കോട്ടയം: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗിൽബെർട്ട് ക്യാപ്റ്റനും ഡിഫൻഡർ ജി. സഞ്ജു വൈസ് ക്യാപ്റ്റനുമായുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഈ മാസം ഒന്‍പതു മുതൽ ഗോവയിലാണ് ടൂർണമെന്റ്. 11ന് ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു-കഷ്മീർ, ഛത്തീസ്ഗഡ്, ഗോവ എന്നീ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിൽ. 2018ൽ കേരളത്തെ കിരീടത്തിലെത്തിച്ച സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്.കേരള ടീം: ഗോൾകീപ്പർ- മുഹമ്മദ് അസ്ഹർ, സിദ്ധാർഥ്, രാജീവൻ, നിഷാദ്. ഡിഫെൻസ്- ബെൽജിൻ ബോൽസ്റ്റർ, ജി. സഞ്ജു, ആർ. ഷിനു, മുഹമ്മദ് സലീം, നിതിൻ മധു, ആർ. സുജിത്, കെ.പി. ശരത്. മിഡ്ഫീൽഡ്- നിജോ ഗിൽബെർട്ട്, വി. അർജുൻ, ജി. ജിതിൻ, അക്ബർ സിദ്ദീഖ്, എം. റാഷിദ്, റിസുവാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീംസ്. ഫോർവേഡ്- ജുനൈൻ, ഇ. സജീഷ്, മുഹമ്മദ്…
Read MoreCategory: Sports
ഇടിവെട്ട് ഇന്ത്യ ;ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ട; നീരജ് ചോപ്രയ്ക്ക് സ്വർണം
ഇന്നലെ മൂന്നു സ്വർണമടക്കം 12 മെഡൽ ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ. 2018ൽ ജക്കാർത്തയിൽ കുറിച്ച 70 മെഡൽ എന്ന റിക്കാർഡ് പിന്നിട്ട ഇന്ത്യ ഇന്നലെ കളംവിട്ടത് 81 മെഡൽ നേട്ടവുമായി. മൂന്നു സ്വർണം, അഞ്ച് വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 12 മെഡലാണ് ഇന്നലെ ഇന്ത്യ ഹാങ്ഝൗവിൽ സ്വന്തമാക്കിയത്. അന്പെയ്ത്ത് മിക്സഡ് ടീം കോന്പൗണ്ടിലൂടെയായിരുന്നു ഇന്നലത്തെ ആദ്യ സ്വർണം. ജ്യോതി സുരേഖ വെന്നം, ഓജസ് പ്രവീണ്‍ എന്നിവരായിരുന്നു ഇന്ത്യക്കായി സ്വർണം എയ്തു നേടിയത്. നീരാജ്യം പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര സ്വർണത്തിൽ മുത്തമിട്ടു. 2018 ജക്കാർത്തയിലും സ്വർണം നേടിയ നീരജിലൂടെ ഇന്ത്യ പ്രതീക്ഷിച്ച തങ്കമെഡലിനു മാറ്റമുണ്ടായില്ല. 82.38 മീറ്റർ എറിഞ്ഞു തുടങ്ങിയ നീരജ്, നാലാം ശ്രമത്തിൽ 88.88 മീറ്റർ ദൂരേക്ക് ജാവലിൻ പായിച്ചാണ് സ്വർണത്തിൽ…
Read Moreഇനി ആവേശത്തിന്റെ നാളുകൾ; ലോകകപ്പിന് ഇന്ന് തുടക്കം
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഏകദിന ലോകകപ്പിന് തിരിതെളിയും. കലാശകൊട്ടും ഇവിടെതന്നെ. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍.ആകെ 48 മത്സരങ്ങൾ മൊത്തം പത്ത് ടീമുകൾ.ഇനി ആവേശത്തിന്റെ നാളുകൾ. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസിലന്റും തമ്മിൽ കൊമ്പ് കോർക്കും. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യമത്സരം. ഇന്ത്യ പൂര്‍ണമായും ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോകകപ്പാണ് ഇത്. ലോകകപ്പിലെ ടീമുകളും റാങ്കിംഗും.ഇന്ത്യപാകിസ്ഥാൻഓസ്ട്രേലിയദക്ഷിണാഫ്രിക്കഇംഗ്ലണ്ട്ന്യൂസിലന്റ്ശ്രീലങ്കബംഗ്ലാദേശ്അഫ്ഗാനിസ്ഥാൻനെതർലന്റ്സ്
Read Moreവീട്ടിലിരുന്ന് കളി കാണൂ…ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് ചോദിച്ച് എന്റയടുത്ത് വരണ്ട; വിരാട് കോലി
ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടത്തിന്റെ ടിക്കറ്റിനു വേണ്ടി ക്രിക്കറ്റ് ആരാധകരുടെ തിരക്കാണ്. നേരത്തെ ടിക്കറ്റുകള്‍ വാങ്ങിയവർ മറിച്ചുവിൽപന നടത്തുന്നുമുണ്ട്. ഇതിനിടയിൽ ഇന്ത്യന്‍ താരം വിരാട് കോലി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനു വേണ്ടി സുഹൃത്തുക്കളാരും തന്നെ സമീപിക്കേണ്ടെന്ന എന്ന മുന്നറിയിപ്പുമായി എത്തിരിയിരിക്കുകയാണ് കോലി. ടൂര്‍ണമെന്റ് കഴിയുന്നതുവരെ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് ചോദിച്ച് ദയവു ചെയ്ത് എന്റയടുത്ത് സുഹൃത്തുക്കളാരും വരേണ്ട നിങ്ങള്‍ വീട്ടിലിരുന്ന് കളി ആസ്വദിക്കൂവെന്നു എന്നാണ് കോലി കുറിച്ചത്.
Read Moreഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടവുമായി ഇന്ത്യ
ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും പൊൻതിളക്കം. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം- ഓജസ് പ്രവീൺ സഖ്യം സ്വർണം നേടി. ഇതോടെ, ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യ നടന്നുകയറി. കൊറിയയുടെ സോ ചാവോൺ- ജൂ ജാഹൂൺ സഖ്യത്തെയാണ് 159-158 എന്ന സ്കോറിന് ഇന്ത്യൻ സഖ്യം തറപറ്റിച്ചത്. ഇതുവരെ 71 മെഡലുകളാണ് ഹാംഗ്ഝൗവിൽ ഇന്ത്യ സ്വന്തമാക്കിയത്. 16 സ്വർണം, 26 വെള്ളി, 29 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. നേരത്തെ, അമ്പെയ്ത്തിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഓജസ് പ്രവീൺ മെഡൽ ഉറപ്പിച്ചിരുന്നു. ഫൈനലിൽ ഇന്ത്യയുടെ തന്നെ അഭിഷേക് വർമയെയാണ് ഓജസ് നേരിടേണ്ടത്. വനിതകളുടെ വിഭാഗത്തിൽ ജ്യോതി സുരേഖയും ഫൈനലിലെത്തിയിട്ടുണ്ട്.
Read Moreഉദ്ഘാടനക്കൊഴുപ്പില്ല; ഏകദിന ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം
അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ 13-ാം എഡിഷനു നാളെ കൊടിയേറ്റ്. ഗുജറാത്തിലെ മൊട്ടേരയിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ഉദ്ഘാടനമത്സരത്തിൽ ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ നേട്ടത്തിനായി 10 ടീമുകൾ ടൂർണമെന്റിൽ 48 മത്സരങ്ങൾ കളിക്കും. നവംബർ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും 16ന് കോൽക്കത്ത ഈഡൻ ഗാർഡൻസിലുമാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 19ന് അഹമ്മദാബാദിൽ കലാശക്കൊട്ട്. രാജ്യമൊട്ടുക്ക് വേദി10 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളും മറ്റ് ഒന്‍പതു ടീമുകൾക്കെതിരേ മത്സരിക്കുന്ന തരത്തിൽ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ഇത്തവണ ലോകകപ്പ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകൾ സെമിയിലേക്കു മുന്നേറും. ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണു ലോകകപ്പിൽ മാറ്റുരയ്ക്കുന്ന ടീമുകൾ. ഹൈദരാബാദ്, അഹമ്മദാബാദ്,…
Read Moreആൻസി ഫ്രം ഹാങ്ഝൗ;ഏഷ്യൻ ഗെയിംസിലെ വെള്ളിത്തിളക്കത്തിൽ തൃശൂർക്കാരി…
സെബി മാളിയേക്കൽ മൂന്നാം അന്താരാഷ്ട്ര മത്സരത്തിൽത്തന്നെ ഇന്ത്യക്കായി ലോംഗ് ജംപിൽ മെഡൽ നേടാനായതിന്റെ ത്രില്ലിലാണ് ആൻസി സോജനെന്ന കേരളത്തിന്റെ കൊച്ചുമിടുക്കി. ഒളിംപിക്സ് എന്ന ലക്ഷ്യവും ഏഴു മീറ്റർ മറികടക്കുകയെന്ന ജീവിതസ്വപ്നവും സാക്ഷാത്കരിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ തൃശൂർക്കാരി. ഏഷ്യൻ ഗെയിംസിലെ വെള്ളിത്തിളക്കത്തിന്റെ അതുല്യ നിമിഷത്തെക്കുറിച്ച് ഹാങ്ഝൗവിൽനിന്ന് ദീപികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖം… ‘ജീവിതത്തിലെ അസുലഭ അനുഭവം.. ഏറെനാളായി ഞാൻ കാത്തിരുന്ന നിമിഷം… ഞാൻ മൂലം നമ്മുടെ ദേശീയഗാനം പാടിക്കേൾക്കണമെന്നായിരുന്നു ആഗ്രഹം. പോഡിയത്തിൽ നിൽക്കുന്പോൾ ചൈനീസ് ദേശീയഗാനമാണ് അന്തരീക്ഷത്തിലുയർന്നതെങ്കിലും ഞാൻ മനസിൽ പാടിക്കൊണ്ടിരുന്നതു നമ്മുടെ ജനഗണമനയായിരുന്നു. ഇന്ത്യൻ പതാക ഉയരുന്നതു കണ്ടപ്പോൾ വല്ലാത്ത അഭിമാനം തോന്നി. ഏറെ നാളായി ദൗർഭാഗ്യം എന്നെ പിന്തുടരുകയായിരുന്നു. എന്നാലും എന്റെ ദിവസം വരുമെന്ന് അറിയാമായിരുന്നു. ഹാങ്ഝൗവിൽ അതു സംഭവിച്ചു. ബാങ്കോക്കിലെ ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഒരു സെന്റീ മീറ്ററിനാണു വെങ്കലം നഷ്ടമായത്. ഇവിടെ…
Read Moreഏഷ്യന്‍ ഗെയിംസ് 60 മെഡലുമായി കുതിപ്പ് തുടർന്ന് ഇന്ത്യ
ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിൽ 13 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലുമായി 60 മെഡലുകളോടെ നാലാം സ്ഥാനത്തുള്ള ഇന്ത്യ 10-ാം ദിനമായ ഇന്നു കൂടുതല്‍ മെഡൽ പ്രതീക്ഷയിൽ. വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ഡെക്കാലണില് തേജസ്വിന് ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഹോക്കിയില്‍ ബംഗ്ലാദേശിനെ 12-0ന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലിലെത്തി.
Read Moreഏഷ്യന്‍ ഗെയിംസ്: പി.വി.സിന്ധുവും എച്ച്. എസ്. പ്രണോയിയും പ്രീക്വാര്‍ട്ടറില്‍
ഹംഗ്ഝൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയിയും പി.വി.സിന്ധുവും പുരുഷ, വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും എതിരാളികളെ പരാജയപ്പെടുത്തിയത്. ചൈനീസ് തായ്പേയ് താരം ഹ്സു വെന്‍ ചിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-15. ഇന്തോനേഷ്യയുടെ പുത്രി കുസുമ വര്‍ദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാംഗ് കാ വിങ്ങിനെയോ ആകും അടുത്തഘട്ടത്തില്‍ സിന്ധു നേരിടുക. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ പി.വി.സിന്ധു വെള്ളി നേടിയിരുന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുന്ഖ്ബാത്തിനെയാണ് ലോക ഏഴാം നമ്പര്‍ പുരുഷ താരം പ്രണോയ് മറികടന്നത്. സ്കോര്‍: 21-9, 21-12. പുറംവേദന നിമിത്തം ചൈനയ്ക്കെതിരായ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ജോര്‍ദാന്റെ ബഹദീന് അഹമ്മദ് അല്‍ഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആകും അടുത്തതായി പ്രണോയ് നേരിടുക.
Read Moreകേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് മലമ്പുഴയിൽ നിന്നുള്ള ചുണകുട്ടികൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി-ജംഷഡ്പൂർ മത്സരത്തില്‍ താരങ്ങളോടൊപ്പം മലമ്പുഴ ആശ്രമം സ്കൂളിലെ മിടുക്കൻമാർ കൊച്ചിയിലെത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് അനുഗമിച്ചത്. ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വർഗ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പളിനോടും അധ്യാപകരോടുമൊപ്പം കൊച്ചിയിലെത്തിയത്. “ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ ചേർത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള ക്ലബ്ബിന്റെ താരങ്ങൾക്കൊപ്പം ഞങ്ങളുടെ കുട്ടിൾ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമാണിതെന്ന്” പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ് ആർ പറഞ്ഞു.
Read More