ലണ്ടൻ: ലോകം ഇനി ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിലേക്ക്. 12-ാം ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ലണ്ടനിൽ തിരശീല ഉയർന്നു. ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപത്തെ ദി മാള്‍ റോഡിൽ ലളിതവും ആകർഷണീയവുമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്. ഓരോ ടീമിന്റേയും ക്യാപ്റ്റന്മാര് ചടങ്ങില്‍ പങ്കെടുത്തു. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ ഉള്‍പ്പെടെയുള്ളവ ചടങ്ങില്‍ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര് മാത്രമാണ് പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് എലിസബത്ത് രാജ്ഞിയുമായി ടീം നായകന്മാര് കൂടിക്കാഴ്ച നടത്തി.
Read MoreCategory: Sports
കേദാർ വെള്ളിത്തിരയിലേക്ക്
ലണ്ടൻ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം അംഗമായ കേദാർ ജാദവ് വെള്ളിത്തിരയിലേക്കെന്ന് സൂചന. ടീമിന്റെ ഉപ നായകൻ രോഹിത് ശർമയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബോളിവുഡ് ചിത്രമായ റേസ് 4 ൽ കേദാറിനെ വൈകാതെ കാണാമെന്നായിരുന്നു രോഹിത്തിന്റെ വെളിപ്പെടുത്തൽ. ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനായി കാർഡിഫിലേക്ക് ടീം ബസിൽ യാത്ര ചെയ്യുന്നതിനിടെ രോഹിത് എടുത്ത ഒരു വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റേസ് 4 ൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതായി കേൾക്കുന്നുണ്ടല്ലോ എന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. അതെ, അന്തിമ തീരുമാനമായിട്ടില്ല. ചർച്ചകൾ പുരോഗമിക്കുന്നു- ഇതായിരുന്നു കേദാറിന്റെ മറുപടി.
Read Moreഫ്രഞ്ച് ഓപ്പണ്‍: സ്വരേവ്, ഒസാക്ക മുന്നോട്ട്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവും അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപെട്രോയും ഇടം പിടിച്ചു. എട്ടാം സീഡായ ഡെൽപെട്രോ ചിലിയുടെ നിക്കോളാസ് ജാറെയെ 3-6, 6-2, 6-1, 6-4നു കീഴടക്കിയാണ് രണ്ടാം റൗണ്ടിൽ കടന്നത്. അഞ്ചാം സീഡായ സ്വരേവ് അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിൽ ജയം കണ്ടെത്തി. ഓസ്ട്രേലിയയുടെ ജോണ്‍ മിൽമാനായിരുന്നു ജർമൻ താരത്തിന്റെ എതിരാളി. സ്കോർ: 7-6(7-4), 6-3, 2-6, 6-7(5-7), 6-3. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്ലോവാക്യയുടെ അന്ന കരോളിന ഷ്മിഡ്ലോവയെ 0-6, 7-6(7-4), 6-1നാണ് ഒസാക്ക ആദ്യ റൗണ്ടിൽ മറികടന്നത്. അമേരിക്കയുടെ സെറീന വില്യംസും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. റഷ്യയുടെ വിറ്റാലിയ ഡിയാചെങ്കോയെ 2-6, 6-1, 6-0നു കീഴടക്കിയാണ് സെറീന രണ്ടാം റൗണ്ടിൽ ഇടംപിടിച്ചത്.…
Read Moreഒരേയൊരു ദക്ഷിണാഫ്രിക്ക
ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ 1992ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ദക്ഷിണാഫ്രിക്ക എന്നും ആരാധകരുടെ ഇഷ്ട ടീമാണ്. ഓരോ തവണയും ശക്തമായ ടീമുമായി എത്താറുണ്ടെങ്കിലും കിരീടത്തിൽ മുത്തമിടാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തവണ ഒരു പറ്റം പുതുമുഖങ്ങളെ മുൻനിർത്തിയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അതുകൊണ്ടുതന്നെ ഫേവറിറ്റുകളുടെ പട്ടികയിൽ അവർ ഇല്ല. ഫേവറിറ്റുകളല്ലാതെയെത്തി കപ്പ് സ്വന്തമാക്കുക എന്നതാണ് ഇത്തവണ ഫാഫ് ഡുപ്ലസിയും സംഘവും ലക്ഷ്യമിടുന്നത്. വെടിക്കെട്ടുകാരനെന്ന പേരുള്ള എബി ഡിവില്യേഴ്സും പേസർ മോണ്‍ മോർക്കലും ഒന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അവർക്കിത്തവണയുള്ളത് ഹഷിം അംലയുടെ പരിചയ സന്പത്തും പരിക്കിന്റെ പിടിയിലുള്ള പേസ് നിരയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റണ്‍ ഡികോക്കുമെല്ലാമാണ്. സ്റ്റെയിൻ ആദ്യ മത്സരങ്ങളിലില്ലെന്ന് ഉറപ്പായി. കഗിസൊ റബാദയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് സൂചന. ഓരോ നാലു വർഷം കൂടുന്പോഴും പ്രതീക്ഷകൾ ഏറെ നല്കി കടന്നു പോകാറുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെങ്കിലും ഇത്തവണ നേർവിപരീതമാണ്. 2015ൽ…
Read Moreനിറങ്ങളിൽ നീരാടി…
ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് നിറങ്ങളുടെ ഉത്സവം കൂടിയാണ്. ഇതുവരെ ലോകകപ്പ് വേദികളിൽ കണ്ടിട്ടില്ലാത്ത എവേ ജഴ്സി സംന്പ്രദായം ഇത്തവണ ലോകകപ്പിൽ ഉണ്ടാകും. ഫുട്ബോളിനു സമാനമായി എവേ ജഴ്സി ഉപയോഗിക്കുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പാണിത്. ഈ ലോകകപ്പിൽ ഒരേ നിറത്തിലുള്ള ജഴ്സിയണിഞ്ഞ് കളിക്കുന്ന ടീമുകൾക്കെല്ലാം എവേ ജഴ്സി നിർബന്ധമാണ്. ലോകകപ്പ് ആരംഭിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ നാല് ടീമുകൾ തങ്ങളുടെ പുത്തൻ എവേ ജേഴ്സി കിറ്റുകൾ പുറത്തിറക്കി. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇതിനകം തങ്ങളുടെ എവേ ജഴ്സി പുറത്തിറക്കിയത്. ടീം ഇന്ത്യയുടെ എവേ ജഴ്സിക്കായാണ് ആരാധകരുടെ കാത്തിരിപ്പ്. ഓറഞ്ച് നിറത്തിനു മുൻതൂക്കം വരുന്ന രീതിയിലാണ് ഇന്ത്യയുടെ എവേ ജഴ്സി എന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾ നീല ജഴ്സിയണിഞ്ഞാണ് ലോകകപ്പിൽ കളിക്കുന്നത്. ഇതിൽ ഇംഗ്ലണ്ട് ആതിഥേയരായതിനാൽ അവർക്ക് ഇത്തവണ…
Read Moreആംപ്യൂട്ടി കപ്പ് ഫുട്ബോൾ: ഇന്ത്യ റണ്ണേഴ്സ് അപ്പ്
തൃശൂർ: ആംപ്യൂട്ടി ഫുട്ബോൾ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ഇന്ത്യൻ ടീം റണ്ണേഴ്സ് അപ്പായി. ഇതാദ്യമായാണ് ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം അന്താരാഷ്ട്ര തലത്തിൽ ഇത്തരം നേട്ടം കൈവരിക്കുന്നത്. ഫൈനലിൽ ഇന്ത്യ കെനിയയോട് എതിരില്ലാത്ത രണ്ടുഗോളിനു തോറ്റു. കെനിയ ആംപ്യൂട്ടി ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ ഘാന, സോമാലിയ, കെനിയ, പാട്ലാൻഡ് സ്പോർട്സ് ക്ലബ് എന്നീ ടീമുകളാണ് പങ്കെടുത്തത്. ആദ്യമത്സരത്തിൽ പാട്ലാൻഡ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തിയ ഇന്ത്യ, സോമാലിയയോടും കെനിയയോടും സമനില വഴങ്ങേണ്ടിവന്നെങ്കിലും പോയിന്റ് അടിസ്ഥാനത്തിൽ ഫൈനലിലെത്തി. ആറു മലയാളികൾ അടങ്ങിയതാണ് ഇന്ത്യൻ ടീം. എസ്.ആർ. വൈശാഖ് (കോഴിക്കോട്, പേരാന്പ്ര), എ.എസ്. അനിൽകുമാർ (തൃശൂർ, മതിലകം), ബി.ബാഷ (ആലപ്പുഴ), സജീഷ് കൃഷ്ണൻ (കണ്ണൂർ, പയ്യന്നൂർ), വസന്തരാജ (തമിഴ്നാട് ), സബർമൽ ബാവറിയ (രാജസ്ഥാൻ), വിജയ് ശർമ (ഡൽഹി) എന്നിവരായിരുന്നു ടീം അംഗങ്ങൾ.
Read Moreലോകകപ്പ് നേടാൻ സർവവും ചെയ്യും: ഗപ്റ്റിൽ
ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സർവവും ചെയ്യുമെന്ന് ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ. 2015 ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം കൈയെത്തും ദൂരത്ത് ന്യൂസിലൻഡിനു നഷ്ടമായിരുന്നു. ഇത്തവണ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഞങ്ങൾ. മികച്ച കളിക്കാരാണ് ടീമിലുള്ളത്. കിരീടത്തിനായി സർവവും സമർപ്പിച്ച് പോരാടാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കും- ഗപ്റ്റിൽ പറഞ്ഞു. കിവീസ് കന്നി ഫൈനലിൽ പ്രവേശിച്ചപ്പോൾ മുപ്പത്തിരണ്ടുകാരനായ ഗപ്റ്റിലായിരുന്നു ടീമിന്റെ നെടുംതൂണ്. 68.37 ശരാശരിയിൽ 547 റണ്‍സ് കഴിഞ്ഞ ലോകകപ്പിൽ ഗപ്റ്റിൽ നേടി. ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും (237- വെസ്റ്റ് ഇൻഡീസിനെതിരേ ക്വാർട്ടറിൽ) കിവീസ് ഓപ്പണർ 2015ൽ സ്വന്തമാക്കിയിരുന്നു.
Read Moreപാക്കിസ്ഥാൻ വെറുമൊരു എതിരാളി: സച്ചിൻ
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സച്ചിൻ തെണ്ടുൽക്കറിന്റെ ഉപദേശം. ജൂണ്‍ 16ന് നടക്കുന്ന പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് അമിത പ്രാധാന്യം നൽകേണ്ടെന്നും അവർ ഈ ചാന്പ്യൻഷിപ്പിൽ മറ്റുള്ള ടീമുകളേപ്പോലെ വെറുമൊരു എതിരാളികൾ മാത്രമാണെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പ് നേട്ടം തന്നെയായിരിക്കണം ടീം ഇന്ത്യയുടെ പ്രഥമ പരിഗണന. ലോകകപ്പിൽ കിരീടം നേടാനാണ് ഇന്ത്യ പോയിരിക്കുന്നത്. ഒരു പ്രത്യേക എതിരാളിയെ മാത്രം നേരിടുകയല്ല പ്രധാനമെന്നും സച്ചിൻ പറയുന്നു. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ആറ് തവണ ഏറ്റുമുട്ടിയതിൽ ആറു ജയവും ഇന്ത്യ നേടി.
Read Moreഅവസാന പരീക്ഷ!
കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ ഇന്ത്യ അവസാന സന്നാഹമത്സരത്തില്‍ അട്ടിമറിക്കാന്‍ കെല്പുള്ള ബംഗ്ലാദേശിനെ നേരിടും. സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു സംഭവിച്ച ബാറ്റിംഗ് പിഴവുകള്‍ എല്ലാം തീര്‍ത്ത് ആത്മവിശ്വാസത്തോടെ പ്രധാന മത്സരങ്ങള്‍ക്ക് ഒരുങ്ങുകയാണ് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. വെയ്ല്‍സില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഏഷ്യകപ്പ് ഫൈനലിലെ പോരാട്ടത്തിനുശേഷം ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഒരു പന്തുപോലും എറിയാതെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പാക്കിസ്ഥാനായിരുന്നു എതിരാളികള്‍. എന്നാല്‍ ഇതിനു മുമ്പ് അയര്‍ലന്‍ഡില്‍ ഏകദിന പരമ്പര കളിച്ച ബംഗ്ലാദേശ് ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ലോകകപ്പിനു മുമ്പ് കൂടുതല്‍ സജ്ജമാകാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. ഇന്ത്യക്കാണെങ്കില്‍ പരിഹരിക്കപ്പെടാന്‍ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ബാറ്റിംഗിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.…
Read Moreടോപ്പ് ത്രീ….കോഹ്ലി, ബട്ലർ, വാർണർ
മെൽബണ്‍: ലോകകപ്പിനു മുന്നോടിയായി ഏകദിനത്തിലെ ടോപ് ത്രീ ബാറ്റ്സ്മാന്മാരെ ഓസ്ട്രേലിയൻ മുൻ താരം മാർക്ക് വോ തെരഞ്ഞെടുത്തു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് ടോപ് ത്രീ ബാറ്റ്സ്മാന്മാരെന്ന് മാർക്ക് വോ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ് സൈറ്റിനായി നല്കിയ അഭിമുഖത്തിലാണ് മാർക്ക് വോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഐസിസിയുടെ മൂന്ന് അവാർഡുകൾ കോഹ്ലി നേടിയിരുന്നു. ഇന്ത്യയെ മൂന്നാമത് ലോകകപ്പിലേക്ക് കോഹ്ലി നയിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. 59.57 ആണ് കോഹ്ലിയുടെ ഏകദിന ശരാശരി. 41 സെഞ്ചുറികളും ഉണ്ട്. ജോസ് ബട്ലർ അസാമാന്യ ഫോമിലാണ് സമീപ നാളിൽ കളിക്കുന്നത്. ഈ മാസം പാക്കിസ്ഥാനെതിരേ 50 പന്തിൽ ബട്ലർ സെഞ്ചുറി തികച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ 77 പന്തിൽ 150 റണ്‍സും നേടി. ഡേവിഡ് വാർണർ പന്ത് ചുരണ്ടലിനെത്തുടർന്നുള്ള സസ്പെൻഷനുശേഷമാണ് ഓസ്ട്രേലിയൻ…
Read More