ഇതു ധോണിക്കേ പറ്റൂ!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രത്യേകിച്ച്, ഏകദിന, ട്വന്‍റി 20 മത്സരങ്ങളില്‍ ഇപ്പോഴും മഹേന്ദ്ര സിംഗ് ധോണി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് എന്നതിന്‍റെ തെളിവാണ് ബുധനാഴ്ച ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ വ്യക്തമായത്. ആദ്യം ബാറ്റ് കൊണ്ട് ഇന്ദ്രജാലം കാട്ടിയ ധോണി വിക്കറ്റിനു പിന്നിലുള്ള പ്രകടനംകൊണ്ട് ഇന്ദ്രജാലം പൂര്‍ത്തിയാക്കി. പനിമൂലം കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ധോണി കളിച്ചിരുന്നില്ല. തിരിച്ചുവന്ന ധോണി ബാറ്റിംഗിലും വിക്കറ്റിനു പിന്നിലും ഒരേപോലെ തിളങ്ങിയ ധോണി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി. ആദ്യം വിക്കറ്റിനു മുന്നില്‍ വന്‍ സ്‌കോര്‍ ലക്ഷ്യമില്ലാതെ നിരങ്ങിനീങ്ങിയ ചെന്നൈയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോണിയാണ് പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. 22 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടിയ ചെന്നൈ നായകന്‍ ടീമിനെ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചു. നാലു…

Read More

ഒടുവിൽ ഉത്തരമായി; ലോകത്ത് നിർമിച്ച ഏറ്റവും വിലയേറിയ കാറിന്‍റെ ഉടമ റൊണാൾഡോ

ടൂറിൻ: ലോകത്ത് നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബുഗാട്ടി ലാ വൊച്യൂർ നോറെയാണ് യുവന്‍റസ് താരം സ്വന്തമാക്കിയതെന്ന് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. 11 ദശലക്ഷം യൂറോ (85.7 കോടി രൂപ) യാണ് ഈ കാറിന്‍റെ വിലയെ കരുതപ്പെടുന്നു. എന്നാൽ ബുഗാട്ടി ഇതേക്കുറിച്ച് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോകത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള കാറാണിത്. കാർ വാങ്ങണമെന്ന് ആരെങ്കിലും വിചാരിച്ചാലും പ്രയാസമാണ്. കാരണം ആകെ ഒരു ലാ വൊച്യൂർ നോറെ കാർ മാത്രമാണ് ബുഗാട്ടി നിർമിച്ചിട്ടുള്ളത്. കന്പനി സ്ഥാപിച്ചതിന്‍റെ 110-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് ലാ വൊച്യൂർ നോറെ പുറത്തിറക്കിയത്. മാർച്ചിൽ ജെനീവ മോട്ടോർ ഷോയിലായിരുന്നു പുറത്തിറക്കൽ. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്‍റെ മുൻ ചെയർമാനും ഫെർഡിനാന്‍റ് പോർഷെയുടെ കൊച്ചുമകനുമായ ഫെർഡിനാൻഡ് പീച്ച് ഈ കാർ വാങ്ങിയെന്ന് നേരത്തെ വാർത്തകളിലുണ്ടായിരുന്നു.…

Read More

വിംബിള്‍ഡണ്‍ സമ്മാനത്തുക ഉയര്‍ത്തി

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക ഉയര്‍ത്തി. ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ 4.94 കോടി ഡോളറാകും സമ്മാനത്തുക. 11.8 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബാണ് ഇക്കാര്യമറിയിച്ചത്.

Read More

രൂപീന്ദര്‍ തിരിച്ചെത്തി; ജസ്‌കരന്‍ പുതുമുഖം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നായ ഡ്രാഗ് ഫ്‌ളിക്കര്‍ രൂപീന്ദര്‍ പാല്‍ സിംഗ് ടീമില്‍ തിരിച്ചെത്തി. ജസ്‌കരന്‍ സിംഗ് ആണ് ടീമിലെ ഏക പുതുമുഖം. മേയ് 10നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. പരിക്കിനെത്തുടര്‍ന്നാണ രൂപീന്ദര്‍ ടീമിനു പുറത്തായത്. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് താരം അവസാനമായി കളിച്ചത്. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് ആണ് 18 അംഗ ടീമിന്‍റെ നായകന്‍. സുരേന്ദര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.

Read More

പോഗ്ബയുടെ ലോകകപ്പ് ബൂട്ട് വിറ്റു

പാരീസ്: ഫിഫ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്‍റെ മധ്യനിരതാരം പോള്‍ പോഗ്ബ ഫൈനലില്‍ ധരിച്ച ബൂട്ട് വിറ്റു. 30000 യൂറോയ്ക്കാണ് പോഗ്ബ ലോകകപ്പ് ഫൈനലില്‍ ധരിച്ച ബൂട്ട് വിറ്റുപോയത്. 2018ലെ റഷ്യ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് 4-2നാണ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ഇതിലെ മൂന്നാമത്തെ ഗോള്‍ മധ്യനിരതാരത്തിന്‍റേതായിരുന്നു. ജീവിതസാഹചര്യങ്ങള്‍ മോശമായ ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ഫ്രഞ്ച് ചാരിറ്റി സംഘടനയ്ക്കാണ് ഈ ബൂട്ട് താരം സംഭാവന നല്കിയത്. പാരീസിലെ പ്രാന്തപ്രദേശങ്ങളില്‍നിന്ന് വന്ന പോഗ്ബ യൂറോ 2016ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐസ് ലന്‍ഡിനെതിരേ ജയിച്ച മത്സരത്തില്‍ ഇട്ട ജഴ്‌സിയും സംഭാവന നല്‍കി. 4000 യൂറോയ്ക്കാണ് ജഴ്‌സി വിറ്റുപോയത്. 2017 ലോകകപ്പ് യോഗ്യത മത്സരത്തില്‍ താരം ഹോളണ്ടിനെതിരേ ധരിച്ച ജഴ്‌സി 3000 യൂറോയ്ക്കാണ് വിറ്റത്. ദേശീയ കുപ്പായങ്ങള്‍ക്ക് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വില ലഭിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ജഴ്‌സിയുടെ വില കുറവായിരുന്നു.…

Read More

സ്മിത്തും വാര്‍ണറും മടങ്ങുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽനിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് തയാറെടുപ്പിനായി പിന്മാറിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ കളിക്കാരും പിന്മാറുന്നു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ജേസണ്‍ ബെഹരെന്‍ഡോര്‍ഫുമാണ് നാട്ടിലേക്കു മടങ്ങുന്നത്. ഓപ്പണര്‍ വാര്‍ണര്‍ മടങ്ങുന്നതു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും സ്മിത്തിന്‍റെ പോക്ക് രാജസ്ഥാന്‍ റോയല്‍സിനും തിരിച്ചടിയാകും. മുംബൈ ഇന്ത്യന്‍സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹരെന്‍ഡോര്‍ഫും നാട്ടിലേക്കു മടങ്ങുകയാണ്. മൂവരും ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ക്കായാണ് ഓസ്‌ട്രേലിയയിലേക്കു പോകുന്നത്. മേയ് രണ്ടിന്് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ലോകകപ്പ് ക്യാമ്പ് ആരംഭിക്കും. വാര്‍ണര്‍ നല്‍കുന്ന തുടക്കമാണ് സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലേക്കു പലപ്പോഴും നയിച്ചത്. കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 56 പന്തില്‍ 81 റണ്‍സ് എടുത്ത വാര്‍ണര്‍ ഈ സീസണിലെ എട്ടാമത്തെ അര്‍ധ സെഞ്ചുറി തികച്ചു. ഈ സീസണില്‍ വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനുണ്ടായിരുന്ന ഇംഗ്ലണ്ടിന്‍റെ ജോണി…

Read More

അലക്‌സ് ഹെയ്‌ൽസിനു വിലക്ക്

ലണ്ടന്‍: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്‌ൽസിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 21 ദിവസത്തേക്ക് താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ച താരം രണ്ടാം തവണയും ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. വിലക്കിനൊപ്പം വാര്‍ഷിക പ്രതിഫലത്തിന്‍റെ അഞ്ച് ശതമാനം പിഴയും ഒടുക്കണം. എന്നാല്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് താരത്തിന് ടീമിനൊപ്പം ചേരാനാകും. ഇംഗ്ലീഷ് സഹതാരം ബെന്‍ സ്‌റ്റോക്‌സിനൊപ്പം തല്ലുണ്ടാക്കി കുപ്രസിദ്ധി നേടിയ താരമാണ് ഹെയ്‌ൽസ്. സംഭവത്തില്‍ ഹെയ്ല്‍സിന് അന്ന് വിലക്ക് ലഭിച്ചിരുന്നു. വിലക്കിനെത്തുടര്‍ന്ന് ഹെയ്‌ൽസിനെ അയര്‍ലന്‍ഡിനെതിരേയുള്ള ഏക ഏകദിന മത്സരത്തിലും പാക്കിസ്ഥാനെതിരേയുള്ള ഏകദിന, ട്വന്‍റി 20 മത്സരങ്ങളിലും ഉള്‍പ്പെടുത്തില്ല. ഹെയ്‌ൽസിനു പകരക്കാരന്‍ ആരെന്നും തീരുമാനമായിട്ടില്ല. ഹാംഷയറിന്‍റെ നായകന്‍ ജയിംസ് വിന്‍സിന്‍റെ പേരാണ ഉയര്‍ന്നുവരുന്നത്.

Read More

അട്ടിമറി തുടരാന്‍ അയാക്‌സ്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ആദ്യപാദ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കമാകും. വമ്പന്മാരെ വീഴ്ത്തിയെത്തിയിരിക്കുന്ന ടോട്ടനവും അയാക്‌സുമാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഈ സീസണില്‍ കിരീടപ്രതീക്ഷകളായ രണ്ടു ടീമുകളെയാണ് ടോട്ടനവും അയാക്‌സും ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. ടോട്ടനത്തിന്‍റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലാണ്. ഹോമിലാണെങ്കിലും എവേയിലെങ്കിലും ഒരാശങ്കയുമില്ലാതെ കളിക്കുന്നവരാണ് ഇരുടീമും. പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെയും ക്വാര്‍ട്ടറില്‍ യുവന്‍റസിനെയും തകര്‍ത്തെത്തിയ അയാക്‌സ് ടോട്ടനം ഹോട്‌സ്പറിന്‍റെ സ്റ്റേഡിയത്തിലാണ് ഇറങ്ങുന്നത്. പ്രീക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും കെട്ടുകെട്ടിച്ചാണ് ടോട്ടനത്തിന്‍റെ വരവ്. സ്വന്തം സ്റ്റേഡിയത്തില്‍തന്നെ ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മികച്ച ജയത്തില്‍ കുറഞ്ഞൊന്നും ടോട്ടനം പ്രതീക്ഷിക്കുന്നില്ല. ആറു തവണ ഫൈനലിലെത്തുകയും അതില്‍ നാലു പ്രാവശ്യം യൂറോപ്യന്‍ കിരീടം നേടുകയും ചെയ്ത അയാക്‌സ് ഇത്തവണ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തുന്നത്. 1995നുശേഷം ഒരിക്കല്‍ക്കൂടി കിരീടം ലക്ഷ്യമിട്ടാണ് അയാക്‌സ് ഇറങ്ങുന്നത്.…

Read More

രോഹിതിനു പിഴ

കോല്‍ക്കത്ത: ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അംപയറിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റംപ് തട്ടിയിട്ട മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ വിധിച്ചത്. മത്സരത്തില്‍ ഹാരി ഗുര്‍ണിയുടെ പന്തില്‍ രോഹിത് എല്‍ബിയില്‍ കുരുങ്ങിയാണ് പുറത്തായത്. തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും പുറത്താണെന്നു വ്യക്തമായതിനു പിന്നാലെയാണ് രോഹിത് പവലിയനിലേക്കു മടങ്ങും വഴി അംപയറിനു മുന്നില്‍ സ്റ്റംപ് തട്ടിത്തെറിപ്പിച്ചത്. ഔട്ട് വിളിച്ച അംപയറിനു തൊട്ടു മുന്നിലായിരുന്നു സംഭവം.നാലാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഹാരി ഗുര്‍ണിയാണ് രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

Read More

സെവൻസ് ഫുട്ബോൾ ആരവം തിരുവിതാംകൂറിലേക്കും

തിരുവനന്തപുരം: മലബാറിലെ നെൽപ്പാടങ്ങളും ചെറു ഗ്രൗണ്ടുകളുമെല്ലാം വേനൽക്കാലങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശകേന്ദ്രങ്ങളാണ്. മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ സെവൻസ് ഫുട്ബോൾ വലിയ ഹരമാണ്. മലപ്പുറത്തു ഫുട്ബോളിന്‍റെ ആത്മാവാണ് സെവൻസ് ഫുട്ബോൾ. ഈ മലബാറിലെ ഈ ഫുട്ബോൾ ആവേശം ഇപ്പോൾ വടക്കൻ ജില്ലകൾ കടന്നു തിരുവിതാംകൂറിലെ ഫുട്ബോൾ പ്രേമികളുടേയും മനസ് കീഴടക്കുന്നു. എറണാകുളം, കോട്ടയം ജില്ലകൾ ഇപ്പോൾ സെവൻസ് ഫുട്ബോളിന്‍റെ ആവേശത്തിരയിലാണ്. തിരുവനനന്തപുരത്തു തീരദേശമേഖലയിൽ പൊഴിയൂർ മുതൽ അഞ്ചുതെങ്ങു വരെ സെവൻസ് ഫുട്ബോൾ ലഹരിയിലേക്ക് കടന്നു. കാൽപ്പന്തുകളിയിൽ ആഫ്രിക്കൻ താരങ്ങളുടെ അത്യുഗ്രൻ വേഗവും മലയാളി താരങ്ങളുടെ ചടുല നീക്കങ്ങളും കാണികൾക്ക് ആവേശം വിതറുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സ്വീകാര്യത വൻതോതിൽ വർധിക്കുന്നതാണ് കഴിഞ്ഞ വർഷങ്ങളിലെ സെവൻസ് ഫുട്ബോൾ മത്സരങ്ങളുടെ പ്രൈസ് മണിയും ജനപങ്കാളിത്തവും വ്യക്തമാക്കുന്നത്. കേരള ഫു്ടബോൾ അസോസിയേഷൻ സംസ്ഥാനത്ത് നടത്തുന്ന മേജർ ടൂർണമെന്‍റിനേക്കാൾ വലിയ തുകയാണ് സെവൻസ് ഫുട്ബോൾ…

Read More