കടന്നുവന്ന വഴികൾ പി.ടി.ഉഷ മറന്നു; വിമർശനവുമായി ജി.സുധാകരൻ

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പി.ടി.ഉഷയ്ക്കെതിരേ വിമർശനവുമായി മന്ത്രി ജി.സുധാകരൻ. പി.ടി.ഉഷ കടന്നുവന്ന വഴികൾ മറന്നുപോയത് കഷ്ടമായെന്നും ചിത്രയെ ഒഴിവാക്കിയതിൽ ഉഷ തെറ്റ് ഏറ്റുപറയണമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്‍റെ പൂർണ പിന്തുണ ചിത്രയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിന് യോഗ്യത നേടിയശേഷമാണ് ചിത്രയെ ലണ്ടനിലേക്കു പോകാനുള്ള ഇന്ത്യൻ ടീമിൽനിന്നു തഴഞ്ഞത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ചിത്രയ്ക്ക് അനുകൂല വിധി ലഭിച്ചെങ്കിലും വിധി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് ദേശീയ അത്ലറ്റിക് ഫെഡറേഷൻ സ്വീകരിക്കുകയായിരുന്നു. ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ പ്രത്യേക നിരീക്ഷകയായിരുന്നു പി.ടി.ഉഷ. ഇവർ കൂടി പങ്കെടുത്ത യോഗത്തിലാണ് ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ചിത്രയെ ഒഴിവാക്കിയതിൽ ഉഷയ്ക്കും പങ്കുണ്ടെന്ന് നേരത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ വെളിപ്പെടുത്തിയിരുന്നു.

Read More

ഷറപ്പോവയ്ക്ക് ചൈന ഓപ്പണിൽ വൈൽഡ് കാർഡ്

പാരീസ്: റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് ചൈന ഓപ്പണിൽ വൈൽഡ് കാർഡ് പ്രവേശനം. ഒക്ടോബറിൽ ബെയ്ജിംഗിൽ നടക്കുന്ന ടൂർണമെന്‍റിന് ഇത് ഏഴാം തവണയാണ് ഷറപ്പോവ എത്തുന്നത്. വിംബിൾഡൻ ചാന്പ്യൻ ഗാർബിൻ മുഗുരുസ, വീനസ് വില്യംസ്, കരോളിൻ വോസ്നിയാക്കി തുടങ്ങിയവരും ടൂർണമെന്‍റിൽ മത്സരിക്കുന്നുണ്ട്. മുൻ ലോക ഒന്നാംനന്പർ താരമായ ഷറപ്പോവയ്ക്ക് ഉത്തേജക മരുന്നു ഉപയോഗത്തിന്‍റെ പേരിൽ കിട്ടിയ 15 മാസ വിലക്കു തീർന്ന് ഏപ്രിൽ തിരിച്ചെത്തിയ ശേഷം ഇതുവരെ നാലു ടൂർണമെന്‍റിൽ മാത്രമാണ് മത്സരിച്ചത്. വിംബിൾഡണ്‍ നഷ്ടമായ താരം പരിക്കു മൂലം സ്ലാൻഫോർഡ് ടൂർണമെന്‍റിൽ നിന്ന് പിന്മാറിയിരുന്നു.

Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് നേടി

മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് 3-1ന് നേടി. നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിനാണ് ഇംഗ്ലണ്ട് തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ 380 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റെടുത്ത മൊയീൻ അലിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് തോൽവിയിലേക്കു നയിച്ചത്. ഹാഷിം അംല (83), ക്യാപ്റ്റൻ ഹാഫ് ഡുപ്ലസിസ് (61) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ചെറുത്തുനിൽക്കാൻ ശ്രമിച്ചത്. അലിയാണ് കളിയിലെ കേമൻ.

Read More

നന്ദിയറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നൽകിയ സാന്പത്തിക സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദർശിച്ചു. മന്ത്രി എ.സി.മൊയ്തീന്‍റെ ഓഫീസിൽ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്. പരിശീലനത്തിനായി ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായ ധനമായി നൽകാൻ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നൽകുക. ജോലി വേണമെന്ന ചിത്രയുടെ അഭ്യർഥനയ്ക്ക് പിന്നാലെയായിരുന്നു സഹായമെത്തിയത്.

Read More

ഇനി ഞാൻ അമ്മയുടെ പ്രിയപുത്രൻ: ഉസൈൻ ബോൾട്ട്

ലണ്ടന്‍: ആഘോഷങ്ങള്‍ അവസാനിച്ചു.ഇനി ഞാന്‍ അമ്മയുടെ പ്രിയ പുത്രന്‍ മാത്രം. തന്‍റെ ഒടുവിലത്തെ കായിക സ്വപ്‌നം തകിടം മറിഞ്ഞ ഫൈനലിനു ശേഷം ഉസൈന്‍ ബോള്‍ട്ടിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ലണ്ടനില്‍ ഇന്നലെ തന്‍റെ കരിയറിലെ അവസാന 100 മീറ്ററില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും താരത്തിന്‍റെ വാക്കുകളില്‍ നിരാശയില്ല. തോല്‍വികളില്‍ അമിതമായി ദുഃഖിക്കുകയോ വിജയങ്ങളില്‍ നിലവിട്ട് ആഹ്ലാദിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിച്ച അമ്മ ജെന്നിഫറാണ് ബോള്‍ട്ടിന്‍റെ കരുത്ത്. എന്‍റെ ജീവിതത്തില്‍ എന്നെങ്കിലും കരഞ്ഞിട്ടുണ്ടെങ്കില്‍ അത് അമ്മയുടെ കണ്ണുനിറഞ്ഞു കണ്ടപ്പോള്‍ മാത്രമാണ്. ട്രാക്കിലെ വിജയപരാജയങ്ങള്‍ പരിധി വിട്ട് തന്നെ ബാധിക്കില്ല. അതുകൊണ്ടു തന്നെ സ്വപ്‌നം തകര്‍ന്നടിഞ്ഞ ആ ശനിയാഴ്ചയെ ഓര്‍ത്ത് ഒരു തുള്ളി കണ്ണീരുപോലും അടരാന്‍ സമ്മതിക്കില്ല. മാത്രമല്ല ജസ്റ്റിന്‍ ഗാട്‌ലിന്‍റെ മാസ്മരിക വിജയത്തിന് അഭിനന്ദനമറിയിക്കുക കൂടി ചെയ്യുന്നു. -ബോള്‍ട്ട് പറഞ്ഞു. വിജയസ്മിതത്തോടെ ട്രാക്ക് വിടാനായില്ല. എങ്കിലും ആരാധകരുടെ പിന്തുണ തനിക്ക്…

Read More

തോറി ബോവി വേഗത്തിന്‍റെ റാണി

ലണ്ടൻ: ജസ്റ്റിൻ ഗാറ്റ്ലിൻ ബോൾട്ടിനെ പിന്നിലാക്കി വേഗകിരീടം ചൂടിയതിനു പിന്നാലെ അമേരിക്കയ്ക്ക് ഇരട്ടി മധുരം നൽകി തോറി ബോവി വേഗറാണിയായി. വനിതകളുടെ നൂറു മീറ്ററിലാണ് മറ്റ് കടുത്ത മത്സരത്തിനൊടുവിൽ ബോവി ഒന്നാമതെത്തിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 10.85 സെക്കൻഡിലാണ് തോറി ബോവി ലക്ഷ്യം കണ്ടത്. ഐവറി കോസ്റ്റിന്‍റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനം നേടിയത്. 10.86സെക്കൻഡിലാണ് ഐവറി താരം ഫിനിഷ് ചെയ്തത്.

Read More

ലോക ചാന്പ്യൻഷിപ്പ്: 400 മീറ്ററിൽ നിർമല സെമിയിൽ

ലണ്ടൻ: ലോക ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ നിർമല ഷെറോണ്‍ സെമിയിൽ. 52.01 സെക്കൻഡിൽ നാലാമതായി ഫിനിഷ് ചെയ്താണ് നിർമല സെമിയിൽ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയിൽ നിർമലയുടെ കരിയറിലെ ഏറ്റവും മികച്ച സമയമായ 51.20 സെക്കൻഡിനേക്കാൾ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ താരത്തിന് ഫൈനലിൽ കടക്കാനാകൂ.  

Read More

വിടവാങ്ങലിൽ വേഗരാജാവിന് കാലിടറി; ഗാറ്റ്ലിൻ ലോകചാമ്പ്യൻ

ലണ്ടന്‍: വേഗത്തിന്‍റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ ബോൾട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഗാറ്റ്ലിൻ 9.92 സെക്കന്‍റിൽ ഫിനിഷ് ചെയ്തപ്പോൾ കോൾമാൻ 9.95 സെക്കന്‍റിലും ബോൾട്ട് 9.96 സെക്കന്‍റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, റിക്കാര്‍ഡ് സ്ഥാപിച്ചു കൊണ്ട് വിരമിക്കും എന്നായിരുന്നു ബോൾട്ട് ആരാധകരോട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, മത്സരത്തിനു മുൻപ തന്നെ ബോള്‍ട്ടിന്‍റെ ഫോമിനെക്കുറിച്ചാണ് ആരാധകർ ഉത്കണ്ഠയറിയിച്ചിരുന്നു. കഴിഞ്ഞമാസം മോണക്കോയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 9.95 സെക്കൻഡിലാണ് ബോൾട്ട് 100 മീറ്റര്‍ ഓടിത്തീര്‍ത്തത് എന്നതായിരുന്നു ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നത്. ജമൈക്കന്‍ താരത്തിന്‍റെ 100 മീറ്ററിലെ ഏറ്റവും കുറഞ്ഞ വേഗത ഇതായിരുന്നു. എന്നാൽ, 9.58…

Read More

മെന്‍ഡിസിന് സെഞ്ചുറി, ലങ്ക പൊരുതുന്നു

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഫോളോഓണ്‍ ചെയ്ത ലങ്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. രണ്ടു ദിവസത്തെ കളിയും എട്ടു വിക്കറ്റും ശേഷിക്കെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 230 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. മൂന്നാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ കുശാല്‍ മെന്‍ഡിസിന്റെ (110) പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് തുണയായത്. ഓപ്പണര്‍ ദിമുത് കരുണരത്‌നെ 92 റണ്‍സുമായി ക്രീസിലുണ്ട്. അതിശക്തമായി മുന്നോട്ടുപോകുകയായിരുന്ന കരുണരത്‌ന-മെന്‍ഡിസ് കൂട്ടുകെട്ട് പൊളിച്ചത് ഹര്‍ദിക് പാണ്ഡ്യയാണ്. വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് മെന്‍ഡിസ് കൂടാരം കയറിയത്.

Read More

ഹീറ്റ്സിൽ ഒന്നാമനായി ഉസൈൻ ബോൾട്ട്

ലണ്ടന്‍: ലോകചാന്പ്യൻഷിപ്പിന്‍റെ 100 മീറ്റർ ഹീറ്റ്സിൽ ഒന്നാമനായി ഉസൈൻ ബോൾട്ട് സെമിയിലെത്തി. 100 മീറ്ററിൽ മോശം തുടക്കത്തിലും 10.07 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ആറാം ഹീറ്റ്സിൽ ബോൾട്ട് ഒന്നാമനായത്. എന്നാൽ 100 മീറ്റർ ഹീറ്റ്സിലെ മികച്ച സമയം കുറിച്ചത് ജമൈക്കൻ താരം ജൂലിയൻ ഫോർട്ടെയാണ്. മൂന്നാം ഹീറ്റ്സിൽ 9.99 സെക്കൻഡ‍ിൽ ഓട്ടം പൂർത്തിയാക്കിയാണ് ഫോർട്ടെ മുന്നേറിയത്.  

Read More