പാരീസ്: ജൊഹാന കോണ്ട ഫ്രഞ്ച് ഓപ്പൺ പ്രീ ക്വാർട്ടറിൽ കടന്നു. സ്ലോവാക്യയുടെ വിക്ടോറിയ കുസ്മോവയെ പരാജയപ്പെടുത്തിയാണ് അവസാന പതിനാറിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ജയം. സ്കോർ: 6-2, 6-1. ജയത്തോടെ 1983 ന് ശേഷം ഫ്രഞ്ച് ഓപ്പൺ പ്രീ ക്വാർട്ടറിൽ കടക്കുന്ന ആദ്യ വനിതാ താരമായി കോണ്ട. ഞായറാഴ്ച ക്രൊയേഷ്യയുടെ ഡോണ്ണ വെകികാണ് പ്രീ ക്വാർട്ടറിൽ കോണ്ടയുടെ എതിരാളി.
Read MoreCategory: Sports
സാറി ചെൽസി വിടുന്നു; യുവന്റസിലേക്കെന്ന് സൂചന
ലണ്ടൻ: ചെൽസി പരിശീലകൻ മൗറീസിയോ സാറി ക്ലബ് വിടാൻ ഒരുങ്ങുന്നു. ഔദ്യോഗികമായി ക്ലബ് വിടാൻ അനുവദിക്കണമെന്ന് സാറി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. യൂറോപ്പ ലീഗ് കിരീടം ഉയർത്തി രണ്ട് പിന്നിടുമ്പോഴാണ് ഇറ്റാലിയൻ പരിശീലകനായ സാറിയുടെ തീരുമാനം. ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് പോകാനാണ് സാറി ഒരുങ്ങുന്നതെന്നാണ് അഭ്യൂഹം. മാസിമില്ലാനോ അല്ലെഗ്രിയുടെ ഒഴിവിലേക്ക് സാറിയെ എത്തിക്കാനുള്ള നീക്കത്തിലാണ് യുവന്റസ്. സാറിയുമായി യുവന്റസ് ക്ലബ് അധികൃതർ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ സീസണിലാണ് സാറി ചെൽസിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. ചെൽസി ക്ലബിൽ സാറി തൃപ്തനല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Read Moreഫ്രഞ്ച് ഓപ്പൺ: ഫെഡററും നദാലും ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ടിൽ
പാരീസ്: റോജർ ഫെഡററും റഫേൽ നദാലും ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ടിൽ കടന്നു. ഇതോടെ ഏറ്റവും കൂടുതൽ തവണ പ്രീ ക്വാർട്ടറിൽ എത്തുന്ന താരങ്ങളെന്ന റിക്കാർഡ് ഇരുവരും സ്വന്തമാക്കി. പാരീസിൽ 14 തവണയാണ് ഇവർ അവസാന 16 ൽ കടക്കുന്നത്. അമേരിക്കയുടെ മുൻ ലോക ഒന്നാം നമ്പർ ബഡ്ജ് പാറ്റിയെയാണ് ഇരുവരും മറികടന്നത്. ഫെഡറർ നോർവെയുടെ കാസ്പർ റൂഡിനെ പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-1, 7-6 (10-8). നാലാം റൗണ്ടിൽ അർജന്റീനയുടെ ലിയോനാർഡോ മേയർ ആണ് നാലാം റൗണ്ടിൽ ഫെഡററുടെ എതിരാളി. ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ മറികടന്നാണ് നദാൽ നാലാം റൗണ്ടിൽ പ്രവേശിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് നദാലിന്റെ ജയം. സ്കോർ: 6-1, 6-3, 4-6, 6-3. അർജന്റീനയുടെ യുവാൻ ഇഗ്നാസിയോ ലോൺഡെറോ ആണ് അടുത്ത റൗണ്ടിൽ നദാലിന്റെ…
Read Moreടേബിൾ ടെന്നീസ് രജിസ്ട്രേഷൻ ഓണ്‍ലൈനിൽ
കൊച്ചി: അടുത്ത സീസണിൽ കേരളത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് ടൂർണമെന്റുകളിലേക്കുള്ള എൻട്രി ഫോം സമർപ്പണം ഓണ്‍ലൈനിൽ നടത്തണമെന്നു ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി അറിയിച്ചു. രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ജൂണ്‍ അഞ്ചിനു മുൻപു പൂർത്തിയാക്കണം.
Read Moreജോക്കോവിച്ച് മുന്നോട്ട്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സെർബിയയുടെ ലോക ഒന്നാം നന്പർ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ഓസ്ട്രിയയുടെ ഡൊമിനിക് തീം, ജപ്പാന്റെ കെയ് നിഷികോരി തുടങ്ങിയവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. വനിതാ സിംഗിൽസിൽ ലോക ഒന്നാം നന്പർ താരമായ ജാപ്പനീസ് താരം നവോമി ഒസാക്ക, അമേരിക്കയുടെ വീനസ് വില്യംസ് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ കടന്നു. വിക്ടോറിയ അസരെങ്കയെയാണ് ഒസാക്ക കീഴടക്കിയത്. സാമന്ത സ്റ്റോസർ രണ്ടാം റൗണ്ടിൽ പുറത്തായി.
Read Moreലോകകപ്പിലെ ആദ്യ ഓവർ എറിയുന്ന ആദ്യ സ്പിന്നർ; താഹീറിന്റെ ഗൂഗ്ലിയിൽ തരിച്ച് ലോകം
ഓവല്‍: ഇംഗ്ലണ്ടിലെ ലോകകപ്പ് മൈതാനത്ത് ചരിത്രത്തിലേക്ക് പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ ഇമ്രാൻ താഹിർ. ലോകപ്പിൽ ആദ്യ ഓവർ എറിയുന്ന ആദ്യ സ്പിൻ ബൗളർ എന്ന ചരിത്രമാണ് താഹിർ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് താഹിർ ചരിത്രം സൃഷ്ടിച്ചത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാഫ് ഡു പ്ലസീസ് ലോകകപ്പിന്റെ ആദ്യ ഓവർ എറിയാൻ താഹിറിനെ ക്ഷണിക്കുമ്പോൾ ചരിത്രത്തിലേക്ക് പന്തെറിയാൻ കൂടിയുള്ള നിയോഗമായിയത്. തന്റെ ചരിത്ര നിയോഗം വിക്കറ്റ് പിഴുത് താഹിർ ആഘോഷമാക്കുകയും ചെയ്തു. ഓവറിലെ രണ്ടാം പന്തിൽ തന്നെ താഹിർ വിക്കറ്റ് പിഴുതു. ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയര്സ്റ്റോവിനെയാണ് താഹിർ മടക്കിയത്. ബെയര്‍സ്റ്റോവിനെ ക്വിന്റൺ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. താഹിറിന്റെ ഗൂഗ്ലി മനസിലാക്കാനാവാതെ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച ബെയര്‍സ്റ്റോയുടെ ബാറ്റിൽ തട്ടിയ പന്ത് ഡി കോക്കിന്റെ കൈകളിൽ വിശ്രമിച്ചു. സംപൂജ്യനായി ബെയര്‍സ്റ്റോ മടങ്ങി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ…
Read Moreആരാധകർക്ക് ബിഗ് സർപ്രൈസ്; കമന്റേറ്ററായി സച്ചിൻ അരങ്ങേറ്റം കുറിക്കുന്നു
ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻണ്ടുൽക്കർ വീണ്ടും അരങ്ങേറ്റം കുറിക്കുന്നു. കേട്ടിട്ട് അദ്ഭുതപ്പെട്ടോ? എന്നാൽ അറിഞ്ഞോളൂ, കമന്റേറ്ററുടെ റോളിലാണ് ഇതിഹാസ താരം അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ കമന്ററി ബോക്സിൽ സച്ചിനുമുണ്ടാകും. സ്റ്റാർ സ്പോർട്സിൽ ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രീഷോയിലാണ് കളി വിലയിരുത്താൻ ക്രിക്കറ്റ് വിദഗ്ധനായി സച്ചിനെത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന പരിപാടിയിൽ “സച്ചിന് ഓപ്പണ്‍സ് എഗെയിന്‍’ എന്നാണ് സച്ചിന്റെ സെഷന്റെ പേര്. മറ്റു മുൻ താരങ്ങളും സച്ചിനൊപ്പം പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യക്ക് വേണ്ടി ആറു ലോകകപ്പുകൾ കളിച്ച താരം 2,278 റൺസ് വാരിക്കൂട്ടി. 2003ല്‍ 11 ഇന്നിംഗ്സില്‍ നിന്നും 673 റണ്‍സാണ് സച്ചിന് വാരിക്കൂട്ടിയത്. 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ 34,357 റൺസാണ് ഇതിഹാസ താരത്തിന്റെ സമ്പാദ്യം.
Read Moreക്രിക്കറ്റിന്റെ ചാച്ചാ…
തലമൂത്ത ആരാധകർ പലതുണ്ട്… ആരാധനയുടെ ഏറ്റക്കുറവ് അനുസരിച്ച് ആരാധക രാജാക്കന്മാരുമുണ്ട്… അത്തരം ആരാധക രാജാക്കന്മാരാണ് ബ്രസീൽ ഫുട്ബോൾ ടീമിന്റെ ആരാധകനായിരുന്ന അന്തരിച്ച ക്ലോവിസ് അകോസ്റ്റ ഫെർണാണ്ടസും സച്ചിൻ തെണ്ടുൽക്കറിന്റെ ആരാധകനായ സുധീർ കുമാർ ചൗധരിയുമെല്ലാം… പാക് ക്രിക്കറ്റ് ടീമിനും സമാനമായൊരു ആരാധകനുണ്ട്. ക്രിക്കറ്റിന്റെ ചാച്ച എന്ന് അറിയപ്പെടുന്ന ചൗധരി അബ്ദുൾ ജലീൽ അറുപത്തൊന്‍പതുകാരൻ. കഴിഞ്ഞ 50 വർഷമായി പാക് ക്രിക്കറ്റ് ടീമിന്റെ പോരാട്ടങ്ങൾക്കായി ഗാലറിയിൽ ചാച്ച ഉണ്ടാകാറുണ്ട്. 300 ൽ അധികം മത്സരങ്ങളിൽ ചാച്ച ഗാലറിയിൽ ആവേശം പകർന്നിട്ടുണ്ട്. അതിന്റെ അംഗീകാരമായി അദ്ദേഹത്തിന് ഇപ്പോൾ ഗ്ലോബൽ സ്പോർട്സ് ഫാൻ അവാർഡ് ലഭിച്ചിരിക്കുന്നു. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്റെ ലോകകപ്പ് പോരാട്ടത്തിനു മുന്‍പ് അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കും. ജൂണ്‍ 14ന് മാഞ്ചസ്റ്ററിലാണ് അവാർഡ് ദാന ചടങ്ങ്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് മൈതാനത്താണ് ഇന്ത്യ-പാക് തീപ്പൊരി പോരാട്ടം.
Read Moreനദാല്‍ മൂന്നാം റൗണ്ടില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ റഫേല്‍ നദാല്‍ അനായാസ ജയത്തോടെ മൂന്നാം റൗണ്ടില്‍. റോളംഗ് ഗാരോയില്‍ 12-ാം കിരീടം തേടിയിറങ്ങുന്ന നദാല്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തിയ ജര്‍മനിയുടെ യാനിക് മാഡെനെ 6-1, 6-2, 6-4ന് തകര്‍ത്താണ് മുന്നേറിയത്. ജപ്പാന്റെ കെയ് നിഷികോരി രക്ഷപ്പെട്ടു. നാലു സെറ്റ് നീണ്ട മത്സരത്തില്‍ നിഷികോരി ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ 4-6, 6-4, 6-4, 6-4ന് തോല്‍പ്പിച്ചു. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് 4-6, 6-0, 6-3, 7-5ന് ഹ്യൂഗോ ഡെലീനെ തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സില്‍ കരോളിന പ്ലീഷ്കോവ 6-2, 6-2ന് ക്രിസ്റ്റീന കുസോവയെ പരാജയപ്പെടുത്തി. അനസ്താസിയ സെവസ്റ്റോവ 6-2, 6-4ന് മാന്‍ഡി മിനേലയെയും കാര്‍ല സുവാരസ് നവാരോ 6-1, 6-7(4-7), 6-3ന് ഷെല്‍ബി റോജേഴ്സിനെയും പരാജയപ്പെടുത്തി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ദിവിജ് ശരണും ബ്രസീലിന്റെ മാഴ്സലോ…
Read Moreകോഹ്ലിയുടെ മെഴുകു പ്രതിമ ലോർഡ്സിന്റെ “ക്രീസിൽ’
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം അലതല്ലാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമ ലോർഡ്സ് സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. ബുധനാഴ്ചയാണ് പ്രതിമ പ്രദർശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ പ്രതിമ പൊതുജനങ്ങൾക്ക് സന്ദർശിക്കാമെന്നും വാക്സ് മ്യൂസിയം അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി അണിയിച്ചാണ് കോഹ്ലി പ്രതിമ ഒരുക്കിയിട്ടുള്ളത്. പ്രതിമയ്ക്കൊപ്പം ചേർക്കാനുള്ള ബാറ്റും ഗ്ലൗസും ഹെൽമെറ്റും എല്ലാം താരം തന്നെയാണ് നൽകിയതെന്നാണ് വിവരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, ഉസൈൻ ബോൾട്ട്, മോ ഫറാ, കപിൽദേവ് തുടങ്ങിയവരുടെ പ്രതിമകൾക്കൊപ്പമാണ് കോഹ്ലിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
Read More