കൊച്ചി: അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രഖ്യാപിച്ചു. ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണും ടീമിലിടം പിടിച്ചു. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകൻ. ശ്രീലങ്കയെ ലോക ചാന്പ്യൻമാരാക്കിയ പരിശീലകൻ ഡേവ് വാട്മോറിനെ കേരള ടീമിന്റെ ഉപദേശകനായി കെസിഎ നേരത്തെ നിയമിച്ചിരുന്നു. ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു സാംസണ്, രോഹൻ പ്രേം, അരുണ്‍ കാർത്തിക്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, സന്ദീപ് വാര്യർ, ബേസിൽ തന്പി, കെ.മോനിഷ്, എം.ഡി.നിധീഷ്, പി.രാഹുൽ, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.ട
Read MoreCategory: Sports
മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം
നൗകാന്പ്: സ്പാനീഷ് ലീഗിൽ ലയണൽ മെസിയുടെ മികവിൽ ബാഴ്സയ്ക്ക് തകർപ്പൻ ജയം. ഐബറിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ബാഴ്സയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലു ഗോളുകളാണ് മെസിയുടെ ബൂട്ടിൽനിന്നു പിറന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ ബാഴ്സ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയേക്കാൾ അഞ്ച് പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്. മെസിയെ കൂടാതെ ഡേവിഡ് സുവാരസും പൗലിന്യോയും ബാഴ്സയ്ക്കുവേണ്ടി ഒരോ ഗോളുകൾ വീതം നേടി. ഐബറിയുടെ ആശ്വാസഗോൾ എന്റിച്ചിന്റെ വകയായിരുന്നു.
Read Moreഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: നീനയ്ക്കു വെങ്കലം
കോട്ടയം: തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാ ബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ അത്ലറ്റിക്സ് ഇനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ആദ്യദിനം ഇന്ത്യക്കു ഒരു സ്വര്‍ണമുൾപ്പെടെ നാലു മെഡലുകള്‍ ലഭിച്ചപ്പോള്‍ അതിലൊന്ന് മലയാളി താരത്തിനാണ്. വനിതകളുടെ ലോംഗ് ജംപില്‍ വി.നീന വെങ്കലം നേടി. 6.04 മീറ്റര്‍ കണ്ടെത്തിയാണ് നീന വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തില്‍ കസാഖിസ്ഥാന്റെ ഓള്‍ഗ റിപ്പക്കോവ (6.43) സ്വര്‍ണവും വിയറ്റ്നാമിന്റെ ബുയി തി തുതാവോ (6.36) വെള്ളിയും നേടി. 25 ഇന്ത്യന്‍ അത്ലറ്റുകള് പങ്കെടുക്കുന്ന ഗെയിംസില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ തെജീന്ദര്പാല് സിംഗിലൂടെ ലഭിച്ചു. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 19.26 മീറ്റര്‍ കണ്ടെത്തിയ തജീന്ദര്‍ വെള്ളി നേടി. ഈയിനത്തില്‍ കസാഖിസ്ഥാന്റെ ഐവാന്‍ ഇവാനോവിനാണ് (19.60) സ്വര്‍ണം. അതേസമയം, ഈയിനത്തില്‍ മത്സരിച്ച ഓംപ്രകാശ് കര്ഹാനയ്ക്ക് അഞ്ചാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. വനിതകളുടെ പെന്റാത്തലണില്‍ പൂര്‍ണിമ ഹേംബ്രമാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്. 4062 പോയിന്റാണ് പൂര്‍ണിമ…
Read Moreശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയതിനെതിരേ ബിസിസിഐ അപ്പീൽ നൽകി
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. സ്വാഭാവിക നീതി ഉറപ്പാക്കിയും തെളിവുകൾ അടിസ്ഥാനമാക്കിയുമാണു വിലക്ക് ഏർപ്പെടുത്തിയതെന്നും ഇതു റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. ഐപിഎൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടർന്നു 2013 ഒക്ടോബർ പത്തിനാണു ശ്രീശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തി വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരേയുള്ള അപ്പീൽ ഹൈക്കോടതിക്ക് പരിഗണിക്കാനാവില്ലെന്നു സിഇഒ രാഹുൽ ജോഹ്റി നൽകിയ അപ്പീലിൽ പറയുന്നു. അച്ചടക്ക നടപടിയെടുക്കും മുൻപു ശ്രീശാന്തിനു പറയാനുള്ളത് സമിതി കേട്ടിരുന്നു. ശ്രീശാന്തിനെതിരേ ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കിയെന്ന കാരണത്താൽ അച്ചടക്ക നടപടി റദ്ദാക്കാനാവില്ല.
Read Moreകടയുടമകളുടെ ഹർജി വിധി പറയാനായി മാറ്റി
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനു വേണ്ടി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടമുറികൾ ഒരു മാസം അടച്ചിടണമെന്ന നിർദേശത്തിനെതിരേ കടയുടമകൾ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. എറണാകുളം ചങ്ങന്പുഴനഗർ സ്വദേശി വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 45 വ്യാപാരികൾ നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ചു ലോകകപ്പിനു വേണ്ടി ഒക്ടോബർ 25വരെ കടമുറികൾ അടച്ചിടാനാണു ജിസിഡിഎ (വിശാലകൊച്ചി വികസന അഥോറിറ്റി) കടയുടമകൾക്കു നോട്ടീസ് നൽകിയത്. ഇതു ചോദ്യംചെയ്താണു ഹർജി. സുരക്ഷയുടെ പേരിൽ ഒരു മാസത്തേക്ക് കടകൾ അടച്ചിടേണ്ടി വരുന്പോൾ ഇതിനുള്ള നഷ്ടപരിഹാരമായി നിശ്ചിതതുക വ്യാപാരികൾക്കു നൽകുന്ന കാര്യം പരിഗണിക്കണമെന്നു സിംഗിൾബെഞ്ച് വാക്കാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read Moreധോണിക്ക് അർധ സെഞ്ചുറിയിൽ സെഞ്ചുറി
ചെന്നൈ: കരിയറില്‍ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തം പേരിലെഴുതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം.എസ്.ധോണി. അര്ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണിയുടെ നേട്ടം. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഒന്നാം ഏകദിനത്തിലാണ് ധോണി നാഴികക്കല്ലു പിന്നിട്ടത്. മത്സരത്തില്‍ 79 റണ്‍സ് നേടി ധോണി പുറത്തായി. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളിലായി 100 അര്‍ധ ശതകം തികയ്ക്കുന്ന 14-ാമത് കളിക്കാരനും നാലാമത് ഇന്ത്യക്കാരനുമാണു ധോണി. ഏകദിനത്തില്‍ 66, ടെസ്റ്റില്‍ 33, ട്വന്റി 20യില്‍ ഒന്ന് എന്നിങ്ങനെയാണ് ധോണിയുടെ അര്‍ധശതക നേട്ടം. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ ശതകങ്ങളുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലാണ്. 164 അര്‍ധശതകങ്ങളാണ് സച്ചിന് അടിച്ചുകൂട്ടിയിട്ടുള്ളത്. ദ്രാവിഡ്(146), ഗാംഗുലി(107) എന്നിവരാണ് അര്‍ധശതകത്തില്‍ ശതകം തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
Read Moreടോപ്പിൽ 107 അത്ലറ്റുകൾ കൂടി
ന്യൂഡല്‍ഹി: കായിക മന്ത്രാലയത്തിന്റെ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടോപ്) സ്കീമില്‍ 107 അത്ലറ്റുകള്‍ക്കു കൂടി പ്രവേശനം ലഭിച്ചു. അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ ലക്ഷ്യമാക്കിയാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. 107ല്‍ നാലു താരങ്ങള്‍ മാത്രമാണ് 2020 ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ ആകെ 152 താരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവർക്ക് പരിശീലനാവശ്യങ്ങള്‍ക്കായി പ്രതിമാസം അന്‍പതിനായിരം രൂപ സ്റ്റൈപ്പെന്‍ഡായി നല്‍കുമെന്ന് കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോഡ് അറിയിച്ചു. സാനിയ മിര്‍സ, ബൊപ്പണ്ണ എന്നിവരടക്കം ഏഴു ടെന്നീസ് താരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലിയാന്‍ഡര്‍ പെയ്സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 107 താരങ്ങളില്‍ 19 പേര് പാരാ അത്ലറ്റുകളാണ്. ഖേല്‍രത്ന അവാര്‍ഡ് ജേതാവ് ദേവേന്ദ്ര ജജാരിയയും ഇതില്‍ ഉള്‍പ്പെടുന്നു. ദീപ മാലിക്, മാരിയപ്പന് തങ്കവേലു, വരുണ്‍ സിംഗ് ഭാട്ടി എന്നിവര്‍ ഏഷ്യന്‍ പാരാ ഗെയിംസിനായി പരിശീലനം നേടും. അഭിനവ് ബിന്ദ്ര നേതൃത്വം നല്കുന്ന…
Read Moreസിയൂളിൽ സിന്ധൂരക്കുറി
സിയൂളിൽ സിന്ധൂരക്കുറി സിയൂള്‍: ഇന്ത്യക്കു സിന്ധൂരക്കുറിതൊട്ട് പി.വി. സിന്ധു. ലോകചാമ്പ്യന്‍ഷിപ്പില്‍ തന്നെ പരാജയപ്പെടുത്തിയ താരത്തോടു മധുരപ്രതികാരം ചെയ്ത പി.വി. സിന്ധുവിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്. ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്ക്. ഒരു മണിക്കൂര്‍ 24 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ സിന്ധുവിന്റെ വിജയം 22-20, 11-21, 21-18 എന്ന സ്കോറിനായിരുന്നു. സിന്ധുവിന് ഇതു മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണ്. നേരത്തെ, ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസും സിന്ധു സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം 4-4 സമനിലയിലായി. ഒകുഹാരയുടെ 14 തുടര്‍വിജയങ്ങള്‍ക്ക് തടയിടാനും ഈ മത്സരത്തോടെ സിന്ധുവിനായി. കൊറിയ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു. 2015ല്‍ അജയ് ജയറാം ഫൈനലിലെത്തിയതാണ് ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഗ്ലാസ്ഗോവില്‍ വച്ചു നടന്ന ലോക…
Read Moreലോക അമ്പെയ്ത്തിനു മലയാളി ജഡ്ജ്
തൃശൂർ: ഈ മാസം 19 മുതൽ 24 വരെ ഫ്രാൻസിൽ നടക്കുന്ന ലോക അമ്പെയ്ത്ത് 3 ഡി ചാമ്പ്യൻഷിപ്പിന് ജഡ്ജായി പെരുമ്പാവൂർ സ്വദേശിയായ ഡോ. ജോറിസ് പൗലോസ് ഉമ്മച്ചേരിലിനെ നിയമിച്ചു. ഹോമിയോ ഡോക്ടറായ ഇദ്ദേഹം, കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്റെ സെക്രട്ടറിയും നാഷണൽ ആർച്ചറി അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയുമാണ്. നേരത്തേ അമ്പെയ്ത്തിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. 2015ൽ ചൈനയിലെ ഷാങ്ഹായിയിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിലും ഡോ. ജോറിസ് ജഡ്ജായിരുന്നു. ഇന്ത്യയിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ആറ് ജഡ്ജുമാരാണുള്ളത്. ഡോ. ജോറിസ് പൗലോസാണ് ഏക മലയാളി. ഫ്രാൻസിലെ ലോക ചാമ്പ്യൻഷിപ്പിൽ ജഡ്ജായി നിയമിതനായ ഏക ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
Read Moreഫിഫ അണ്ടർ 17 ലോകകപ്പ്: സ്റ്റേഡിയത്തിലെ സുരക്ഷ വിലയിരുത്തി
കൊച്ചി: അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് വേദിയായ ജവഹർലാൽ അന്താരാഷ് ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ല കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങൾ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കാണികൾക്കും വിഐപികൾക്കും മാധ്യമങ്ങൾക്കുമുള്ള വാഹനപാർക്കിംഗും പ്രവേശനവും സംബന്ധിച്ച കാര്യങ്ങളാണ് ഉന്നതതല യോഗത്തിൽ വിലയിരുത്തിയത്. അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കു മാത്രമായിരിക്കും സ്റ്റേഡിയത്തിൽ പ്രവേശനം. മത്സരം കാണാനുള്ള പ്രവേശനത്തിന് ആകെ 27,145 ടിക്കറ്റുകളാണുള്ളത്. ഇതു മുൻകൂറായി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റുതീർന്നിരിക്കുകയാണ്. വിവിധ വിഭാഗങ്ങളായി തിരിച്ചാണു ടിക്കറ്റുകളുടെ വിതരണം. ഓരോ വിഭാഗത്തിലുമുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനു ഫിഫയുടെ ഐഡി കാർഡ് നൽകും. ഇവ ഉപയോഗിച്ച് അതതു പ്രവേശന കൗണ്ടറിലൂടെ മാത്രമേ…
Read More