ന്യൂഡല്‍ഹി: ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനു ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രംഗത്ത്. പ്രധാനമന്ത്രിക്ക് ഇതു സംബന്ധിച്ച ശിപാര്‍ശകത്ത് അയച്ചതായി കായിക മന്ത്രാലയം വ്യക്തമാക്കി. ധ്യാന്‍ ചന്ദ് പുരസ്കാരത്തിന് അര്‍ഹനാണെന്നും മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ഭാരതരത്നം നല്‍കുന്നത് എന്തുകൊണ്ടും ഉചിതമാണെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി. 1928,32,36 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഒളിന്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിത്തന്ന ധ്യാന്‍ ചന്ദ് 1979ലാണ് മരിച്ചത്. ഇതാദ്യമായല്ല അദ്ദേഹത്തിനു ഭാരതരത്നം നല്‍കണമെന്ന ആവശ്യമുയരുന്നത്. 2011ലും 2013ലും ഇതേ ആവശ്യവുമായി ധ്യാന്‍ ചന്ദിന്റെ ബന്ധുക്കളും വിവിധ രാഷ്ട്രീയ കക്ഷികളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
Read MoreCategory: Sports
68 കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകി
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ചു വ്യക്തിഗത ഇനങ്ങളിൽ മെഡലുകളും ടീമിനത്തിൽ സ്വർണവും കരസ്ഥമാക്കിയ 68 കായിക താരങ്ങൾക്കു സർക്കാർ സർവീസിൽ നിയമനം നൽകുന്നതിനായി എൽഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികൾ സൃഷ്ടിച്ച് ഉത്തരവായി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമനം നൽകാൻ ഉത്തരവിറക്കിയെങ്കിലും നിയമന നടപടികൾ മുന്നോട്ടു പോയിരുന്നില്ല. ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ സജൻ പ്രകാശ്, എലിസബത്ത് സൂസൻ കോശി എന്നിവർക്ക് ആംഡ് പോലീസ് ഇൻസ്പെക്ടർ തസ്തികയിൽ ഈ സർക്കാർ നിയമനം നൽകി. അനിൽഡ തോമസ്, ആർ. അനു എന്നിവർക്കു വനം വകുപ്പിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിയമനം നൽകി. ടീമിനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായിക താരങ്ങൾക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുന്ന നടപടി പുരോഗമിക്കുന്നു. ഒരു വർഷത്തിൽ 50 കായിക താരങ്ങൾക്കു സർക്കാർ സർവീസിൽ സ്പോർട്ട്സ് ക്വാട്ട നിയമനം…
Read Moreമഴയും കളിച്ചു; പാക്കിസ്ഥാന് 19 റൺസ് വിജയം
ബിര്‍മിംഗ്ഹാം: മഴകളിച്ച കളിയിൽ പാക്കിസ്ഥാൻ രക്ഷപെട്ടു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാന് 19 റൺസ് വിജയം. മഴ മുടക്കിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് പാക്കിസ്ഥാൻ ജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 27 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടിയപ്പോഴേക്കും മഴയെത്തുടർന്ന് മത്സരം നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം വിജയലക്ഷ്യം 27 ഓവറിൽ 101 റൺസായി പുനക്രമീകരിച്ചു. ഇതോടെ മഴനിയമ പ്രകാരം പാക്കിസ്ഥാൻ 19 റൺസിന് വിജയിച്ചതായി പ്രഖ്യാപിച്ചു. തുടക്കത്തിലെ ഓപ്പണർ അസ്ഹർ അലിയെ നഷ്ടപ്പെട്ട പാക്കിസ്ഥാനെ ഫഖാർ സമനും (31) ബാബർ അസമും (31) ആണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ബാബർ അസം പുറത്താകാതെ നിന്നു. സമാൻ പുറത്തായതിനു പിന്നാലെയെത്തിയ മുഹമ്മദ് ഹാഫീസും പെട്ടെന്ന് മടങ്ങിയെങ്കിലും ഷൊഐബ്…
Read Moreഐഎസ്എൽ: അടുത്ത സീസണിൽ ആറ് ഇന്ത്യൻ താരങ്ങൾ
മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഓരോ ടീമിന്റെയും അവസാന ഇലവനില്‍ ആറ് ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമാണുണ്ടാകുക. ആദ്യ മൂന്ന് സീസണില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ ആദ്യ ഇലവനില്‍ കളിക്കാനാകുമായിരുന്നുള്ളൂ. പരമാവധി ആറു വിദേശ താരങ്ങളെയും കളിപ്പിക്കാമായിരുന്നു. ഐഎസ്എല്‍ ഭരണസമിതി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചകൾ ക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാതിനിധ്യം നല്കുന്ന കാര്യം തീരുമാനമായത്. ഇന്ത്യയുടെ പരിശീലകനായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈൻ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നു. ഈ നിര്‍ദേശം ഐഎസ്എല്‍ ഗവേര്‍ണിംഗ് ബോഡി പ്രാവർത്തികമാക്കുമെന്നാണ് കരുതുന്നത്.
Read Moreകോഹ്ലി വിരുന്നില്‍ മല്യ; മുഖം കൊടുക്കാതെ ഇന്ത്യന്‍ ടീം
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ പേരിലുള്ള സന്നദ്ധ സംഘടനയായ ജസ്റ്റിസ് ആന്‍ഡ് കെയര്‍ ഓര്‍ഗനൈസേഷന്റെ ഫണ്ട് ശേഖരണ ചടങ്ങില്‍ വിജയ് മല്യ. മനുഷ്യക്കടത്തിനെതിരെ വിരാട് കോഹ്ലി നടത്തുന്ന സംഘടനയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒന്നടങ്കം ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, വിരാട് കോഹ്ലിയോ സംഘാടകരോ ക്ഷണിച്ചിട്ടല്ല മല്യയെത്തിയതെന്നാണു സൂചന. വിജയ് മല്യ എത്തിയതോടെ കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ അസ്വസ്ഥരായി. പരിപാടി തീരുംമുമ്പേ ഇന്ത്യന്‍ ടീം അവിടം വിട്ടു. ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയില്‍ വിജയ് മല്യ പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ ഉണ്ട്. രണ്ട് സ്ത്രീകള്‍ക്കൊപ്പമാണ് മല്യ ചടങ്ങ് നടക്കുന്ന ഹോട്ടലിലേക്ക് കയറിപ്പോയത്. ചടങ്ങില്‍ പങ്കെടുക്കുന്ന മാറ്റാരെങ്കിലും വിളിച്ചിട്ടാകും മല്യ എത്തിയതെന്ന് ബിസിസിഐ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബിസിസിഐ അറിയിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും പരിശീലകന് അനില്‍ കുംബ്ലെയും…
Read Moreപരിശീലകനാകാൻ രണ്ടു വരി അപേക്ഷ; സെവാഗിനോട് വിശദമായ ബയോഡാറ്റ ആവശ്യപ്പെട്ട് ബിസിസിഐ
ന്യൂഡൽഹി: ടീം ഇന്ത്യയുടെ പരിശീലകനാകാൻ മുൻ ഇന്ത്യൻതാരം വിരേന്ദർ സെവാഗ് ബിസിസിഐക്ക് സമർപ്പിച്ചത് രണ്ട് വരിയുളള അപേക്ഷയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ കിംങ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററാണ് താനെന്നും ഇന്ത്യൻ ടീമിലെ താരങ്ങൾക്കെല്ലാമൊപ്പം കളിച്ച് പരിചയമുണ്ടെന്നുമാണ് സെവാഗ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നതെന്നാണ് വിവരങ്ങൾ. സെവാഗ് സ്വതസിദ്ധമായ ശൈലിയിൽ രണ്ട് വരിയുളള അപേക്ഷയാണ് നൽകിയിരിക്കുന്നതെന്നും അപേക്ഷക്കൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ആദ്യമായി പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് തയാറെടുക്കുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഇത്തരം സമീപനമല്ല ഉണ്ടാവേണ്ടതെന്നും വിശദമായ ബയോഡാറ്റ എത്രയും വേഗം സമർപ്പിക്കാൻ സെവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശകസമിതിയാണ് ടീം ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുമായി അഭിമുഖം നടത്തുക. നിലവിലെ ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ, ഓസ്ട്രേലിയൻ താരമായിരുന്ന ടോം മൂഡി,…
Read Moreചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തില്‍ യുവ്രാജ് അത്ഭുതപ്പെടുത്തി: വിരാട് കോഹ്ലി
ബർമിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച യുവ്രാജ് സിംഗിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തപ്പോള്‍ യുവി ആക്രമണ ദൗത്യം ഏറ്റെടുത്തു കത്തിക്കയറുകയായിരുന്നു. യുവ്രാജിനൊപ്പം ബാറ്റുചെയ്തപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ താന്‍ ഒരു ക്ലബ് കളിക്കാരനായി അനുഭപ്പെട്ടതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ 32പന്തില്‍ 53 റണ്‍സാണ് യുവി അടിച്ചെടുത്തത്. അഭിമാനപോരാട്ടത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിലുള്ള സന്തോഷം പ്രകടിപ്പിക്കാനും കോഹ്ലി മറന്നില്ല. 124 റണ്‍സിന് പാക്കിസ്ഥാനെ കീഴടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സന്നാഹമത്സരങ്ങളിലൂടെ ഇന്ത്യ ഫോമില്‍ എത്തിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഏറെ മികവു പുലര്‍ത്തി.എന്നാല്‍ ഫീല്‍ഡിംഗില്‍ ഇന്ത്യ ശരാശരി പ്രകടനമേ പുറത്തെടുത്തുള്ളുവെന്നും താരം പറഞ്ഞു. നീണ്ട ഇടവേളകള്‍ക്കു ശേഷം ഓപ്പണിംഗിനെത്തിയ ധവാന് -രോഹിത് സഖ്യം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനു അടിത്തറപാകി.…
Read Moreഏറുകൊണ്ട് കടുവ വീണു; ഓസീസിന് 183 റൺസ് വിജയലക്ഷ്യം
ലണ്ടൻ: തമീം ഇക്ബാലിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. സെഞ്ചുറി അഞ്ചു റൺ അകലെ നഷ്ടപ്പെട്ട തമീം (95) നടത്തിയ പോരാട്ടം ബംഗ്ലാദേശിനെ നാണക്കേടിൽനിന്നും രക്ഷപെടുത്തി. ബംഗ്ലാദേശ് 44.3 ഓവറിൽ 182 റൺസിന് പുറത്തായി. ഓസീസിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കംമുതൽ കാര്യങ്ങളൊന്നും ശരിയായിവന്നിരുന്നില്ല. വിക്കറ്റ് പൂപോലെ ഓസീസ് പേസർമാർ കൊഴിക്കുമ്പോൾ ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന ഓപ്പണർ തമീം മാത്രമായിരുന്നു ബംഗ്ലാദേശിന്റെ ആ”ശ്വാസം’. തമീം 114 പന്തുകൾ നേരിട്ടപ്പോൾ ആറു തവണ പന്തിനെ ബൗണ്ടറി ലൈൻ കടത്തി. മൂന്നു സിക്സും തമീമിന്റെ ഇന്നിംഗ്സിന് അഴകായി. തമീമിനെ കൂടാതെ ഷാക്കിബ് അൽ ഹസനും (29) മെഹദി ഹസനും (14) മാത്രമാണ് ബംഗ്ലാ ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. 8.3 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ്…
Read Moreസാനിയ സഖ്യത്തിന് തോൽവി; ബൊപ്പണ്ണ-ഗബ്രിയേല ജോഡി സെമിയിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ഗബ്രിയേല ദബ്രോസ്കി സഖ്യം സെമിയിൽ കടന്നു. രണ്ടാം സീഡായ സാനിയ മിർസ-ഇവാൻ ഡോഡിഗ് സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്തോ-കനേഡിയൻ സഖ്യത്തിന്റെ വിജയം. സ്കോർ: 6- 3, 6- 4. മത്സരം 52 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. ടൂർണമെന്റിലെ ഏക ഇന്ത്യൻ പ്രതീക്ഷയാണ് ബൊപ്പണ്ണ. നേരത്തെ ഡബിൾസ് മത്സരത്തിൽ നിന്ന് പെയ്സ് സഖ്യവും സാനിയ സഖ്യവും പുറത്തായിരുന്നു.
Read Moreപട്യാലച്ചൂടില് ഉരുകിത്തെളിഞ്ഞ് മലയാളിത്തിളക്കം
പട്യാലയ്ക്കു മീതെ കത്തിയുരുകി നിന്ന സൂര്യന്റെ അഗ്നിപരീക്ഷകളെ മറികടന്ന് ട്രാക്കിലും ഫീല്‍ഡിലും കരുത്തു ചോരാതെ പോരാടിയ മലയാളി താരങ്ങള്‍ പിടിച്ചടക്കിയത് നാലു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ പത്തു മെഡലുകള്‍. ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ പട്യാലയിലെ ഏറ്റവും കൂടിയ താപനില 49 ഡിഗ്രിയായിരുന്നു. പ്രധാന ഫൈനലുകള്‍ നടന്ന വൈകുന്നേരം 47 ഡിഗ്രി ചൂടിനെ മറികടന്നാണു താരങ്ങള്‍ മത്സരങ്ങള്ക്കിറങ്ങിയത്്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ നയന ജയിംസും പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ അമോജ് ജേക്കബുമാണ് ഇരട്ട സ്വര്‍ണവുമായി മലയാളിത്തിളക്കം കൂട്ടിയത്. ട്രിപ്പിള്‍ ജംപില്‍ യു. കാര്‍ത്തിക് വെള്ളിയും ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫ് വെങ്കലവും നേടി. 1000 മീറ്ററില്‍ ടി. ഗോപിക്കാണ് വെള്ളി. 1500ല്‍ ചിത്രയും ജിന്‍സണും വനിതകളുടെ 1500 മീറ്ററില്‍ പാലക്കാട്…
Read More