സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് ജഴ്സിക്ക് ഒരു കഥയുണ്ട്. സ്കോട്ട്ലൻഡിന്റെ ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്തത് വെറും 12 വയസ് മാത്രമുള്ള റബേക്ക ഡൗണി. കൂട്ടുകാർക്കൊപ്പം കളിചിരിയുമായി നടക്കുന്ന ഈ ചെറു പ്രായത്തിലാണു റബേക്ക ഇത്രയും വലിയൊരു കാര്യം ചെയ്തതെന്നതാണു ശ്രദ്ധേയം. തങ്ങളുടെ ജഴ്സി ഡിസൈൻ ചെയ്തത് റബേക്ക ഡൗണിയാണെന്നതു ക്രിക്കറ്റ് ലോകത്തെ അറിയിച്ചതു സ്കോട്ട്ലൻഡാണ്. സ്കോട്ട്ലൻഡ് ജഴ്സി ധരിച്ച് ചിരിച്ചുനിൽക്കുന്ന റബേക്കയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ക്രിക്കറ്റ് സ്കോട്ട്ലൻഡ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്കൂൾ കുട്ടികളിൽനിന്നു ജഴ്സി ഡിസൈൻ ക്രിക്കറ്റ് സ്കോട്ട്ലൻഡ് ആവശ്യപ്പെട്ടിരുന്നു. 200 വിദ്യാർഥികൾ അയച്ച ജഴ്സിയിൽനിന്നു ക്രിക്കറ്റ് സ്കോട്ട്ലൻഡ് തെരഞ്ഞെടുത്തത് റബേക്കയുടെ ഡിസൈൻ. ദേശീയ ചിഹ്നമായ കള്ളിമുൾച്ചെടിയിൽനിന്നാണ് ജഴ്സിയിലെ നിറമായ പർപ്പിൾ റബേക്ക തെരഞ്ഞെടുത്തത്.
Read MoreCategory: Sports
ജാതീയ പരാമർശം; യുവരാജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ന്യൂഡൽഹി: ജാതീയ പരാമർശം നടത്തിയതിനെത്തുടർന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരേ നടത്തിയ ജാതീയ പരാമർശത്തെത്തുടർന്നായിരുന്നു അറസ്റ്റ്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു. 2020 ഏപ്രിലിൽ രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണു യുവരാജ് വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.
Read Moreസന്തോഷ് ട്രോഫി; 35 അംഗ ടീം
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പിനുള്ള കേരള സീനിയര്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് 35 പേരെ തെരഞ്ഞെടുത്തു. പി. മുഹമ്മദ് ഫയിസ് (കോഴിക്കോട്), സി. മുഹമ്മദ് ഇക്ബാല്‍ (കണ്ണൂര്‍), കെ. മുഹമ്മദ് അഷര്‍ (മലപ്പുറം), കെ.ജെ. ശബരീദാസ് (ഇടുക്കി) എന്നിവരാണു ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധ നിര: അഖില്‍ ജെ. ചന്ദ്രന്, എം.ഡി. ഡിബിന്‍ (കോട്ടയം), ജിനേഷ് ഡൊമിനിക് (തിരുവനന്തപുരം), അമല്‍ ജേക്കബ്, കെ.ആര്. മഹുമ്മദ് ഷബിന്, കെ.എ. റനൂഫ് (തൃശൂര്‍), എം. ഷിബിന്‍ സാദ്, ടി.പി. ജീവന് (കണ്ണൂര്‍), അജയ് അലക്സ് (ഇടുക്കി), അഹമ്മദ് സ്വാബിഹ് (കാസര്‍ഗോഡ്), കെ.ഒ. ജിയാദ് ഹസന് (കോഴിക്കോട്). മധ്യനിരക്കാര്‍: ജെ. ജിന്റെ ജോണ്‍, എ. അസ്ലം (കൊല്ലം), പി.എന്‍. നൗഫല്‍ (കോഴിക്കോട്), സലാഹുദീന്‍ അഡ്നാന് (എറണാകുളം), സെയ് വിന് എറിക്സണ് , നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം) ആകാഷ് രവി, കുഞ്ഞിമുഹമ്മദ്…
Read Moreകുട്ടിക്കളിയിൽ പിഴയ്ക്കാത്ത തുടക്കവുമായി ഇന്ത്യൻ ടീം…
ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 188/5. ഇന്ത്യ 19 ഓവറിൽ 192/3. ഇംഗ്ലണ്ടിനായി മൊയീൻ അലി (20 പന്തിൽ 43 നോട്ടൗട്ട്), ലിയാം ലിവിംഗ്സ്റ്റണ് (20 പന്തിൽ 30), ജോണി ബെയർസ്റ്റൊ (36 പന്തിൽ 49) എന്നിവരാണ് തകർത്തടിച്ചത്. ഇന്ത്യക്കായി ഓപ്പണിംഗിനിറങ്ങിയത് കെ.എൽ. രാഹുലും ഇഷാൻ കിഷനും. രാഹുൽ 24 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 51 റണ്‍സ് അടിച്ചശേഷമാണ് പുറത്തായത്. നേരിട്ട 36-ാം പന്തിൽ ഇഷാൻ കിഷനും അർധസെഞ്ചുറിയിലെത്തി. 46 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 70 റൺസ് അടിച്ച ഇഷാൻ കിഷൻ റിട്ടയേർഡ് ഹർട്ട് ആയി. മൂന്നാം നന്പറായെത്തിയ വിരാട് കോഹ്ലി (12 പന്തിൽ 11) നിരാശപ്പെടുത്തി. ഋഷഭ്…
Read Moreസാഫ് കപ്പ് കിരീടം എട്ടാം തവണയും ഇന്ത്യക്ക്
മാലി: രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം. ഇന്ത്യ സാഫ് കപ്പ് കിരീടം സ്വന്തമാക്കിയ മത്സരത്തിൽ നേപ്പാളിനെതിരേ 49-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ഛേത്രിയുടെ ഗോൾ സന്പാദ്യം 80 ആയത്. സാഫ് കപ്പ് ലീഗ് റൗണ്ടിൽ മാലദ്വീപിനെതിരേ ഇരട്ട ഗോൾ നേടിയപ്പോൾ ഇതിഹാസ താരം പെലെയെ (77 ഗോൾ) ഛേത്രി മറികടന്നിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ നേപ്പാളിനെതിരേ ലീഡ് നേടിയത്. സുരേഷ് സിംഗ് വൻജാമും (50’) മലയാളി താരം സഹൽ അബ്ദുൾ സമദും (90+1′) ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ ജയം 3-0ന് ആയി. സാഫ് കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണ്, 2015നുശേഷം ആദ്യത്തേതും. 2018ൽ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
Read Moreഅലക്സ് ഇന്ത്യൻ ടീമിൽ
കോട്ടയം: മലയാളിതാരം അലക്സ് സജി അടുത്തവർഷം നടക്കുന്ന എഎഫ്സി അണ്ടർ-23 ഏഷ്യൻകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ 28 അംഗ സാധ്യതാ ടീമിൽ. കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുലും സാധ്യതാ ടീമിലുണ്ട്. നിലവിൽ ഗോകുലം കേരള എഫ്സിയുടെ താരമാണ്. അണ്ടർ-23 ഇന്ത്യൻ ടീമിലെ ഏറ്റവും ഉയരമുള്ള താരമാണ്. യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. ഈ മാസം 25നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനാണ് എതിരാളികൾ. യുഎഇ, കിർഗിസ്ഥാൻ എന്നിവയാണു ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
Read Moreഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ചെന്നൈ
ദുബായ്: 2012 ഐപിഎൽ ഫൈനലിന്റെ തനിയാവർത്തനമായി കോൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും 2021ൽ ഏറ്റുമുട്ടിയപ്പോൾ പഴയ തോൽവിക്ക് സിഎസ്കെ പകരം വീട്ടി. 2021 സീസൺ ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് സിഎസ്കെചാന്പ്യന്മാരായി. ഐപിഎൽ ചരിത്രത്തിൽ എം.എസ്. ധോണിയുടെ ചെന്നൈ സംഘത്തിന്റെ നാലാം കിരീടം. ചെന്നൈയുടെ ഒന്‍പതാം ഫൈനലായിരുന്നു, കോൽക്കത്തയുടെ മൂന്നാമത്തെയും. സ്കോർ: ചെന്നൈ 20 ഓവറിൽ 192/3. കോൽക്കത്ത 20 ഓവറിൽ 165/9. ഡുപ്ലെസിസ് ടോസ് നേടിയ കോൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (27 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 32) ഫാഫ് ഡുപ്ലെസിസും (59 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 86) ചേർന്ന് എട്ട് ഓവറിൽ 61 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്. നേരിട്ട…
Read Moreരാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും
ന്യൂഡൽഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും. പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാഹുല്‍ നിരസിച്ചിരുന്നു. എന്നാല്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവരുടെ നിര്‍ബന്ധത്തിന് രാഹുല്‍ വഴങ്ങിയതായാണ് സൂചന. ട്വന്റി20 ലോകക്കപ്പോടെ രവിശാസ്ത്രി സ്ഥാനം ഒഴിയും. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
Read Moreഐസിസി ട്വന്റി-20 ലോകകപ്പ്; പുത്തൻ ജഴ്സി അണിഞ്ഞ് ഇന്ത്യ
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി പുറത്തിറക്കി. ബില്യണ്‍ ചിയേഴ്സ് ജഴ്സി എന്നാണു പേര് നൽകിയിരിക്കുന്നത്. കടുംനീല നിറമാണു ടീമിന്റെ പുതിയ ജഴ്സിക്ക്. 18ന് ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ പുതിയ ജഴ്സിയിൽ ഇറങ്ങും. 20ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. 1992ൽ അണിഞ്ഞ ജഴ്സിയോട് സാദൃശ്യമുള്ള ജഴ്സിയായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഇതു പുറത്തിറക്കിയത്.
Read Moreപെലെയെ കടന്ന് ഛേത്രി
മാലി: ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ് കപ്പിൽ ഇന്നലെ മാലിദ്വീപിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഛേത്രി രാജ്യാന്തര ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസത്തെ മറികടന്നു. 77 ഗോളുമായി പെലെയ്ക്കൊപ്പമായിരുന്നു ഛേത്രി. ഇരട്ട ഗോളോടെ ഛേത്രിയുടെ ഗോൾ നേട്ടം 79 ആയി. 80 ഗോളടിച്ച അർജന്റീനയുടെ ലയണൽ മെസിയാണ് ഛേത്രിക്ക് തൊട്ടു മുന്നിലുള്ളത്. ക്രിസ്റ്റ്യാനൊ റൊണാൾഡോ (115) തലപ്പത്തുള്ള രാജ്യാന്തര ഗോൾ വേട്ടയിൽ ആറാം സ്ഥാനത്തും ഛേത്രി എത്തി. 124 മത്സരങ്ങളിൽനിന്നാണ് ഛേത്രിയുടെ 79 ഗോൾ. മാലിദ്വീപിനെ 3-1നു കീഴടക്കി ഇന്ത്യ ഫൈനലിലെത്തി.
Read More