മയാമി: റോജർ ഫെഡറർ മയാമി ഓപ്പൺ ഫൈനലിൽ കടന്നു. കനേഡിയൻ കൗമാര താരം ഡെനിസ് ഷപവാലോവിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഫെഡറർ കലാശപ്പോരിന് അർഹനായത്. മുത്തിയേഴുകാരനായ സ്വിസ് വെറ്ററൻ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് ജയിച്ചത്. സ്കോർ: 6-2, 6-4. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻ ജോൺ ഇൻസറെ ഫെഡറർ നേരിടും. മറ്റൊര കനേഡിയൻ കൗമാരക്കാരൻ ഫെലിക്സ് ആഗർ അലിയസിമിയെ പരാജയപ്പെടുത്തിയാണ് ഇസർ ഫൈനലിൽ കടന്നത്. തന്റെ ആദ്യ മാസ്റ്റേഴ്സ് സെമി ഫൈനൽ കളിച്ച പതിനെട്ടുകാരൻ കനേഡിയൻ പയ്യൻ ഇഞ്ചോടിഞ്ച് പൊരുതിയാണ് വീണത്. സ്കോർ: 7-6 (7-3), 7-6 (7-4).
Read MoreCategory: Sports
സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ
ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ കുറിച്ച് സംസാരിക്കാൻ തനിക്ക് വലിയ താത്പര്യമില്ല, എന്നാൽ സഞ്ജുവിന്റെ പ്രകടനം കാണുന്പോൾ നിലവിലെ ഇന്ത്യൻ ടീമിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അവൻ തന്നെയാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സഞ്ജുവിന് നാലാം സ്ഥാനം വേണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. I normally don’t like to talk about individuals in cricket. But seeing his skills I am glad to note that Sanju Samson is currently the best Wicketkeeper batsman in India. For me he should be batting number 4 in the World Cup…
Read Moreഅവധിക്കാലം; കുട്ടികൾക്ക് ഫുട്ബോൾ പരിശീലനവുമായി ലാലിഗയും ബ്ലാസ്റ്റേഴ്സും
തൃശൂർ: അവധിക്കാലത്തു കേരളത്തിലെ ചുണക്കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകാൻ സ്പെയിനിലെ രാജ്യാന്തര ഫുട്ബോൾ ലീഗ് ക്ലബ് ലാലിഗ രംഗത്ത്. രജിസ്ട്രേഷൻ അടുത്തദിവസം ആരംഭിക്കും. ബ്ലാസ്റ്റേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും സ്കോർലൈൻ സ്പോർട്സും സംയുക്തമായി നടത്തുന്ന ഫുട്ബോൾ സമ്മർകോച്ചിംഗ് ക്യാന്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ക്യാന്പ് മേയ് 31 നു സമാപിക്കും. തൃശൂർ ജില്ലയിലെ ആറിനും 16 നും മധ്യേ പ്രായമുള്ള കുട്ടികൾക്കാണ് ക്യാന്പിൽ പ്രവേശനം. രജിസ്ട്രേഷനു 9747973166 എന്ന നന്പറിൽ ബന്ധപ്പെടണം. കേരളവർമ കോളജ്, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളജ്, പുതുക്കാട് സെന്റ് ആന്റണീസ് സ്കൂൾ, ചാലക്കുടി കാർമൽ സ്കൂൾ, പുറ്റേക്കര സെന്റ് ജോർജ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവടങ്ങളാണ് പരിശീലന കേന്ദ്രങ്ങൾ. സെന്റ് തോമസ് കോളജ്തൃശൂർ സെന്റ് തോമസ് കോളജ് ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എട്ടുമുതൽ 16 വരെ വയസുള്ള ആണ്‍കുട്ടികൾക്കും…
Read Moreഒന്നാമനും രണ്ടാമനും മൂന്നാമനും നീയേ..! മെസിയോട് മത്സരിക്കാൻ മെസി മാത്രം
ബാഴ്സലോണ: ബാഴ്സലോണയിൽ മെസിയോട് മത്സരിക്കാൻ മെസി മാത്രം. ബാഴ്സയുടെ എക്കാലത്തേയും മികച്ച ഗോൾ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ഒന്നിലും രണ്ടിലും മൂന്നിലും മെസിയുടെ ഗോൾ. അതേ, ഈ കുറിയമനുഷ്യൻ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളെറെന്ന് ഒരിക്കൽ കൂടി ലോകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കണ്ടെത്താനുള്ള ആരാധകരുടെ വോട്ടെടുപ്പിലാണ് മെസി നക്ഷത്രദൂരം മുന്നിലെത്തി വീണ്ടും വിസ്മയിപ്പിച്ചത്. 2006-07 കോപ്പ ഡെൽ റെ സെമിയിൽ മെസി ഗെറ്റാഫെയ്ക്കെതിരെ നേടിയ ഗോളാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ബാഴ്സയുടെ പകുതിയിൽനിന്ന് പന്ത് സ്വീകരിച്ച് നാല് പ്രതിരോധ നിരക്കാരെ മൈതാനത്തിന്റെ പലഭാഗത്തുനിന്നായി വെട്ടിയൊഴിഞ്ഞ് ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലേക്ക്. സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റുനിന്ന് നമിച്ചുപോയൊരു ഗോൾ. സാക്ഷാൽ ഡിയാഗോ മറഡോണയെ അനുസ്മരിപ്പിക്കുന്ന (അതോ വിസ്മയിപ്പിക്കുന്നതോ) ഗോൾ. 1986 ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിന്റെ കാർബൺ കോപ്പിയെന്നു വിശേഷിപ്പിക്കാവുന്ന…
Read Moreകോഹ്ലിയുടെ ഹെൽമറ്റിൽ മറ്റൊരു പൊൻതൂവൽ കൂടി; ഐപിഎല്ലിൽ 5000 റൺസ്
മുംബൈ: വിരാട് കോഹ്ലിയുടെ ഹെൽമറ്റിൽ മറ്റൊരു പൊൻതൂവൽ കൂടി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകനായ വിരാട് കോഹ്ലി ഐപിഎല്ലിൽ 5,000 റൺസ് തികച്ചു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 46 റൺസ് നേടിയതോടെയാണ് അദ്ദേഹം 5,000 ക്ലബിൽ അംഗമായത്. സുരേഷ് റെയ്നയ്ക്കുശേഷം 5,000 റൺസ് തികയ്ക്കുന്ന താരമാണ് കോഹ്ലി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ റെയ്ന ഈ സീസണിലാണ് നേട്ടം കൈവരിച്ചത്. 177 മത്സരങ്ങളിൽനിന്നായിരുന്നു റെയ്നയുടെ നേട്ടം. 165 മത്സരങ്ങളിൽനിന്നാണ് കോഹ്ലി 5,000 ക്ലബിൽ പേര് എഴുതിച്ചേർത്തത്. നാല് സെഞ്ചൂറിയും 34 അർധസെഞ്ചൂറിയും ഐപിഎല്ലിൽ കോഹ്ലി നേടിയിട്ടുണ്ട്.
Read Moreഹാലപ്പ് ഒന്നാം റാങ്കിലേക്ക്; മയാമിയിൽ ക്വിറ്റോവ ക്വിറ്റ്
മയാമി: റൊമാനിയൻ സൂപ്പർ താരം സിമോണ ഹാലപ്പ് ലോക വനിതാ സിംഗിൾസ് ഒന്നാം റാങ്കിലേക്ക്. മയാമി ഓപ്പൺ ക്വാർട്ടറിൽ ചൈനയുടെ വാംഗ് ക്വിയാംഗിനെ പരാജയപ്പെടുത്തി സെമിയിൽ കടന്നതോടെ സിമോണ ഒന്നാം റാങ്കിനു തൊട്ടടുത്തെത്തി. സെമിയിൽ വിജയിച്ചാൽ ജപ്പാന്റെ നവോമി ഒസാക്കയെ മറികടന്ന് ഒന്നാം റാങ്ക് സ്വന്തമാക്കാം. ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിമോണ ചൈനീസ് താരത്തെ മറികടന്നത്. സ്കോർ: 6-4, 7-5. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ റൊമാനിയൻ താരത്തിന് രണ്ടാം സെറ്റിൽ വാംഗ് ക്വിയാംഗിൽനിന്ന് കനത്ത വെല്ലുവിളിയാണ് നേരിട്ടത്. 5-1 ന് പിന്നിട്ടുനിന്ന ശേഷമാണ് ഹാലപ്പ് അസാധ്യ തിരിച്ചുവരവിലൂടെ മത്സരം സ്വന്തമാക്കിയത്. ഹാലപ്പിനൊപ്പം ഒന്നാം റാങ്ക് മത്സരത്തിൽ ഒപ്പമുണ്ടായിരുന്ന പെട്ര ക്വിറ്റോവ മയാമി ഓപ്പണിൽനിന്ന് പുറത്തായി. ക്വാർട്ടറിൽ ആഷ്ലി ബാർട്ടിയാണ് ക്വിറ്റോവയെ പുറത്താക്കിയത്. തന്നെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ കോടതി എട്ട് വർഷം തടവിനു ശിക്ഷിച്ച വാർത്ത വന്നു…
Read Moreബ്രൂസ് യാഡ്ലി അന്തരച്ചു
ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ബ്രൂസ് യാഡ്ലി (71) അന്തരിച്ചു. അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മീഡിയം പേസറായി കളി തുടങ്ങി ഓഫ് സ്പിന്നറായ കളിക്കാരനാണ് യാഡ്ലി. 30-ാം വയസിലാണ് ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 33 ടെസ്റ്റിൽനിന്ന് 31.63 ശരാശരിയിൽ 126 വിക്കറ്റ് യാഡ്ലി സ്വന്തമാക്കി. ഇന്ത്യക്കെതിരേയായിരുന്നു അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 344 വിക്കറ്റ് ഉണ്ട്. ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കായി ഏഴ് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റിൽ വേഗത്തിൽ അർധസെഞ്ചുറി നേടിയ താരം എന്ന റിക്കാർഡ് 38 വർഷം യാഡ്ലിയുടെ പേരിലായിരുന്നു. 74 റണ്‍സ് ആണ് ഉയർന്ന സ്കോർ. നാല് അർധസെഞ്ചുറി നേടിയിട്ടുണ്ട്. 1997 ശ്രീലങ്കയുടെ പരിശീലകനായി. 2001 ഐസിസി ട്രോഫിയിൽ സിംഗപ്പുരിനെയും പരിശീലിപ്പിച്ചു. 1981-82ൽ ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
Read Moreഅസൂറി ആറാട്ട്
പാര്‍മ: ഫാബിയോ ക്വാഗ്ലിയാറെലയുടെ ഇരട്ട ഗോളില്‍ യൂറോ 2020 ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇറ്റലിക്കു തുടര്‍ച്ചയായ രണ്ടാം ജയം. ലോക ഫുട്ബോളിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഇറ്റലി എതിരില്ലാത്ത ആറു ഗോളിന് ലിക്റ്റന്‍സ്റ്റൈനെ തോല്‍പ്പിച്ചു. 36 വയസുള്ള ക്വാഗ്ലിയാറെല ഇറ്റലിക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനായി. ആദ്യ പകുതിയില്‍ താരം നേടിയ രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു. 19 വയസുള്ള മോയിസ് കീന്‍ തന്റെ മൂന്നാം അന്താരാഷ് ട്ര മത്സരത്തിലും വലകുലുക്കി. സ്റ്റെഫാനോ സെന്‍സി, മാര്‍കോ വെറാട്ടി, ലിയനാര്‍ഡോ പാവൊലെട്ടി എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍തന്നെ നാലു ഗോളുമായി ഇറ്റലി മത്സരം പിടിച്ചെടുത്തു.ഗ്രൂപ്പ് ജെയില്‍ തുടര്‍ച്ചയായി രണ്ടു ജയമുള്ള ഇറ്റലി ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിക്റ്റന്‍സ്റ്റൈന്റെ ഡാനിയല്‍ കോഫ്മാന് ഗോള്‍ ലൈനില്‍ വരുത്തിയ ഹാന്‍ഡ് ബോളില്‍ ചുവപ്പ്…
Read Moreകോപ്പ അമേരിക്കയില്‍ മെസി കളിക്കും: പരിശീലകന്
ജൂണില്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്കൊപ്പം കളിക്കുമെന്ന് ടീം പരിശീലകന് ലയണല്‍ സ്കലോനി. എന്നാല്‍ ഇതേക്കുറിച്ച് മെസിയുമായി സംസാരിച്ചിട്ടില്ലെന്നും പരിശീലകന് പറഞ്ഞു. മൊറോക്കോയില്വച്ചാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. നാഭിക്കേറ്റ പരിക്ക് ഗുരുതരമാകാതിരിക്കാന്‍ മൊറോക്കോയ്ക്കെതിരേ മെസി കളിക്കുന്നില്ല. വെള്ളിയാഴ്ച വെനസ്വേലയ്ക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 3-1ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ മെസിക്ക് മികവ് കണ്ടെത്താനായില്ല. വെനസ്വേലയ്ക്കെതിരേയുള്ള മത്സരത്തിനുശേഷം ആ മത്സരത്തെക്കുറിച്ചു സംസാരിച്ചെങ്കിലും ഭാവി കാര്യങ്ങളെക്കുറിച്ച് ഒന്നും തങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തില്ലെന്നും സ്കലോനി പറഞ്ഞു. 1993നുശേഷം ആദ്യ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയ്ക്ക് കപ്പിനായി മെസിയെ മാത്രം ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreപോര്‍ച്ചുഗലിനു സമനില കുരുക്ക്; റൊണാൾഡോയ്ക്കു പരിക്ക്
ലിസ്ബണ്‍: 2020 യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ഗ്രൂപ്പ് ബിയില്‍ രണ്ടാമതും സമനില. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കളിച്ച പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയാണ് സെര്‍ബിയയോട് 1-1ന് സമനില വഴങ്ങിയത്. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റു മടങ്ങി. ഹാംസ്ട്രിംഗ് പരിക്കെന്നാണ് സൂചനകള്‍. ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ കളത്തില്‍ മടങ്ങിയെത്താമെന്ന പ്രത്യാശ താരം രേഖപ്പെടുത്തി. ഏഴാം മിനിറ്റില്‍ ഡുസാന്‍ ടാഡിക്കിന്റെ പെനല്‍റ്റിയില്‍ സെര്‍ബിയ മുന്നിലെത്തി. 42-ാം മിനിറ്റില്‍ ഡാനിലോയുടെ ലോംഗ് റേഞ്ചര്‍ പോര്‍ച്ചുഗലിന് സമനില നല്കി. മറ്റൊരു മത്സരത്തില്‍ പിന്നില്‍നിന്ന യുക്രെയ്ന് 2-1ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം യുക്രെയ്നുമായി ഗോള്‍രഹിത സമനിലയാകുകയായിരുന്നു. ഗോള്‍കീപ്പര്‍ റൂയി പാട്രിസിയോ മിജാറ്റ് ഗാസിനോവിച്ചിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി. പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും സെര്‍ബിയന്‍ ഗോളി മാര്‍കോ ദിമിത്രോവിച്ചിന്റെ…
Read More