മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍. മുന്‍ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ സെര്‍ബിയയുടെ ഫിലിപ് ക്രായിനോവിച്ചിനെ 7-5, 6-3ന് തോല്പിച്ചു. ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് 6-4, 7-6(8-6)ന് പോര്‍ച്ചുഗലിന്റെ ജോവോ സൗസയെ പരാജയപ്പെടുത്തി. ഡാനിയല്‍ മെദ് വദേവ്, ഡേവിഡ് ഗോഫിന്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപ് 6-3, 6-3ന് വീനസ് വില്യംസിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. കരോളിന പ്ലീഷ്കോവ 2-6, 6-3, 7-5ന് യൂലിയ പുടിന്സെവയെ പരാജയപ്പെടുത്തിയപ്പോള്‍ തായ്വാന്റെ ഷീ സൂ വി 6-3, 6-7(0-7), 6-2ന് കരോളിന വോസ്നിയാട്സ്കിയെ തകര്‍ത്തു. വാംഗ് ക്വിയാംഗ്, മര്‍കെറ്റ വോൺഡ്രൂഷോവ എന്നിവരും ക്വാര്‍ട്ടറിലെത്തി.
Read MoreCategory: Sports
ഹസാര്‍ഡിനു 100-ാം മത്സരത്തില്‍ ഗോള്‍
നിക്കോസിയ: ബെല്‍ജിയം കുപ്പായത്തില്‍ നൂറാം അന്താരാഷ്ട്ര മത്സരത്തില്‍ എഡന്‍ ഹസാര്‍ഡിനു ഗോള്‍. തുടക്കത്തിലേ നേടിയ ഗോളുകളില്‍ യൂറോ കപ്പ് യോഗ്യത ഗ്രൂപ്പ് ഐയിലെ രണ്ടാം മത്സരത്തില്‍ ബെല്‍ജിയം 2-0ന് സൈപ്രസിനെ പരാജയപ്പെടുത്തി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയം റഷ്യയെ തോല്‍പ്പിച്ചിരുന്നു. ജാന്‍ വെര്ട്ടോംഗന്, അക്സല്‍ വിറ്റ്സല്‍ എന്നിവര്‍ക്കുശേഷം 100 മത്സരം പൂര്‍ത്തിയാക്കിയ മൂന്നാമനാണ് ഹസാര്‍ഡ്. 10-ാം മിനിറ്റില്‍ ഹസാര്‍ഡ് വലകുലുക്കി. ബെല്‍ജിയന്‍ കുപ്പായത്തില്‍ താരത്തിന്റെ 30-ാമത്തെ ഗോളായിരുന്നു. എട്ട് മിനിറ്റ് കഴിഞ്ഞ് മിച്ചി ബാറ്റ്ഷുയി രണ്ടാം ഗോളും നേടിക്കൊണ്ട് ബെല്‍ജിയത്തിന്റെ ഗോളടി പൂര്‍ത്തിയാക്കി. റഷ്യ ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോള്‍ മികവില്‍ 4-0ന് കസാഖിസ്ഥാനെ തോല്‍പ്പിച്ചു. സ്കോട്ലന്ഡ് എതിരില്ലാത്ത രണ്ടു ഗോളിന് സാന്‍ മരിനോയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ പോളണ്ട് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, കാമില്‍ ഗ്ലിക് എന്നിവരുടെ ഗോളില്‍ പോളണ്ട് 2-0ന്…
Read Moreമയാമി ഓപ്പൺ: ഹാലപ്പും ക്വിറ്റോവയും ക്വാർട്ടറിൽ
മയാമി: റൊമാനിയയുടെ സിമോണ ഹാലപ്പ് മയാമി ഓപ്പൺ ക്വാർട്ടറിൽ കടന്നു. അമേരിക്കൻ വെറ്ററൻ താരം വീനസ് വില്യംസിനെ പരാജയപ്പെടുത്തിയാണ് സിമോണ ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-3. വീനസിനെതിരെ സിമോണയുടെ തുടർച്ചയായ അഞ്ചാം വിജയമായിരുന്നു ഇത്. ചെക്ക് താരം പെട്രാ ക്വിറ്റോവയും ക്വാർട്ടറിൽ കടന്നു. ഫ്രാൻസിന്റെ കരോളിനെ ഗാർസിയയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ക്വിറ്റോവ അവസാന എട്ടിൽ എത്തിയത്. സ്കോർ: 6-3, 6-3. ടൂർണമെന്റിന് ഒടുവിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തുനിന്നും നവോമി ഒസാക്കയെ പുറത്താക്കി ക്വിറ്റോവയോ ഹാലപ്പോ കടന്നിരിക്കും. പുരുഷ സിംഗിൾസിൽ റോജർ ഫെഡറർ നാലാം റൗണ്ടിലെത്തി. സെർബിയയുടെ ഫിലിപ് ക്രജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡററുടെ മുന്നേറ്റം. സ്കോർ: 7-5 6-3.
Read More“മത്സരമാണ്, മങ്കാദിംഗ് വേണ്ട’; വിമർശനങ്ങളുടെ നോണ്‍ സ്ട്രൈക്കർ എൻഡിൽ അശ്വിൻ
ജയ്പുർ: ഐപിഎലിലെ വിവാദ വിക്കറ്റിന്റെ പേരിൽ കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ. അശ്വിനെതിരേ രൂക്ഷ വിമർശനം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ലറെ പുറത്താക്കാൻ അശ്വിൻ കുപ്രസിദ്ധമായ “മങ്കാദിംഗ്’ രീതി അവലംബിച്ചതാണ് വിമർശങ്ങൾക്കു കാരണം. അശ്വിൻ ക്രിക്കറ്റിന്റെ ശരിയായ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ള വിമർശകർ പറയുന്നു. പഞ്ചാബ് ഉയർത്തിയ 185 വിജയലക്ഷ്യത്തിലേക്കു റോയൽസ് ബാറ്റുചെയ്യവെ, ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ സംഭവം. അശ്വിൻ പന്ത് എറിയുന്നതിനു മുന്‍പു നോണ്‍ സ്ട്രൈക്കർ എൻഡിലായിരുന്ന ബട്ലർ ക്രീസ് വിട്ടു പുറത്തിറങ്ങി. ഇതുകണ്ട അശ്വിൻ ബട്ലറെ റണ്ണൗട്ടാക്കുകയായിരുന്നു. 43 പന്തിൽ 69 റണ്‍സെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് അശ്വിൻ ബട്ലറോട് ഈ ചതിപ്രയോഗം നടത്തിയത്. അശ്വിൻ അപ്പീൽ ചെയ്തതോടെ ഫീൽഡ് അന്പയർ തീരുമാനം മൂന്നാം അന്പയർക്കു വിട്ടു. റീപ്ലേകളിൽ ബട്ലർ ക്രീസിനു…
Read Moreകാൽമുട്ടിന് പരിക്ക്; സെറീന മയാമി ഓപ്പണിൽനിന്നും പിൻവാങ്ങി
മയാമി: അമേരിക്കയുടെ ടെന്നീസ് സ്റ്റാർ സെറീന വില്യംസ് മയാമി ഓപ്പണിൽനിന്നും പിൻവാങ്ങി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് സെറീന പിൻവാങ്ങിയത്. സെറീന വെള്ളിയാഴ്ച മൂന്നാം റൗണ്ടിൽ കടന്നിരുന്നു. സ്വീഡന്റെ റെബേക്ക പീറ്റേഴ്സണെ പരാജയപ്പെടുത്തിയാണ് സെറീന മൂന്നാം റൗണ്ടിൽ എത്തിയത്. 23 തവണ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള താരം 2019 ൽ ഏഴു മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കിയത്. മയാമിയിൽ വാംഗ് ക്വിയാംഗ് ആയിരുന്നു അടുത്ത റൗണ്ടിലെ സെറീനയുടെ എതിരാളി. ഇതോടെ ഇരുപത്തിയേഴുകാരിയായ ചൈനീസ് താരത്തിന് മൂന്നാം റൗണ്ടിൽ ബൈ ലഭിച്ചു. നേരത്തെ ഇന്ത്യൻ വെൽസ് ടൂർണമെന്റിൽനിന്നും സെറീന പിൻമാറിയിരുന്നു. വൈറൽ പനിയായിരുന്നു അന്ന് വില്ലനായത്. തുടർച്ചയായ രണ്ടാമത്തെ ടൂർണമെന്റിൽനിന്നാണ് സെറീന പിൻമാറുന്നത്.
Read Moreയുവരാജിന്റെ പോരാട്ട വീര്യവും കാത്തില്ല; ഡൽഹിക്കെതിരെ മുംബൈയ്ക്ക് തോൽവി
മുംബൈ: യുവരാജ് സിംഗിന്റെ പോരാട്ട വീര്യത്തിനും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈയ്ക്ക് 37 റൺസിന്റെ തോൽവി. ഡൽഹി ഉയര്‍ത്തിയ 213 റൺസ് പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 19.2 ഓവറിൽ ഒമ്പതിന് 176 റൺസിൽ അവസാനിച്ചു. പരിക്കേറ്റ പേസ് ബൗളർ ജസ്പ്രീത് ബുംറെ ബാറ്റിംഗിന് ഇറങ്ങിയില്ല. അർധ സെഞ്ചുറിയുമായി യുവരാജ് മുംബൈ ഇന്നിംഗ്സിന് നെടുംതൂണ് ആയെങ്കിലും കൂറ്റൻ ലക്ഷ്യം മറികടക്കാനായില്ല. 35 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്നു സിക്സും സഹിതം 53 റൺസെടുത്ത് പുറത്തായി. ക്രുണാൽ പാണ്ഡ്യ(15 പന്തിൽ 32), ക്വന്റൺ ഡികോക്ക്(16 പന്തിൽ 27), കിറോൺ പൊള്ളാഡ്(13 പന്തിൽ 21) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല. ഡൽഹിക്ക് വേണ്ടി കാഗിസോ റബാഡും ഇഷാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, യുവതാരം ഋഷഭ്…
Read Moreലോകകപ്പ് ഫൈനലിസ്റ്റുകൾക്ക് തോൽവി; ക്രൊയേഷ്യയെ അട്ടിമറിച്ച് ഹംഗറി
വെയിൽസ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്കു ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ഹംഗറി നാലാം റാങ്കുകാരായ ക്രൊയേഷ്യയെ അട്ടിമറിച്ചു. ഒരു ഗോളിനു ലീഡ് ചെയ്തശേഷമാണ് ക്രൊയേഷ്യ തോൽവി വഴങ്ങിയത്. 13-ാം മിനിറ്റിൽ ആന്ദെ റെബിച്ചാണ് ക്രൊയേഷ്യക്കു ലീഡ് നൽകിയത്. എന്നാൽ ആദ്യ പകുതിയിൽ ആദം സലായിയും രണ്ടാം പകുതിയിൽ മേറ്റ് പട്കായിയും നേടിയ ഗോളുകളുടെ ബലത്തിൽ ഹംഗറി അട്ടിമറി വിജയം നേടുകയായിരുന്നു. ഇ ഗ്രൂപ്പിൽ ക്രൊയേഷ്യ, സ്ളോവാക്യ, ഹംഗറി, വെയിൽസ് ടീമുകൾക്കു മൂന്നു പോയിന്റ് വീതമാണുള്ളത്. ഇതിൽ വെയിൽസ് ഒരു മത്സരം കുറച്ചാണു കളിച്ചിട്ടുള്ളത്.
Read Moreഎഎഫ്സി അണ്ടര്‍-23 യോഗ്യത; ഇന്ത്യക്ക് തോല്‍വിത്തുടക്കം
താഷ്കെന്റ്: എഎഫ്സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഉസ്ബക്കിസ്ഥാന് എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി. കോബിലോവ്, ബോബിർ എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷംവരെ ഗോൾ വീഴാതെ കാക്കാൻ ഇന്ത്യക്കായി. എന്നാൽ 45-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഉസ്ബെക്കിസ്ഥാന് ഗോൾ അടി ആരംഭിച്ചു. കോബിലോവ് പെനാൽറ്റി നെറ്റിലാക്കി ഉസ്ബെക്കിസ്ഥാന് ലീഡ് നൽകി. 78, 85 മിനിറ്റുകളിൽ രണ്ടു ഗോൾ കൂടി ഇന്ത്യൻ വലയിൽ നിക്ഷേപിച്ച് ബോബിർ ഉസ്ബക്കിസ്ഥാന്റെ വിജയം ആധികാരികമാക്കി. ഇന്ത്യക്കായി മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും കെ.പി രാഹുലും ആദ്യ ഇലവനില്‍ ഇറങ്ങി. രണ്ടാം മത്സരത്തില്‍ ഇന്ത്യ താജിക്കിസ്താനെ നേരിടും. ഞായറാഴ്ച്ചയാണ് മത്സരം.
Read Moreദുരന്തമായി മെസിയുടെ തിരിച്ചുവരവ്; ദയനീയ പരാജയം ഏറ്റുവാങ്ങി അർജന്റീന
ബുവാനോസ് ഐറിസ്: അർജന്റീനിയൻ ജേഴ്സിയിലേക്കുള്ള ലയണൽ മെസിയുടെ തിരിച്ചുവരവ് മഹാദുരന്തമായി. ഒന്‍പതു മാസത്തിനുശേഷം മെസി അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ടീം വെനസ്വേലയോടു പരാജയപ്പെട്ടത്. കളിയുടെ ആറാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് താരം സലോമൻ റോണ്ടണിലൂടെ വെനസ്വേല മുന്നിലെത്തി. ആറു മിനിറ്റിനുശേഷം ജയ്സണ്‍ മുറില്ലോയിലൂടെ വെനസ്വേല ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ യോസഫ് മാർട്ടിനസിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും, 75-ാം മിനിറ്റിൽ ഒരു പെനാൽട്ടിയിലൂടെ വെനസ്വേല മൂന്നാം ഗോളും കണ്ടെത്തിയതോടെ അർജന്റീനയുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി. ലോകകപ്പിൽനിന്നു പുറത്തായതിനു ശേഷമുള്ള മെസിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റാണു ടീം ലോകകപ്പിൽനിന്നു പുറത്തായത്. അർജന്റീനയുടെ കഴിഞ്ഞ ആറു മത്സരങ്ങളും മെസി ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ, ചെൽസി താരം ഗൊണ്‍സാലോ ഹിഗ്വെയ്ൻ, ഇന്റർ മിലാന്റെ ഇക്കാർഡി എന്നിവരെ…
Read More2013ലേതു കരിയറിലെ കറുത്ത അധ്യായം: ധോണിയുടെ വെളിപ്പെടുത്തല്‍
ചെന്നൈ: നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ഐപിഎൽ പുതിയ സീസണിലിറങ്ങുന്ന ധോണി 2013 ലെ ഐപിഎല്‍ തന്റെ കരിയറിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്ന് വ്യക്തമാക്കി. റോര്‍ ഓഫ് ദി ലയണ്‍ എന്ന തന്നെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയിലാണ് ധോണി ഇക്കാര്യം പറഞ്ഞത്. 2013ലാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ടു സൂപ്പർ കിംഗ്സ് പ്രതിക്കൂട്ടിലാവുന്നത്. ഇതേ ത്തുടർന്ന് ടീമിനെ രണ്ടു വര്‍ഷത്തേക്കു ബിസിസിഐ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ധോണിയുള്‍പ്പെടെയുള്ള ചെന്നൈ ടീമിലെ മുഴുവന്‍ താരങ്ങളും പുതിയ ടീമുകളെ തേടിപ്പോകേണ്ടിവന്നു. കഴിഞ്ഞ സീസണില്‍ സസ്പെന്ഷന് കഴിഞ്ഞുള്ള ചെന്നൈ ടീമിന്റെ മടങ്ങിവരവ് അതിഗംഭീരമായിട്ടായിരുന്നു. കിരീടവിജയത്തോടെയാണ് ധോണിയും ടീമും മടങ്ങിവരവ് ആഘോഷിച്ചത്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് അന്നു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ശരിക്കും ഷോക്കായിരുന്നുവെന്നും ടീമിനെ രണ്ടു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തത് അന്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാതുവയ്ക്കുകയെന്നു പറയുന്നത് തനിക്ക്…
Read More