ഇനി ഐഎസ്എൽ പൂരം

കോല്‍ക്കത്ത: ഇന്ത്യക്ക് ഇനി ഫുട്‌ബോള്‍ ആഘോഷ രാവുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം പതിപ്പ് ഫുട്‌ബോള്‍ സീസണ് ഇന്നു തുടക്കമാകും. കോല്‍ക്കത്ത വിവേകാനന്ദ യുവ ഭാരതി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എടികെയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടും.

ഐഎസ്എല്‍ ചരിത്രത്തിലെതന്നെ ദൈര്‍ഘ്യമേറിയ ലീഗാണ് ഇത്തവണത്തേത്. ആറു മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ മൂന്നു ഇടവേളകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഫിഫയുടെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കും (ഒക്ടോബറിലും നവംബറിലും) ഒരണ്ണം ഇന്ത്യയുടെ 2019 എഎഫ്‌സി ഏഷ്യന്‍ കപ്പിന്‍റെ തയാറെടുപ്പിനുമായാണ്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനും എടികെയ്ക്കും മികവിലെത്താനായില്ല. എടികെയായിരുന്നു ഏറ്റവും മോശമായത്. പത്തു ടീമുകളുള്ളതില്‍ ഒമ്പതാമതായിട്ടാണ് ഫിനിഷ് ചെയ്തത്. മൂന്നു പരിശീലകരെയാണ് കഴിഞ്ഞ സീസണില്‍ എടികെ നിയോഗിച്ചത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പുര്‍ എഫ്‌സി ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള സ്റ്റീവ് കോപ്പലിനെയാണ് പരിശീലകനായി നിയോഗിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്‌സാണെങ്കില്‍ തുടക്കത്തില്‍ മോശമായിരുന്നു. ഇതേത്തുടര്‍ന്ന് പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീനെ പുറത്താക്കുകയും ചെയ്തു. ഇതിനു പകരം ഡേവിഡ് ജയിംസിനെ പരിശീലകനായി നിയോഗിച്ച് ലീഗ് പൂര്‍ത്തിയാക്കുകയായിരുന്നു. മുന്‍ മാര്‍ക്വീതാരത്തിനു കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വൈകിപ്പോയിരുന്നു. പ്ലേ ഓഫിലെത്താതെ പുറത്തായി. ആറാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍.

പത്ത് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനെതിരേയുള്ള വിജയക്കണക്കിൽ എടികെയ്ക്ക് 5-1ന്‍റെ വിജയ റിക്കാര്‍ഡാണുള്ളത്. ഈ ജയങ്ങളിൽ 2014, 2016 ഫൈനലുകളിലെ ജയവും ഉൾപ്പെടുന്നു.

കോപ്പലിന് ഐഎസ്എലില്‍ സ്ഥിരതയാര്‍ന്ന റിക്കാര്‍ഡാണുള്ളത്. 2016 കോപ്പലിന്‍റെ കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എടികെയോടു പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു. കഴിഞ്ഞ സീസണില്‍ അരങ്ങേറ്റക്കാരായ ജംഷഡ്പുര്‍ എഫ്‌സി നേരിയ വ്യത്യാസത്തിലാണ് പ്ലേ ഓഫിലെത്താതെ പോയത്.

വിദേശത്തെയും ഇന്ത്യയിലെയും മികച്ച താരങ്ങളുമായാണ് എടികെ ഇറങ്ങുന്നത്. ഏഴ് വിദേശകളിക്കാരില്‍ ആറു പേര്‍ ഐഎസ്എലില്‍ പരിചയസമ്പത്തുള്ളവരാണ്. സച്ചിന്‍ തെണ്ടുല്‍ക്കറെന്ന താര ഉടമ ഇല്ലാതെയുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ സീസണാണ്.

ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനു മികച്ച പ്രതിരോധനിരയാണുള്ളത്. ഇന്ത്യന്‍ താരങ്ങളായ സന്ദേശ് ജിങ്കന്‍, അനസ് എന്നിവരും ഈ പ്രതിരോധ ലൈനപ്പില്‍ ചേരും. മധ്യനിര ബ്ലാസ്റ്റേഴ്‌സിന് അത്ര മികച്ചതല്ല. മുന്നേറ്റനിരയില്‍ സി.കെ. വിനീത് ഇറങ്ങിയേക്കും. വിനീതിനൊപ്പം ഹലിചരണ്‍ നര്‍സറെ, സീമിന്‍ലെന്‍ ഡൗഗല്‍, സകീര്‍ മുണ്ടംപാറ എന്നിവരും ചേരുമ്പോള്‍ മുന്നേറ്റം ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts