്രി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് മികവ് തെളിയിച്ച സഞ്ജു നിലവില്‍ ടോപ്പ് ഓര്‍ഡറില്‍ വിനാശം വിതയ്ക്കുന്ന സ്ഥിരതയുള്ള ബാറ്ററെന്ന നിലയിലും ഉയര്‍ന്നു കഴിഞ്ഞതായി രവി ശാസ്ത്രി പറഞ്ഞു. സൂര്യകുമാറിന്‍റെ പ്രകടനം പരിഗണിച്ചാൽ, 2028ല്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യക്ക് പുതിയാരു ക്യാപ്റ്റനെ തേടേണ്ടി വന്നേക്കും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ കരുത്തനാകുന്ന സഞ്ജുവിന്‍റെ തുടക്കം മാത്രമാണ് ഇന്ന് കാണുന്നതെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

ക്യാപ്റ്റന്‍ അയ്യർ..?

മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി ലഭിച്ചപ്പോള്‍ മുതല്‍ മികച്ച നേതൃപാടവത്തിലൂടെ ടീമുകളെ മുന്നോട്ടുനയിച്ച ശ്രേയസ് അയ്യറിനെ ഇന്ത്യന്‍ ടീമിന്‍റെ അടുത്ത നായകനാക്കാന്‍ നീക്കം നടത്തുന്നതായി സൂചന. ഇന്ത്യന്‍ പുരുഷ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് ഒരു ക്യാപ്റ്റന്‍ എന്ന നിര്‍ദേശവും ബിസിസിഐക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യയുടെ ഏകദിന, ട്വന്‍റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ശ്രേയസ് അയ്യര്‍ എത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിന് ഒരു ക്യാപ്റ്റന്‍ എന്ന നീക്കം ശുഭ്മാന്‍ ഗില്ലിലൂടെ ബിസിസിഐ നടത്തിയെങ്കിലും അതു പരാജയപ്പെട്ടിരുന്നു. ഗില്ലിന്‍റെ ഫോമില്ലായ്മ അദ്ദേഹത്തെ ടീമില്‍നിന്നുതന്നെ പുറത്താക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതമാക്കി. നിലവില്‍ ഇന്ത്യയുടെ ട്വന്‍റി-20 ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്ലുമാണ് നയിക്കുന്നത്. ടെസ്റ്റ് ടീം ക്യാപ്റ്റനും ഗില്ലാണ്. സൂര്യയുടെ മോശം ഫോം ട്വന്‍റി-20 ബാറ്റര്‍മാരില്‍ ഒരിക്കല്‍ ഒന്നാം സ്ഥാനത്തായിരുന്ന സൂര്യകുമാര്‍…

Read More

ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ മാനേജര്‍ സ്ഥാനത്ത് ആന്‍സിലോട്ടി 2030വരെ തുടരും

ബ്രസീലിയ: ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ മാനേജര്‍ സ്ഥാനത്ത് കാര്‍ലോ ആന്‍സിലോട്ടി 2030വരെ തുടരും. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചതാണിത്. ഇറ്റലിക്കാരനായ ആന്‍സിലോട്ടി കഴിഞ്ഞ വര്‍ഷമാണ് ബ്രസീല്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലക വേഷത്തില്‍ എത്തിയത്. നെയ്മര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നതാണ് കാല്‍പ്പന്ത് ലോകം ഉറ്റുനോക്കുന്നത്. 18ന് റിയോയില്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Read More

ബുണ്ടസ്‌ലീഗ: ബൊറൂസിയ ഡോർട്ട്മുണ്ടിന് ആവേശ ജയം

ബെർലിൻ: ജർമൻ ബുണ്ടസ്‌ലീഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൻട്രാക് ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ബോറൂസിയയ്ക്ക് വേണ്ടി സെർഹൗ ഗുയ്‌രസിയും നിക്കോ സ്ക്ലോട്ടെർബെക്കും സാമുയേലെ ഇനാസിയോ എന്നിവരാണ് ഗോളുകൾ നേടിയത്. കാൻ ഉസുനും ജോനാഥൻ ബുർകാർഡും ആണ് എൻട്രാക്കിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബൊറൂസിയയ്ക്ക് 70 പോയിന്‍റായി. ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബോറൂസിയ.

Read More

ആതിഥേയ ആരവം…

ഫിഫ 2026 ലോകകപ്പ് ആരവങ്ങളിലേക്ക് ഇനി 34 ദിനങ്ങളുടെ ദൂരം. മുന്പെങ്ങുമില്ലാത്ത ആവേശത്തിനാണ് ഇത്തവണ വിസിൽ മുഴങ്ങുന്നത്. 48 ടീമുകൾ, 12 ഗ്രൂപ്പുകൾ, 104 മത്സരങ്ങൾ. കണ്ണും മനസും നിറയെ കാൽപ്പന്താവേശം. 12 ഗ്രൂപ്പുകളിലും കാത്തിരിക്കുന്നത് തീപാറും പോരാട്ടം. കുഞ്ഞന്മാരെന്ന് കരുതി ആരെയും എഴുതിത്തള്ളാൻ കഴിയില്ലെന്നർഥം. ഗ്രൂപ്പുകളിലൂടെ ബോക്സ് ടു ബോക്സ് ഓടി ഓരോ ടീമുകളെ തൊട്ടുവരാം. എ ഗ്രൂപ്പ്: മെക്സിക്കോ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക് മെക്സിക്കോ ആതിഥേയരായ മെക്സിക്കോ തന്നെയാണ് ഈ ഗ്രൂപ്പിലെ ശക്തർ. ഫിഫ റാങ്കിംഗിൽ 15-ാം സ്ഥാനത്താണ് മെക്സിക്കോ. സ്വന്തം നാട്ടിൽ കളിക്കുന്നതിന്‍റെ മേൽക്കൈ ‘എൽ ട്രി’ സംഘത്തിനുണ്ടാവും. ഗോൾപോസ്റ്റിനു കീഴിൽ കൈകൾ വിരിച്ചുനിൽക്കുന്ന ഗില്ലെർമോ “മെമ്മോ’ ഒച്ചോവയെന്ന കുറിയ മനുഷ്യൻ തന്നെയാവും ഇത്തവണത്തെയും മെക്സിക്കോയുടെ പോസ്റ്റർ ബോയ്. മെക്സിക്കൻ സ്ക്വാഡിൽ ഉൾപ്പെട്ടാൽ ആറ് ലോകകപ്പ് എഡിഷനുകളിൽ പങ്കെടുക്കുന്ന ആദ്യ ഗോൾകീപ്പർ…

Read More

സൂര്യയുഗം അവസാനിക്കുന്നു; ട്വന്‍റി 20 ടീമിൽ അഴിച്ചു പണിക്ക് സാധ്യത

മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്‍റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും. രോഹിത് ശർമ ടി20 ടീമിന്‍റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്‍റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്. ട്വന്‍റി20…

Read More

ഐപിഎല്‍ ഫൈനല്‍ വേദി മാറ്റി

അഹമ്മദാബാദ്: 2026 സീസണ്‍ ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ പ്ലേ ഓഫ് വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഈ മാസം 26 മുതല്‍ 31വരെയാണ് പ്ലേ ഓഫ്, ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍. മുമ്പ് പ്രഖ്യാപിച്ചതില്‍നിന്നു വ്യത്യസ്തമായി ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പ്ലേ ഓഫ് ഫിക്‌സ്ചര്‍ ക്വാളിഫയര്‍ 1:മേയ് 26- ധര്‍മശാല എലിമിനേറ്റര്‍:മേയ് 27- ചണ്ഡിഗഡ് ക്വാളിഫയര്‍ 2:മേയ് 29- ചണ്ഡിഗഡ് ഫൈനല്‍:മേയ് 31- അഹമ്മദാബാദ്

Read More

ബയേണിനെ വീഴ്ത്തി പിഎസ്ജി ഫൈനലിൽ; കലാശപ്പോരിൽ എതിരാളികൾ ആഴ്‌സണൽ

മ്യൂണിക്ക്: യൂറോപ്യൻ ഫുട്ബോളിന്‍റെ രാജാക്കന്മാരെ നിശ്ചയിക്കുന്ന യുഫേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങി. ആവേശകരമായ സെമി ഫൈനലിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ മറികടന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജി ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരിൽ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലാണ് പിഎസ്ജിയുടെ എതിരാളികൾ. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ബയേണിന്‍റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ 1 -1 സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ആദ്യ പാദത്തിലെ മിന്നും പ്രകടനം പിഎസ്ജിക്ക് തുണയായി. ഇരുപാദങ്ങളിലുമായി 6-5 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് പിഎസ്ജിയുടെ മുന്നേറ്റം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബയേണിനെ ഞെട്ടിച്ചുകൊണ്ട് പിഎസ്ജി ലീഡെടുത്തു. സൂപ്പർ താരം ഖ്വിച്ച വാരാത്സ‌ലേഹിയ നൽകിയ പാസ് ലക്ഷ്യത്തിലെത്തിച്ച് ഉസ്മാൻ ഡെംബെലെ പിഎസ്ജിക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. പിന്നീട് ഒരു…

Read More

വൈഭവ് സൂര്യവംശി അൺപ്രൊഫഷണൽ തന്നെ; വിവാദ പ്രസ്താവനയിൽ ഉറച്ചുനിന്ന് ജിതേഷ് ശർമ

മുംബൈ: യുവതാരം വൈഭവ് സൂര്യവംശിക്കെതിരെയുള്ള തന്‍റെ പരാമർശത്തിൽ വിശദീകരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ജിതേഷ് ശർമ. വൈഭവ് പ്രൊഫഷണലിസം കാണിക്കുന്നില്ലെന്ന ജിതേഷിന്‍റെ മുൻ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ വസ്തുതപരമാണെന്നും താരം വ്യക്തമാക്കി.  വൈഭവ് സൂര്യവംശിയുടെ പെരുമാറ്റം ഒരു പ്രൊഫഷണൽ ക്രിക്കറ്റ് താരത്തിന് ചേർന്നതല്ലെന്നാണ് ജിതേഷ് ശർമ്മ ആരോപിച്ചത്. കളിക്കളത്തിലെ അച്ചടക്കമില്ലായ്മയോ ടീം മാനേജ്‌മെന്‍റുമായുള്ള സഹകരണമില്ലായ്മയോ ആണ് ഇത്തരം ഒരു പരാമർശത്തിലേക്ക് തന്നെ നയിച്ചതെന്ന് ജിതേഷ് സൂചിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇത് കാരണമായെങ്കിലും, തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതല്ലെന്നും വൈഭവ് തന്‍റെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ് ജിതേഷ് വീണ്ടും വ്യക്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായ വൈഭവ് സൂര്യവംശിയെക്കുറിച്ച് ഒരു സീനിയർ താരം ഇത്തരത്തിൽ തുറന്നടിച്ച് രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്ത് അപ്രതീക്ഷിതമായിരുന്നു.…

Read More