ദോഹ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ ടീമുകളില്‍ ഒന്നായ അര്‍ജന്റീന, വമ്പന്‍ മത്സരങ്ങളില്‍ പകരക്കാരില്ലാത്ത ഫ്രാന്‍സ്, ബ്രസീലിനെ കരയിപ്പിച്ച നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, കിരീട പ്രതീക്ഷയുമായി ഖത്തറിലേക്ക് വണ്ടികയറിയ ടീമുകളെ ചവിട്ടി പുറത്താക്കിയ കറുത്തകുതിരകളായ മൊറാക്കോ. നാലിലാര്… ആരും പ്രതീക്ഷിക്കാത്ത സെമിഫൈനല്‍ ലൈനപ്പ്. ഇതില്‍ അര്‍ജന്റീനയും ഫ്രാന്‍സും സെമിയില്‍ എത്തിയതില്‍ അദ്ഭുതപ്പെടാനില്ല. പഴയ കരുത്തുണ്ടായിരുന്നില്ലെങ്കിലും മനോധൈര്യവും പ്രതിരോധ നിരയുടെ മികവും കൊണ്ട് ജയിച്ചുകയറിയ ക്രൊയേഷ്യയും മൊറോക്കോയുമാണ് ഈ ലോകകപ്പിനെ ശരിക്കും ലോകോത്തരമാക്കിയത്. മൊറോക്കോ വമ്പ് തുടര്‍ന്നാല്‍ 72 വര്‍ഷത്തിനു ശേഷം ആദ്യമായി യൂറോപ്പില്‍ നിന്നൊരു ടീം ഇല്ലാത്ത ലോകകപ്പ് ഫൈനല്‍ നടക്കും. അത് ചരിത്രതാളുകളില്‍ ഇടം തേടുകയും ചെയ്യും. 1950-ലാണ് അങ്ങനൊരു ഫൈനല്‍ അരങ്ങേറിയത്. അന്ന് ലാറ്റിന്‍ അമേരിക്കന്‍ ടീമുകളായ യുറുഗ്വേയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടി. ജയം യുറുഗ്വേയ്ക്കാപ്പംനിന്നു. ലാറ്റിന്‍ അമേരിക്കയുടെ പ്രതിനിധിയായി അര്‍ജന്റീന മാത്രമാണുള്ളത്.…
Read MoreCategory: Sports
പുതുരക്തം ഓടിയിട്ടും സാന്റോസിന്റെ ഹൃദയം നിലച്ചു
ദോഹ: ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ പിടിക്കാൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇറക്കിയത് പുതുരക്തത്തെ. ഇതിലൂടെ പോർച്ചുഗൽ പുതു റിക്കാർഡും കുറിച്ചു. ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്റ്റാർട്ടിംഗ് ഇലവൻ എന്ന റിക്കാർഡാണ് സാന്റോസ് സൃഷ്ടിച്ചത്. മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെയായിരുന്നു സാന്റോസ് പുതുരക്തത്തെ പരീക്ഷിച്ചത്. പോർച്ചുഗൽ സ്റ്റാർട്ടിംഗ് ഇലവന്റെ ശരാശരി പ്രായം 26 വയസും 332 ദിനവുമായിരുന്നു.
Read Moreനെയ്മർ ഇതിഹാസതുല്യൻ; ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം.
ദോഹ: ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയതോടെയാണു നെയ്മർ ഫിഫയുടെ ചരിത്രത്തിൽ ഇടംപിടിച്ചത്. 77 ഗോളാണ് ഇരുവരുടെയും പേരിൽ. 92 മത്സരങ്ങളിൽനിന്നാണു പെലെ ഇത്രയും ഗോൾ നേടിയതെങ്കിൽ നെയ്മർക്ക് 124 മത്സരങ്ങൾ വേണ്ടിവന്നു നേട്ടത്തിലെത്താൻ. 62 ഗോൾ നേടിയ റൊണാൾഡോയാണു ബ്രസീലിന്റെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. അതേസമയം, ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ കണക്കുപ്രകാരം പെലെ 95 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നെയ്മറുടെ റിക്കാർഡ് അംഗീകരിക്കുന്നില്ല. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്.
Read Moreസാംബാ സാംബാ ഒ “സാംബാ സാലീ…” സ്കൂട്ടറിൽ ബ്രസീലിയൻ ഫ്രീകിക്ക്
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: സാംബാ സാംബാ ഒ ലാംബാഡാ റേ… തൃശൂർ കണ്ട ഏറ്റവും വലിയ ബ്രസീൽ ആരാധകന്റെ ലോകകപ്പ് ആവേശം വാനോളം. സിരയിൽ ലോകകപ്പ് ഫുട്ബോൾ ലഹരിയും ഞരന്പുകളിൽ ബ്രസീലിയൻ ചോരത്തിളപ്പുമായി സാംബാ സാലി തൃശൂരിൽ തിമർക്കുകയാണ്. ജഴ്സിയണിഞ്ഞ് ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച സ്കൂട്ടറിൽ നെയ്മറിന്റെ പ്രതിമയും തോരണങ്ങളുമായി ജില്ല മുഴുവൻ കറങ്ങിയാണ് സാംബാ സാലി ആവേശം വിതറുന്നത്. പോകുന്ന വഴികളിൽ ഹോണടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയാണ് ജൈത്രയാത്ര. തിരക്കേറിയ കവലകളിൽ നിർത്തി ബ്രസീലിയൻ വിസിൽ മുഴക്കും. കുട്ടികൾക്കും ഫുട്ബോൾ പ്രേമികൾക്കും മഞ്ഞയും പച്ചയും നിറത്തിലുള്ള ബലൂണുകളും നല്‍കും. ബ്രസീലിന്റെ കളിയുടെ ദിവസവും സമയവും രേഖപ്പെടുത്തിയ ബോർഡും പ്രതിമയ്ക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. കാണുന്നവരോടെല്ലാം പറയാനുള്ളത് ഫുട്ബോൾ വിശേഷങ്ങളും ബ്രസീൽ ആരാധനയും മാത്രം. ചെല്ലുന്നിടത്തെല്ലാം വൻ സ്വീകരണമാണ് ഫുട്ബോൾ പ്രേമികൾ നല്‍കുന്നത്. ഒരു സെൽഫിയും മസ്റ്റാണ്. കിണർ ജോലിചെയ്തു…
Read Moreരഞ്ജി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ആണ് ക്യാപ്റ്റൻ. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. ആദ്യത്തെ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡിസംബർ 13ന് ഝാർഖണ്ഡിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് രാജസ്ഥാനാണ് രണ്ടാം മത്സരത്തിൽ എതിരാളികള്‍. കേരള ടീം– സഞ്ജു സാംസൺ, സിജോമോൻ ജോസഫ്, രോഹൻ എസ്. കുന്നുമ്മൽ, കൃഷ്ണപ്രസാദ്, വത്സൽ ഗോവിന്ദ് ശർമ, രോഹൻ പ്രേം, സച്ചിൻ ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എഫ്. ഫനൂസ്, എൻ.പി. ബേസിൽ, വൈശാഖ് ചന്ദ്രന്, എസ്. സച്ചിൻ, പി. രാഹുൽ.
Read Moreദേശീയ ടീം വിടുമെന്ന് റൊണാൾഡോ ഭീഷണിപ്പെടുത്തിയോ? വിശദീകരണവുമായി പോർച്ചുഗൽ
ദോഹ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്പിഎഫ്). സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതോടെയാണ് ലോകകപ്പ് ഉപേക്ഷിക്കുമെന്ന് റൊണാൾഡോ ഭീഷണിപ്പെടുത്തിയതായി വാർത്തകൾ വന്നത്. പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായുള്ള തർക്കത്തിനിടെ ലോകകപ്പ് ഉപേക്ഷിക്കുമെന്ന് താരം ഭീഷണിപ്പെടുത്തിയെന്ന് പോർച്ചുഗലിൽനിന്നുള്ള സ്പോർട്സ് പത്രമായ റിക്കോർഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ എഫ്പിഎഫ് ഇത് നിഷേധിച്ചു. ദേശീയ ടീം വിടുമെന്ന് റൊണാൾഡോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എഫ്പിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സ്വിറ്റ്സർലൻഡിനെതിരെ റൊണാൾഡോയുടെ പ്രകടനം അദ്ദേഹത്തിന്റെ ടീമിനോടുള്ള പ്രതിബദ്ധതയുടെ പ്രകടനമാണെന്ന് എഫ്പിഎഫ് കൂട്ടിച്ചേർത്തു. എന്നാൽ സ്വിറ്റ്സര്‍ലൻഡ് മത്സരത്തിനു ശേഷം സബ്സ്റ്റിറ്റ്യൂട്ടുകൾക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റ്യൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്ലി മെയിൽ…
Read Moreവുമൺ ഐപിഎൽ മത്സരത്തിന് കേരളത്തിലും വേദി; ഡൊമസ്റ്റിക് സ്റ്റേഡിയങ്ങൾ ഓരോ ജില്ലയിലും വേണമെന്ന് ബിനീഷ് കോടിയേരി
തലശേരി: ക്രിക്കറ്റ് കളിയിൽ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും വുമൺ ഐപിഎൽ മത്സരത്തിന് കേരളത്തിലും വേദി ഒരുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. തലശേരി പ്രസ് ഫോറവും ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും ഒരുക്കിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബിനീഷ്. മിക്ക ജില്ലകളിലും സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇത്രയും കളിസ്ഥലങ്ങൾ കേരളത്തിൽ ഉണ്ടാവാൻ കാരണം ഇ.പി. ജയരാജൻ എന്ന കായികമന്ത്രിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി ഡൊമസ്റ്റിക് സ്റ്റേഡിയങ്ങൾ ഓരോ ജില്ലയിലും വേണം. കെസിഎയുടെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഈ ഭരണ സമിതിയുടെ നാളുകളിൽതന്നെ ഉണ്ടാവും. മിക്കവാറും അത് കൊച്ചിയിൽ തന്നെയാവും അത് സ്ഥാപിക്കുക. രഞ്ജി ട്രോഫി മത്സരങ്ങൾ കേരളത്തിൽ വരാൻ മടിക്കുന്നത് ഫൈവ് സ്റ്റാർ ഫെസിലിറ്റിയുള്ള താമസ സ്ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കാത്തതിനാലാണെന്നും ബിനീഷ് പറഞ്ഞു.
Read Moreഇന്ത്യന്‍ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി കനിത്കര്‍ എത്തുന്നു
മുംബൈ: ഇന്ത്യന്‍ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി മുന്‍ താരം ഋഷികേഷ് കനിത്കറെ നിയമിച്ചു. ഡിസംബര്‍ ഒമ്പതിന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് കനിത്കര്‍ സ്ഥാനമേല്‍ക്കും. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 10,000ല്‍ അധികം റണ്‍സ് നേടിയ താരം നേരത്തെയും പരിശീലക റോളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ച താരത്തിന്റെ പാക്കിസ്ഥാനെതിരായ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലിലെ പ്രകടനം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ജ്വലിച്ചു നില്ക്കുന്ന ഓര്‍മകളിലൊന്നാണ്. അവസാന രണ്ട് പന്തുകളില്‍ മൂന്ന് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ അഞ്ചാം പന്ത് ഫോറിന് പറത്തി ഇന്ത്യക്ക് താരം സ്വപ്നജയം സമ്മാനിച്ചിരുന്നു. കനിത്കര്‍ ചുമതലയേല്‍ക്കുന്നതോടെ ടീമിന്റെ മുഖ്യപരിശീലകനായ രമേഷ് പവാർ സ്ഥാനമൊഴിയും.
Read More2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി
ന്യൂഡൽഹി: 2027ലെ ഏഷ്യന്‍ ഫുട്ബോൾ കപ്പിന് ആതിഥേയത്വം വഹിക്കാൻ മത്സര രംഗത്തുണ്ടായിരുന്ന ഇന്ത്യ പിന്മാറി. ഇതോടെ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യക്ക് ലഭിക്കുമെന്ന് ഉറപ്പായി. മറ്റാരും ആതിഥേയത്വം വഹിക്കാനായി മത്സര രംഗത്തില്ല. 2027 ഏഷ്യന്‍ കപ്പ് സംഘാടന ചുമതല നേടിയെടുക്കാന്‍ ശ്രമിച്ച് ഇന്ത്യയും സൗദി അറേബ്യയും ഫയലുകൾ നൽകിയിരുന്നു. ഫയലുകള്‍ എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബറില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടക്കുന്ന റീജ്യനല്‍ സമ്മേളനത്തില്‍ എഎഫ്സി അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതാണ്. ഇതിനിടെയാണ് ഇന്ത്യയുടെ പിന്മാറ്റം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. പിന്‍വാങ്ങാനുള്ള കാരണം വ്യക്തമല്ല.
Read Moreലോകകപ്പിൽ തിരക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും; വലിയൊരു ഭാഗ്യമാണെന്ന് വിപിൻ
മാന്നാർ: ഫുട്ബോൾ ലോകകപ്പിൽ തിരിക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും. ഫുട്ബോൾ ലോകകപ്പിന്റെ ആവേശം വാനോളം ഉയർന്ന് കേരളക്കരയാകെ നിൽക്കുമ്പോൾ ഇതിന്റെ വിജയത്തിനായി ദോഹയിൽ വലിയൊരു സംഘം മലയാളികളും പ്രവർത്തിക്കുന്നുണ്ട്. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവരിൽ അറുപതു ശതമാനവും സ്റ്റേഡിയങ്ങളിലേക്കു പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ തിരക്ക് നിയന്ത്രിച്ച് മെട്രോകളിൽ കയറ്റിവിടുന്നതിന്റെ വലിയ ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. ഇത്തരത്തിൽ നാസ്അബൗദ് സ്റ്റേഷനിലെ ക്രൗഡഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നവരിൽ മാന്നാർ സ്വദേശിയായ മേൽപ്പാടം നാല്പതച്ചിൽ വിപിൻ മാത്യുവുണ്ട്. ഒ രു ടീമിന്റെ ക്യൂ ലീഡ് സൂപ്പർവൈസർകൂടിയാണ് വിപിൻ. വേൾഡ് കപ്പിനോടനുബന്ധിച്ച് ജോലിചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കണക്കാക്കുന്നതെന്ന് വിപിൻ പറഞ്ഞു.
Read More