ഷന്താൾ ജ്യോതിക്കു ചരിത്ര കിരീടം

ആഗ്ര: സിബിഎസ്ഇ ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ (അണ്ടർ 19) തൊടുപുഴ മുട്ടം ഷന്താൾ ജ്യോതിക്ക് ചരിത്ര കിരീടം. ഫൈനലിൽ ആഗ്ര മിൽട്ടണ്‍ സ്കൂളിനെ 77-60നാണ് ഷന്താൾ ജ്യോതി കീഴടക്കിയത്. കിരീടം സ്വന്തമാക്കുന്ന ആദ്യ കേരള സ്കൂൾ എന്ന ചരിത്ര നേട്ടം ഇതോടെ ഷന്താൾ ജ്യോതി സ്വന്തമാക്കി. ഫൈനലിൽ ഷന്താൾ ജ്യോതിക്കായി ഡൊമിനിക് ഡി. സാവിയോ 28ഉം ടോം ജോസ് 17ഉം ടോണി ബെന്നി, ജോർഡി എന്നിവർ 13 വീതവും പോയിന്‍റ് സ്വന്തമാക്കി. ചണ്ഡിഗഡ് ഗുരു ഗോബിന്ദ് സ്കൂളിനെയാണ് ഷന്താൾ ജ്യോതിയുടെ ചുണക്കുട്ടികൾ സെമിയിൽ പരാജയപ്പെടുത്തിയത്. 73-62നായിരുന്നു ഷന്താൾ ജ്യോതിയുടെ വിജയം. ക്വാർട്ടറിൽ ബംഗളൂരു ശ്രീ കുമരൻ സ്കൂളിനെ കീഴടക്കിയായിരുന്നു സെമിയിൽ എത്തിയത്.

Read More

സച്ചിനൊപ്പം കോഹ്‌ലി

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വീണ്ടും റിക്കാർഡ് ബുക്കിൽ ഇടംനേടി. ഓസ്ട്രേലിയക്കെതിരെ ആവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളിൽ സച്ചിൻ തെണ്ടുൽക്കറുടെ റിക്കാഡിനൊപ്പമെത്തി കോഹ്‌ലി. ഓസീസിനെതിരേ അവരുടെ മണ്ണിൽ കോഹ്‌ലി നേടുന്ന ആറാം സെഞ്ചുറിയായിരുന്നു പെർത്തിലേത്. 20 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ഓസീസ് മണ്ണിൽ ആറു സെഞ്ചുറികൾ നേടിയത്. അഞ്ചു സെഞ്ചുറികൾ നേടിയ സുനിൽ ഗാവസ്ക്കറിനെ പിന്തള്ളാനും കോഹ്‌ലിക്കു സാധിച്ചു. ഓസീസ് മണ്ണിൽ ഏറ്റവും വേഗത്തിൽ 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് ആദ്യ ടെസ്റ്റിനിടെ കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

Read More

സുവർണ സിന്ധു

സുവർണ സിന്ധുഗുവാങ്ഷു: വിമർശകർക്ക് ഇനി നാവടക്കാം. കാരണം അവർക്കുള്ള ചുട്ട മറുപടിയായി ഇന്ത്യയുടെ വനിതാ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ് സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ ജയിക്കാൻ കഴിയില്ലെന്ന വിമർശനവും പഴിയുംകേട്ട് കഴിഞ്ഞ പതിന്നാല് മാസങ്ങൾ തള്ളിനീക്കിയ സിന്ധുവിന്‍റെ മറുപടി ചരിത്രംകുറിച്ചായിരുന്നു എന്നതും ശ്രദ്ധേയം. ബിഡബ്ല്യുഎഫ് കിരീടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സിന്ധു സ്വന്തമാക്കി. ഫൈനലിൽ ജാപ്പനീസ് താരം നവോമി ഒസാക്കയെ 21-19, 21-17നു കീഴടക്കിയായിരുന്നു സിന്ധുവിന്‍റെ സുവർണ നേട്ടം. ഇരുപത്തെട്ടുകാരിയായ താരത്തിന്‍റെ കരിയറിലെ 11-ാം സിംഗിൾസ് കിരീടമാണിത്. തിരിച്ചുവരവും ഒസാക്കയെ കീഴടക്കി 2017 കൊറിയൻ ഓപ്പണിൽ ഒസാക്കയെ കീഴടക്കിയാണ് സിന്ധു കരിയറിലെ അവസാന കിരീടം സ്വന്തമാക്കിയത്. തുടർന്ന് ഹോങ്കോംഗ് ഓപ്പണ്‍ മുതൽ 2018 ഏഷ്യൻ ഗെയിംസ് വരെയായി ഏഴ് ഫൈനലുകളിൽ ഇന്ത്യൻ താരം പരാജയപ്പെട്ടു. അതോടെ ഫൈനലിൽ…

Read More

വേൾഡ് ടൂർ ഫൈനൽസ്: സിന്ധു ഫൈനലിൽ

ഗുവാംഗ്ഷു: ബിഡബ്ല്യൂഎഫ് വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ തായ്ലൻഡിന്‍റെ മുൻ ലോക ചാന്പ്യൻ റാറ്റ്ച്നോക് ഇന്‍റനോണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു കലാശ പോരാട്ടത്തിന് അർഹത നേടിയത്. 54 മിനിറ്റുകൊണ്ട് സിന്ധു മത്സരം കൈയിലാക്കി. സ്കോർ: 21-16, 25-23. കഴിഞ്ഞ വർഷം വേൾഡ് ടൂർ ഫൈനൽസിൽ റണ്ണർ അപ്പായിരുന്നു സിന്ധു. ഫൈനലിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി. പ്രാഥമിക റൗണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിഫൈനലിന് യോഗ്യത നേടിയത്.

Read More

പെർത്ത് ടെസ്റ്റ്: രോഹിതും അശ്വിനും പുറത്ത്; പൃഥി ഷായ്ക്ക് അവസരമില്ല

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽനിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും മധ്യനിര ബാറ്റ്സ്മാൻ രോഹിത് ശർമയെയും ഒഴിവാക്കി. പരിക്കിനെ തുടർന്നാണ് ഇരുതാരങ്ങളും പുറത്താവുന്നത്. അശ്വിന്‍റെ വയറിനും രോഹിതിന്‍റെ പുറത്തുമാണ് പരിക്കേറ്റത്. ആദ്യ ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് രോഹിതിനു പരിക്കേറ്റതെന്നു ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതേസമയം, പരിക്കിൽനിന്നു മുക്തനാകാത്ത പൃഥി ഷായ്ക്ക് രണ്ടാം ടെസ്റ്റിലും അവസരം ലഭിക്കില്ല. ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരെയാണു പകരക്കാരായി 13 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് പെർത്തിൽ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരന്പരയിൽ ലീഡ് ചെയ്യുകയാണ്.

Read More

ഇതിഹാസമായ കുംബ്ലെയെ വില്ലനാക്കിയതിനു പിന്നിൽ കോഹ്ലി; വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ അനിൽ കുംബ്ലെയുടെ പുറത്താക്കലിൽ വഴിത്തിരിവ്. നായകൻ വിരാട് കോഹ്ലി കുംബ്ലെയെ പുറത്താക്കാൻ തുടർച്ചയായി പരിശ്രമിച്ചിരുന്നെന്നാണു വനിതാ ക്രിക്കറ്റ് ടീം അഡ്മിനിസ്ട്രേറ്റർ ഡയാന എഡുൽജിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി എഡുൽജി ബിസിസിഐക്കെഴുതിയ കത്ത് വാർത്താ ഏജൻസിയായ എഎഫ്പി പുറത്തുവിട്ടു. പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിരാട് കോഹ്ലി ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്ക് തുടർച്ചയായി എസ്എംഎസുകൾ അയച്ചിരുന്നെന്നു കത്തിൽ പറയുന്നു. എന്നാൽ ഇന്ത്യ ടീമിൽ വിഭാഗീയത ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ ബിസിസിഐ നിഷേധിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് കോഹ്ലിയുമായുള്ള ഉരസലിനെ തുടർന്ന് കുംബ്ലെ പരിശീലക സ്ഥാനം ഒഴിയുന്നത്. ഇതിഹാസമായ കുംബ്ലെയുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും അദ്ദേഹത്തെ ഒരു വില്ലനാക്കി ചിത്രീകരിച്ചെന്നും എഡുൽജിയുടെ കത്തിൽ ആരോപണമുണ്ട്. വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് രമേശ് പവാറിനെ നീക്കിയതുമായും വനിതാ ട്വന്‍റി 20 ലോകകപ്പ് സെമിഫൈനലിൽ ഏകദിന…

Read More

ദീപിക ഇനി അതാനുവിനു സ്വന്തം

റാഞ്ചി: ഇന്ത്യൻ കായിക ലോകത്ത് മറ്റൊരു വിവാഹത്തിനുകൂടി വേദിയൊരുങ്ങുന്നു. ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ് വാളും പി. കശ്യപും ഈ മാസം വിവാഹിതരാകാനിരിക്കേ അടുത്ത വിവാഹ വാർത്ത എത്തിയിരിക്കുന്നത് ഇന്ത്യൻ അന്പെയ്ത്ത് ടീമിൽനിന്ന്. ഇന്ത്യൻ അന്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും അടുത്ത വർഷം വിവാഹിതരാകും. ഇവരുടെ മോതിരംമാറൽ തിങ്കളാഴ്ച കഴിഞ്ഞു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായ അർജുൻ മുണ്ഡ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഒളിന്പിക് യോഗ്യതാ മത്സരങ്ങളുടെ തിരക്കുള്ളതിനാൽ അടുത്ത നവംബറിലേ വിവാഹം ഉണ്ടാകൂഎന്ന് മനസമ്മതത്തിനുശേഷം ഇരുവരും അറിയിച്ചു. ഇരുപത്തിനാലുകാരിയായ ദീപിക മുൻ ലോക ഒന്നാം നന്പർ താരവും കോമണ്‍വെൽത്ത് ഗെയിംസ് സ്വർണ ജേതാവുമാണ്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ദീപിക. ഇരുപത്താറുകാരനായ അതാനു ദാസ് നിലവിൽ ലോക 17-ാം നന്പറിലാണ്. ഇന്ത്യ ടീമിലെ സ്ഥിരസാന്നിധ്യമാണ്.

Read More

കോഹ്‌ലി ഒന്നിൽ, അശ്വിനും ബുംറയും മുന്നോട്ട്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റിംഗ് ഒന്നാം സ്ഥാനം നിലനിർത്തി. 15 പോയിന്‍റ് നഷ്ടപ്പെട്ടെങ്കിലും 920 പോയിന്‍റുമായി കോഹ്‌ലി ഒന്നിൽ തുടർന്നു. അഡ്‌ലെയ്ഡിലെ പ്രകടനം റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് ഗുണകരമായി. അഡ്‌ലെയ്ഡിൽ മാൻ ഓഫ് ദ മാച്ച് ആയ ചേതേശ്വർ പൂജാര നാലാം റാങ്കിലേക്ക് ഉയർന്നു. പേസർ ജസ്പ്രീത് ബുംറ കരിയറിലെ മികച്ച റാങ്കായ 33ൽ എത്തി. 913 പോയിന്‍റുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ ആണ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാമത്. ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെയും ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെയും പിന്തള്ളിയാണ് പൂജാര നാലാം സ്ഥാനത്ത് എത്തിയത്. അജിങ്ക്യ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി 18ൽ എത്തി. ബൗളിംഗിൽ ഒരു സ്ഥാനം മുന്നേറി ആർ. അശ്വിൻ ആറാം റാങ്കിലെത്തി. 786…

Read More

കായികതാരങ്ങൾക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്തും: കായിക മന്ത്രി

തിരുവനന്തപുരം: സർക്കാർ ജോലിയ്ക്ക് കായികതാരങ്ങൾക്ക് ഒരുശതമാനം സംവരണം ഏർപ്പെടുത്തുമെന്നു മന്ത്രി ഇ.പി. ജയരാജൻ. ഇതിന്‍റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11നും നടക്കും. സംസ്ഥാന സർക്കാർ കായിക നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്പോർട്സ് കൗണ്‍സിലിലേക്കും ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലെ നാമനിർദ്ദേശനടപടി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

പൂനയ്ക്കു ജയം; ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഏഴാം സ്ഥാനത്ത്

പൂന: ഐഎസ്എൽ ഫുട്ബോളിൽ പൂന സിറ്റി സ്വന്തം തട്ടകത്തിൽ ഗോവയെ കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. മാഴ്സെലീനോ (74ാം മിനിറ്റ്), മാർക്കോ സ്റ്റാൻകോവിച്ച് (90+4പെനൽറ്റി) എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ 11 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി പൂന ഏഴാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും ഗോവ ലീഗില്‍ നാലാംസ്ഥാനം നിലനിര്‍ത്തി. 10 മത്സരങ്ങളില്‍ പതിനേഴ് പോയന്‍റാണ് അവരുടെ സമ്പാദ്യം.

Read More