തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മിന്നും ഫോം തുടരുന്ന വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും (63*) ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് (33*) ഇന്ത്യയെ അനായാസം വിജയത്തിലേക്കു നയിച്ചത്. ഓപ്പണർ ശിഖർ ധവാൻ (6) മാത്രമാണ് പുറത്തായത്. രോഹിതും കോഹ്ലിയും പുറത്താകാതെ നിന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ്-104(31.5 /50 ov), ഇന്ത്യ-105/1 (14.5/50 ov). നേരത്തെ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 31.5 ഓവറിൽ 104 റണ്‍സ് മാത്രം നേടി കൂടാരം കയറി. ഓവർ മുതൽ കണ്ടത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ കിരോണ്‍ പവൽ വീണു. രണ്ടാം ഓവറിൽ വിൻഡീസിന്റെ പ്രതീക്ഷയായിരുന്ന ഷായി ഹോപ്പും…
Read MoreCategory: Sports
കാര്യവട്ടത്ത് വിൻഡീസിന് ബാറ്റിംഗ്
തിരുവനന്തപുരം: ഏകദിന പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴ മാറിനിൽക്കുന്നതിനാൽ മത്സരം പൂർണമായും നടക്കുമെന്നാണ് കരുതപ്പെടുന്നത്. രാവിലെ 10 മുതൽ കളിയാസ്വാദകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചു തുടങ്ങി. രണ്ടു മാറ്റങ്ങളുമായാണ് വിൻഡീസ് വിജയം അനിവാര്യമായ മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ഓൾറൗണ്ടർ ആഷ്ലി നഴ്സ്, ഓപ്പണർ ചന്ദർപോൾ ഹേംരാജ് എന്നിവരെ സന്ദർശകർ ഒഴിവാക്കി. സ്പിന്നർ ദേവേന്ദ്ര ബിഷുവും ഷെയ്ൻ തോമസും അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. അതേസമയം നാലാം മത്സരത്തിലെ വിജയ ടീമിൽ മാറ്റം വരുത്താതെയാണ് ടീം ഇന്ത്യ ഗ്രീൻഫീൽഡിലെ പോരാട്ടത്തിനിറങ്ങുന്നത്. ഏകദിന പരന്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ടോസ് ലഭിച്ച ഇന്ത്യൻ നായകന് പക്ഷേ, അനന്തപുരിയിൽ ആ ഭാഗ്യം ഒപ്പം നിന്നില്ല. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിംഗായിരുന്നു തെരഞ്ഞെടുക്കുക എന്നും രണ്ടാമത് ബൗൾ ചെയ്താൽ മഞ്ഞുവീഴ്ച പ്രശ്നമാകുമെന്നും കോഹ്ലി വിലയിരുത്തി. രണ്ടാം ബാറ്റിംഗിൽ…
Read Moreറയലിൽ സൊളാരിക്കു വിജയത്തുടക്കം; കോപ്പ ഡെൽറേയിൽ ഉജ്ജ്വലജയം
മാഡ്രിഡ്: ലോപെറ്റഗുയിക്കു പകരക്കാരനായി റയൽ മാഡ്രിഡിന്റെ ഇടക്കാല പരിശീലക സ്ഥാനം ഏറ്റെടുത്ത സാന്റിയാഗോ സൊളാരിക്കു വിജയത്തുടക്കം. കോപ്പ ഡെൽറേ മത്സരത്തിൽ മെലില്ലയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് റയൽ തകർത്തു. കരിം ബെൻസേമ, മാർകോ അസൻസിയോ, അൽവാരോ ഒഡ്രിയോസോള, ക്രിസ്റ്റോ ഗൊണ്‍സാലെസ് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. ഇതോടെ കോപ്പ ഡെൽറേ അവസാന പതിനാറിൽ റയൽ ഇടം ഉറപ്പിച്ചു. എൽക്ലാസിക്കോ പോരാട്ടത്തിൽ ബദ്ധവൈരികളായ ബാഴ്സലോണയോടു വൻ പരാജയം ഏറ്റുവാങ്ങിയതോടെയാണ് റയൽ ലോപെറ്റഗുയിയെ പുറത്താക്കിയത്. സൊളാരിക്കു പകരം ചുമതല നൽകിയെങ്കിലും ക്ലബ്ബ് സ്ഥിരം പരിശീലകനു വേണ്ടിയുള്ള തെരച്ചിലിലാണ്.
Read More10000 റണ്‍സ് നേട്ടത്തിന് ഒരു റണ്ണരികെ ധോണി; കണ്ണുനട്ട് കാര്യവട്ടം
ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി 10000 റണ്‍സ് എന്ന നേട്ടത്തിനരികെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. വെസ്റ്റ്ഇൻഡീസിനെതിരായ കാര്യവട്ടം ഏകദിനത്തിൽ കളിക്കാനിറങ്ങുന്ന ധോണിക്ക് ഒരു റണ്‍ കൂടി മാത്രമാണ് 10000 റണ്‍സ് പൂർത്തിയാക്കാൻ വേണ്ടത്. വ്യാഴാഴ്ച ഒരു റണ്‍ നേടാനായാൽ 10000 റണ്‍സ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് ഇന്ത്യൻ കളിക്കാരനും 13-മത് ലോകതാരവുമാകും മുപ്പത്തേഴുകാരനായ ധോണി. 50 ഓവർ ഫോർമാറ്റിൽ ധോണി ഇതേവരെ 10173 റണ്‍സ് അടിച്ചൂകൂട്ടിയിട്ടുണ്ടെങ്കിലും ഇതിൽ 174 റണ്‍സ് ഏഷ്യൻ ഇലവനുവേണ്ടിയാണു നേടിയത്. ഒരു റണ്‍ നേടാനായാൽ 10000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്ന നേട്ടം ധോണിയുടെ പേരിലാകും. 10000 ക്ലബ്ബിൽ ഇടംപിടിച്ചിട്ടുള്ള പാക്കിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖും ലോവർ മിഡിൽ ഓർഡറിൽ കളിച്ചിട്ടുണ്ടെങ്കിലും ഏകദിന കരിയറിലെ 62 തശതമാനം റണ്‍സും…
Read Moreലോപെടെഗി പുറത്ത്; സൊളാരി താത്കാലിക പരിശീലകൻ
മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോട് 5-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ പിന്നാലെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പരിശീലകന് ജൂലിയന്‍ ലോപെടെഗിയെ പുറത്താക്കി. പുതിയ സീസണില്‍ ടീമിന്റെ ചുമതലയേറ്റ ലോപെടെഗിക്ക് റയലിനെ വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാല് ജയം, രണ്ട് സമനില, മൂന്ന് തോല്‍വി. അവസാന നാല് കളിയില്‍നിന്ന് കിട്ടിയതാകട്ടെ ഒരു പോയിന്റും. യൂറോപ്യന്‍ തട്ടകത്തിലും പരുങ്ങലിലാണ് റയല്‍. ഈ സാഹചര്യത്തിലാണ് ബാഴ്സയോട് കനത്ത തോൽവി ഏറ്റുവാങ്ങുന്നത്. കോച്ചിനെ പുറത്താക്കുകയല്ലാതെ മറ്റൊരുവഴിയും റയലിനു മുന്നിലുണ്ടായിരുന്നില്ല. സാന്റിയാഗോ സൊളാരി താത്കാലിക കോച്ച് ലോപെടെഗിക്കു പകരം ടീമിന്റെ താത്കാലിക പരിശീലകനായി റിസർവ് ടീം പരിശീലകനായ സാന്റിയാഗോ സൊളാരിയെ നിയമിച്ചു. മുൻ അർജന്റൈൻ താരമായ സൊളാരി റയലിനായി 2000 മുതൽ 2005 വരെ കളിച്ചിരുന്നു. ലോപെടെഗിക്ക് പകരക്കാരനായി ചെല്‍സി മുന്‍ പരിശീലകന് അന്റോണിയോ കോന്റെയാണ് റയല്‍ മാഡ്രിഡില്‍ എത്തിക്കാനാണ് ശ്രമം. കോന്റെയുടെ…
Read Moreനാലാം സ്ഥാനം ഉറപ്പിച്ച് അമ്പാടി റായിഡു
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി അന്പാടി റായുഡു ഇന്ത്യയുടെ നാലാം നന്പർ സ്ഥാനം ഉറപ്പി ച്ചിരിക്കുകയാണ്. കളിയിലെ താരമായ രോഹിത് ശര്‍മ നാലാം നമ്പറില്‍ ഇറങ്ങിയ റായിഡുവിന്റെ പ്രകടനത്തില്‍ വലിയ പ്രശംസയാണ് നല്‍കിയിരിക്കുന്നത്. നാലാം ഏകദിനത്തിൽ രോഹിത്-റായിഡു സഖ്യം 211 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. നാലാം നമ്പറിന്റെ പ്രത്യേകതയെക്കുറിച്ച് ഇപ്പോഴോ ലോകകപ്പ് വരെയോ ആരും അന്വേഷിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അമ്പാടി നാലാം നമ്പറിലെ ഇന്ത്യയുടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പറഞ്ഞു. രോഹിതിനൊപ്പം തുടക്കത്തില്‍ സാവധാനം കളിച്ച റായിഡു പിന്നീടു വിന്‍ഡീസ് ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടി അനായാസം റണ്‍സ് സ്വന്തമാക്കിയ താരം ഏകദിനത്തിലെ മൂന്നാം സെഞ്ചുറി തികച്ചു. 2015 ലോകകപ്പിനുശേഷം ഇന്ത്യക്കായി ഒരു നാലാം നമ്പര്‍ താരം നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണ് റായുഡുവിന്റേത്. 2016ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ മനീഷ്…
Read Moreരാഹുൽ ജോഹ്റിക്കെതിരായ മീ ടു: ബിസിസിഐക്കു ഗാംഗുലിയുടെ കത്ത്
മുംബൈ: ബിസിസിഐ ചീഫ് എക്സിക്യുട്ടീവ് രാഹുൽ ജോഹ്റിക്കെതിരായ മീ ടു ആരോപണത്തിൽ ബിസിസിഐക്കു ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കത്ത്. ജോഹ്റിക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലുണ്ടായ ഭിന്നാഭിപ്രായങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയാണു ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവർക്കു ഗാംഗുലി കത്തെഴുതിയത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ വിനോദ് റായ് ജോഹ്റിയെ സ്ഥാനത്തുനിന്നു മാറ്റണമെന്ന നിലപാടാണു സ്വീകരിച്ചത്. എന്നാൽ മുൻ വനിതാ ക്രിക്കറ്റ് താരം ഡയാന എഡുൾജി ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചു. ജോഹ്റിക്കെതിരായ ആരോപണം അന്വേഷിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആരോപണത്തിൽ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി ജോഹ്റിയിൽനിന്നു വിശദീകരണം തേടുകയും ചെയ്തു. പേരു വെളിപ്പെടുത്താത്ത സ്ത്രീയാണ് ട്വിറ്ററിൽ ജോഹ്റിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ബിസിസിഐയിൽ പ്രവേശിക്കുന്നതിനു മുന്‍പ് നിഷെ സാറ്റലൈറ്റ് ചാനലിൽ ജോലി ചെയ്തിരുന്ന…
Read Moreക്രിക്കറ്റ് ആരവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ക്രിക്കറ്റ് ഏകദിന പോരാട്ടത്തിന്റെ ആരവം തിരുവനന്തപുരത്തേയ്ക്ക്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ആര്‍ക്കെന്നു നിര്‍ണയിക്കുന്ന അഞ്ചാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്ത് എത്തും. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മത്സരത്തിനായി ഇന്ന് ഉച്ചയ്ക്ക് 12.30 നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ടീമുകള്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് താമസ സ്ഥലമായ കോവളം ലീലാ ഹോട്ടലിലേക്ക് പോകും. നാളെ രാവിലെ ഒന്‍പതു മുതല്‍ 12 വരെ ടീമുകള്‍ കാര്യവട്ടത്ത് പ്രാക്ടീസ് നടത്തും.ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ മത്സരം കാണാനായി എത്തും. സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുന്‍കാലതാരങ്ങളും കാര്യവട്ടത്ത് മത്സരം കാണാനായി എത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരം കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പരമാവധി സീറ്റുകള്‍ ക്രമീകരിക്കുമെന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.…
Read Moreബ്ലാസ്റ്റേഴ്സിന് ആവേശ സമനില
ജംഷഡ്പുര്‍: രണ്ടു ഗോള്‍ പിന്നില്നില്ക്കെ രണ്ടു ഗോള്‍ തിരിച്ചടിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുര്‍ എഫ്സിക്കെതിരെ അവരുടെ തട്ടകത്തില്‍ ഉജ്വല സമനില സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു പിന്നില്നില്ക്കേ സ്ലാവിസ് സ്റ്റോയനോവിച്ച് പെനല്‍റ്റി നഷ്ടമാക്കിയതോടെ ഈ ദിവസം ബ്ലാസ്റ്റേഴ്സിന്റേതല്ലെന്നു തോന്നി. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി പൊരുതിയ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച സമനില സ്വന്തമാക്കി. ആദ്യപകുതിയില്‍ രണ്ടു ഗോളിനു പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ 15 മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സമനില പിടിച്ചെടുത്തത്. ജംഷഡ്പുരിനായി ടിം കാഹില്‍ (മൂന്ന്), മൈക്കിള്‍ സൂസൈരാജ് (31) എന്നിവര്‍ ലക്ഷ്യം കണ്ടു. സ്ലാവിസ് സ്റ്റോയനോവിച്ച് (71), സി.കെ. വിനീത് (85) എന്നിവരുടെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍. 11 ഗോളുകളുമായി വിനീത് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററായി. ഇയാന്‍ ഹ്യൂമിനൊപ്പം 10 ഗോളുമായി പങ്കിട്ടിരുന്ന റിക്കാര്‍ഡാണ് വിനീത് സ്വന്തമാക്കിയത്. 69-ാം മിനിറ്റില്‍ പകരക്കാരനായി…
Read Moreലോപെടെഗിയെ പുറത്താക്കും
മാഡ്രിഡ്: ലാലിഗയില്‍ നാലാം തോല്‍വിയും വഴങ്ങിയതോടെ റയല്‍ മാഡ്രിഡ് പരിശീലകന് ജൂലിയന്‍ ലോപെടെഗിയെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്സലോണയില്നിന്നേറ്റ 5-1ന്റെ നാണംകെട്ട തോല്‍വിയാണ് ലോപെടെഗിയുടെ സ്ഥാനം തെറിപ്പിക്കാന്‍ ഇടയാക്കിയത്. പകര മായി അന്റോണിയോ കോന്റെയെ എത്തിക്കാനാണ് റയൽ നോ ക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിക്ടോറി പ്ലാസനെ തോല്‍പ്പിച്ചുകൊണ്ട് റയല്‍ വിജയവഴിയിലെത്തിയെന്ന് സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ എല്‍ക്ലാസിക്കോയിലെ തോല്‍വി ലോപെടെഗിയുടെ സ്ഥാനചലനത്തിന് ആക്കം കൂട്ടി. എല്‍ക്ലാസിക്കോയില്‍ ജയിച്ചിരുന്നെങ്കില്‍ മുന്‍ സ്പാനിഷ് പരിശീലകന് താത്കാലികമായിട്ടെങ്കിലും സ്ഥാനം നിലനിര്‍ത്താമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് സൂചനകള്‍. കോന്റെ അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബദ്ധവൈരികളായ ബാഴ്സലോണയോട് സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതാണ് നടപടി പെട്ടെന്നാക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ ക്ലബ്ബിന് പ്രതീക്ഷിച്ച രീതിയില്‍ നേട്ടത്തിലെത്താന്‍ സാധിക്കാത്തതിനെ…
Read More