ക്വലാലംപുർ: 2024 ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാന്പ്യൻഷിപ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്ത്യ 4-1ന് ഹോങ്കോംഗിനെ തോൽപ്പിച്ചു. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ തോൽവിയായിരുന്നു ഇന്ത്യയെ 5-0ന്റെ ജയത്തിൽനിന്ന് അകറ്റിയത്. 21-18, 21-14ന് ലോംഗിനോട് പ്രണോയ് പരാജയപ്പെട്ടു. മറ്റ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ജയം സ്വന്തമാക്കി. ഡബിൾസിൽ സൂപ്പർ സഖ്യമായ സാത്വിക്സായ്രാജ്- ചിരാഗ് ഷെട്ടി, എം.ആർ. അർജുൻ-ധ്രുവ് കപില എന്നിവരും ജയിച്ചു. ജയത്തോടെ ഇന്ത്യ നോക്കൗട്ട് ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും
Read MoreCategory: Sports
മൂന്നാം സീസണ് പ്രൈം വോളിബോൾ നാളെ മുതൽ
ചെന്നൈ: രാജ്യത്തെ ഏറ്റവും ആവേശകരമായ വോളിബോൾ പോരാട്ടത്തിനു നാളെ വിസിൽ മുഴങ്ങും. പ്രൈം വോളിബോൾ സീസണ് മൂന്ന് പതിപ്പ് നാളെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളും ചെന്നൈയിലാണ് അരങ്ങേറുക. മാർച്ച് 21നാണ് ഫൈനൽ. അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, ബംഗളൂരു ടോർപിഡോസ്, കാലിക്കട്ട് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, കൊച്ചി ബ്ലൂ സ്ട്രൈക്കേവ്സ്, കോൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോസ് എന്നിങ്ങനെ ഒന്‍പത് ഫ്രാഞ്ചൈസികളാണ് പോരാട്ടരംഗത്തുള്ളത്. കൊച്ചി x കോഴിക്കോട് പ്രൈം വോളിബോളിൽ കേരളത്തിന്റെ സാന്നിധ്യങ്ങളാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കട്ട് ഹീറോസും. കേരള ഡെർബി 16നു രാത്രി 8.30ന് അരങ്ങേറും. ഇരുടീമിന്റെയും സീസണിലെ ആദ്യമത്സരവുമാണത്. മാർച്ച് 10വരെയാണ് ലീഗ് മത്സരങ്ങൾ. തുടർന്ന് മാർച്ച് 11 മുതൽ 18 വരെ സൂപ്പർ 5 അരങ്ങേറും. 19ന് എലിമിനേറ്ററും 21ന് രാത്രി…
Read Moreഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ; രാജ്കോട്ട് സ്റ്റേഡിയം ഇനിമുതൽ നിരഞ്ജൻ ഷായുടെ പേരിൽ
രാജ്കോട്ട്: രണ്ട് ആഴ്ചത്തെ വിശ്രമത്തിനുശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനു നാളെ വീണ്ടും തുടക്കം. അഞ്ച് മത്സര പരന്പരയിലെ മൂന്നാം മത്സരം നാളെ രാജ്കോട്ടിൽ അരങ്ങേറും. ആദ്യടെസ്റ്റിൽ 28 റണ്‍സിനു പരാജയപ്പെട്ട ഇന്ത്യ, രണ്ടാം ടെസ്റ്റിൽ 106 റണ്‍സിന്റെ ജയവുമായി തിരിച്ചെത്തിയിരുന്നു. രാജ്കോട്ടിൽ നാളെ മത്സരം നടക്കുന്പോൾ രണ്ടാം ജയത്തിലൂടെ ലീഡ് നേടുക എന്നതാണ് ഇരുടീമിന്റെയും ലക്ഷ്യം. സീനിയർ കളിക്കാരിൽ പലരുടെയും അഭാവത്തിൽ പുതുമുഖങ്ങളുമായാണ് ഇന്ത്യ ഈ പരന്പരയിൽ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. ബാറ്റർമാരായ ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബൗളർ ആകാശ് ദീപ്, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെൽ എന്നിവർ ടെസ്റ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ല. യശസ്വി ജയ്സ്വാൾ (6), കെ.എസ്. ഭരത് (7), വാഷിംഗ്ടണ്‍ സുന്ദർ (4), മുകേഷ് കുമാർ (3), രജത് പാട്ടിദർ (1) എന്നിവർക്ക് ടെസ്റ്റ് പരിചയം 10ൽ താഴെ…
Read Moreദത്താജിറാവു രഞ്ജിയിലെ മിന്നുംതാരം
ബറോഡ; 1947 മുതൽ 1961 വരെ രഞ്ജി ട്രോഫിയിൽ ബറോഡയുടെ താരമായിരുന്നു ദത്താജിറാവു ഗെയ്ക്വാദ്.രഞ്ജി ട്രോഫിയിലായിരുന്നു ദത്താജിറാവുവിന്റെ മിന്നും പ്രകടനങ്ങൾ. 14 സെഞ്ചുറി അടക്കം 3139 റണ്‍സ് രഞ്ജിയിൽ നേടി. 1959-60 രഞ്ജി ട്രോഫി സീസണിൽ മഹാരാഷ്ട്രയ്ക്ക് എതിരേ നേടിയ 249 നോട്ടൗട്ട് ആയിരുന്നു ഫസ്റ്റ് ക്ലാസിൽ ദത്താജിറാവുവിന്റെ ഉയർന്ന സ്കോർ. രാജ്യാന്തര കരിയറിൽ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന കളിക്കാരനാണ്. 11 ടെസ്റ്റിൽനിന്ന് 350 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിനു നേടാൻ സാധിച്ചത്. 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 17 സെഞ്ചുറിയും 23 അർധസെഞ്ചുറിയും അടക്കം 5788 റണ്‍സ് അദ്ദേഹം സ്വന്തമാക്കി. 1957-58 സീസണിൽ ബറോഡയെ രഞ്ജി ട്രോഫി കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനുമായി. ഒന്‍പത് വർഷത്തിനിടെ ബറോഡയുടെ ആദ്യ കിരീടമായിരുന്നു അത്. സർവീസസിന് എതിരായ ഫൈനലിൽ സെഞ്ചുറിയും അന്ന് ദത്താജിറാവു സ്കോർ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ്…
Read Moreകേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നാണംകെട്ട തോൽവി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഹോം ഗ്രൗണ്ടിൽ നാണംകെട്ട തോൽവി. ഐഎസ്എല്ലിലെ കന്നിക്കാരായ പഞ്ചാബ് എഫ്സിയോട് 3-1നാണ് കേരള ബ്ലാസ്റ്റേഴ്സ് തകർന്നു വീണത്. തോൽവി ഇരന്നുവാങ്ങുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിൽ കാഴ്ചവച്ചത് എന്നതാണ് വാസ്തവം. ഒരു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മൂന്ന് എണ്ണം തിരികെ വാങ്ങി ബ്ലാസ്റ്റേഴ്സ് കൊന്പുകുത്തിയത്. വിൽമർ ജോർദാൻ ഗില്ലിന്റെ ഇരട്ട ഗോൾ നേട്ടം പഞ്ചാബിന് കരുത്തായി. 42, 61 മിനിറ്റുകളിലായിരുന്നു വിൽമറിന്റെ ഗോളുകൾ. 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂക്ക മജസീൻ പഞ്ചാബിന്റെ ജയം ആധികാരികമാക്കി. ഫ്രെഡി ലാൽമാവ്മ ബോക്സിനുള്ളിൽ ഹാൻഡ് വരുത്തിയതിനായിരുന്നു റഫറി ബ്ലാസ്റ്റേഴ്സിന് എതിരേ പെനാൽറ്റി വിധിച്ചത്. ബ്ലാസ്റ്റ് ഇല്ല പേരിൽ മാത്രം ബ്ലാസ്റ്റുമായാണ് ഇന്നലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൈതാനംവിട്ടത്. നിർഭാഗ്യവശാൽ പഞ്ചാബിന്റെ ചില ഗോൾ ശ്രമങ്ങൾ ലക്ഷ്യം…
Read Moreബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഒളിമ്പിക്സിന്
പാരീസ്: ഒളിന്പിക്സ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ബ്രസീലിനു 2024 പാരീസ് എഡിഷനിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് 1-0നു ബ്രസീൽ പരാജയപ്പെട്ടു. അണ്ടർ 23 ടീമാണ് ഒളിന്പിക്സ് യോഗ്യതാ റൗണ്ടിൽ പോരാടുന്നത്. 2004നുശേഷം ആദ്യമായാണ് ബ്രസീൽ ഇല്ലാതെ ഒളിന്പിക്സ് ഫുട്ബോൾ അരങ്ങേറുക. കഴിഞ്ഞ നാല് ഒളിന്പിക്സിലും ബ്രസീലിനായിരുന്നു സ്വർണം. അർജന്റീന ഇതുവരെ രണ്ട് പ്രാവശ്യം (2004, 2008) ഒളിന്പിക് ചാന്പ്യന്മാരായിട്ടുണ്ട്.
Read Moreഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് ദത്താജി റാവു ഗെയ്ക്വാദ് അന്തരിച്ചു
അഹമ്മദാബാദ്: മുതിര്‍ന്ന ക്രിക്കറ്റ് താരം ദത്താജി റാവു ഗെയ്ക്വാദ് (96) വഡോദരയില്‍ അന്തരിച്ചു. 1959 ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകനായിരുന്നു. 11 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 1952-53-ല്‍ വെസ്റ്റ് ഇന്‍ഡീസിലും 1952-ലും 1959-ലും ഇംഗ്ലണ്ടിലും പര്യടനം നടത്തി. ലെഗ് സ്പിന്‍ ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ 110 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ് മകനാണ്.
Read Moreജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ; ബയേണിനു മുകളിൽ ബയേർ
ലെവർകൂസൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ തലപ്പത്തുള്ളവരുടെ പോരാട്ടത്തിൽ ബയേർ ലെവർകൂസനു ജയം. വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെവർകൂസൻ തകർത്തു. ജോസിപ് സ്റ്റാനിസിക് (18’), അലജാൻഡ്രോ ഗ്രിമാൽഡോ (50’), ജെറമി ഫ്രിംപോംഗ് (90+5’) എന്നിവർ ബയേറിനായി ഗോൾ നേടി. ജയത്തോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം ബയേർ ലെവർകൂസൻ അഞ്ചാക്കി ഉയർത്തി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബയേർ. ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെ 31 മത്സരങ്ങൾ ബയേർ പൂർത്തിയാക്കി. തുടർച്ചയായ 12-ാം ബുണ്ടസ് ലിഗ കിരീടമാണ് ബയേണ്‍ ലക്ഷ്യംവയ്ക്കുന്നതെങ്കിലും ബയേറിൽനിന്നേറ്റ പ്രഹരം ചാന്പ്യന്മാരുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. 21 മത്സരങ്ങളിൽനിന്ന് 55 പോയിന്റാണ് ബയേർ ലെവർകൂസനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേണിന് 50 പോയിന്റും. സ്പാനിഷ് മുൻ മിഡ്ഫീൽഡർ സാബി അലോണ്‍സോയാണ് ലെവർകൂസന്റെ പരിശീലകൻ.
Read Moreഅണ്ടർ 19 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്; ജയം 79 റൺസിന്
ബെനോനി: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് മറ്റൊരു ലോകകപ്പ് ഫൈനൽ തോൽവി. 2003ൽ ഐസിസി പുരുഷ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയെ, ഇന്നലെ ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നടന്ന അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിൽ 79 റൺസിനു തോൽപ്പിച്ച് ഓസ്ട്രേലിയ ചാന്പ്യന്മാരായി. സീനിയർ ലോകകപ്പിനു പിന്നാലെ കൗമാര കപ്പും കംഗാരുക്കൾ കൈക്കലാക്കി എന്നതും ശ്രദ്ധേയം. സ്കോർ: ഓസ്ട്രേലിയ 253/7 (50). ഇന്ത്യ 174 (43.5). മൂന്നാം തോൽവി ഓസ്ട്രേലിയയ്ക്കെതിരേ സമീപനാളിൽ ഇന്ത്യയുടെ മൂന്നാം ഫൈനൽ തോൽവിയാണ്. സീനിയർ പുരുഷ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. തുടർന്ന് 2023 ഏകദിന ലോകകപ്പ് ഫൈനലിലും സീനിയർ ടീമിനെ ഓസീസ് കീഴടക്കി. 2023 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയയ്ക്ക് കൗമാരക്കാർ മറുപടി നൽകുമെന്ന പ്രതീക്ഷയാണ് ഇന്നലെ അസ്തമിച്ചത്.…
Read Moreഐ ലീഗ് ഫുട്ബോൾ; മലബാറിയൻസ് കളത്തിൽ
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സി ഇന്ന് ഹോം മത്സരത്തിനായി കളത്തിൽ. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം ഹോം മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിനെ നേരിടും. രാത്രി ഏഴിന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കിക്കോഫ്. ലീഗിൽ തുടർച്ചയായ മൂന്നാം ജയമാണ് ഗോകുലത്തിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് എവേ പോരാട്ടങ്ങളിൽ ശ്രീനിധി ഡെക്കാണിനെയും (4-1) ഇന്റർ കാശിയെയും (4-2) മലബാറിയൻസ് കീഴടക്കിയിരുന്നു. ഡിസംബർ രണ്ടിനുശേഷം ഗോകുലം ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ആദ്യമത്സരമാണ് ഇന്നത്തേത്. 12 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം കേരള. ഇത്രതന്നെ മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ആറാം സ്ഥാനത്താണ് ഷില്ലോംഗ് ലാജോംഗ്. 13 മത്സരങ്ങളിൽ 28 പോയിന്റുള്ള മുഹമ്മദൻസ് എസ്സിയാണ് ലീഗിന്റെ തലപ്പത്ത്. റിയൽ കാഷ്മീർ (23), ശ്രീനിധി ഡെക്കാണ് (23) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Read More