നിക്കാഹിന് പിന്നാലെ ഷഹിന് ഐഎസ്എല്‍ വിളിയെത്തി

ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ വലകാക്കാനൊരുങ്ങുന്ന ഷഹിന്‍ലാലിന്റെ ജീവിതത്തിലെ മികച്ച സമയമാണിത്. ജീവിതംതൊട്ട രണ്ടു കരാറുകളിലാണ് കഴിഞ്ഞദിവസം ഈ ഗോള്‍കീപ്പര്‍ ഒപ്പുവെച്ചത്. കോഴിക്കോട് നന്മണ്ട സ്വദേശിയായ സര്‍ജത നസ്‌റിനെ ജീവിതപങ്കാളിയാക്കി വിവാഹക്കരാറിലും ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കായി ഒപ്പുവെച്ചതും അടുത്തടുത്ത ദിവസങ്ങളിലായതോടെ ഷഹിന്‍ലാലിന്‍െറ സന്തോഷത്തിന് ഇരട്ടി തിളക്കമായി. നിക്കാഹിന്‍െറ പിറ്റേ ദിവസമാണ് ഷഹിന്‍ ഡ്രാഫ്റ്റില്‍ ഒപ്പുവെക്കാന്‍ മുംബൈയിലെത്തിയത്. ചെന്നൈ സിറ്റിക്കുവേണ്ടി ഐ ലീഗില്‍ വലകാത്ത ഷഹിന്‍ലാലിനെ എട്ടുലക്ഷം രൂപക്കാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഐഎസ്എല്ലില്‍ ആദ്യമായാണ് ഷഹിന്‍ എത്തുന്നത്. ഐ ലീഗില്‍ നാല് സീസണില്‍ വിവ കേരളക്കും മൂന്ന് സീസണില്‍ പുണെ എഫ്‌സിക്കും ഒരു സീസണില്‍ ഭാരത് എഫ്.സിക്കുവേണ്ടിയും ഷഹിന്‍ലാല്‍ വലകാത്തിരുന്നു.

Read More

ഇതും സ്ത്രീപീഡനം: ഇനി ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ വരില്ല

കോട്ടയം: തനിക്കെതിരേ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സാധാരണക്കാരിയായ മലയാളി സ്ത്രീ എന്ന നിലയ്ക്ക് സ്ത്രീ പീഡനമാണെന്ന് പി.ടി. ഉഷ. പി.യു. ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ താനാണെന്ന ആരോപണം ഉയരവെയാണ് അവര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉഷയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം- മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നെപ്പോലെ സാധാരണക്കാരിയായ മലയാളി സ്ത്രീക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യമാകുന്നത്. ഇത്തരത്തില്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും അതുപോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീക്ക് സഹിക്കാവുന്നതില്‍ അപ്പുറത്താണ് . വൃദ്ധയായ മാതാവിനും ഭര്‍ത്താവിനും സഹോദരി സഹോദരന്മാര്‍ക്കും ഏകമകനോടുമൊപ്പം മനഃസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് .അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് പി.ടി. ഉഷയെന്ന ഞാന്‍ ഇന്ന് മുതല്‍…

Read More

വീണ്ടും നെയ്മർ: ബാഴ്സയ്ക്കു ജയം

വാഷിംഗ്ടണ്‍: ബാഴ്സലോണ വിട്ട് പാരി സാൻ ഷർമെയ്നിൽ ചേക്കേറുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗോളിലൂടെ മറുപടിയുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മര്‍. സ്പാനിഷ് ലീഗ് സീസണിന് മുന്നോടിയായുള്ള ഇന്‍റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേയാണ് നെയ്മര്‍ ഗോള്‍ നേടിയത്. നെയ്മറിന്‍റെ ഒറ്റ ഗോളില്‍ ബാഴ്സലോണ വിജയിച്ചു. വാഷിംഗ്ടണിലെ ഫെഡ് എക്സ് ഫീല്‍ഡില്‍ നടന്ന പോരാട്ടത്തിൽ എംഎസ്എൻ ത്രയം ബാഴ്സയുടെ ആക്രമണം നയിച്ചു. 31-ാം മിനിറ്റിലാണ് ബ്രസീല്‍ താരത്തിന്‍റെ വിജയഗോള്‍ പിറന്നത്. യുണൈറ്റഡ് റൈറ്റ് ബാക് അന്‍റോണിയോ വലന്‍സിയയ്ക്കു പറ്റിയ അബദ്ധം മുതലാക്കി നെയ്മര്‍ ബാഴ്സയെ മുന്നിലെത്തിച്ചു.

Read More

അര്‍ജുനയും ഖേല്‍ രത്‌നയും തീരുമാനിക്കാന്‍ ഉഷയും

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച കായികതാരങ്ങള്‍ക്കു നല്‍കുന്ന ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയും മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും. റിട്ട. ജസ്റ്റീസ് സി.കെ. താക്കര്‍ ചെയര്‍മാനായ കമ്മിറ്റി ഓഗസ്റ്റ് മൂന്നിന് യോഗം ചേര്‍ന്ന് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കും. മുകുന്ദ് ഖിലേകര്‍ (ബോക്‌സിംഗ്), സുനില്‍ ദബാസ് (കബഡി), എം.ആര്‍. മിശ്ര (ജേര്‍ണലിസ്റ്റ്), എസ്. കണ്ണന്‍ (ജേര്‍ണലിസ്റ്റ്), സഞ്ജീവ് കുമാര്‍ (ജേര്‍ണലിസ്റ്റ്), ലത മാധവി (പാരാ അത്‌ലറ്റ്), അനില്‍ ഖന്ന (കായിക ഭരണകര്‍ത്താവ്), ഇഞ്ജട്ടി ശ്രീനിവാസ (ഡയറക്ടര്‍ ജനറല്‍, സായ്), രണ്‍വീര്‍ സിംഗ് (ജോയിന്‍റ് സെക്രട്ടറി, കേന്ദ്ര കായിക മന്ത്രാലയം) എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റംഗങ്ങള്‍.

Read More

വനിതാ ക്രിക്കറ്റിലും ഐപിഎല്‍ വന്നേക്കാം: മിതാലി രാജ്

മുംബൈ: അധികം താമസിയാതെ വനിതാ ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കുന്നുവെന്ന് ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ നായിക മിതാലി രാജ്. മികച്ച പോരാട്ടത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ മിതാലി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആഭ്യന്തര താരങ്ങള്‍ക്ക് വളരാന്‍ മികച്ച പാതയൊരുക്കുന്നതിന് ഐപിഎലിലൂടെ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിനു വേണ്ടി മികച്ച പ്രകടനമാണ് എല്ലാവരും പുറത്തെടുത്തത്. ഇംഗ്ലണ്ടിനെയും ഓസീസിനെയും പരാജയപ്പെടുത്താനായി. ഈ ടീമിനെ ഓര്‍ത്ത് താന്‍ അഭിമാനം കൊള്ളുന്നതായി മിതാലി പറഞ്ഞു. ടീമിലുള്ള 15 പേരും ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും ആരാധകരുടെ പിന്തുണ ആവേശം കൊള്ളിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടാണ് ഇന്ത്യക്കു കിരീടം നഷ്ടപ്പെട്ടത്.

Read More

ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചന സംശയിക്കാമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: ലണ്ടൻ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് ടീമിൽനിന്നു പി.യു.ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി കായിക മന്ത്രി എ.സി.മൊയ്തീൻ. ചിത്രയെ ഒഴിവാക്കിയ സംഭവം അവസാനം വരെ മറച്ചുവച്ചത് ശരിയായില്ല. മാനദണ്ഡം മറികടന്നും പലരും മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയിക്കുന്നതിൽ തെറ്റില്ലെന്ന് കായിക മന്ത്രി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടി ലണ്ടൻ ലോകചാന്പ്യൻഷിപ്പിലേക്കു യോഗ്യത നേടിയശേഷമാണ് ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കിയത്. ചൊവ്വാഴ്ച അർധരാത്രിയോടെ ലോക ചാന്പ്യൻഷിപ്പിലേക്കുള്ള താരങ്ങളുടെ എൻട്രി സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 24 അംഗ ടീമിനെ തീരുമാനിച്ച പട്ടികയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ മൂന്നു പേരില്ല. ചിത്രയ്ക്കൊപ്പം സുധാ സിംഗും അജയ്കുമാർ സരോജും ടീമിൽനിന്നു പുറത്തായി. ഇരുപതിന് തയാറാക്കിയ ടീം പട്ടിക പുറത്ത് വിട്ടത് 23 ന് രാത്രി എട്ടിനായിരുന്നു.…

Read More

പരിക്കിന്‍റെ കളി; ജോക്കോവിച്ച് ഈ വർഷം മത്സരത്തിനില്ല

ബെൽഗ്രേഡ്: മുൻ ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ച് ഈ വർഷം ഇനി കളത്തിലിറങ്ങില്ല. കൈമുട്ടിനേറ്റ പരിക്കാണ് വില്ലനായത്. കഴിഞ്ഞവിംബിൾഡൺ ക്വാർട്ടറിൽ ടോമസ് ബെർ‌ഡിക്കിനെതിരായ മത്സരം പൂർത്തിയാക്കാതെ ജോക്കോവിച്ച് കളംവിട്ടിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 മാസമായി കൈമുട്ടിലെ പരിക്ക് തന്നെ വിടാതെ പിന്തുടരുകയായിരുന്നെന്ന് ജോക്കോവിച്ച് പറഞ്ഞു.  

Read More

തെരഞ്ഞെടുപ്പ് കളിമികവ് മാത്രം പരിഗണിച്ച് എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച്

കൊച്ചി : കേരളത്തിന്‍റെ കൊന്പൻമാരായ ബ്ലാസ്റ്റേഴ്സിനുവേണ്ടി പന്തു തട്ടാനായി ഡ്രാഫ്റ്റിൽ നിന്നു സ്വന്തമാക്കിയ താരങ്ങളിൽ ഏറെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന ആരോപണത്തിന് മറുപടിയുമായി ഹെഡ് കോച്ച് റെനി മ്യൂളൻസ്റ്റീൻ. ഡ്രാഫ്റ്റ് സമയത്ത് താരങ്ങളുടെ കളിമികവാണ് കണക്കിലെടുത്തതെന്ന് അദ്ദേഹം കൊച്ചിയിൽ വിളിച്ചുചേർത്ത ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തിയാണ് മുംബൈയിൽ പ്ലെയർ ഡ്രാഫ്റ്റിനെത്തിയത്. കളിക്കാരെ തെരഞ്ഞെടുക്കുന്പോൾ അവർ എവിടെ നിന്നുള്ളവരാണെന്ന് താൻ നോക്കിയില്ല. മേൻമ മാത്രമാണ് ശ്രദ്ധിച്ചത്. ഡ്രാഫ്റ്റിൽ എത്തിച്ച 13 താരങ്ങളിൽ എട്ടും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണല്ലോ എന്ന ചോദ്യം അസിസ്റ്റന്‍റ് കോച്ച് തോങ്ബോയ് സിങ്തോയോടു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു റെനിയുടെ മറുപടി. ആദ്യഇലവനിൽ കളിക്കാൻ പറ്റുന്ന താരങ്ങളാണ് നിലവിൽ ടീമിലുള്ളത്. വർഷങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഉണ്ടായിരുന്ന ആളാണു താൻ. അവിടെ കളിക്കാരെ കണ്ടെത്തിയിരുന്നത് അവർ എവിടെ നിന്നുള്ളവരാണ് എന്നു നോക്കിയായിരുന്നില്ല. കഴിവും…

Read More

ലോക വേദിയിൽ ഓടിക്കില്ല; ചിത്രയെ കായിക മന്ത്രിയും കൈവിട്ടു

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ ആരൊക്കെ പങ്കെടുക്കണമെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ തീരുമാനിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ. ടീം തെരഞ്ഞെടുപ്പില്‍ മന്ത്രാലയം ഇടപെടില്ലെന്നും പരാതികളുണ്ടെങ്കിൽ താരങ്ങൾക്ക് മന്ത്രാലയത്തെ സമീപിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ അത്‌ലറ്റിക്സ് ഫെഡറേഷനോട് മന്ത്രി വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് 1500 മീറ്ററിൽ മിന്നും പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് കേരളത്തിന്‍റെ പി.യു. ചിത്രയെ ഉൾപ്പെടുത്താതെ ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു.

Read More

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അവസരം നൽകിയാണ് കോഹ്‌ലി ശ്രീലങ്കയെ നേരിടുന്നത്. ഇന്ത്യൻ ടീം: ശിഖര്‍ ധവാന്‍, അഭിനവ് മുകന്ദ്,ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, വൃഥിമാൻ സാഹ, ഹർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ആർ. അശ്വിൻ, ഉമേഷ് യാദവ്

Read More