മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നു മണി. ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യൻ എ ടീം തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയങ്ക പാട്ടീൽ എറിഞ്ഞ അവസാന ഓവറിൽ 13 റണ്‍സാണു വേണ്ടിയിരുന്നത്. വൈഡായ ആദ്യ പന്ത് ഫോറായി. താളം പിടിച്ചെടുത്ത പാട്ടീൽ അടുത്ത നാലു പന്തുകളിൽ ഓരോ റണ്‍ വീതം വഴങ്ങി. അഞ്ചാം പന്തിൽ റയാന മാക്ഡൊണാഡിനെ മിന്നു മണി പിടിച്ചു. ഇതോടെ ജയിക്കാൻ അവസാന പന്തിൽ നാല് എന്ന നിലയിലായി. എന്നാൽ, അവസാന പന്തിൽ ഇംഗ്ലീഷ്…
Read MoreCategory: Sports
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇതുസംബന്ധിച്ച് ബിസിസിഐയുമായി കരാർ പുതുക്കി.അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ കരാര്‍ നീട്ടി നല്കി. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. നിലവില്‍ ഓസ്ട്രേലിയയുമായി ട്വന്റി 20 പരമ്പരയിലേര്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വി.വി.എസ്. ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്. “രാഹുല്‍ ദ്രാവിഡിന്റെ പ്രൊഫഷണിലിസവും കാഴ്ചപ്പാടും കഠിനാദ്ധ്വാനവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിന്റെ തെളിവാണ്. കോച്ചായി തുടരാനുള്ള ഓഫര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം വിജയകരമായ യാത്ര തുടരും’. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.
Read Moreകേരള ബാസ്കറ്റ്ബോൾ ടീമിനെ നയിക്കാൻ സഹോദരങ്ങൾ
തിരുവനന്തപുരം: ഒരു വീട്ടിൽനിന്നു രണ്ട് ക്യാപ്റ്റൻമാർ. സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ നയിക്കുന്നത് സഹോദരങ്ങൾ. പുരുഷ വിഭാഗത്തെ നയിക്കുന്നത് കെഎസ്ഇബിയുടെ ഗ്രിഗോ മാത്യു വർഗീസും വനിതകളെ നയിക്കുന്നത് ഗ്രിഗോയുടെ സഹോദരിയും കെഎസ്ഇബിയുടെതന്നെ താരവുമായ ഗ്രിമ മെർളിൻ വർഗീസുമാണ്. ഇന്നലെയാണ് ടീമംഗങ്ങളെ പ്രഖ്യാപിച്ചത്. തൃശൂർ കൊരട്ടി മേനാച്ചേരിൽ വീട്ടിൽനിന്നുള്ള സഹോദരങ്ങളിൽ ഗ്രിമ ത്രി ഓണ്‍ ത്രി ബാസ്കറ്റ്ബോൾ വിജയിയായ കേരള ടീമിലും നാഷണൽ ഗെയിംസ് സ്വർണ ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. കഴിഞ്ഞ പത്തു വർഷമായി കെഎസ്ഇബിയുടെ താരമാണ്. ഗ്രിഗോ മാത്യു കഴിഞ്ഞ നാലു വർഷമായി കെഎസ്ഇബിക്കുവേണ്ടി കളിക്കുന്നു. ഗോവ നാഷണൽ ഗെയിംസിൽ കേരളാ ടീമിൽ അംഗമായിരുന്നു. സഹോദരങ്ങൾ വനിതാ, പുരുഷ ടീമുകളെ ഒരേ സമയം നയിക്കുക എന്നത് വളരെ അപൂർവമാണ്. ഇവരുടെ ജ്യേഷ്ഠസഹോദരിയും സംസ്ഥാന താരമായിരുന്നു. ഇപ്പോൾ കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്നു.പഞ്ചാബിലെ ലുധിയാനയിൽ ഡിസംബർ മൂന്നു മുതൽ…
Read Moreട്വന്റി 20 ലോകകപ്പ്: നമീബിയയ്ക്കു യോഗ്യത
വിഡ്ഹോക് (നമീബിയ): 2024 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനു നമീബിയയ്ക്കു യോഗ്യത. ഇതോടെ ആഫ്രിക്ക റീജണ്‍ ക്വാളിഫയറിലുടെ യോഗ്യത നേടുന്ന ആദ്യടീമായി നമീബിയ. ടാൻസാനിയയെ 58 റണ്‍സിനു തോൽപ്പിച്ചാണ് നമീബിയ യോഗ്യത നേടിയത്. സ്കോർ നമീബിയ 157/6 (20), ടാൻസാനിയ 99/6 (20). തുടർച്ചയായ അഞ്ചു ജയങ്ങളിൽ പത്തു പോയിന്റുമായാണ് നമീബിയ യോഗ്യത നേടിയത്. ആഫ്രിക്ക റീജണ്‍ ക്വാളിഫയറിൽനിന്ന് ഒരു സ്ഥാനംകൂടിയുണ്ട്.
Read Moreബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയിച്ചാൽ ഒന്നാം സ്ഥാനത്ത്
കൊച്ചി: പോയിന്റ് പട്ടികയുടെ തലപ്പത്തേക്കു മടങ്ങിയെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും കളത്തില്‍. രാത്രി എട്ടിന് സ്വന്തം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിന് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഏഴാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്സിയെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്തേക്കു മടങ്ങിയെത്താം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്ക് ഒപ്പം 16 പോയിന്റ് ബ്ലാസ്റ്റേഴ്സിനുമുണ്ട്. ഗോള്വ്യത്യാസ് കണക്കിലാണു ഗോവ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണു പുറത്തെടുത്തുവരുന്നത്. കളിച്ച അഞ്ചിൽ നാലിലും ജയിച്ചു. അതേസമയം, ചെന്നൈയിന് ഈ സീസണില്‍ ഇതുവരെ രണ്ടു തവണ മാത്രമാണു ജയിക്കാനായത്. അവസാന മത്സരത്തില്‍ എഫ്സി ഈസ്റ്റ് ബംഗാളുമായി സമനിലകൂടി വഴങ്ങിയതോടെ വിജയ വഴിയിലേക്കു മടങ്ങിയെത്തുകയാണ് ലക്ഷ്യം. ഇന്നു സമനില നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിളില്‍ ഒന്നാമതെത്താം. പരിക്കും സസ്പെന്‍ഷനും…
Read Moreമുഹമ്മദ് ഷമി ബിജെപിയിലേക്ക്..?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് ഷമിയുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ചു വാർത്തകൾ പരന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മുഹമ്മദ് ഷമി മത്സരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തിടെ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് താരം ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കൂടുതൽ ശക്തമായത്. ബിജെപി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉത്തരവിട്ടിരുന്നു.…
Read Moreട്വിസ്റ്റുകൾ തുടരുന്നു, ഹാർദിക് പാണ്ഡ്യ മുംബൈയിൽ
മുംബൈ: ഡിസംബർ 19-ന് നടക്കുന്ന ഐപിഎൽ 2024 സീസണിന്റെ താരലേലത്തിന് മുന്‍പുള്ള താരക്കൈമാറ്റത്തിന്റെ അവസാന ദിനം ട്വിസ്റ്റുകൾ തുടരുന്നു. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുൻ ടീമായ മുംബൈ ഇന്ത്യൻസ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതാണ് ഏറ്റവും പുതിയ വിവരം. നേരത്തേ ഹാർദിക് പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. താരലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. സമയപരിധി അവസാനിച്ച് ഏതാനും മണിക്കൂറിന് ശേഷമാണ് ടീമുകൾ തമ്മിൽ ഹാർദിക്കിന്റെ കാര്യത്തിൽ ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്് നൽകിയാണ് മുംബൈ ഹാർദിക്കിനെ ടീമിലെത്തിച്ചത്. ഡിസംബർ 12 വരെ ഫ്രാഞ്ചൈസികൾക്ക് പരസ്പരം താരങ്ങളെ വിൽക്കുകയും വാങ്ങുകയുമാകാം. പൂർണമായും പണംകൊടുത്താണ് ഹാർദിക്കിന്റെയും ഗ്രീനിന്റെയും…
Read Moreആരാധകർ പട്ടിണിയിലോ..! കാര്യവട്ടത്ത് മഴ മാറി, ഒഴുകിയെത്താതെ ക്രിക്കറ്റ് ആരാധകർ
തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ മഴ മാറി നിന്നിട്ടും ഗാലറി നിറയ്ക്കാനുള്ള കാണികൾ ഒഴുകിയെത്തിയില്ല. 50,000 ത്തോളം സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ സീറ്റുകളേ നിറഞ്ഞുള്ളൂ. സാധാരണ മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പേ കാര്യവട്ടം സ്റ്റേഡിയവും സമീപ പ്രദേശങ്ങളും ക്രിക്കറ്റ് ആരാധകരെക്കൊണ്ടു നിറയുന്ന പതിവാണുള്ളത്. എന്നാൽ, ഇത്തവണ സ്റ്റേഡിയത്തിലോ പരിസരങ്ങളിലോ പഴയ ആരവം ഉണ്ടായിരുന്നില്ല. 15,000 ത്തിൽ താഴെ മാത്രം ടിക്കറ്റുകളാണു വിറ്റുപോയതെന്നാണു സൂചന. ഏറ്റവും കൂടുതൽ കാണികൾ ഉണ്ടായിരുന്നത് അപ്പർ ടിയർ ഗാലറിയിലായിരുന്നു. ലോവർ ടിയർ ഗാലറിയിലെ ഭൂരിപക്ഷം സീറ്റുകളും കാണികളില്ലാതെ കാലിയായി കിടക്കുന്ന സ്ഥിതിയായിരുന്നു. 2017 നവംബർ ഏഴിനു ന്യൂസിലൻഡും ഇന്ത്യയും തമ്മിലാണ് ആദ്യ ട്വന്റി 20 മത്സരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നത്. ഗാലറികൾ നിറഞ്ഞു കവിഞ്ഞാണ് അന്ന് കാര്യവട്ടത്തെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരത്തെ വരവേറ്റത്. ശക്തമായ മഴ പെയ്തിട്ടുപോലും അന്ന് കാണികൾ…
Read Moreകാര്യവട്ടത്തെ ഇന്ത്യ റണ്‍മഴയിൽ ഓസ്ട്രേലയയ്ക്കു തോൽവി
തിരുവനന്തപുരം: മഴ മാറി നിന്ന കാര്യവട്ടത്ത് ടീം ഇന്ത്യ റണ്‍മഴയിൽ ഓസ്ട്രേലയയ്ക്കു തോൽവി. ഓസ്ട്രേലിയയെ 44 റണ്‍സിനു തോൽപ്പിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പരയിൽ 2-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 235/4 (20). ഓസ്ട്രേലിയ 191/9 (20) ടോസ് നേടിയ ഓസീസ് നായകൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയി എന്ന വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനം. ബാറ്റിംഗ് കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തിൽ കണ്ടെത്തിയത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (58), യശ്വസി ജയ്സ്വാളും (53), പിന്നാലെയെത്തിയ ഇഷാൻ കിഷനും (52) അർധസെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയപ്പോൾ ഒൻപതു പന്തിൽ 31 റണ്‍സ് നേടിയ റിങ്കു സിംഗും പത്ത് പന്തിൽ 19 റണ്‍സുമായി ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യയെ വൻ സ്കോറിലെത്തിച്ചു.…
Read Moreട്വന്റി-20 പോരാട്ടത്തിനായി ഇന്ത്യ-ഓസീസ് ടീമുകൾ തലസ്ഥാനത്ത്…
തിരുവനന്തപുരം: ഇന്ത്യ x ഓസ്ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമും ഇന്നലെ തിരുവനന്തപുരത്ത് എത്തി. ഏകദിന ലോകകപ്പ് ജയത്തിനുശേഷം ട്വന്റി-20 പരന്പരയും നേടി ഇന്ത്യൻ മുറിവിനു നീറ്റൽ കൂട്ടാനാണ് ഓസീസ് ലക്ഷ്യമിടുന്നത്. എന്നാൽ, വിശാഖപട്ടണത്തിലെ ആദ്യ ട്വന്റി-20യിൽ മിന്നും ജയം സ്വന്തമാക്കിയ സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ സംഘം രണ്ടാം ജയത്തിലൂടെ ലീഡ് വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ രാത്രി ഏഴോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്.ടീം ഇന്ത്യ ഹയാത്ത് റീജൻസിയിലും ഓസീസ് സംഘം വിവാന്ദ ബൈ താജിലുമാണ് തങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ഓസ്ട്രേലിയയും അഞ്ചു മുതൽ എട്ടു വരെ ഇന്ത്യയും കാര്യവട്ടത്ത് പരിശീലനം നടത്തും. ഞായറാഴച രാത്രി ഏഴിനാണ് മത്സരം. മലയാളി മുൻ ക്രിക്കറ്റർ അനന്തപത്മനാഭനാണ് മത്സരം നിയന്ത്രിക്കുന്നത്.
Read More