ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം

ഹൈദരാബാദ്: തുടർച്ചയായ ആറ് തോൽവിക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയ മധുരം. ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് സീസൺ 17ലെ തുടർ തോൽവിയുടെ കയ്പ്പുനീരിൽ നിന്ന് മുക്തമായി ആസിബി 35 റൺസിന്‍റെ ജയമാഘോഷിച്ചു. സീസണിലെ കൂറ്റനടിക്കാരെന്ന പേരെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ആർസിബി തോൽപ്പിച്ചത്. ഈ ജയത്തോടെ പ്ലേ ഓഫ് വിദൂര സാധ്യത മങ്ങാതെ കാക്കാനും ആർസിബിക്കു സാധിച്ചു. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 206/7 (20). സൺറൈസേഴ്സ് ഹൈദരാബാദ് 171/8 (20). സീസണിൽ മൂന്ന് തവണ 260ൽ കൂടുതൽ റൺസ് നേടിയ സൺറൈസേഴ്സിനെ ആർസിബി എറിഞ്ഞൊതുക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കാമറൂൺ ഗ്രീൻ, കരൺ ശർമ, സപ്നം സിംഗ് എന്നിവർ ആർസിബി ബൗളിംഗ് ആക്രമണത്തിനു നേതൃത്വം നൽകി. ഷഹ്ബാസ് അഹമ്മദ് (40 നോട്ടൗട്ട് ), പാറ്റ് കമ്മിൻസ് (31), അഭിഷേക് ശർമ (31) എന്നിവരാണ് ഹൈദരാബാദിന്‍റെ…

Read More

യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ

യൂറോപ്പിന്‍റെ ഫുട്ബോൾ കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തിന്‍റെ കിക്കോഫ് ഇന്നേക്ക് 50-ാം ദിനം നടക്കും. 2024 യൂറോ കപ്പ് ഫുട്ബോളിന് ജൂണ്‍ 14ന് പന്തുരുളും. ജൂലൈ 14വരെ നീളുന്ന 17-ാം യൂറോ കപ്പ് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത് ജർമനിയാണ്. യുണൈറ്റഡ് ബൈ ഫുട്ബോൾ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ആതിഥേയർ അടക്കം 24 ടീമുകൾ 10 നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ പോരടിക്കും. ഇറ്റലിയാണ് നിലവിലെ ചാന്പ്യന്മാർ. 2020 യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ഇറ്റലി കപ്പുയർത്തിയത്. ജോർജിയൻ അരങ്ങേറ്റം യൂറോ കപ്പിൽ ഇത്തവണ കന്നിക്കാരായെത്തുന്നത് ജോർജിയയാണ്. പ്ലേ ഓഫിലൂടെയാണ് ജോർജിയ യൂറോ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. പ്ലേ ഓഫിൽ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജോർജിയ കീഴടക്കുകയായിരുന്നു. സ്ലോവേനിയ, അൽബേനിയ ടീമുകളുടെ രണ്ടാം വരവാണ് 2024 യൂറോയിലേത്. 2016ലാണ് അൽബേനിയ ആദ്യമായും അവസാനമായും യൂറോ കളിച്ചത്. സ്ലോവേനിയ…

Read More

കാൽമുട്ടിന് പരിക്ക് ; ശ്രീശങ്കറിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞു

ദോഹ: ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്‍റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പരിശീലനത്തിനിടെ ഇടത് കാൽമുട്ടിനു പരിക്കേറ്റതോടെ ജൂലൈ-ഓഗസ്റ്റിൽ നടക്കുന്ന പാരീസ് ഒളിന്പിക്സിൽനിന്ന് ശ്രീശങ്കർ പുറത്തായിരുന്നു. ദോഹയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ശ്രീശങ്കർ സോഷ്യൽമീഡിയയിൽ കുറിച്ചു. 2023 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 8.37 മീറ്റർ ക്ലിയർ ചെയ്ത് വെള്ളി നേടിയതോടെയാണ് ശ്രീശങ്കറിന് ഒളിന്പിക് ടിക്കറ്റ് ലഭിച്ചത്. 8.27 മീറ്ററാണ് ഒളിന്പിക് യോഗ്യതാ മാർക്ക്. 2020 ടോക്കിയോ ഒളിന്പിക്സിൽ ശ്രീശങ്കർ പങ്കെടുത്തിരുന്നു.

Read More

ഐ.പി.എൽ; സെഞ്ചുറിക്ക് ഫുൾ മാർക്ക്

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ സെഞ്ചുറികളുടെ റിക്കാർഡ് ഈ സീസണിൽ പിറക്കുമോ? പിറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുവേണം ഇതുവരെയുള്ള കാര്യങ്ങളിൽനിന്ന് ഊഹിക്കാൻ. കാരണം, സീസണിൽ ഫൈനൽ അടക്കം ആകെയുള്ള 74 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് x ലക്നോ സൂപ്പർ ജയ്ന്‍റ്സ് വരെയുള്ള 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറന്നത് ഒന്പത് സെഞ്ചുറികൾ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അതോടെ 2024 എത്തി. 2022ൽ എട്ട് സെഞ്ചുറി പിറന്നതായിരുന്നു ഈ കണക്കിൽ ഇതുവരെ രണ്ടാം സ്ഥാനത്ത്. ചെന്നൈയുടെ ഋതുരാജ് ഗെയ്ക്‌വാദ് (60 പന്തിൽ 108 നോട്ടൗട്ട്), ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട്) എന്നിങ്ങനെ രണ്ട് സെഞ്ചുറിയാണ് സീസണിലെ 39-ാം മത്സരത്തിൽ പിറന്നത്. ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ട് സെഞ്ചുറി പിറക്കുന്നത് ഇത് മൂന്നാം തവണയാണ്.…

Read More

ഐപിഎല്ലിൽ 200 വിക്കറ്റെന്ന ചരിത്ര നേട്ടവുമായി യുസ്‌വേന്ദ്ര ചാഹൽ

ജയ്പുർ: ഐപിഎൽ ട്വന്‍റി20 ക്രിക്കറ്റിലെ രാജസ്ഥാനം വിട്ടു കളയാതെ രാജസ്ഥാൻ റോയൽസ്. ഹോം മത്സരത്തിൽ രാജസ്ഥാൻ ഒമ്പത്‌ വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. സ്കോർ: മുംബൈ ഇന്ത്യൻസ് 179/9 (20). രാജസ്ഥാൻ റോയൽസ് 183/1 (18.4). ജോസ് ബട് ലറിന്‍റെ (25 പന്തിൽ 35) വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് ചേസിംഗിടെ നഷ്ടപ്പെട്ടത്. സീസണിൽ ആദ്യമായി മിന്നും ബാറ്റിംഗുമായി യശസ്വി ജയ്സ്വാൾ കളം നിറഞ്ഞു. സെഞ്ചുറി നേടിയ ജയ്സ്വാളിന് (60 പന്തിൽ 104) ഒപ്പം സഞ്ജു സാംസണും (28 പന്തിൽ 38) പുറത്താകാതെ നിന്നു. രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു മുംബൈ ഇന്നിംഗ്സിലെ ഹൈലൈറ്റ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയ സന്ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഇഷാൻ കിഷൻ (0), സൂര്യകുമാർ യാദവ് (10), തിലക് വർമ (65), ടിം ഡേവിഡ്…

Read More

മാനസിക ഉല്ലാസത്തിന് തമിഴ് കോമഡി കാണും; ഇഷ്ടപ്പെട്ട നടൻ വിജയ് സേതുപതി; ഗുകേഷിന്‍റെ ഇഷ്ടങ്ങൾ പറഞ്ഞ് പിതാവ്

ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്‍റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്‍റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു. 2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്‍റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം. തന്‍റെ ജോലിക്കൊപ്പം മകന്‍റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്‍റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്. ഏഴ് മണിക്കൂർ പരിശീലനം ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്‍റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം…

Read More

ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാമ്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്

ടൊറൊന്‍റോ: ഡി. ഗുകേഷ് എന്ന ദൊമ്മരാജു ഗുകേഷ്… ലോകത്തിനു മുന്നിൽ ഇന്ത്യൻ ചെസിന്‍റെ പുതിയ മുഖം. ഫിഡെ 2024 കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ ജയം കുറിച്ചതോടെ ചരിത്രത്താളുകളിൽ ഡി. ഗുകേഷ് എന്ന പേര് ചേർക്കപ്പെട്ടു. ചെസ് ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മാഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ് ടൂർണമെന്‍റിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡുമായാണ് പതിനേഴുകാരനായ ഗുകേഷ് കാനഡയിലെ ടൊറൊന്‍റോയിൽ എത്തിയത്. ഈ മാസം നാല് മുതൽ 21 വരെയായി നീണ്ട 14 റൗണ്ട് പോരാട്ടത്തിനൊടുവിൽ ഒന്പത് പോയിന്‍റുമായി ഗുകേഷ് ചാന്പ്യനായി. അതോടെ കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഈ ചെന്നൈ സ്വദേശിക്കു സ്വന്തം. 2022 കാൻഡിഡേറ്റ്സ് ചാന്പ്യനായ റഷ്യയുടെ ഇയാൻ നിപോംനിഷി, ലോക രണ്ടും മൂന്നും നന്പറുകാരായ അമേരിക്കയുടെ ഫാബിയാനൊ കരുവാന, ഹികാരു നാകാമുറ…

Read More

ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം

കോൽക്കത്ത: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ എല്ലാ ആവേശവും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു റണ്ണിനായിരുന്നു കെകെആറിന്‍റെ ജയം. ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ 50-ാം ജയമാണ്. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 222/6 (20). റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 221 (20). 223 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ആർസിബിക്ക് അവസാന ഓവറിൽ 21 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. മിച്ചർ സ്റ്റാർക്ക് എറിഞ്ഞ ആ ഓവറിൽ മൂന്ന് സിക്സ് അടിച്ച് കരണ്‍ ശർമ ആർസിബിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, അഞ്ചാം പന്തിൽ കരണ്‍ ശർമയും (ഏഴ് പന്തിൽ 20) അവസാന പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച ലോക്കി ഫെർഗൂസണും (1) പുറത്തായതോടെ കെകെആർ ഒരു റണ്‍ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്തയ്ക്കുവേണ്ടി…

Read More

കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ തുടർച്ചയായ നാല് റൗണ്ടിൽ ജയം; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ആർ. വൈശാലി

ടൊറൊന്‍റോ: ഫിഡെ കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി തുടർച്ചയായ നാല് റൗണ്ടിൽ ജയം നേടി. കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആർ. പ്രജ്ഞാനന്ദയുടെ ചേച്ചികൂടിയായ ആർ. വൈശാലി. 14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിലെ 10-ാം റൗണ്ട് മുതൽ 13-ാം റൗണ്ട് വരെയാണ് വൈശാലി തുടർച്ചയായി വെന്നിക്കൊടി പാറിച്ചത്. 13-ാം റൗണ്ടിൽ ചൈനയുടെ ലീ ടിംഗ്ജിയെയാണ് വൈശാലി തോൽപ്പിച്ചത്. 7.5 പോയിന്‍റുമായി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന താരമാണ് ടിംഗ്ജി എന്നതാണ് ശ്രദ്ധേയം. 6.5 പോയിന്‍റുമായി ആറാം സ്ഥാനത്താണ് വൈശാലി. ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 13-ാം റൗണ്ടിൽ യുക്രെയ്നിന്‍റെ അന്ന മുസിചുക്കുമായി സമനിലയിൽ പിരിഞ്ഞു. 6.5 പോയിന്‍റുമായി ഹംപി മൂന്നാമതാണ്. ചൈനയുടെ ടാൻ സോങ്‌യിയാണ് (8.5) ഒന്നാം സ്ഥാനത്ത്.

Read More

എട മോനേ… ഹാപ്പി അല്ലേ… ചെസിൽ ചരിത്ര വിജയവുമായി ഗുകേഷ്

ടൊറൊന്‍റോ: എട മോനേ, ചരിത്രം പിറക്കട്ടെ… അതെ, ഈ അക്ഷരങ്ങൽ നിങ്ങൾ വായിക്കുന്പോൾ ഒരു പക്ഷേചരിത്രം പിറന്നിരിക്കാം. ആ ചരിത്രം ഡി. ഗുകേഷ് എന്ന പതിനേഴുകാരന്‍റെ പേരിലായിരിക്കും കുറിക്കപ്പെട്ടിരിക്കുക. കാര്യം എന്താണെന്നല്ലേ…? 2024 ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ്‍ ചെസ് ടൂർണമെന്‍റിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോക ചാന്പ്യൻഷിപ് കിരീട പോരാട്ടത്തിനു യോഗ്യത നേടുന്ന രണ്ടാമത് ഇന്ത്യക്കാരൻ എന്ന ചരിത്രത്തിനരികെയാണ് ഗുകേഷ്. 14 റൗണ്ടുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ 8.5 പോയിന്‍റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കാനഡയിലെ ടൊറൊന്‍റോയിൽ പ്രാദേശിക സമയം ഏപ്രിൽ 21 ഉച്ചകഴിഞ്ഞ് 2.30നാണ് 14-ാം റൗണ്ട് കാൻഡിഡേറ്റ്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. അതായത് ഇന്ത്യയിൽ അപ്പോൾ സമയം ഏപ്രിൽ 22 പുലർച്ചെ 12.30. 13-ാം റൗണ്ടിൽ ഗുകേഷിന് ലീഡ് 13-ാം റൗണ്ടിൽ നിർണായക ലീഡ് നേടിയ ഡി. ഗുകേഷ് കാൻഡിഡേറ്റ്സ്…

Read More