ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്കു നേരെ ഗുജറാത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം. തിങ്കളാഴ്ച വൈകിട്ട് ജാംനഗറിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ജഡേജയുടെ ഭാര്യയെ സഞ്ജയ് അഹിർ എന്ന പോലീസുകാരൻ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് ജഡേജയുടെ ഭാര്യ റിവാബയുടെ കാർ സഞ്ജയ് ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിമുട്ടി. അപകടം നടന്ന ഉടൻതന്നെ കാറിനു പുറത്തിറങ്ങിയ റിവാബയെ കോണ്‍സ്റ്റബിളായ സഞ്ജയ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ റിവാബയ്ക്കു പരിക്കേറ്റു. അപകടം നടക്കുന്പോൾ അമ്മയും കുഞ്ഞും കാറിലുണ്ടായിരുന്നു. റിവാബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സഞ്ജയ്ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും സസ്പെൻഷനും സാധ്യതയുണ്ട്.
Read MoreCategory: Sports
യൂറോപ്പയിൽ അത്ലറ്റിക്കോ മുത്തം
ലിയോണ്‍: അന്റോണി ഗ്രീസ്മാന്റെ ഇരട്ടഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. ലിയോണിൽ നടന്ന ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്സെയെ തകർത്തു. മൂന്നാം തവണയാണ് അത്ലറ്റിക്കോ യൂറോപ്പ ലീഗ് ചാന്പ്യന്മാരാകുന്നത്. അത്ലറ്റിക്കോയ്ക്കൊപ്പം ഗ്രീസ്മാന്റെ ആദ്യത്തെ പ്രധാന കിരീടമാണ്. ലിയോണിന് 70 കിലോമീറ്റർ അകലെയുള്ള മാകോണിൽ ജനിച്ച ഗ്രീസ്മാൻ രണ്ടു പകുതികളിലുമായാണ് ഗോൾ നേടിയത്. 21, 49 മിനിറ്റുകളിലാണ് ഫ്രഞ്ച് സ്ട്രൈക്കർ ഗോൾ നേടിയത്. 89-ാം മിനിറ്റിൽ ഗാബിയിലൂടെ അത്ലറ്റിക്കോ വിജയം ഉറപ്പിച്ചു. പരിക്കിനെത്തുടർന്ന് മാഴ്സെ നായകനും ഫ്രാൻസ് ദേശീയ ടീമിൽ ഗ്രീസ്മാന്റെ സഹതാരവുമായ ദിമിത്രി പായെയെ ആദ്യപകുതിയിൽ തന്നെ പിൻവലിക്കേണ്ടിവന്നു.ചാന്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് 2014ലും 2016ലും പരാജയപ്പെട്ട ശേഷമാണ് അത്ലറ്റിക്കോ യൂറോപ്പിന്റെ രണ്ടാംനിര ക്ലബ് കിരീടം നേടുന്നത്. 2010ലും 2012ലും അത്ലറ്റിക്കോ യൂറോപ്പ നേടിയിരുന്നു.…
Read Moreറണ്ണൊഴുക്കി ബംഗളൂരു
ബംഗളൂരു: അടിയും തിരിച്ചടിയും ആവേശംനിറച്ച പോരാട്ടത്തിൽ ഹൈദരാ ബാദ് സണ്‍റൈസേഴ്സിനെതിരേ റോയൽ ചലഞ്ചേഴ്സിനു 14 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റണ്‍സ് നേടി. നാല് ഓവറിൽ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാൻ മാത്രമാണ് ഹൈദരാബാദിനായി മികച്ച രീതിയിൽ പന്തെറിഞ്ഞത്. ഹൈദ രാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 204ൽ ഒതുങ്ങി. എബി ഡിവില്യേഴ്സ് (34 പന്തിൽ 69 റണ്‍സ്), മൊയീൻ അലി (34 പന്തിൽ 65 റണ്‍സ്), ഗ്രാൻഡ്ഹോം (17 പന്തിൽ 40 റണ്‍സ്), സർഫ്രാസ് ഖാൻ (എട്ട് പന്തിൽ 22 നോട്ടൗട്ട്) എന്നിവരാണ് റോയൽ ചലഞ്ചേഴ്സിനായി മികച്ച ബാറ്റിംഗ് കെട്ടഴിച്ചത്. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (42 പന്തിൽ 81 റൺസ്), മനീഷ് പാണ്ഡ (38…
Read Moreഇറ്റാലിയൻ ഓപ്പൺ: വീനസ് പുറത്ത്
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അമേരിക്കയുടെ വീനസ് വില്യംസ് പ്രീക്വാർട്ടറിൽ പുറത്ത്. എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റിനോടാണ് വീനസ് നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടത്. 6-2, 7-6(7-3)നായിരുന്നു കോന്റാവിറ്റിന്റെ ജയം. ജർമനിയുടെ ആങ്കലിക്ക് കെർബർ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ ഗ്രീസിന്റെ മരിയ സക്കാരിയെ 6-1, 6-1നു കീഴടക്കിയാണ് കെർബർ അവസാന എട്ടിൽ എത്തിയത്. സ്പെയിനിന്റെ ഗാർബിനെ മുഗുരുസ രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. ഓസ്ട്രേലിയയുടെ ഡാരിയ ഗൗരിലോവയാണ് മുഗുരുസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 2-6, 6-7(6-8)നു കീഴടക്കിയത്. പുരുഷവിഭാഗത്തിൽ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്.
Read Moreയുവെയിൽ ഇനി ബഫണ് ഇല്ല
ടുറിൻ: ഇറ്റാലിയൻ ഇതാഹാസ ഗോൾ കീപ്പറായ ജിയാൻ ലൂയിജി ബഫണ് തന്റെ ഇഷ്ടക്ലബ്ബായ യുവന്റസ് വിടുന്നു. ഗോൾകീപ്പർമാരിലെ മാറഡോണയെന്നാണ് സഹതാരങ്ങൾ ബഫണെ വിശേഷിപ്പിക്കുന്നത്. നീണ്ട പതിനേഴു വർഷം യുവെയ്ക്കൊപ്പം കളിച്ച ബഫണ് ഇന്നലെയാണ് ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. ശനിയാഴ്ച നടക്കുന്ന ഇറ്റാലിയൻ ലീഗ് മത്സരം യുവെയ്ക്കൊപ്പമുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് നാല്പതുകാരനായ ബഫണ് പറഞ്ഞു. തുടർച്ചയായ ഏഴാം തവണ ഇറ്റാലിയൻ ലീഗ് കിരീടം ഉറപ്പാക്കിയ യുവന്റസിന്റെ അവസാന മത്സരം നാളെ വെറോണയ്ക്കെതിരേയാണ്. പാർമയുടെ മുൻ ഗോൾ കീപ്പറായ ബഫണിന്റെ 640-ാം സീരി എ മത്സരമാണത്. സീരി എയിൽ ഏറ്റവുമധികം മത്സരം കളിച്ചതിൽ രണ്ടാം സ്ഥാനത്താണ്. 647 മത്സരം കളിച്ച മാൽഡീനി മാത്രമാണ് ബഫണിനു മുന്നിലുള്ളത്. റഷ്യൻ ലോകകപ്പിലേക്ക് 27 ദിനങ്ങൾ മാത്രം ശേഷിക്കേയാണ് ഇറ്റലിയുടെ ഇതിഹാസ ഗോൾകീപ്പറായ ബഫണ് ക്ലബ് ജീവിതം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഫുട്ബോളിനോട്…
Read Moreഇംഗ്ലണ്ടിനു ഹാർട്ടില്ല; ട്രെന്റായി ട്രെന്റ്
ലണ്ടൻ: റഷ്യൻ ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ റൈറ്റ് ബാക് ആയ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തി പരിശീലകൻ സൗത്ത്ഗേറ്റ് അദ്ഭുതം കാണിച്ചു. എന്നാല്‍, ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട്, മധ്യനിര താരം ജാക് വില്‍ഷയര്‍ എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ സീസണുകളില്‍ ഇംഗ്ലണ്ടിന്റെ ജൂണിയര്‍ ടീമിലും ലിവര്‍പൂളിനുവേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പത്തൊമ്പതുകാരനായ അലക്സണ്ടര്‍ അര്‍ണോള്‍ഡിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ ലോകകപ്പിലും കഴിഞ്ഞ രണ്ടു യൂറോ കപ്പുകളിലും ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ഗോളി ഹാര്‍ട്ടായിരുന്നു. അഞ്ചു മാസം മുമ്പ് സൗത്ത്ഗേറ്റ് ഹര്ട്ടിനെ ഒന്നാം നമ്പര്‍ ഗോളിയാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് വായ്പ വ്യവസ്ഥയില്‍ വെസ്റ്റ് ഹാം യുണൈറ്റഡില്‍ തുടര്‍ന്ന മോശം ഫോമാണ് ഹാര്‍ട്ടിനു വിനയായത്. ജോര്‍ദന്‍ പിക്ഫോര്‍ഡ്, ജാക് ബട്ലാന്‍ഡ്, നിക് പോപ് എന്നിവരെയാണ് ഗോള്‍കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ്…
Read Moreമുന്പൻ ലാ റോഹ…
ഇരുപത്തിയെട്ട് ദിനങ്ങൾക്കപ്പുറം റഷ്യയിൽ ലോകകപ്പ് പന്തുരുളാനിരിക്കേ കിരീടസാധ്യതയിൽ ഏറ്റവും മുന്നിലുള്ളത് ലാ റോഹ (ചുവപ്പ്) എന്ന ഓമനപ്പേരുകാരായ സ്പെയിൻ. ലോകകപ്പ് ആരു നേടുമെന്ന ചോദ്യത്തിന് 81 ശതമാനം ആളുകളും നല്കിയ ഉത്തരം സ്പെയിൻ എന്നായിരുന്നു. ലോകഫുട്ബോളർ കിരീടം നേടിയവരോ കോടാനുകോടി വിലമതിക്കുന്ന സൂപ്പർ ഡ്യൂപ്പർ താരങ്ങളോ ഇല്ലാത്ത സ്പെയിനിനെ ഫുട്ബോൾ ലോകത്തുള്ളവർക്ക് അത്രയ്ക്കു വിശ്വാസമാണ്. ടിക്കി-ടാക്കയിലൂടെ 2010 ലോകകപ്പ് കിരീടം സ്വന്തമാക്കിയവരാണ് സ്പാനിഷുകാർ. അതുകൊണ്ടുതന്നെ ഇത്തവണയും കാളപ്പോരിന്റെ നാട്ടുകാരെ എഴുതിത്തള്ളുക അസാധ്യം. കിരീടം ആരുനേടുമെന്ന വോട്ടെടുപ്പിൽ സ്പെയിനിനു തൊട്ടുപിന്നിൽ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം, അർജന്റീന, ക്രൊയേഷ്യ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവ ആദ്യ പത്തിൽ ഉൾപ്പെട്ടു. 1970 ലോകകപ്പിലെ പെലെയുടെ ബ്രസീൽ സംഘത്തിന്റെ ആധുനിക വിഭാവനയാണ് സ്പെയിൻ ടീമെന്നാണ് ഫുട്ബോൾ നിരൂപകരുടെ വിലയിരുത്തൽ. 1954ലെ പുഷ്കാസിന്റെ ഹംഗേറിയൻ സംഘത്തോട് ഉപമിക്കുന്നവരും കുറവല്ല. 2008 യൂറോ കിരീടമണിഞ്ഞതോടെയാണ്…
Read Moreഅഭ്രപാളിയിലെ സോക്കർ വസന്തം…
മലപ്പുറം: ഓരോ ലോകകപ്പെത്തുമ്പോഴും ഫുട്ബോൾ ആരാധകർ സോക്കർ ചലച്ചിത്രങ്ങളെ നെഞ്ചിലേറ്റാറുണ്ട്. റഷ്യൻ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഫുട്ബോൾ പ്രമേയമായ ക്ലാസിക് സിനിമകളുടെ ചലച്ചിത്രോത്സവം ഒരുക്കാനുള്ള അണിയറയിലാണ് നമ്മുടെ നാട്ടിലെ ഫുട്ബോൾ ക്ലബ്ബുകളും ഫിലിം സൊസൈറ്റികളും. ഫുട്ബോളിന്റെ മെക്കയായ മലപ്പുറത്തെ കഥകളാണ് അടുത്തിടെ സിനിമാ പ്രേമികളുടെ ഉള്ളം നിറയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയ മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് ഫുട്ബോളിനെ സ്നേഹിക്കുന്നവരെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. മൊഹ്സിൻ പരാരിയുടെ കെഎൽ പത്ത്, വി.പി. സത്യന്റെ ജീവിതകഥ പറഞ്ഞ പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ, സക്കരിയ മുഹമ്മദ് അണിയിച്ചൊരുക്കിയ സുഡാനി ഫ്രം നൈജീരിയ എന്നിവ ഫുട്ബോൾ ചിത്രങ്ങൾ കേരളത്തിൽ പച്ചപിടിക്കില്ലെന്ന പേരുദോഷം മാറ്റിക്കൊടുത്തു. പൃഥ്വിരാജിന്റെ ബ്യൂട്ടിഫുൾ ഗെയിം, ഐ.എം.വിജയന്റെ ബയോപിക് സിനിമയായ നിവിൻ പോളി അഭിനയിക്കുന്ന ചിത്രം, ഒരു സംഘം യുവാക്കൾ അണിയിച്ചൊരുക്കുന്ന ക്യൂബൻകോളനി എന്നിവ പൂർത്തിയാവാനുള്ള ചിത്രങ്ങളാണ്. വൈവിധ്യമാർന്ന സംസ്കാരങ്ങൾ…
Read Moreമുംബൈക്ക് ആശ്വാസം
മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറച്ച ഐപിഎൽ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ മൂന്നു റണ്‍സ് ജയം. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്കും പഞ്ചാബിനും ജയം അനിവാര്യമായിരുന്നു. ജയിക്കാന്‍ 187 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 183ല്‍ അവസാനിച്ചു. ജയത്തോടെ മുംബൈ നാലാം സ്ഥാനത്തെത്തി. തുടർച്ചയായ അഞ്ചാം തോൽവിയോടെ പഞ്ചാബ് ആറാം സ്ഥാനത്തേക്കു പതിച്ചു. ഒരുഘട്ടം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ കിംഗ്സ് ഇലവന് പഞ്ചാബിന് കെ.എല്‍. രാഹുലിന്റെ (60 പന്തില്‍ 94) പുറത്താകലാണ് തിരിച്ചടിയായത്. അവസാന രണ്ട് ഓവറിലാണ് കളി മാറിമറിഞ്ഞത്. 19-ാം ഓവറിന്റെ മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായി. പഞ്ചാബിനുവേണ്ടി ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 46) മികച്ച പ്രകടനം നടത്തി. അക്ഷർ പട്ടേലും(10), മനോജ് തിവാരിയും (4) പുറത്താകാതെ നിന്നു. ബുംറ മൂന്നും മിച്ചല്‍…
Read Moreശശാങ്ക് മനോഹർ വീണ്ടും ഐസിസി ചെയർമാൻ
ന്യൂഡൽഹി: ബിസിസിഐ മുൻ അധ്യക്ഷൻ ശശാങ്ക് മനോഹർ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത്. 2016 ൽ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹർ രണ്ടു വർഷം കൂടി സ്ഥാനത്തു തുടരുമെന്ന് ഐസിസി വാർത്താ കുറിപ്പിൽ അറിയിച്ചു. രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ഐസിസി ഡയറക്ടേഴ്സിന്റെ പിന്തുണയ്ക്കു നന്ദിപറയുകയും ചെയ്തു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹർ പദവി രാജിവച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകും മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുകയായിരുന്നു. ഭരണകാലയളവില്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെയായിരുന്നു രാജി.
Read More