മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ എഫ്സി ബാഴ്സലോണയെ ഞെട്ടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി. 14-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന് ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്സലോണയുടെ വല നാലാം തവണയും കുലുക്കി. അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്ലറ്റിക്കോയ്ക്ക് 4-0ന്റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ പതനം പൂര്‍ണം. തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്. മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്ലറ്റിക്…
Read MoreCategory: Sports
‘ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ്: ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുമാണ് തീരുമാനം എടുത്തത്, ബംഗ്ലാദേശ് സർക്കാർ അല്ല’: ആസിഫ് നസ്റുള്‍
ധാക്ക: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം അല്ലായിരുന്നു എന്ന വെളിപ്പെടുത്തലുമായി സ്പോര്‍ട്സ് ഉപദേശകന് ആസിഫ് നസ്റുള്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബിസിബി) കളിക്കാരുമാണ് ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്ന് ആസിഫ് നസ്റുള്‍ വെളിപ്പെടുത്തി. “പശ്ചാത്താപത്തിന്റെ കാര്യമില്ല. ബിസിബിയും കളിക്കാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജ്യത്തിന്റെ ക്രിക്കറ്റിനും ജനങ്ങളുടെ സുരക്ഷയ്ക്കും ദേശീയതയ്ക്കും വേണ്ടിയെടുത്ത തീരുമാനമാണത്’’ – ആസിഫ് നസ്റുള്‍ പറഞ്ഞു
Read Moreമെസിക്കും മക്കള്‍ക്കും നെയ്മർ ജഴ്സി
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍, തന്റെ ക്ലബ്ബായ സാന്റോസിലെ ജഴ്സി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും മക്കള്‍ക്കും സമ്മാനിച്ചു. സാന്റോസ് ക്ലബ്ബിലെ തന്റെ 10-ാം നമ്പര്‍ ജഴ്സിയാണ് മെസിക്കും മക്കള്‍ക്കും നെയ്മര്‍ സമ്മാനിച്ചത്. ബ്രസീല്‍ ഇതിഹാസം പെലെ സാന്റോസ് എഫ്സിയിലായിരുന്നപ്പോള് അണിഞ്ഞതും 10-ാം നമ്പര്‍ ജഴ്സിയായിരുന്നു. അടുത്ത സുഹൃത്തുക്കളായ മെസിയും നെയ്മറും സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് എന്നിവിടങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു.
Read Moreബാസ്കറ്റ് ലീഗ് കേരള: ടീമുകളായി: ടൂർണമെന്റ് മെയ് 27 മുതൽ ജൂൺ 6 വരെ
തിരുവനന്തപുരം: പ്രഥമ ബാസ്കറ്റ്ബോൾ ലീഗ് കേരള (ബിഎൽകെ) ബാസ്കറ്റ്ബോൾ ലീഗ് മേയ് 27 മുതൽ ജൂണ്‍ ആറുവരെ കൊച്ചി റീജണൽ സ്പോർട്സ് സെന്ററിൽ അരങ്ങേറും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്ക്കേഴ്സ്, കാലിക്കട്ട് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, ‘ഡങ്കൻ’ എന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി.
Read Moreകാത്തിരിപ്പുകള്‍ക്ക് വിരാമം: കൊച്ചി, ബ്ലാസ്റ്റേഴ്സ്; ഓണ്‍
കോൽക്കത്ത: കാത്തിരിപ്പുകള്‍ക്ക് അവസാനം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ക്യാപ്സ്യൂള്‍ രൂപത്തിനു പ്രണയദിനമായ ഫെബ്രുവരി 14നു പന്ത് ഉരുളും. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും. 14നു വൈകുന്നേരം അഞ്ചിനാണ് കേരളം ബ്ലാസ്റ്റേഴ്സ് x മോഹന്‍ ബഗാന് സീസണ് ഉദ്ഘാടന പോരാട്ടം. തുടര്‍ന്ന് രാത്രി 7.30ന് എഫ്സി ഗോവയും ഇന്റര്‍ കാശിയും ഏറ്റുമുട്ടും. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഈ മത്സരം. 2025-26 സീസണ് ഐഎസ്എല്‍ ഷെഡ്യൂള്‍ ഇന്നലെ ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന് (എഐഎഫ്എഫ്) പ്രഖ്യാപിച്ചു. കൊച്ചിയില്‍ 22ന് കിക്കോഫ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്കു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ മാറ്റുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയംതന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടായി കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയില്‍…
Read Moreകൊടുങ്കാറ്റായി വൈഭവ്, അർധ സെഞ്ചുറിയുമായി ആയുഷ്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ…
Read Moreസ്മൃതി x ജെമീമ: ആത്മമിത്രങ്ങൾ നേർക്ക് നേർ
ആത്മമിത്രങ്ങൾ ഫൈനലിൽ കൊന്പുകോർക്കുന്പോൾ ജയം ആർക്കെന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ. സ്റ്റാർ ബാറ്ററും ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയ്ക്ക് വലിയ ആരാധക ശൃംഖലയുണ്ട്. അതേസമയം വനിത ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ അവിശ്വസനീയ ഇന്നിംഗ്സ് കാഴ്ചവച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചതോടെ ജെമീമയുടെ താരത്തിളക്കം കൂടി. ടൂർണമെന്റിൽ ഫോമില്ലായ്മ അലട്ടിയപ്പോൾ ജെമീമയ്ക്ക് കരുത്ത് പകർന്നത് സ്മൃതിയായിരുന്നു. തുടർന്ന് വാർത്താ പ്രാധാന്യം നേടിയ സ്മൃതിയുടെ വിവാഹം മുടങ്ങിയപ്പോൾ താരത്തിന് മനക്കരുത്ത് നൽകി കൂടെ നിന്ന് ജെമീമ ആത്മ മിത്രങ്ങളുടെ ബന്ധത്തിന്റെ ആഴവും വ്യക്തമാക്കിയിരുന്നു…
Read Moreബംഗളൂരു x ഡൽഹി വനിതാ പ്രീമിയർ ലീഗ് ഫൈനൽ രാത്രി 7.30ന്
വഡോദര: തുടർച്ചയായ നാലാം ഫൈനലിൽ കന്നി കപ്പുയർത്താൻ ജെമീമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസും രണ്ടാം കപ്പുയർത്താൻ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്നു കലാശ പോരാട്ടത്തിനിറങ്ങും. വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരം രാത്രി 7.30ന് വഡോദരയിൽ നടക്കും. പോയിന്റ് പട്ടികയിൽ ടോപ്പറായി ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടി. കരുത്തുറ്റ ടീം സ്മൃതി മന്ദാനയുടെ തകർപ്പൻ ഫോമിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. സീസണിൽ 48.33 ശരാശരിയിൽ 290 റണ്‍സ് താരം നേടി. നദിനെ ഡി ക്ലർക്ക് 7.25 ഇക്കോണമിയിൽ 15 വിക്കറ്റുമായി ബൗളിംഗിൽ പ്രതീക്ഷ പകരുന്നു. ഓൾറൗണ്ടറായ നദിനെയുടെ മികച്ച സീസണാണിത്. മന്ദാനയ്ക്ക് പിന്നിൽ 42.00 ശരാശരിയിൽ ബാറ്റിംഗിലും തിളക്കമുള്ള പ്രകടനമാണ് താരം നടത്തുന്നത്. ലിസല്ലെ…
Read Moreഅണ്ടർ 19 ലോകകപ്പ് സെമി: ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്
ഹരാരെ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അൽസമയത്തിനകം ഹരാരെ സ്പോർട്സ് ക്ലബിൽ മത്സരം ആരംഭിക്കും. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു. ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിസ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ. ടീം അഫ്ഗാനിസ്ഥാൻ: ഓസ്മാൻ സാദത്ത്, ഖാലിദ് അഹ്മദ്സായ്, ഫൈസൽ ഷിനോസാദ, ഉസൈറുള്ള നിയാസായ്, മഹാഭൂഭ്…
Read Moreറൊണാള്‍ഡോ സമരത്തിലെന്ന് സൂചന
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധ സമരത്തിലെന്നു സൂചന. ഇതിന്റെ ഭാഗമായാണ് അല്‍ അഹ്ലി സൗദി എഫ്സിക്ക് എതിരായ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഇറങ്ങാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൽ അഹ്ലിക്കെതിരേ സാദിയൊ മാനെയുടെ ഗോളിലൂടെ അല്‍ നസര്‍ 1-0നു ജയിച്ചു. പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എതിര് ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം. അല്‍ അഹ്ലിക്കെതിരേ റൊണാള്‍ഡോ പുറത്തിരുന്നതിനു പിന്നാലെ, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍…
Read More