മിഥാലി രാജിന് ബിഎംഡബ്ല്യു കാർ സമ്മാനം

ഹൈദരാബാദ്: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ‌ മിന്നും പ്രകടനം കാഴ്ചവച്ച ഇന്ത്യൻ നായിക മിഥാലി രാജിന് ബിഎംഡബ്ല്യു കാർ സമ്മാനം. തെലുങ്കാന ബാഡ്മിന്‍റൺ അസോസിയേഷൻ വൈസ് പ്രസിഡന്‍റാണ് മിഥാലിക്ക് കാർ സമ്മാനമായി നൽകിയത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്‍റൺ അക്കാദമിയിൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ചാമുണ്ഡേശ്വരിനാഥ് സമ്മാനം കൈമാറി. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരമെന്ന റിക്കാർഡിന് ഉടമയാണ് മിഥാലി. ഏകദിനത്തിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ താരം കൂടിയാണ് മിഥാലി.

Read More

അതിവേഗക്കാരൻ ഇപ്പോഴും താൻ തന്നെ: ഉസൈൻ ബോൾട്ട്

ലണ്ടൻ: ട്രാക്കിലെ തന്‍റെ റിക്കാർഡുകൾക്ക് ഇളക്കം തട്ടരുതെന്നാണ് ആഗ്രഹമെന്ന് സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ട്. ഭൂമിയിലെ വേഗമേറിയ ഓട്ടക്കാരൻ എന്ന് വിളിക്കപ്പെടുന്നത് കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലോക അത്‌ലറ്റിക് മീറ്റിലെ വിടവാങ്ങൽ മത്സരത്തിനായി ലണ്ടനിൽ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ വളരെയേറെ ആകാംക്ഷയുണ്ടെന്നും അവസാന മീറ്റിനായി തയാറായിക്കഴിഞ്ഞുവെന്നും ബോൾട്ട് പറഞ്ഞു. വിരമിച്ച ശേഷം അപരാജിതൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. തന്‍റെ റിക്കാർഡ് തകരുന്നത് കാണാൻ ഒരു അത്‌ലറ്റും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിടവാങ്ങൽ മത്സരത്തിൽ അണിയുന്നതിനായി ഉസൈൻ ബോൾട്ടിന് മാതാപിതാക്കൾ പുതിയ ഷൂ സമ്മാനിക്കുകയും ചെയ്തു.

Read More

അനന്തപുരിയിലേക്ക് ക്രിക്കറ്റും; കാര്യവട്ടം ഗ്രീൻഫീൽഡിന് രാജ്യാന്തര അരങ്ങേറ്റം

കോൽക്കത്ത: കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഇന്ന് ചേർന്ന ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 അനുവദിച്ചത്. ന്യൂസിലൻഡോ ശ്രീലങ്കയോ ആയിരിക്കും കാര്യവട്ടത്ത് ടീം ഇന്ത്യക്ക് എതിരാളികളാവുക. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെയാകും അനന്തപുരിയിലേക്ക് വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നത്.

Read More

ആരാധകരുടെ ഇഷ്ടം തുണയാകുന്നു, ഹ്യൂമിനു പിന്നാലെ ഹോസുവും ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്താന്‍ സാധ്യത തെളിയുന്നു, താരവുമായി ക്ലബ് ചര്‍ച്ച തുടങ്ങി, പ്രതീക്ഷയര്‍പ്പിച്ച് ആരാധകര്‍

മലയാളികള്‍ സ്‌നേഹത്തോടെ ഹ്യൂമേട്ടന്‍ എന്നുവിളിച്ച ഇയാന്‍ ഹ്യൂം കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തിയതിനു പ്രധാന കാരണങ്ങളിലൊന്ന് ആരാധകരുടെ സമ്മര്‍ദമായിരുന്നു. പൂന സിറ്റി എഫ്‌സിയുമായുള്ള കരാര്‍ വേണ്ടെന്നുവച്ച് മഞ്ഞപ്പടയിലേക്ക് തിരിച്ചെത്താന്‍ ഹ്യൂമിനെ പ്രേരിപ്പിച്ചതും ഈ സ്‌നേഹം തന്നെയാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ മറ്റൊരു താരം കൂടി ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മറ്റാരുമല്ല ഹോസു പ്രിറ്റോ എന്ന ഹോസൂട്ടന്‍ തന്നെ. താരവുമായി ക്ലബ് ചര്‍ച്ച തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന സൂചന. ഇപ്പോള്‍ അമേരിക്കന്‍ ലീഗിലാണ് ഹോസു കളിക്കുന്നത്. എഫ്‌സി സിന്‍സിനാട്ടിയുമായുള്ള കരാര്‍ ഒക്ടോബറോടെ അവസാനിക്കും. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ഹോസുവിന് കേരളത്തിലേക്ക് തിരിച്ചെത്താം. പുതിയ കോച്ച് റെനെ മ്യൂളസ്റ്റീനും ഈ സ്പാനിഷ് താരത്തെ തിരികെയെത്തിക്കുന്നതിനോട് താല്പര്യക്കുറവില്ല. മധ്യനിരയില്‍ വിയര്‍ത്തുകളിക്കുന്ന താരമാണെന്നതും പ്രായക്കുറവുമാണ് ഹോസുവിന് അനുകൂലഘടകങ്ങള്‍. റെനെയുടെ നിര്‍ദേശപ്രകാരമാണ് ഹോസുവുമായുള്ള ചര്‍ച്ചകള്‍…

Read More

ചിത്രയ്ക്കുവേണ്ടി സർക്കാർ സുപ്രീം കോടതിയിൽ കക്ഷിചേരും: മന്ത്രി എ.കെ. ബാലൻ

പാലക്കാട്: അത്‌ലറ്റിക് ഫെഡറേഷൻ പി.യു. ചിത്രയ്ക്കുവേണ്ടി സുപ്രീം കോടതിയെ സമീപിച്ചാൽ സംസ്ഥാന സർക്കാർ കേസിൽ കക്ഷി ചേരുമെന്നു മന്ത്രി എ.കെ. ബാലൻ. കായികതാരം പി.യു ചിത്രയുടെ വീടു സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം ചിത്രക്കു ലഭ്യമാക്കും. വിശ്വാസ്യതയില്ലാത്ത നടപടിയാണു ഫെഡറേഷൻ സ്വീകരിച്ചത്. ചിത്രയെ ഒഴിവാക്കാൻ പ്രത്യേക അജണ്ട ഉണ്ടായിരുന്നു. ഹൈക്കോടതി വിധി ഫെഡറേഷന്‍റെ നടപടികൾക്കെതിരായുള്ള പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു.

Read More

ഹംഗേറിയന്‍ ഗ്രാന്‍പ്രീ: സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം

ബുഡാപെസ്റ്റ്: ഫോർമുല വണ്‍ ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഫെറാരിയുടെ ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റൽ ജേതാവ്. പ്രധാന എതിരാളി മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റൽ കിരീടം ചൂടിയത്. മത്സരത്തിൽ ഫെറാരിയുടെ തന്നെ ഫിൻലൻഡ് ഡ്രൈവർ കിമി റൈക്കോണ്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്‍റെ വാൽതേരി ബോട്ടെസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സീസണിലെ വെറ്റലിന്‍റെ നാലാമത്തെ കിരീടമാണിത്.

Read More

വിവാദം വഴിയടച്ചു; സുധാ സിംഗും ലണ്ടനിലേക്കില്ല

ന്യൂഡൽഹി: ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസാന നിമിഷം ഇടംപിടിച്ച സ്റ്റീപ്പിൾ ചേസ് താരം സുധ സിംഗിനെയും ഒഴിവാക്കി. മലയാളി താരം പി.യു ചിത്രയ്ക്കു അവസരം നിഷേധിച്ചത് വിവാദമായതിനു പിന്നാലെയാണ് പിൻവാതിലിലൂടെ പ്രവേശനം നേടിയ സുധയെ ഒഴിവാക്കി ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ തടിയൂരിയത്. ജൂലൈ 23നു അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് താരം സുധയുടെ പേര് ഇല്ലായിരുന്നു. പിന്നീട് അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷൻ പുറത്തുവിട്ട ഇന്ത്യയുടെ എൻട്രി ലിസ്റ്റിലായിരുന്നു സുധയുടെ പേര് ഉൾപ്പെട്ടുത്തിയത്. സെലക്‌ഷൻ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധ എങ്ങനെ ടീമിൽ ഉൾപ്പെട്ടു എന്നതിനു വ്യക്തമായ ഉത്തരം നൽകാൻ ഫെഡറേഷന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഉന്നതരുടെ പങ്ക് ഇക്കാര്യത്തിൽ ഉണ്ടെന്ന സംശയം ബലപ്പെട്ടു. സുധയുടെ പേര് ഉൾപ്പെടുത്തി രണ്ടാമതൊരു എൻട്രി കൂടി സമർപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ…

Read More

ബാഡ്മിന്‍റണ്‍ താരം പ്രണോയി 17-ാം റാങ്കിൽ

ന്യൂഡല്‍ഹി: ബാഡ്മിന്‍റണ്‍ താരം പ്രണോയ് റാങ്കിംഗില്‍ പതിനേഴാം സ്ഥാനത്ത്.യുഎസ് ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് വിജയത്തോടെയാണ് പ്രണോയിയുടെ റാങ്കിംഗ് ഉയര്‍ന്നത്. നേരത്തെ 23 ആയിരുന്നു പ്രണോയിയുടെ റാങ്ക്. പ്രണോയിയുടെ റാങ്കിംഗ് മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ നാലു പുരുഷ താരങ്ങളാണ് ടോപ് ഇരുപതിൽ ഉള്ളത്. കിഡംബി ശ്രീകാന്ത്(8), അജയ് ജയറാം(16), ബി.സായ് പ്രണീത്(19) എന്നിവരാണ് മറ്റു മൂന്നു പേര്‍. യുഎസ് ഓപ്പൺ‍ ഫൈനലില്‍ പ്രണോയിയെ നേരിട്ട പാരുപള്ളി കശ്യപിന്‍റെയും റാങ്ക് ഉയര്‍ന്നു. അന്‍പത്തൊമ്പതാം സ്ഥാനത്തായിരുന്ന കശ്യപ് 47ല്‍ എത്തി. ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ സമീര്‍ വര്‍മ 28-ാം സ്ഥാനത്താണ്.   വനിതാ വിഭാഗത്തില്‍ പി. വി. സിന്ധു(5), സൈന നെഹ്‌വാള്‍ (16) എന്നിവര്‍ മാത്രമേ ടോപ് 25ല്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. മിക്‌സഡ് ഡബിള്‍സില്‍ പ്രണാവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം മൂന്നു റാങ്കുകള്‍ താഴേക്ക് പോയി 20 ല്‍ എത്തി. പുരുഷ-വനിതാ ഡബിള്‍സില്‍…

Read More

ടീം തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നു ഹൈക്കോടതി; നന്ദിപറഞ്ഞ് ചിത്ര

കൊച്ചി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. ടീമിൽനിന്ന് ഒഴിവാക്കിയതിൽ അത് ലറ്റിക് താരം പി.യു.ചിത്ര സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്. യോഗ്യതയില്ലാത്തവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു നിരീക്ഷിച്ച കോടതി ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനും ദേശീയ അത്‌ലറ്റിക് ഫെഡറേഷനും നിർദേശം നൽകി. വിധിയിൽ പി.യു.ചിത്ര സന്തോഷം രേഖപ്പെടുത്തി. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് അനുകൂല വിധിയുണ്ടായതെന്നും മീറ്റിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്ര പ്രതികരിച്ചു. കേരളത്തിന്‍റെ പിന്തുണയ്ക്ക് ചിത്ര നന്ദി രേഖപ്പെടുത്തി. നേരത്തെ, അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്ര ഏജൻസിയായതിനാൽ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നാണ് ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ടീം തെരഞ്ഞെടുപ്പ് പൂർത്തിയായെന്നും അംഗങ്ങൾ ലണ്ടനിലേക്കു പുറപ്പെട്ടെന്നും അത് ലറ്റിക് ഫെഡറേഷൻ നിലപാടെടുത്തു. മാത്രമല്ല, ടീമിന്‍റെ പട്ടിക ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് സംഘാടകർക്കു നൽകി കഴിഞ്ഞതിനാൽ മാറ്റം അസാധ്യമാണെന്നും…

Read More

ചിത്രയ്ക്ക് അനുകൂലമായ കോടതിവിധിയിൽ സന്തോഷമെന്ന് പി.ടി.ഉഷ

കോഴിക്കോട്: പി.യു.ചിത്രയ്ക്ക് അനുകൂലമായ കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് ഒളിന്പ്യൻ പി.ടി.ഉഷ. ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ സംസാരിച്ചാൽ ചിത്രയ്ക്ക് മീറ്റിൽ മത്സരിക്കാൻ സാധിച്ചേക്കുമെന്ന് ഉഷ പറഞ്ഞു. പി.യു.ചിത്രയെ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മത്സരിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനോടു പ്രതികരിക്കുകയായിരുന്നു ഉഷ. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേയാണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചത്. ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്‍റെയും അത്ലറ്റിക് ഫെഡറേഷന്‍റെയും ഉത്തരവാദിത്തമാണെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവിട്ടു. യോഗ്യതയില്ലാത്തവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു നിരീക്ഷിച്ച കോടതി ടീം തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായും കുറ്റപ്പെടുത്തി. ഇതേതുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ അത്ലറ്റിക്സ് ഫെഡറേഷനോടു നിർദേശിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പ്രതികരിച്ചിരുന്നു.

Read More