റയലിനു വീണ്ടും സമനിലപ്പൂട്ട്; ചരിത്ര പോയിന്‍റ് സ്വന്തമാക്കി ഗെറ്റാഫെ

മാഡ്രിഡ്: ലാ ലിഗയിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്‍റെ ശനിദശ തുടരുന്നു. കുഞ്ഞൻമാരായ ഗെറ്റാഫെ ഏഴു വർഷത്തിനിടെ ആദ്യമായി റയലിനെതിരായുള്ള മത്സരത്തിൽ പോയിന്‍റ് സ്വന്തമാക്കി. റയലിനെ ഗോൾ രഹിത സമനിലയിൽ കുടുക്കിയാണ് ഗെറ്റാഫെ തങ്ങളുടെ ചരിത്രപോയിന്‍റ് സ്വന്തമാക്കിയത്. ഇതോടെ പോയിന്‍റ് പട്ടികയിൽ റയലിനു പിന്നിൽ നാലാമതായി ഗെറ്റാഫെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. റയൽ ഗോൾ കീപ്പർ കെയ്‌ലർ നവാസ് രണ്ട് സൂപ്പർ സേവുകൾ നടത്തിയില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ജോർജെ മൊലിന, ജാമി മാട്ട എന്നിവരുടെ ഷോട്ടുകളാണ് നവാസ് നിഷേധിച്ചത്. റയൽ നിരയിൽ കരിം ബെൻസേമയും സുവർണാവസരം പാഴാക്കി. ഗെറ്റാഫെ കീപ്പർ ഡേവിഡ് സോറിയയുടെ നേർക്ക് പന്ത് അടിച്ചുനൽകി ബെൻസേമ അവസരം തുലച്ചു.ഏപ്രിലിൽ റയലിനായി ബെൻസേമ മാത്രമാണ് സ്കോർ ചെയ്തിരിക്കുന്നത്. അവരുടെ എട്ട് ഗോളകളും ബെൻസേമയുടെ ബൂട്ടിൽനിന്നായിരുന്നു.

Read More

സിന്ധുവും സൈനയും മുന്നോട്ട്; ശ്രീകാന്ത് പുറത്ത്

വുഹാന്‍( ചൈന): ഏഷ്യൻ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടങ്ങളും നഷ്ടവും. പുരുഷ സിംഗിള്‍സിന്‍റെ ആദ്യ റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് പുറത്തായി. എന്നാല്‍, പി.വി. സിന്ധു, സൈന നെഹ്‌വാള്‍, സമീര്‍ വര്‍മ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ ഡബിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളികളെല്ലാം അവസാനിച്ചു. ലോക എട്ടാം റാങ്ക് ശ്രീകാന്ത് ലോക 51-ാം റാങ്കിലുള്ള ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെന്‍ റുസ്താവിറ്റോയോട് 21-16, 22-20ന് തോറ്റു. മറ്റൊരു പുരുഷ സിംഗിള്‍സില്‍ മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ സമീര്‍ വര്‍മ 21-13, 17-21, 21-18ന് ജപ്പാന്‍റെ കുസുമാസ സകായിയെ തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സുകളില്‍ സിന്ധു 21-14, 21-7ന് ജപ്പാന്‍റെ സയാക താകാഹാഷിയെ തോല്‍പ്പിച്ചു. 12-21, 21-11, 21-17ന് സൈന ചൈനയുടെ ഹാന്‍ യൂവിനെ പരാജയപ്പെടുത്തി.

Read More

‘ആവശ്യമെങ്കിൽ റസലിനു സ്ഥാനക്കയറ്റം നല്കും’

കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വെടിക്കെട്ട് താരമായ ആന്ദ്രേ റസലിന്‍റെ ബാറ്റിംഗ് ലൈനപ്പ് സ്ഥാനമാണ് ടീമിനുള്ളിലെയും പുറത്തെയും പ്രധാന ചർച്ചാ വിഷയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ആറാം നന്പറിലിറങ്ങി 25 പന്തിൽ 65 റണ്‍സ് അടിച്ചെടുത്തശേഷം റസൽ സ്ഥാനക്കയറ്റം ലഭിച്ചാൽ ടീമിനു ഗുണമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത മത്സരത്തിൽ റസലിനെ ഏഴാം നന്പറിലാണ് ഇറക്കിയത്. റസലിനെ ആവശ്യമെങ്കിൽ ബാറ്റിംഗ് ലൈനപ്പിൽ സ്ഥാനക്കയറ്റം നല്കുമെന്ന് ടീം പരിശീലകൻ ജാക് കാലിസ് പറഞ്ഞു. 65.33 ശരാശരിയിൽ 392 റണ്‍സ് റസൽ ഇതുവരെ നേടിയിട്ടുണ്ട്. 217.77 ആണ് വെസ്റ്റ് ഇൻഡീസ് താരത്തിന്‍റെ സ്ട്രൈക്ക്റേറ്റ്. ഇന്ന് രാജസ്ഥാനെതിരേ കോൽക്കത്ത ഇറങ്ങും.

Read More

ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ ചിത്രയ്ക്ക് സ്വർണം

ദോഹ: 23-ാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി കേരളത്തിന്‍റെ സ്വർണചിത്രം. വനിതകളുടെ 1500 മീറ്ററിൽ മലയാളികളുടെ അഭിമാനമായ പി.യു. ചിത്ര സ്വർണത്തിൽ മുത്തമിട്ടു. 4:14.56 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ചിത്ര സ്വർണം കരസ്ഥമാക്കിയത്. ലോക ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയും ചിത്ര സ്വന്തമാക്കി. ഇന്ത്യയുടെ അക്കൗണ്ടിൽ എത്തുന്ന മൂന്നാമത് സ്വർണമാണിത്. വനിതകളുടെ 800 മീറ്ററിൽ ഗോമതി മാരിമുത്തുവും പുരുഷവിഭാഗം ഷോട്ട്പുട്ടിൽ തേജീന്ദർപാൽ സിംഗും ഇന്ത്യക്കായി സ്വർണ മെഡൽ കഴുത്തിലണിഞ്ഞിരുന്നു. ബെഹ്റിന്‍റെ തിഗെസ്റ്റ് ഗഷൊ (4:14.81 സെക്കൻഡ്) വിൻഫ്രെഡ് മുത്‌ലി യവി (4:16.18 സെക്കൻഡ്) എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചിത്ര വെന്നിക്കൊടി പാറിച്ചത്. ബെഹ്റിൻ താരവുമായുള്ള (തിഗെസ്റ്റ്) പോരാട്ടം വാശിയേറിയതായിരുന്നു. മത്സരത്തിന്‍റെ അവസാന ഭാഗമായപ്പോൾ നെർവസ് ആയി. തിഗെസ്റ്റ് ഏഷ്യൻ ഗെയിംസിൽ എന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. അതുകൊണ്ട് അവസാന മീറ്ററുകളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചു – ചിത്ര…

Read More

ഇരട്ട പദവി; സച്ചിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്

ന്യൂഡൽഹി: ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ് അയച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎൽ ടീമുകളുടെ മെന്‍റർമാരായി സേവനം ചെയ്യുന്നതു ചോദ്യം ചെയ്താണ് നോട്ടീസ് അ‍യച്ചിരിക്കുന്നത്. സച്ചിൻ മുംബൈ ഇന്ത്യൻസിന്‍റെയും ലക്ഷ്മൺ സൺറൈസേഴ്സ് ഹൈദരബാദിന്‍റെയും മെന്‍റർമാരാണ്. ബിസിസിഐ ഓംബുഡ്സ്മാനാണ് ഇരുവർക്കും നോട്ടീസ് അയച്ചത്. എന്നാൽ സച്ചിന് മുംബൈ ഇന്ത്യൻസുമായി ഔദ്യോഗിക കരാറുകളൊന്നും ഇല്ലെന്നും ഫ്രാഞ്ചസിയിൽനിന്നും പണം പറ്റുന്നില്ലെന്നും പറയുന്നു. ക്രിക്കറ്റ് ഉപദേശക സമിതിയിലെ പ്രവർത്തനത്തിനും അദ്ദേഹം പ്രതിഫലം വാങ്ങുന്നില്ല. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.

Read More

വാങ്കഡെ സ്റ്റേഡിയത്തിന് 120 കോടി!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ മെക്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലെ പ്രശസ്ത സ്റ്റേഡിയമായ വാങ്കഡെ സ്റ്റേഡിയം തുടർന്നും ഉപയോഗിക്കണമെങ്കിൽ 120 കോടി രൂപ നല്കണമെന്ന് മഹാരാഷ്‌ട്ര സർക്കാർ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് (എംസിഎ) ആവശ്യപ്പെട്ടു. ഐപിഎൽ ഗ്ലാമർ ക്ലബ്ബായ മുംബൈ ഇന്ത്യൻസിന്‍റെ ഹോം ഗ്രൗണ്ട്കൂടിയാണ് വാങ്കഡെ സ്റ്റേഡിയം. ലീസ് പുതുക്കാത്തതും, ഫീസ് കുടിശിഖയും ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സിറ്റി കളക്ടർ ശിവാജി ജൊന്ദാലെ എംസിഎയ്ക്ക് നോട്ടീസ് അയച്ചു. 120 കോടി രൂപ നൽകാൻ തയാറായില്ലെങ്കിൽ സ്റ്റേഡിയം ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 33,108 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം 1975 ലാണ് പണികഴിപ്പിച്ചത്. സ്റ്റേഡിയം ഇരിക്കുന്ന സ്ഥലം മഹാരാഷ്‌ട്ര സർക്കാരിൽനിന്ന് 50 വർഷത്തെ ലീസിനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ എടുത്തത്. ഈ ലീസ് കാലാവധി 2018 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു.

Read More

ഏഷ്യൻ സ്വപ്നവുമായി സിന്ധു, സൈന

വുഹാൻ (ചൈന): ഏഷ്യൻ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിന് ഇന്നു മുതൽ തുടക്കം. 54 വർഷമായി തുടരുന്ന കിരീട വരൾച്ചയ്ക്ക് അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത് തുടങ്ങിയവർ ഇറങ്ങും. തുടർച്ചയായ രണ്ട് ടൂർണമെന്‍റുകൾക്കുശേഷം ഒരാഴ്ചത്തെ വിശ്രമം ലഭിച്ച ആശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ വർഷം പുരുഷ വിഭാഗം സിംഗിൾസിൽ മലയാളി താരമായ എച്ച്.എസ്. പ്രണോയിയും വനിതാ വിഭാഗത്തിൽ സൈന നെഹ്‌വാളും വെങ്കലം സ്വന്തമാക്കിയിരുന്നു. 2010, 2016 വർഷങ്ങളിലും സൈന വെങ്കലം സ്വന്തമാക്കി. ഒളിന്പിക് വെള്ളി ജേതാവായ പി.വി. സിന്ധു 2014ൽ വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്. സ്വർണം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യൻ താരങ്ങൾ ചൈനയിലെത്തിയിരിക്കുന്നത്. പുരുഷ സിംഗിൾസിൽ പ്രണോയ്ക്ക് ഇത്തവണ മത്സരിക്കാൻ സാധിക്കില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വർഷം വെങ്കലം നേടിയ താരത്തിന് ബാഡ്മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) വീഴ്ചയെത്തുടർന്നാണ്…

Read More

പാണ്ഡെ ഡാ…

ചെന്നൈ: മനീഷ് പാണ്ടെയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ. 49 പന്തിൽ 83 റണ്‍സ് എടുത്ത് മനീഷ് പാണ്ഡെ പുറത്താകാതെനിന്നപ്പോൾ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍റൈസേഴ്സിന് രണ്ടാം ഓവറിന്‍റെ മൂന്നാം പന്തിൽ ഓപ്പണർ ജോണി ബെയർസ്റ്റോയെ (പൂജ്യം) നഷ്ടപ്പെട്ടു. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയും വാർണറും സ്കോർ 120ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. 45 പന്തിൽ 57 റണ്‍സ് നേടിയ വാർണറെ ഹർഭജൻ എം.എസ്. ധോണിയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്സും മൂന്ന് ഫോറും ഓസീസ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നു. 72 പന്തിൽനിന്ന് 115 റണ്‍സ് നേടിയാണ് ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. മൂന്നാം വിക്കറ്റിൽ വിജയ് ശങ്കറും (26 റണ്‍സ്) മനീഷ് പാണ്ഡെയും ചേർന്ന്…

Read More

സ്വപ്നവെള്ളി

ദോഹ: 23-ാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മൂന്നാം ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തിയ ആദ്യ മെഡൽ സ്വപന ബെർമനിലൂടെ. വനിതാ വിഭാഗം ഹെപ്റ്റാത്തലണിൽ സ്വപ്ന ഇന്ത്യൻ അക്കൗണ്ടിലേക്ക് വെള്ളി സമ്മാനിച്ചു. സീസണിൽ തന്‍റെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യൻ താരം വെള്ളിയിൽ മുത്തമിട്ടത്. 5993 പോയിന്‍റ് സ്വപ്ന സ്വന്തമാക്കി. ഉസ്ബക്കിസ്ഥാന്‍റെ എകതെറിന വൊർനിനയ്ക്കാണ് (6198 പോയിന്‍റ്) സ്വർണം. 2018 ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവാണ്. 2017 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വപ്ന സ്വർണം നേടിയിരുന്നു. 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 107 പോയിന്േ‍റാടെ ഇന്ത്യ മൂന്നാമതാണ്. ചൈന (156 പോയിന്‍റ്), ജപ്പാൻ (114 പോയിന്‍റ്) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. വേദനയായി ജിൻസണ്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ജിൻസണ്‍ ജോണ്‍സണ്‍ പരിക്കേറ്റ് പുറത്ത്. ഇടത് കാലിലെ മസിലിനേറ്റ പരിക്കാണ്…

Read More

യുവന്‍റസിന് ഇരട്ട ആഘോഷം

ടൂറിന്‍: ടൂറിനില്‍ യുവന്‍റസിന്‍റെ ഇരട്ട ആഘോഷം അരങ്ങേറി. ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ പുരുഷ, വനിതാ കിരീടങ്ങള്‍ ഒരേ ദിനം യുവന്‍റസിന്‍റെ ടീമുകള്‍ നേടി. ആദ്യം വനിതാ ടീം വെറോണയെ 3-0ന് തോല്പിച്ച് കിരീടം നിലനിര്‍ത്തി. പിന്നാലെ പുരുഷ ടീം തുടര്‍ച്ചയായ എട്ടാം കിരീടത്തിലും മുത്തമിട്ടു. സീനിയര്‍ ലീഗില്‍ കഴിഞ്ഞ സീസണ്‍ മുതലാണ് യുവന്‍റസിന്‍റെ വനിതകള്‍ കളിച്ചു തുടങ്ങിയത്. യുവന്‍റസിനൊപ്പം ആദ്യ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സീരി എയില്‍ മുത്തമിടാനായി. ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ്, സ്‌പെയിനില്‍ ലാ ലിഗ, ഇറ്റലിയില്‍ സീരി എ ലീഗുകളില്‍ കിരീടം നേടുന്ന ആദ്യത്തെ കളിക്കാരനുമായി റൊണാള്‍ഡോ. ലീഗിലെ 33-ാം മത്സരത്തില്‍ യുവന്‍റസ് 2-1ന് ഫിയൊറെന്‍റീനയെ തോല്‍പ്പിച്ച് തുടര്‍ച്ചയായ എട്ടാം കിരീടത്തില്‍ മുത്തമിട്ടു. 33 കളിയില്‍ യുവന്‍റസിന് 87 പോയിന്‍റും രണ്ടാമതുള്ള നാപ്പോളിക്ക് 67 പോയിന്‍റുമാണ്. പിന്നില്‍നിന്നശേഷമാണ്…

Read More