വനിതാ ക്രിക്കറ്റ് ലോകകപ്പ് കണ്ടത് 18 കോടി പേര്‍

ദുബായ്: വനിതാ ക്രിക്കറ്റിനും ആരാധകരുടെ എണ്ണം കൂടി. ലോകമെന്പാടുമുള്ള 18 കോടി ജനങ്ങള്‍ വനിത ലോകകപ്പ് കണ്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ മത്സരത്തിനായിരുന്നു കാണികള്‍ കൂടുതല്‍. ഇംഗ്ലണ്ടിലാണ് ലോകകപ്പ് ടൂര്‍ണമെന്‍റ് നടന്നത്. ഇന്ത്യയില്‍ ആകെ 15.6 കോടി പേര്‍ മത്സരം കണ്ടു. ഗ്രാമങ്ങളില്‍ മത്സരം കണ്ടത് 8 കോടി പേര്‍. ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ കണ്ടത് 12.6 കോടി ജനങ്ങള്‍. ലോകകപ്പില്‍ മിതാലി രാജ് നയിച്ച ഇന്ത്യയുടെ മികച്ച പ്രകടനം വഴിയായി മത്സരം കാണുന്നതിന് ഇന്ത്യയില്‍ 500 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായത്. 2013 ലോകകപ്പിനേക്കാള്‍ കാണികളുടെ എണ്ണത്തില്‍ 300 ശതമാനം വളര്‍ച്ചയുണ്ടായതായി ഐസിസി പത്രക്കുറിപ്പില്‍ അറിയിച്ചു. 2013നുശേഷം ലോകത്തിലെ എല്ലാ മേഖലകളിലും കാണികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ മത്സരം കാണുന്ന മണിക്കൂറുകള്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ എട്ട് മടങ്ങ് ഉയര്‍ന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കാണികളുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടായെന്നും പത്രക്കുറിപ്പില്‍…

Read More

ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ്: നോര്‍വീജിയന്‍ ചരിതം

ലണ്ടന്‍: നോര്‍വീജിയന്‍ ജനതയ്ക്ക് കാഴ്‌സ്റ്റണ്‍ വാര്‍ഹോം ഒരു ചരിത്രപുരുഷനായി മാറിയിരിക്കുന്നു. ലോകമേളകളില്‍ മൂന്നു ദശാബ്ദത്തോളം പരാജയം മാത്രം രുചിച്ച രാജ്യത്തിന്‍റെ കായികചരിത്രം 400 മീറ്റര്‍ ഹര്‍ഡിൽസില്‍ വാര്‍ഹോം നേടിയ സ്വര്‍ണത്തോടെ ചരിത്രമായി മാറി. 1987ല്‍ റോം ലോക ചാന്പ്യൻഷിപ്പിൽ ഇന്‍ഗ്രിഡ് ക്രിസ്റ്റ്യന്‍സൻ 10,000 മീറ്ററിൽ നേടിയ സ്വര്‍ണത്തിനു ശേഷം നോര്‍വെ നേടുന്ന ആദ്യ സ്വർണമാണ്. രാജ്യത്തിന്‍റെ പുതിയ കായികശക്തികേന്ദ്രം താനാണെന്നു താരം പ്രഖ്യാപിച്ചതില്‍ ഒട്ടും അതിശയോക്തിയില്ല. മഴ പെയ്ത് നനഞ്ഞ ട്രാക്കിലൂടെ 48.35 സെക്കന്‍ഡു കൊണ്ടാണ് ഫിനിഷ് ചെയ്തത്. ഇരുപത്തൊന്നുകാരനായ വാര്‍ഹോമിന്‍റെ ആദ്യസ്വര്‍ണം കൂടിയാണിത്. ചാമ്പ്യന്‍മാര്‍ എതിരാളികളായി നിരന്ന ട്രാക്കില്‍ അനുഭവസമ്പത്തില്ലായ്മയുടെ ആശങ്കയും മുഖത്തേറ്റിയാണ് വാര്‍ഹോം നിന്നത്. യൂറോപ്യന്‍ ചാമ്പ്യനായ ടര്‍ക്കി താരം യാസ്മനി കോപെല്ലോ (48.49)യും ഈയിനത്തില്‍ ഹാട്രിക്ക് സ്വപ്‌നവുമായി വന്ന അമേരിക്കന്‍ താരം കെറണ്‍ ക്ലമന്‍റും (48.52) വാര്‍ഹോമിനു പിന്നിലായി. 400 മീറ്ററിൽ‍ ഫില്ലിസിനു…

Read More

ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടം

ന്യൂഡൽഹി: അടുത്തിടെ ഫിഫ റാങ്കിംഗിൽ മുന്നേറ്റം നടത്തിയ ഇന്ത്യ പുതിയ പട്ടികയിൽ പിന്നോട്ടടിച്ചു. പുതിയ റാങ്കിംഗിൽ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 97ാം സ്ഥാനത്തായി. ഈ സീസണിൽ മത്സരങ്ങളുടെ കുറവ് കൊണ്ടാണ് ഒരു സ്ഥാനം ഇന്ത്യക്ക് താഴോട്ടു പതിക്കേണ്ടിവന്നത്. എന്നാൽ ഇന്ത്യയുടെ പോയിന്‍റ് നിലയിൽ (341) മാറ്റമില്ല. ഏഷ്യൻ രാജ്യങ്ങളിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 20 വർഷത്തിനിടെ ലോക റാങ്കിംഗിൽ‌ 96ാം സ്ഥാനത്ത് എത്താൻ ഇന്ത്യക്കായിരുന്നു. പുതിയ റാങ്കിംഗിൽ ബ്രസീലാണ് ഒന്നാമത്. ജർമനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കാനറികൾ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. അർജന്‍റീന മൂന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന പോർച്ചുഗൽ ആറാം സ്ഥാനത്തായതാണ് ആദ്യ പത്തിലെ വലിയ മാറ്റം.

Read More

കളിപ്പിക്കാതെ കളിപ്പിക്കൂ..! ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കണമെന്ന് കെസിഎ

തിരുവനന്തപുരം: ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിപ്പിക്കണമെന്ന ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് കെസിഎ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീ ക്കിയതോടെയാണ് ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെസിഎ കത്തയച്ചിരിക്കുന്നത്. ശ്രീശാന്തിന്‍റെ തിരിച്ചുവരവിനെ പിന്തുണയ്‌ക്കുന്നതായും കെസിഎ കത്തിൽ പറഞ്ഞു. ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തിൽ വ്യക്തത തേടി കഴിഞ്ഞ ദിവസം ബിസിസിഐ ഭാരവാഹികളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സിഎ) ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ നേരത്തെ തന്നെ കെസിഎ അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചാൽ അടുത്ത മാസം രണ്ടിന് തുടങ്ങുന്ന കൂച്ച് ബിഹാർ ട്രോഫി ചാന്പ്യൻഷിപ്പിൽ ശ്രീശാന്തിന് കേരള ടീമിലെത്താ നുള്ള അവസരമൊരുങ്ങും. ഇക്കാര്യത്തിൽ കെസിഎ ഭാരവാഹികൾക്ക് പുറമെ സെലക്ടർമാർക്കും അനുകൂല നിലാപാടാണുള്ളത്. കാര്യങ്ങൾ അനുകൂലമായാൽ വരുന്ന…

Read More

ഇടുപ്പിന് പരിക്ക്; മുറെ സിൻസിനാറ്റിയിൽനിന്നും പിൻമാറി

ഒഹായോ: ലോക ഒന്നാം നമ്പർ താരം ആൻഡി മുറെ സിൻസിനാറ്റി മാസ്റ്റേഴ്സിൽനിന്നും പിൻമാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടർന്നാണ് മുറെ ടൂർണമെന്‍റിൽനിന്നും പിൻവാങ്ങിയത്. നേരത്തെ റോജേഴ്സ് കപ്പിൽനിന്നും മുറെ പിൻമാറിയിരുന്നു. വിംബിൾഡൺ ടൂർണമെന്‍റിനിടെയാണ് ഇടുപ്പിന് പരിക്കേറ്റത്. വരുന്ന യുഎസ് ഓപ്പണിലും മുറെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ടൂർണമെന്‍റിൽനിന്നും പിൻമാറിയാൽ ലോക ഒന്നാം നമ്പർ പട്ടം സ്പാനിഷ് താരം റാഫേൽ നദാലിന് വന്നുചേരും. താൻ കഠിനമായി പരിശീലിക്കുന്നുണ്ടെന്നും യുഎസ് ഓപ്പണിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുറെ പറഞ്ഞു.  

Read More

സിന്ധു ഇനി കളക്ടർ സിന്ധു; തന്‍റെ ആദ്യത്തെ പരിഗണന ബാഡ്മിന്‍റൺ തന്നെ

ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രജത ചകോരം പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയിൽ നിയമിച്ചു. ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് കമ്മീഷണർ അനിൽ ചന്ദ്ര പുനീതിൽനിന്നാണ് ഉത്തരാദിത്വം ഏറ്റെടുത്തത്. ഇന്ന് വൈകുന്നേരം കൃഷ്ണ ജില്ലയിൽ എത്തി കളക്ടർ ബി. ലക്ഷ്മി കാന്തത്തെ സിന്ധു സന്ദർശിച്ച് ജോലിയിൽ പ്രവേശിച്ചു. തന്‍റെ ആദ്യത്തെ പരിഗണന ബാഡ്മിന്‍റൺ ആണെന്ന് സിന്ധു പ്രതികരിച്ചു. സ്പോർട്സിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സിന്ധു പറഞ്ഞു. നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറാണ് സിന്ധു. നേരത്തെ ഒളിമ്പിക്‌സില്‍ വെള്ളി നേടിയതിന് പിന്നാലെ ആന്ധ്രാ പ്രദേശ് സര്‍ക്കാരും തെലുങ്കാന സര്‍ക്കാരും സിന്ധുവിനെ ആദരിച്ചിരുന്നു. മൂന്ന് കോടി രൂപയാണ് ആന്ധ്രാ സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയത്. കൂടാതെ സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലിയും വാഗ്ദാനം ചെയ്തതിരുന്നു. തെലുങ്കാന സര്‍ക്കാരാകട്ടെ അഞ്ച് കോടി…

Read More

കോഹ്‌ലിയുടെ കീഴില്‍ കളിക്കണമെന്ന് ശ്രീ, പക്ഷേ…

വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ബിസിസിഐ വിലക്ക് കേരള ഹൈക്കോടതി പിന്‍വലിച്ചശേഷം മുംബൈ മിറര്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീ ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാല്‍ ശ്രീയുടെ മോഹം പൂവണിയാന്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന സൂചനയാണ് ബിസിസിഐ നല്കുന്നത്. അതേസമയം ബിസിസിഐ തന്നോട് ശത്രുതാമനോഭാവത്തോടെ പെരുമാറില്ലെന്നാണ് പ്രതീക്ഷ ശ്രീശാന്ത് പങ്കുവെക്കുന്നു. ഹൈക്കോടതി വിധിക്ക് ശേഷവും ബിസിസിഐ മെല്ലപ്പോക്ക് തുടരുകയാണെങ്കിലും കുറച്ചുദിവസം കൂടി ക്ഷമിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. വീണ്ടുമൊരു നിയമപ്പോരാട്ടം ആവശ്യമുണ്ടാവില്ലെന്നാണ് ശ്രീയുടെ പ്രതീക്ഷ. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ ഇടപെടല്‍ ശ്രീയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാകും.

Read More

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവും ശ്രീകാന്തും ആദ്യ പത്തിൽ

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു മുതല്‍ ഗ്ലാസ്‌ഗോയില്‍ ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി. വി. സിന്ധുവും ലോക എട്ടാം നമ്പര്‍ താരം കിഡംബി ശ്രീകാന്തും സീഡിംഗിൽ ആദ്യ പത്തിൽ. സിന്ധു നാലാം സീഡും കിഡംബി എട്ടാം സീഡുമാണ്. അതേസമയം ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ തായ് സു യിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പിന്മാറി. ജപ്പാന്‍ താരം അകാനെ യമാഗുച്ചി, കൊറിയന്‍ താരം സുംഗ് ജി ഹ്യുന്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സീഡ്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും 2013, 2014 ലോക ചാംമ്പ്യന്‍ഷിപ്പ് വിജയിയുമായ കരോലിന മാരിനാണ് സിന്ധുവിന് തൊട്ടു മുന്നില്‍. ലോക പതിനാറാം നമ്പര്‍ താരവും 2015 ലോകചാംമ്പ്യന്‍ഷിപ്പ് വെളളി ജേതാവുമായ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പന്ത്രണ്ടാം സീഡാണ്. പുരുഷവിഭാഗത്തില്‍ രണ്ട് ഒളിമ്പിക് കിരീടവും അഞ്ച്…

Read More

ശ്രേയസ് അയ്യർക്ക് സെഞ്ചുറി; ഇന്ത്യക്ക് എ ക്ലാസ് വിജയം

പ്രെറ്റോറിയ: മലയാളി താരം ശ്രേയസ് അയ്യറുടെ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയിൽ കപ്പടിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 268 റൺസിന്‍റെ വിജയലക്ഷ്യം ശ്രേയസ് അയ്യരും (140) വിജയ് ശങ്കറും (72) ചേർന്ന് അനായാസം മറികടക്കുകയായിരുന്നു. ശ്രേയസ് പുറത്താകാതെ നിന്നപ്പോൾ വിജയ് ശങ്കർ വിജ‍യത്തിനടുത്തെത്തി വീണു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 267 റൺസ് നേടിയത്. ഫർഹാൻ ബെഹാർദിന്‍റെ സെഞ്ചുറിയും (101) ദ്വാനി പ്രെട്രോറിയസിന്‍റെ (58) അർധസെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്. ഇന്ത്യയുടെ ശാർദുൽ താക്കൂർ മൂന്നും സിദ്ദാർഥ് കൗൾ രണ്ട് വിക്കറ്റും വീഴ്ത്തി. മലയാളി താരം ബേസിൽ തമ്പി ഏഴ് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഏഴോവറിൽ 53 റൺസാണ് ബേസിൽ വിട്ടുകൊടുത്തത്. ദക്ഷിണാഫ്രിക്കൻ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ…

Read More

നേട്ടം കൊയ്ത് ജഡേജ; ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമത്

മുംബൈ: കൊളംബോ ടെസ്റ്റിൽ കളിയിലെ താരമായതിനു പിന്നാലെ ഐസിസി ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷക്കിബുൾ ഹസനെ മറികടന്നാണ് ജഡേജയുടെ നേട്ടം. 438 പോയിന്‍റുള്ള ജഡേജയ്ക്ക് ഏഴു പോയിന്‍റ് പിന്നിലാണ് ഷക്കിബ്. ടെസ്റ്റ് ബൗളർമാരുടെ പട്ടികയിലും ജഡേജ ഒന്നാം സ്ഥാനം നിലനിർത്തി. 893 പോയിന്‍റുള്ള ജഡേജയ്ക്കു പിന്നിൽ 860 പോയിന്‍റുമായി ഇംഗ്ലണ്ടിന്‍റെ ജയിംസ് ആൻഡേഴ്സണാണുള്ളത്. ഓൾറൗണ്ടർമാരുടെയും ബൗളർമാരുടെയും റാങ്കിംഗിൽ ഇന്ത്യൻ താരം ആർ. അശ്വിനാണ് മൂന്നാമത്. ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ചേതേശ്വർ പൂജാര മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരായ പരന്പരയിലെ മൂന്ന് ഇന്നിംഗ്സുകളിൽ രണ്ടിലും പരാജയപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്താണ്.

Read More