മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസും ലക്നോ സൂപ്പർ ജയ്ന്റ്സും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കളി ഗതി നിർണയിച്ചത് ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്. 166 റണ്‍സ് പിന്തുടരാൻ ക്രീസിലെത്തിയ ലക്നോയുടെ ആദ്യ രണ്ട് വിക്കറ്റ് ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തിൽതന്നെ പിഴുതത് ബോൾട്ട് ആയിരുന്നു. അതിൽ ആദ്യ വിക്കറ്റ് ലക്നോ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ബൗൾഡ്. ബോൾട്ട് എറിഞ്ഞ ആ പന്ത് താൻ കണ്ടില്ലായിരുന്നു എന്നും കണ്ടിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യുമായിരുന്നു എന്നാണ് മത്സരശേഷം കെ.എൽ. രാഹുൽ പറഞ്ഞത്. ഇടംകൈ പേസറായ ബോൾട്ട് റൗണ്ട് ദ വിക്കറ്റ് ആയാണ് രാഹുലിനെതിരെ പന്ത് എറിഞ്ഞത്. രാഹുലിന്റെ കുറ്റി ഇളക്കിയ ആ റൗണ്ട് ദ വിക്കറ്റ് തന്ത്രം സഹതാരം ജിമ്മി നീഷമിന്റെ ആശയമായിരുന്നു എന്ന് പിന്നീട് ബോൾട്ട് വെളിപ്പെടുത്തി. രാഹുലിനെതിരേ റൗണ്ട് ദ വിക്കറ്റിലൂടെ ബൗൾ ചെയ്യാനുള്ള…
Read MoreCategory: Sports
നിയമ പുസ്തകത്തിലെ റിട്ടയേർഡ് ഔട്ട്…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസും ലക്നോ സൂപ്പർ ജയ്ന്റ്സും തമ്മിലുള്ള മത്സരത്തിൽ ശ്രദ്ധ ആകർഷിച്ച സംഭവമായിരുന്നു ആർ. അശ്വിന്റെ റിട്ടയേർഡ് ഔട്ട്. മങ്കാദിംഗിലൂടെ ഒരിക്കൽ വാർത്തകളിൽ നിറഞ്ഞ അശ്വിൻ റിട്ടയേർഡ് ഔട്ടിലൂടെ ഇപ്പോൾ ചർച്ചാവിഷയമായി. ക്രിക്കറ്റ് നിയമ പുസ്തകമായ എംസിസി (മാർലിബോണ്‍ ക്രിക്കറ്റ് ക്ലബ്) ബാറ്റർ റിട്ടയേർഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിർവചനങ്ങൾ നൽകിയിട്ടുണ്ട്. അത് ഇങ്ങനെ,25.4.1 നിയമം: ഒരു ബാറ്റർക്ക് ഇന്നിംഗ്സിനിടെ പന്ത് ഡെഡ് ആകുന്ന ഏത് നിമിഷത്തിലും റിട്ടയേർഡ് ചെയ്യാവുന്നതാണ്. എന്തു കാരണത്താലാണെന്ന് അന്പയറെ ധരിപ്പിക്കണം എന്നു മാത്രം. 25.4.2 നിയമം: ബാറ്റിംഗിനിടെ പരിക്ക്, രോഗം തുടങ്ങിയ എന്തെങ്കിലും സാഹചര്യത്തിലാണ് റിട്ടയേർഡ് ആകുന്നതെങ്കിൽ ആ ബാറ്റർക്ക് തിരിച്ച് ക്രീസിൽ എത്താനുള്ള അവകാശമുണ്ട്. അങ്ങനെ തിരിച്ച് ക്രീസിൽ എത്തിയില്ലെങ്കിൽ ആ ബാറ്റർ റിട്ടയേർഡ് നോട്ടൗട്ട് എന്ന് കണക്കാക്കപ്പെടും. 25.4.3 നിയമം: ബാറ്റർ 25.4.2 സാഹചര്യത്തിൽ…
Read Moreമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി കിർഗിസ്ഥാൻ ക്ലബിൽ
ബിഷ്കെക്: കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം അബ്നീത് ഭാരതി ഇനി കിർഗിസ്ഥാൻ ക്ലബിൽ. 24കാര നായ താരവുമായി കിർഗിസ്ഥാൻ പ്രീമിയർ ലീഗ് (ഒന്നാം ഡിവിഷൻ) ക്ലബായ ടാലന്റ് എഫ്സി കരാർ ഒപ്പിട്ടു. ക്ലബ് ഔദ്യോഗികമായി ട്രാൻസ്ഫർ പ്രഖ്യാപിച്ചു. അബ്നീത് ഭാരതി മുമ്പ് ചെക്ക് റിപ്പബ്ലിക്കിലെ രണ്ടാം ഡിവിഷൻ ക്ലബായ എഫ്കെ വാർൻസ്ദോഫിലും കളിച്ചിരുന്നു. നേരത്തെ സ്പെയിനിൽ റയൽ വല്ലഡോയിഡിനായി കളിച്ചിട്ടുള്ള താരമാണ് അബ്നീത്. വല്ലഡോയിഡിൽ അവരുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു താരം.
Read Moreഇവാൻ 2025വരെ ബ്ലാസ്റ്റേഴ്സിൽ തുടരും; സ്വപ്നങ്ങൾ സഫലമാകുമെന്ന വിശ്വാസത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ
നീണ്ട നാല് സീസണിന്റെ കാത്തിരിപ്പിനുശേഷം കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫുട്ബോൾ ഫൈനലിൽ എത്തിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ ക്ലബ് പുതുക്കി. പുതിയ കരാർ പ്രകാരം 2025വരെ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ തുടരും. ഇവാൻ അടുത്ത സീസണിലും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും 2025വരെ കരാർ നീട്ടുമെന്ന് കടുത്ത ആരാധകർപോലും വിചാരിച്ചിരുന്നില്ല എന്നതാണ് വാസ്തവം. 2014, 2016 സീസണുകൾക്കുശേഷം ആദ്യമായി 2021-22 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സെമി ജയിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്നു. ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ ഹൈദരാബാദ് എഫ്സിക്ക് മുന്നിൽ കീഴടങ്ങി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന വാർത്തയായിരുന്നു ഇവാൻ വുകോമനോവിച്ചിന്റെ കരാർ പുതുക്കൽ. വുകോമനോവിച്ചിന്റെ കരാർ പുതുക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് നേരത്തേ സൂചിപ്പിച്ചിരുന്നു.…
Read Moreവനിതാ ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ
ക്രൈസ്റ്റ്ചർച്ച്: 2022 വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് തകർത്താണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 293. ദക്ഷിണാഫ്രിക്ക 38 ഓവറിൽ 156നു പുറത്ത്. എട്ട് ഓവറിൽ 36 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയ സോഫീ എക്ലെസ്റ്റണ്‍ ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 77 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ഡാനി വ്യാട്ട് സെഞ്ചുറിയിലൂടെ കരകയറ്റി. 125 പന്തിൽ 12 ഫോറിന്റെ സഹായത്തോടെ 129 റണ്‍സ് വ്യാട്ട് നേടി. സോഫിയ ഡങ്ക്ലി 72 പന്തിൽ 60 റണ്‍സ് എടുത്ത് വ്യാട്ടിന് മികച്ച പിന്തുണ നൽകി. 30 റണ്‍സ് നേടിയ മിഗ്നൂൻ ഡു പ്രീസ് ആണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ…
Read More‘കേരളത്തിലെ പിള്ളേർ ആറാടുകയാണ് ’
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണിലെ ആദ്യ മത്സരങ്ങളിൽ കിടിലൻ പ്രകടനം നടത്തിയ മലയാളി സൂപ്പർ താരങ്ങളായ സഞ്ജു സാംസണിന്റെയും ബേസിൽ തന്പിയുടെയും ചിത്രം ട്വീറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ്. നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെ നേരിടും. ഇതിന് മുന്നോടിയായാണ് രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജുവിന്റെയും മുംബൈ ഇന്ത്യൻസിന്റെ പേസറായ ബേസിൽ തന്പിയുടെയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്തത്. ‘കേരളത്തിലെ പിള്ളേർ ആറാടുകയാണ്’ എന്ന കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രം മുംബൈ ട്വീറ്റ് ചെയ്തത്. സഞ്ജുവും ബേസിലും ആദ്യ മത്സരത്തിൽ കിടലൻ പ്രകടനവും പുറത്തെടുത്തു. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 27 പന്തിൽ 55 റണ്‍സടിച്ച താരം പ്ലെയർ ഓഫ് ദ മാച്ചുമായി. മുംബൈ ഇന്ത്യൻസിന്റെ പേസ് ബൗളറായ ബേസിൽ തന്പി…
Read Moreരാജകീയ വിജയം കൊയ്ത് രാജസ്ഥൻ; സിക്സറുകളുടെ തോഴനായി സഞ്ജു സാംസണ്
പൂന: വന്നവനും പോയവരുമെല്ലാം റണ്ണടിച്ചു കൂട്ടിയപ്പോൾ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ റണ്‍മല താണ്ടാൻ സണ്‍റൈസേഴ്സ് ഹൈദരാബാദിനായില്ല. 61 റൺസിന്റെ രാജകീയ വിജയമാണ് രാജസ്ഥാൻ ആഘോഷിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് നേടി. മറുപടി ബാറ്റേന്തിയ സണ്‍റൈസേഴ്സിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ സാധിച്ചുള്ളൂ. മലയാളി താരങ്ങളായ ക്യാപ്റ്റൻ സഞ്ജു സാംസണ്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളാണ് രാജസ്ഥാൻ ഇന്നിംഗ്സിന്റെ പ്രത്യേകത. സീസണിലെ ആദ്യ മത്സരത്തിൽതന്നെ തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു 27 പന്തിൽ മൂന്നു ബൗണ്ടറിയും അഞ്ചു കൂറ്റൻ സിക്സും അടക്കം അടിച്ചുകൂട്ടിയത് 55 റണ്‍സ്. പടിക്കൽ 29 പന്തിൽ നാലു ഫോറും രണ്ടു സിക്സും അടക്കം 41 റണ്‍സ് നേടി. ഓപ്പണർ…
Read Moreവിരമിക്കലോ? ഞാന്‍ തീരുമാനിച്ചോളാം!
ലിസ്ബണ്‍: വിരമിക്കൽ സംബന്ധിച്ച ചോദ്യങ്ങളോടു രൂക്ഷമായി പ്രതികരിച്ച് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ഭാവി തീരുമാനിക്കുന്നതു താൻ തന്നെയാണെന്നും കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് മാസിഡോണിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ പ്ലേഓഫ് ഫൈനലിനു മുന്‍പായി മാധ്യമങ്ങളെ കണ്ടപ്പോഴാണു റൊണാൾഡോ(37) നിലപാട് വ്യക്തമാക്കിയത്. എന്നോട് കുറച്ചുകാലമായി ഈ ചോദ്യം (വിരമിക്കൽ സംബന്ധിച്ച്) ചോദിക്കുന്നുണ്ട്. എന്റെ ഭാവി തീരുമാനിക്കുന്നത് ഞാൻതന്നെയാണ്, മറ്റാരുമല്ല. എനിക്കു കളിക്കണമെന്നു തോന്നിയാൽ ഞാൻ കളിക്കും. കളിക്കേണ്ടെന്നു തോന്നിയാൽ കളി നിർത്തും. കൂടുതൽ ചർച്ചകളുടെ ആവശ്യമില്ല- റൊണാൾഡോ പറഞ്ഞു. രാജ്യത്തിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം അടുത്തിടെ റൊണാൾഡോ സ്വന്തം പേരിലാക്കിയിരുന്നു.
Read Moreവനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയുടെ പുറത്താകലിന് കാരണം ആ പിഴവ്
ക്രൈസ്റ്റ് ചർച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്ത്. സെമിയിലെത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യയെ മൂന്നു വിക്കറ്റുകൾക്ക് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ഇതോടെ ഏഴു മത്സരങ്ങളിൽ മൂന്നു വിജയം മാത്രം അക്കൗണ്ടിലുള്ള ഇന്ത്യക്ക് അഞ്ചാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ലീഗിൽ രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക നേരത്തേതന്നെ സെമി ഉറപ്പിച്ചതാണ് സ്കോർ: 50 ഓവറിൽ 274/7. ദക്ഷിണാഫ്രിക്ക 50 ഓവറിൽ 275/7. നിർഭാഗ്യ നോബോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അവസാനപന്തിൽ വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ ഏഴു റണ്‍സാണു വേണ്ടിയിരുന്നത്. ദീപ്തി ശർമ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ രണ്ടാം റണ്ണിനു ശ്രമിക്കുന്നതിനിടെ ത്രിഷ ചെട്ടി റണ്ണൗട്ടായി. മിഗ്നോണ്‍ ഡ്യു പ്രീസിനെ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. അടുത്ത രണ്ടു പന്തുകളിൽ സിംഗിൾ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു നേടാനായുള്ളൂ. അഞ്ചാം പന്തിൽ ദീപ്തി ഡ്യു പ്രീസിനെ ഹർമൻപ്രീത്…
Read Moreസ്വിസ് ഓപ്പണ്‍ ബാഡ്മിന്റൻ കിരീടം സിന്ധുവിന്
ബേസിൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം പി.വി. സിന്ധു സ്വന്തമാക്കി. പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്. എസ്. പ്രണോയി തോറ്റു. വനിതാ ഫൈനലിൽ ഇന്ത്യൻ താരം നേരിട്ടുള്ള ഗെയിമുകൾക്കു തായ്ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെയാണു സിന്ധു തോൽപിച്ചത്. സ്കോർ: 21-16, 21-8. ഈ സീസണിലെ സിന്ധുവിന്റെ രണ്ടാം സിംഗിൾസ് കിരീടമാണിത്. ബുസാനനുമായി 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും സിന്ധുവിനായിരുന്നു വിജയം. ജനുവരിയിൽ നടന്ന സയ്യിദ് മോദി ഇന്റർനാഷണൽ കിരീടവും സിന്ധുവിനായിരുന്നു. ആദ്യമായാണ് സ്വിസ് ഓപ്പണിൽ സിന്ധു ജേതാവാകുന്നത്. കഴിഞ്ഞ വർഷവും സ്വിസ് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒളിന്പിക് ജേതാവ് കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ നാലാം സീഡായ തായ്ലൻഡ് താരത്തിന് ഒരു അവസരവും നൽകാതെയാണു സിന്ധുവിന്റെ വിജയം. മത്സരം 49 മിനിറ്റിനുള്ളിൽ അവസാനിച്ചു. 2019ൽ ലോക ചാന്പ്യൻഷിപ്പിൽ സിന്ധു സ്വർണമെഡൽ കഴുത്തിലണിഞ്ഞതും ഇതേ വേദിയിലായിരുന്നു.ആക്രമണ…
Read More