അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ്: വനിതകളിൽ എംജി

ഗുണ്ടൂര്‍: അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ കേരളത്തില്‍നിന്നുള്ള സര്‍വകലാശാലകളെ ബഹുദൂരം പിന്നിലാക്കി മംഗളൂരു യൂണിവേഴ്‌സിറ്റി കുതിക്കുന്നു. മീറ്റ് രണ്ടു ദിനം പിന്നിടുമ്പോള്‍ അവര്‍ 74 പോയിന്‍റുമായി മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് 37 പോയിന്‍റാണുള്ളത്. മൂന്നാം സ്ഥാനത്ത് 36 പോയിന്‍റുള്ള എംജി യൂണിവേഴ്‌സിറ്റിയാണ്. അതേസമയം, വനിതാ വിഭാഗത്തില്‍ എംജി യൂണിവേഴ്‌സിറ്റി 24 പോയിന്‍റോടെ ഒന്നാമതുണ്ട്. മംഗളൂരു യൂണിവേഴ്‌സിറ്റിയാണ് രണ്ടാമത്; 22 പോയിന്‍റ്. പുരുഷവിഭാഗത്തില്‍ 52 പോയിന്‍റോടെ മംഗളൂരു യൂണിവേഴ്‌സിറ്റി ബഹുദൂരം മുന്നിലാണ്. 24 പോയിന്‍റോടെ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയാണ് രണ്ടാമത്. 110 മീറ്റർ ഹർഡിൽസിൽ കാലിക്കട്ടിന്‍റെ മെയ്മോൻ പൗലോസ് മീറ്റ് റിക്കാർഡോടെ സ്വർണം നേടി. സമയം 14.19 സെക്കൻഡ്. തൃശൂർ സെന്‍റ് തോമസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് മെയ്മോൻ. എം.സി. വർഗീസിന്‍റെ കീഴിലാണ് മെയ്മോൻ പരിശീലനം നേടുന്നത്.ഈ ഇനത്തിൽ എംജി യൂണിവേഴ്സിറ്റിയുടെ സച്ചിൻ ബിനു (14.30) വെള്ളി…

Read More

ദുബായ് സൂപ്പര്‍ സീരിസ്: സിന്ധു സെമിയിൽ

ദുബായ്: റിയോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് ഇന്ത്യയുടെ പി.വി സിന്ധു ദുബായ് സൂപ്പര്‍ സീരിസ് സെമിയിൽ കടന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജപ്പാന്‍റെ സയാകോ സാറ്റോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു വിജയിച്ചത്. സ്കോർ: 21-12, 21-12. നേരത്തെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ടൂർ‌മെന്‍റിൽനിന്നും പുറത്തായിരുന്നു. ചൈനീസ് തായ്പേയുടെ ചോവു ടീൻ ചെന്നിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്‍റെ പരാജയം. സ്കോർ: 18-21, 18-21.

Read More

വിവാഹ വാര്‍ഷികത്തിൽ റിതികയ്ക്കു രോഹിതിന്‍റെ സമ്മാനം

മൊഹാലി: രോഹിതിന്‍റെ മൂന്നാം ഡബിൾ സെഞ്ചുറി വിവാഹ വാര്‍ഷികദിനത്തില്‍. ഇന്ത്യയുടെ താത്കാലിക നായകന്‍ രോഹിത് ശര്‍മയുടെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഏറെ വിമർശനങ്ങൾക്കു നടുവിലായിരുന്നു രോഹിത് ബാറ്റ് ചെയ്യാനിറങ്ങിയത്. അതുകൊണ്ടുതന്നെ ഭാര്യ റിതികയും അതി സമ്മർദത്തിലായിരുന്നു ഗാലറഇയിലിരുന്നത്. ഡബിൾ സെഞ്ചുറിയിലേക്കു കുതിച്ചപ്പോൾ‌ മെഹാലിയിലെ ഗാലറിയിലിരുന്നു ആനന്ദക്കണ്ണീര്‍ പൊഴിക്കുകയായിരുന്നു. ഡബിൾ തികച്ച ശേഷം ഫ്ളൈയിംഗ് കിസ് നൽകിയാണ് രോഹിത് തന്‍റെ സന്തോഷം റിതികയുമായി പങ്കുവച്ചത്. ഇരുവരും വിവാഹിതരായിട്ട് രണ്ട് വര്‍ഷമാവുന്ന ദിവസമായിരുന്നു ഇന്നലെ ഡബിള്‍ സെഞ്ചുറി നേടിയതിന്‍റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത്ത് തന്‍റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് റിതികയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഒരുപക്ഷേ, റിതികയ്ക്കു ലഭിച്ച ഏറ്റവും മികച്ച വിവാഹ സമ്മാനവും ഇതുതന്നെയാകും.

Read More

ലോക ചെസ് ഒളിമ്പ്യാഡ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ മലയാളി

അഹമ്മദാബാദ്: ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിലെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഡെപ്യൂട്ടി ആര്‍ബിറ്റര്‍ ആയി ,ചെസ് അസോസിയേഷന്‍ കേരളയുടെ ജിസ്‌മോനും. ആദ്യമായാണ് ചെസ് അസോസിയേഷന്‍ കേരളയിൽനിന്ന് ഒരാള്‍ക്ക് ഈ അവസരം കിട്ടുന്നത്. അഞ്ചു വർഷം മുമ്പ് ലോക ചെസ് ഫെഡറേഷനിൽ നിന്നും ഫിഡെ ആര്‍ബിറ്റര്‍ ടൈറ്റില്‍ നേടുമ്പോള്‍ ഈ പദവിനേടുന്ന ആദ്യ ചെസ് അസോസിയേഷന്‍ കേരളം അംഗം ജിസ്‌മോന്‍ ആയിരുന്നു. പിന്നീട് കേരളത്തിന്‍റെ അകത്തും പുറത്തും ആയി ഒട്ടനവധി അന്താരാഷട്ര മത്സരങ്ങള്‍ ജിസ്‌മോന്‍ നിയന്ത്രിച്ചു. ലോക ചെസ് ഫെഡറേഷന്‍ കഴിഞ്ഞ മാസമാണ് ജിസ്‌മോന് ഫിഡെ ആര്‍ബിറ്റര്‍ സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Read More

അന്തർസർവകലാശാലാ അത്‌ലറ്റിക്സ്: എംജി കുതിക്കുന്നു

ഗുണ്ടൂർ: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് രണ്ടാം ദിനം പിന്നിട്ടപ്പോള്‍ മംഗളൂരു യൂണിവേഴ്‌സിറ്റി 31 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത്. 24 പോയിന്‍റുമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 19 പോയിന്‍റുള്ള പഞ്ചാബ് യൂണിവേഴ്‌സിറ്റിയാണ് മൂന്നാമത്. കാലിക്കട്ട് യൂണിവേഴ്‌സിറ്റി 11 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുണ്ട്. പുരുഷവിഭാഗത്തില്‍ 20 പോയിന്‍റുമായി മംഗളൂരു യൂണിവേഴ്‌സിറ്റി ഒന്നാമതും 16 പോയിന്‍റുള്ള പഞ്ചാബ് യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്തും. വനിതാ വിഭാഗത്തില്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയാണ് 20 പോയിന്‍റുമായി ഒന്നാമത്. 11 പോയിന്‍റുമായി മംഗളൂരു യൂണിവേഴ്‌സിറ്റി രണ്ടാമതും 8 പോയിന്‍റുള്ള കാലിക്കട്ട് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തും. കേരളത്തിൽനിന്നുള്ള യൂണിവേഴ്സി റ്റികൾക്ക് ഇന്നലെ രണ്ടു സ്വർണമാണു ലഭിച്ചത്. മീറ്റിലെ വേഗമേറിയ താരങ്ങളായി മംഗളൂരു യൂണിവേഴ്‌സിറ്റിയിലെ വി.കെ. എലക്യ ദാസനെയും ഗുജര്‍ ചൈത്രാലി കാളിദാസിനെയും തെരഞ്ഞെടുത്തു. പുരുഷവിഭാഗത്തില്‍ എലക്യ ദാസന്‍ പുതിയ മീറ്റ് റിക്കാര്‍ഡ് (10.49) സ്ഥാപിച്ചു.…

Read More

രോഹിത് ശർമയ്ക്ക് മൂന്നാം ഏകദിന ഡബിൾ

മൊഹാലി: രോഹിത് ശർമയ്ക്ക് ഏകദിനത്തിൽ മൂന്നാം ഡബിൾ സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ചരിത്ര നേട്ടം കുറിച്ചത്. ഏകദിന ചരിത്രത്തിൽ മൂന്ന് ഡബിൾ സെഞ്ചുറി നേടുന്ന ഏക താരമാണ് രോഹിത്. 153 പന്തിൽ 208 റൺസോടെ രോഹിത് പുറത്താകാതെ നിന്നു. 13 ഫോറും 12 സിക്സും അടങ്ങിയതായിരുന്നു ഇന്ത്യൻ നായകൻ ഇന്നിംഗ്സ്.

Read More

11,000 റണ്‍സ്, 20 സെഞ്ചുറി; കുട്ടിക്രിക്കറ്റിൽ അജയ്യനായി ക്രിസ് ഗെയിൽ

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്‍റെ താണ്ഡവം. ധാക്ക ഡൈനാമിറ്റ്സിനെതിരായ ലീഗ് ഫൈനലിൽ റെക്കോഡ് സെഞ്ചുറിയാണ് ഗെയിൽ അടിച്ചുകൂട്ടിയത്. രംഗ്പുർ റൈഡേഴ്സിനായി 69 പന്തിൽനിന്നു 146 റണ്‍സ് അടിച്ചുകൂട്ടിയ ഗെയിൽ 18 സിക്സറുകൾ പറത്തി. ഗെയിലിന്‍റെ മികവിൽ ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റണ്‍സാണെടുത്തത്. ബ്രണ്ടൻ മക്കല്ലത്തിനൊപ്പം രണ്ടാം വിക്കറ്റിൽ 201 റണ്‍സ് ഗെയിൽ കൂട്ടിച്ചേർത്തു. ഒരു ട്വന്‍റി 20 ലീഗ് ഫൈനലിൽ ഇത് റിക്കാർഡാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ധാക്കയെ 149/9 എന്ന സ്കോറിൽ എറിഞ്ഞൊതുക്കി 57 റണ്‍സിന്‍റെ വിജയം നേടാനും രംഗ്പുർ റൈഡേഴ്സിനായി. നേരത്തെ ഖുൽനാ ടൈറ്റൻസിനെതിരെയും ഗെയിൽ ശതകം കണ്ടെത്തിയിരുന്നു. സെഞ്ചുറി നേട്ടത്തോടെ ട്വന്‍റി 20 ക്രിക്കറ്റിൽ 11,000 റണ്‍സ് എന്ന നാഴികക്കല്ലും ഗെയിൽ പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണു ഗെയിൽ. 309 മത്സരങ്ങളിൽനിന്ന്…

Read More

ദുബായ് ഓപ്പൺ: ആത്മവിശ്വാസത്തോടെ സിന്ധു

ദുബായ്: ഇന്നാരംഭിക്കുന്ന ദുബായ് സൂപ്പര്‍ സീരിസ് ടൈറ്റിലില്‍ കണ്ണും മനസുമുറപ്പിച്ച് ബാഡ്മിന്‍റണ്‍ സൂപ്പര്‍താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും. വിജയത്തോടെ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് താരങ്ങള്‍ അറിയിച്ചു. പത്തുലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ടോപ് എട്ടില്‍ വരുന്ന താരങ്ങള്‍ക്കാണ് ടൂര്‍ണമെന്‍റിലേക്ക് നേരിട്ടു പ്രവേശനം ലഭിക്കുന്നത്. റാങ്കിംഗില്‍ മൂന്നാമതുള്ള സിന്ധു ഒമ്പതാം റാങ്ക് താരം ഹൈ ബിംഗ് ജിയാവോയോടും നാലാം റാങ്കിലുള്ള ശ്രീകാന്ത് ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്‌സല്‍സെനിനോടും ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. ദുബായിലെ ഷെയ്ഖ് ഹംദാന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. വ്യക്തിപരമായി ഏറെ വിജയങ്ങള്‍ നേടിയ ഒരു വര്‍ഷത്തിനൊടുവിലാണ് ഇരുവരും ദുബായ് സൂപ്പര്‍ സീരിസിലേക്കെത്തുന്നത്. ഇന്ത്യന്‍ ഓപ്പണ്‍, കൊറിയന്‍ ഓപ്പണ്‍ എന്നിവയ്ക്കു പുറമേ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളിയും സിന്ധു സ്വന്തമാക്കി.‍ ശ്രീകാന്തിന് ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകൾ ലഭിച്ചു.

Read More

ഹൈവോള്‍ട്ടേജില്‍ വാട്‌സണ്‍ 53 പന്തില്‍ സെഞ്ചുറി

സിഡ്‌നി: ആരാ പറഞ്ഞേ വാട്‌സന്‍റെ ഫോം നഷ്ടമായെന്നും പ്രായം അദ്ദേഹത്തെ തളര്‍ത്തിയെന്നും. ആ വിമര്‍ശനം ആംഗീകരിക്കാന്‍ താന്‍ തയാറല്ലെന്ന് വാട്‌സൻ‍ ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. സിഡ്‌നി പ്രീമിയര്‍ ലീഗില്‍ ഷെയ്ന്‍ വാട്സൻ വെടിക്കെട്ട് പ്രകടനവുമായി ഇതാ. 53 പന്തില്‍ സെഞ്ചുറി നേടിയ വാട്സൻ‍ താന്‍ ഇപ്പോഴും മിന്നുന്ന ഫോമിലാണെന്നു തെളിയിച്ചിരിക്കുന്നു. 16 സിക്സുകളും ഒരു ഫോറും അടങ്ങിയതായിരുന്നു ഓസീസ് താരത്തിന്‍റെ തീപ്പൊരി ബാറ്റിംഗ് പ്രകടനം. മത്സരത്തില്‍ 114 റണ്‍സാണ് വാട്സൻ അടിച്ചെടുത്തത്. ബൗണ്ടറികളില്‍ നിന്ന് മാത്രം 100 റണ്‍സാണ് വാട്സന്‍ സ്വന്തമാക്കിയത്. മോസ്മാന്‍ ടീമിനെതിരെ സതര്‍ലന്‍ഡ് ടീമിനായാണ് വാട്സൻ കർപ്പൻ പ്രകടനം കാഴ്ചവച്ചത്. വാട്സന്‍റെ വെടിക്കെട്ട് പ്രകടനത്തോടെ 16ാം ഓവറില്‍ വിജയലക്ഷ്യം മറികടക്കാനും സതര്‍ലന്‍ഡിനായി. വാട്‌സന്‍റെ ഈ പ്രകടനത്തോടെ സതര്‍ലന്‍ഡ് ടീം കിംഗ്സ് ഗ്രോവ് സ്പോര്‍ട്സ് ടി20 കപ്പിന്‍റെ ഫൈനലിലേക്കും യോഗ്യത നേടി. ഈ വര്‍ഷത്തെ ബിഗ് ബാഷ്…

Read More

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്കു വേദിയൊരുക്കും

ന്യൂഡൽഹി: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. തിങ്കളാഴ്ച ചേർന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ ഇന്ത്യ ലോകകപ്പിനു വേദിയായിരുന്നെങ്കിലും അത് മറ്റു രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു. മറ്റ് രാജ്യങ്ങളുടെ 2021 ചാന്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാകുമെന്നു ബിസിസിഐ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ ആദ്യ ടെസ്റ്റിനും ഇന്ത്യ ആതിഥ്യമരുളും. 2019-20 കാലയളവിലാണ് മത്സരം നടക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി ലഭിച്ചത്. ടെസ്റ്റ് പദവിയുള്ള പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും അംഗങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ അഫ്ഗാനിസ്ഥാനെയും അയർലൻഡിനെയും അംഗീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍റെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയക്കെതിരേ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രപ്രാധാന്യമർഹിക്കുന്നതിനാൽ നമ്മൾ വേദിയൊരുക്കുകയാണെന്ന് ബിസിസിഐ ആക്ട്ിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.

Read More