ന്യൂഡൽഹി: ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയ ത്തിന്റെ ശിപാർശ. ഇന്ത്യൻ ബാഡ്മിന്റണിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് സിന്ധുവിന് പുരസ്കാരം നൽകണമെന്നാണ് കായികമന്ത്രാലയം ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശിപാർശ ചെയ്തിരുന്നു.
Read MoreCategory: Sports
അക്സർ തിരിച്ചെത്തി; ജഡേജ പുറത്ത്
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇടംകയ്യൻ സ്പിന്നർ അക്സർ പട്ടേൽ തിരിച്ചെത്തിയപ്പോൾ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തായി. പരിശീലനത്തിനിടെ പരിക്കേറ്റതോടെ ആദ്യ മൂന്നു മൽസരങ്ങൾക്കുള്ള ടീമിൽ അക്സറിന് ഇടംപിടിക്കാനായിരുന്നില്ല. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. വ്യാഴാഴ്ച ബംഗളൂരുവിലാണ് നാലാം ഏകദിനം നടക്കുക. അവസാന ഏകദിനം ഒക്ടോബർ ഒന്നിന് നാഗപ്പൂരിൽ നടക്കും. ടീം: വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, എം.എസ് ധോണി, കെ.എൽ. രാഹുൽ, അജിങ്ക്യ രഹാനെ,അക്സര്‍ പട്ടേൽ, ഹാര്‍ദിക് പാണ്ഡ്യെ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭൂവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ.
Read Moreവോൺ വീണ്ടും “പോൺ’ വിവാദത്തിൽ
ലണ്ടൻ: ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻവോൺ വീണ്ടും വിവാദത്തിൽ. വോൺ തന്നെ ആക്രമിച്ചതായി ആരോപിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ നിശാക്ലബിലായിരുന്നു സംഭവം. പ്രമുഖ മോഡലും നടിയുമായ വലേരി ഫോക്സാണ് വോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വലേരി പോലീസിൽ പരാതി നൽകുകയും തന്റെ മുഖത്തേറ്റ പരിക്കിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വോൺ വലേരിയെ മർദിച്ചെന്നുമാണ് പരാതി. അടിയേറ്റ നടി മുഖമിടിച്ചു താഴെ വീണതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് നിശാക്ലബ്ബിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കരിയറിൽ 1000 വിക്കറ്റുകൾ നേടിയിട്ടുള്ള വോൺ ബ്രിട്ടീഷുകാരിയായ നഴ്സിന് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ 2000ൽ ടീമിന്റെ വൈസ് ക്യാപ്ടൻ സ്ഥാനം നഷ്ടമായിരുന്നു.
Read Moreഡബിൾസ് ജോഡിയായി നദാലും ഫെഡററും
പ്രാഗ്: ഇതിഹാസങ്ങൾ കളത്തിലൊന്നിച്ചപ്പോൾ വിജയത്തിനും കളംമാറ്റിച്ചവുട്ടാൻ കഴിഞ്ഞില്ല. ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റേഫേൽ നദാലും ഡബിൾസ് മത്സരങ്ങൾക്കായി ഒന്നിച്ചപ്പോൾ ആദ്യ മത്സരത്തിൽതന്നെ വിജയം സ്വന്തമാക്കി. പ്രാഗിലെ ലാവർ കപ്പിലാണ് ഇതിഹാസങ്ങൾ ഒന്നിച്ചത്. മൂന്നു ദിവസത്തെ ടൂർണമെന്റിൽ യൂറോപ്പിനു വേണ്ടിയാണ് സ്വിസ്-സ്പാനിഷ് ജോഡി റാക്കറ്റേന്തിയത്. ഉദ്ഘാടന മത്സരത്തിൽ അമേരിക്കൻ ജോഡിയായ സാം ക്വെറി- ജാക്ക് സോക്ക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു നദാൽ-ഫെഡറർ വിജയം. സ്കോർ: 6-4, 1-6, 10-5. ജയത്തോടെ ടീം യൂറോപ്പിന് 9-3 ന്റെ ലീഡായി.
Read Moreപകരം വീട്ടി ഒകുഹാര: ജപ്പാൻ ഓപ്പണ്‍ സീരീസിൽ സിന്ധു പുറത്ത്
ടോക്കിയോ: കൊറിയൻ ഓപ്പണ്‍ ബാഡ്മിന്റ്ണ്‍ സൂപ്പർ സീരിസിലെ തോൽവിക്കു സിന്ധുവിനോട് പകരം ചോദിച്ച് ഒകുഹാര. ജപ്പാൻ ഓപ്പണ്‍ സൂപ്പർ സീരീസ് രണ്ടാം റൗണ്ടിലാണ് ഇന്ത്യൻ താരം പി.വി. സിന്ധുവിനെ പോരുതാൻ പോലും അനുവദിക്കാതെ ജപ്പാൻ താരം നൊസോമി ഒകുഹാര കീഴ്പ്പെടുത്തിയത്. 21-18, 21-8 സ്കോറിനാണ് ഒകുഹാരയുടെ വിജയം. ഒൻപത് മത്സരങ്ങളിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലാണ് ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ സൂപ്പർ സീരീസിൽ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. ഇതിനു തൊട്ടുമുന്‍പ് നടന്ന ലോകചാന്പ്യൻഷിപ്പ് ഫൈനലിൽ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു. ജപ്പാന്റെ മിനാറ്റ്സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കു പരാജയപ്പെടുത്തിയാണ് ജപ്പാൻ സീരിസിൽ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്.
Read Moreബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: ബിസിസിഐയ്ക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ലോധാ കമ്മിറ്റി നിർദേശം നടപ്പാക്കത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കാലാതാമസമുണ്ടാകുന്നു. ഇതിന്റെ പരിണതഫലം വലുതായിരിക്കുമെന്നും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.
Read Moreഏകദിന റാങ്കിംഗ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്
കോല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരെ മിന്നും ജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കു പിന്നിൽ മൂന്നാമതായിരുന്ന ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ലങ്കൻ പരമ്പര തൂത്തുവാരിയ ഇന്ത്യ നാട്ടിലും വിജയം തുടർന്നതോടെയാണ് ഒന്നാം സ്ഥാനക്കാരായത്. ആദ്യ ഏകദനത്തിലും വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലാണ്.
Read Moreആവേശക്കടലാകാൻ കൊച്ചി; കപ്പ് നാളെ എത്തും
കൊച്ചി: ആശങ്കകളും പ്രതിസന്ധികളും ഒഴിഞ്ഞ കൊച്ചിയിൽ നാളെ മുതൽ കാൽപ്പന്തുകളിയുടെ ആവേശാരവങ്ങളുയരും. ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കിരീടമുയർത്തുന്ന യുവ രാജാക്കന്മാർക്കു നൽകാനുള്ള കപ്പ് നാളെ നഗരത്തിലെത്തും. ത്രിദിന പര്യടനത്തിനായി കൊച്ചിയിലെത്തിക്കുന്ന ട്രോഫിക്ക് ആവേശ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 10.45ന് ലോകകപ്പ് വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ അകന്പടിയോടെ കപ്പിനെ വരവേൽക്കും. കായിക മന്ത്രി എ.സി. മൊയ്തീൻ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. തുടർന്നു ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാകും ഈ ചടങ്ങിലേക്കു പ്രവേശനം. 11.30 മുതൽ മൂന്നു മണിക്കൂർ പൊതു ജനങ്ങൾക്കു ട്രോഫി കാണുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റേഡിയത്തിന്റെ ഒന്നാം നന്പർ ഗേറ്റിലൂടെയാണ് ഇതിനുള്ള പ്രവേശന സംവിധാനം ഒരുക്കിയിരിക്കുന്നത്. പര്യടനം അവസാനിക്കുന്ന 24വരെ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 23നു കലൂർ…
Read Moreധോണിക്ക് പത്മഭൂഷണ്‍ ശിപാർശ ചെയ്ത് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കു പത്മഭൂഷണ്‍ നൽകണമെന്ന് ശിപാർശ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി ബിസിസിഐയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശിപാർശ ചെയ്തത്. പത്മ പുരസ്കാരങ്ങൾക്കായി ധോണിയുടെ പേര് മാത്രമാണ് ഇത്തവണ ശിപാർശ ചെയ്തതെന്നും ബിസിസിഐ അറിയിച്ചു. രണ്ട് ലോകകപ്പുകൾ രാജ്യത്തിന് നേടി തരുന്നതിൽ ധോണി നിർണായക പങ്ക് വഹിച്ചു. ധോണി ഉടൻ 10,000 ക്ലബിൽ അംഗമാകുമെന്നും 90 ടെസ്റ്റുകൾ കളിച്ച അദ്ദേഹത്തിനെക്കാൾ മികവുള്ള മറ്റൊരു പേര് ശിപാർശ ചെയ്യാൻ ഇല്ലെന്നും ബിസിസിഐ അറിയിച്ചു. 302 ഏകദിനങ്ങളിൽനിന്നായി 9,737 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 90 ടെസ്റ്റുകളിൽനിന്ന് 4,876 റണ്‍സും 78 ട്വന്റി-20 മത്സരങ്ങളിൽ നിന്നു 1,212 റണ്‍സും ധോണി നേടി. സച്ചിൻ തെണ്ടുല്‍ക്കര്‍, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, ഡി.ബി. ഡിയോദാർ, സി.കെ.നായിഡു, ലാലാ അമർനാഥ് തുടങ്ങിയ…
Read Moreഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു. ചിത്രയ്ക്കു സ്വര്‍ണം
കോട്ടയം: ഇതാ നമ്മുടെ പി.യു. ചിത്ര. അവഗണനയോട് പടപൊരുതി ചിത്ര ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു. തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ അത്ലറ്റിക്സില് കേരളത്തിന്റെ പൊന്നോമനപുത്രി ചിത്രയ്ക്ക് 1500 മീറ്ററില്‍ സ്വര്‍ണം. കൃത്യമായ മുന്നൊരുക്കത്തോടെ അഷ്ഗാബാദിലെത്തിയ ചിത്രയുടെ ആത്മവിശ്വാസം അമ്പരപ്പിക്കുന്നതായിരുന്നു. തന്നെ ചവിട്ടിത്താഴ്ത്തിയവരുടെ കണ്ണുതുറക്കുന്നതിനുതകുന്ന പ്രകടനമാണ് ചിത്ര കാഴ്ചവച്ചത്. കിര്‍ഗിസ്ഥാന്റെ ഗുല്ഷനോയി സതാറോവയെ ബഹുദൂരം പിന്നിലാക്കിയാണ് ചിത്ര പൊന്നണിഞ്ഞത്. സമയം 4: 27.77. നാലു മിനിറ്റ് 17 സെക്കന്‍ഡില്‍ 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രയുടെ സമയം ഇവിടെ മെച്ചപ്പെടുത്താനായില്ലെങ്കിലും ഈ വിജയത്തിന് ഒരു മധുരപ്രതികാരത്തിന്റെ കഥ പറയുവാനുണ്ട്. ട്രാക്കില്‍ തന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ചവരോടുള്ള നിശബ്ദപ്രതികാരം. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നിട്ടും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്്ഷന്‍ കമ്മിറ്റി ചിത്രയ്ക്ക് അവസരം നല്‍കിയിരുന്നില്ല. ചിത്രയെ ഒഴിവാക്കി കൂടുതൽ ഒഫീഷ്യല്‍സിനെ കൊണ്ടുപോയത് വലിയ വിവാദത്തില്‍…
Read More