ന്യൂഡൽഹി: ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യക്കു വിജയം. കരുത്തരായ മലേഷ്യയെ രണ്ടിനെതിരേ ആറു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഗുർജന്ത് സിംഗാണ് കളിയിലെ താരം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ അകാശ്ദീപിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. രണ്ടാം ക്വാർട്ടറിന്റെ നാലാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ ഹർമൻപ്രീത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 24-ാം മിനിറ്റിൽ എസ്.കെ.ഉത്തപ്പ വീണ്ടും മലേഷ്യൻ വല കുലുക്കി. 33-ാം മിനിറ്റിൽ ഗുർജന്ത് സിംഗും 40-ാം മിനിറ്റിൽ എസ്.വി.സുനിലും മലേഷ്യൻ നെറ്റിൽ പന്തെത്തിച്ചു. ഇതോടെ ഇന്ത്യയുടെ ആകെ ഗോൾനേട്ടം അഞ്ചായി. 50-ാം മിനിറ്റിലും 59-ാം മിനിറ്റിലും മലേഷ്യ ഗോൾ മടക്കിയെങ്കിലും പ്രതീക്ഷകൾ അകന്നുനിന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സർദാർ സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ മലേഷ്യയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും…
Read MoreCategory: Sports
ഡെൻമാർക്ക് ഓപ്പണ്‍: എച്ച്.എസ്. പ്രണോയ് ക്വാർട്ടറിൽ
കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പണ്‍ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടറിൽ. മുൻ ലോക ഒന്നാം നന്പർ മലേഷ്യയുടെ ലീ ചോംഗ് വീയെ 21-17, 11-21, 21-19 എന്ന സ്കോറിന് അട്ടിമറിച്ചാണ് പ്രണോയ് ക്വാർട്ടറിൽ കടന്നത്. അതേസമയം, പി.വി. സിന്ധു ആദ്യ റൗണ്ടിൽതന്നെ പുറത്തായി. നേരിട്ടുള്ള ഗെയിമുകൾക്ക് ചൈനയുടെ ചെൻ യൂഫിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-17, 23-21 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. കൊറിയ ഓപ്പണ്‍ നേടിയശേഷം രണ്ടാം തവണയാണ് സിന്ധു തുടക്കത്തിൽതന്നെ പുറത്താകുന്നത്. മറ്റൊരു ഇന്ത്യൻ താരം സൈന നെഹ്വാൾ രണ്ടാം റണ്ടിൽ ഇടംപിടിച്ചിട്ടുണ്ട്. സ്പെയിനിന്റെ ഒളിന്പിക് മെഡൽ ജേതാവ് കരോളിന മാരിനെ തകർത്താണ് സൈന രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്.
Read Moreഏകദിന പരമ്പര: ആസ്റ്റ്ലിക്കു പകരം ഇഷ് സോദി
മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽനിന്നും പരിക്കേറ്റ റ്റോഡ് ആസ്റ്റ്ലിയെ ഒഴിവാക്കി. ആസ്റ്റ്ലിക്കു പകരം ഇഷ് സോദിയെ ടീമിൽ ഉൾപ്പെടുത്തി. ചൊവ്വാഴ്ച ബോർഡ് പ്രസിഡന്റൻസ് ഇലവനുമായി നടന്ന ആദ്യ വാം അപ് മത്സരത്തിലാണ് ആസ്റ്റ്ലിക്കു പരിക്കേറ്റത്. മത്സരത്തിൽ മൂന്നു പന്തുകൾ മാത്രമാണ് ആസ്റ്റ്ലി എറിഞ്ഞത്. മൂന്നു ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ ട്വന്റി-20 സ്ക്വാഡിൽ സോദിയെ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ വംശജനായ സോദി ലുധിയാനയിലാണ് ജനിച്ചത്. ന്യൂസിലൻഡിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.
Read Moreഡെൻമാർക്ക് ഓപ്പണ്‍: സിന്ധു പുറത്ത്
ഒഡെൻസ്: ഡെൻമാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ ലോക പത്താം നന്പർ താരം ചെൻ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്കോർ: 17-21, 21-23. കഴിഞ്ഞ മാസം ജപ്പാൻ ഓപ്പണിൽ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു.
Read Moreകളിക്കുന്ന കോഹ്ലിയേക്കാൻ പ്രതിഫലം പരിശീലിപ്പിക്കുന്ന ശാസ്ത്രിക്ക്
മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് പരിശീലകൻ എന്ന നേട്ടം ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ പുതിയ കണക്കുകൾ പ്രകാരം 11.7 ലക്ഷം ഡോളറാ(10 കോടി രൂപ)ണ് ശാസ്ത്രിയുടെ വാർഷിക വരുമാനം. ഡാരൻ ലേമാൻ, ട്രെവർ ബെയ്ലിസ് എന്നിവരാണ് ശാസ്ത്രിക്കു പിന്നിലുള്ളവർ. 55 ലക്ഷം ഡോളർ, 52 ലക്ഷം ഡോളർ എന്നിങ്ങനെയാണ് ഇവർ യഥാക്രമം പ്രതിഫലം വാങ്ങുന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്റ്റീവൻ സ്മിത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. 14 ലക്ഷം ഡോളറിലധികമാണ് സ്മിത്ത് ഒരു വർഷം നേടുന്നത്. സിംബാബ്വെ ക്യാപ്റ്റൻ ഗ്രേം ക്രീമർ ഡ്രോസിനു കിട്ടുന്ന തുകയുടെ 20 മടങ്ങാണ് സ്റ്റീവൻ സ്മിത്തിന് കിട്ടുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു വർഷം നേടുന്നത് 10 ലക്ഷം ഡോളറാണ്. എന്നാൽ ബിസിസിഐയിൽ നിന്നുള്ള…
Read Moreഏഷ്യാകപ്പ് ഹോക്കി: ഇന്ത്യക്ക് സമനില
ന്യൂഡൽഹി: ഏഷ്യാകപ്പ് ഹോക്കി സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ഇന്ത്യ സമനില വഴങ്ങിയത്. കളിയുടെ 41 ാം മിനിറ്റിൽ കൊറിയയാണ് ആദ്യം ലീഡ് എടുത്തത്. ലി ജുങ്ജുവായിരുന്നു കൊറിയൻ സ്കോറർ. അവസാന നിമിഷംവരെ ഒരു ഗോൾ ലീഡിൽ കടിച്ചുതൂങ്ങിയ കൊറിയക്ക് ഇന്ത്യ തിരിച്ചടി നൽകി. ഡിഫൻഡർ ഗുര്‍ജന്ത് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു.
Read Moreവീണ്ടും ഒത്തുകളി വിവാദം; പാക് ഓപ്പണർക്ക് അഞ്ചുവർഷം വിലക്ക്
ഇസ്ലാമാബാദ്: ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിനു വിലക്ക്. ഓപ്പണർ ഖാലിദ് ലത്തീഫിനാണു വിലക്കു ലഭിച്ചിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണു വിലക്ക്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലത്തീഫ് ഒത്തുകളി നടത്തിയതായി തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ഏർപ്പെടുത്തിയ വിലക്ക് ലാഹോർ ഹൈക്കോടതി ശരിവച്ചു. കൂടാതെ 10 ലക്ഷം രൂപ പിഴയും താരത്തിനു വിധിച്ചിട്ടുണ്ട്. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും ബാറ്റ്സ്മാനായ ലത്തീഫിന് വിലക്കുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരമായ ലത്തീഫ് പാകിസ്ഥാൻ ദേശീയ ടീമിനുവേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 20 ട്വന്റി മൽസരങ്ങളും കളിച്ചിട്ടുണ്ട്.
Read Moreആനന്ദ് ജോസഫ് എന്ന ഇടുക്കിക്കാരന് ചില്ലറക്കാരനല്ല
ചില്ലറക്കാരനല്ല ഈ മുണ്ടിയെരുമക്കാരന്. എറിഞ്ഞുവീഴ്ത്തിയത് ഹരിയാനയുടെ ആറു വിക്കറ്റുകള്‍. ആനന്ദ് ജോസഫ് എന്ന മുണ്ടിയെരുമക്കാരനാണ് സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനുവേണ്ടി 28 റണ്‍സ് മാത്രം വഴങ്ങി ഹരിയാനയുടെ ആറു വിക്കറ്റുകള്‍ പിഴുത് ദേശിയശ്രദ്ധ ആകര്‍ഷിച്ചത്. ചണ്ഡിഗഡില്‍ നടക്കുന്ന അണ്ടര്‍-23 സി.കെ. നായിഡു ടൂര്‍ണമെന്റില്‍ ആനന്ദ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം 40 ഓവറില്‍ വെറും 90 റണ്‍സിന് ഹരിയാനയെ കേരളം ചുരുട്ടികൂട്ടിയപ്പോള് താണ്ഡവത്തിന് നേതൃത്വം വഹിച്ചത് ആനന്ദിന്റെ തീപാറുന്ന ബോളുകളായിരുന്നു. 12 ഓവറുകളിലായി വെറും 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹരിയാനയുടെ ആറു വിക്കറ്റുകള്‍ ഈ ഹൈറേഞ്ചുകാരന് സ്വന്തം പോക്കറ്റിലാക്കിയത്. ആനന്ദിന്റെ ബോളുകള്‍ക്ക് മറുപടിയില്ലാത്ത അവസ്ഥയിലായിരുന്നു ഹരിയാന. ഫാസ്റ്റ് ബൗളറായ ആനന്ദിന്റെ പ്രകടനങ്ങളും ആക്ഷനും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയ ടീമിന്റെ വാതില്‍ ഉടന്‍തന്നെ ഈ പ്രതിഭയ്ക്കുമുന്പില് തുറക്കുമെന്നാണ് പ്രതീക്ഷ. 22 വയസുകാരനായ ആനന്ദ്…
Read Moreപൃഥ്വിയെ പ്രശംസിച്ച് കിവി താരം
സച്ചിന് രണ്ടാമന് എന്ന് ആരാധകരും കളിക്കാരും വാഴ്ത്തുന്ന പൃഥ്വി ഷായെ പ്രകീര്‍ത്തിച്ച് ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടും. ന്യൂസിലന്‍ഡിനെതിരായ പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി കളിച്ച പൃഥ്വി അര്‍ധസെഞ്ചുറി നേടിയിരുന്നു. മത്സരശേഷമാണ് ബോള്‍ട്ട് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഞാന്‍ കേട്ടു അവന് പതിനേഴുകാരനാണെന്ന്. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്ത് മനോഹരമായാണ് അവന് കളിക്കുന്നത്. പന്ത് മത്സരത്തിന്റെ തുടക്കത്തിലേ തന്നെ സ്വിംഗ് ചെയ്യാന്‍ തുടങ്ങിയിരുന്നു എന്നാല്‍ ഒരിക്കല്‍ പോലും അതവനെ കുഴപ്പത്തിലാക്കിയില്ല. അവന് മികച്ച ഭാവിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.ആദ്യ കാഴ്ച്ചയില്‍ തന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് അവനിലുണ്ട്- കിവി എക്സ്പ്രസ് പറയുന്നു.
Read Moreസി. കെ. നായിഡു ക്രിക്കറ്റ്: ആനന്ദ് ജോസഫിന് ആറു വിക്കറ്റ്
ചണ്ഡിഗഡ്: സി.കെ. നായിഡു ട്രോഫിക്കു വേണ്ടിയുള്ള അണ്ടര്‍ 23 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഹരിയാനയ്ക്കെതിരേ 33 റണ്‍സ് തോല്‍വി. രണ്ട് ഇന്നിംഗ്സുകളിലുമായി എട്ടു വിക്കറ്റ് നേടി മലയാളി ഫാസ്റ്റ് ബൗളര്‍ ആനന്ദ് ജോസഫ് തിളങ്ങിയെങ്കിലും കേരളത്തിനു വിജയിക്കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ ഹരിയാനയെ കേവലം 96 റണ്‍സിനു പുറത്താക്കിയപ്പോള്‍ ആറു വിക്കറ്റുകളാണ് ആനന്ദ് ജോസഫ് നേടിയത്. കേരളം ആദ്യ ഇന്നിംഗ്സിൽ 153 റണ്‍സ് നേടിയിരുന്നു. 57 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിനെതിരേ ഹരിയാന രണ്ടാം ഇന്നിംഗ്സില്‍ 172 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടു വിക്കറ്റുകള്‍ പിഴുതത് ആനന്ദ് ജോസഫായിരുന്നു. 116 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സിനു പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ 41 റണ്‍സ് നേടിയ വിഷ്ണു രാജ് മാത്രമാണ് കേരളത്തിനു വേണ്ടി തിളങ്ങിയത്.
Read More