കാർഡിഫ്: ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാൻ ഫൈനലിൽ. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കലാശപ്പോരിന് അർഹരായത്. ഇംഗ്ലണ്ടിന്റെ 211 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ 77 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഇംഗ്ലീഷുകാർക്കെതിരെ സമഗ്രാധിപത്യം സ്ഥാപിച്ചാണ് പാക് വിജയം. ഓപ്പണർമാരായ അസ്ഹർ അലിയുടേയും (76) ഫഖാർ സമാന്റേയും (57) അർധസെഞ്ചുറികളാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 118 റൺസാണ് അടിച്ചുകൂട്ടിയത്. ഫഖാർ സമാനായിരുന്നു ആക്രമണകാരി. 58 പന്ത് നേരിട്ട ഫഖാറിന്റെ ബാറ്റിൽനിന്നും ഏഴു ബൗണ്ടറിയും ഒരു സിക്സും പിറന്നു. 100 പന്തുകൾ നേരിട്ട അസഹ്ർ അലി ഒരു സിക്സും അഞ്ച് ബൗണ്ടറിയും നേടി. ഇരുവരും പുറത്തായ ശേഷമെത്തിയ ബാബർ അസമും (38) മുഹമ്മദ് ഹാഫീസും (31) പാക്കിസ്ഥാനെ കൂടുതൽ പരിക്കില്ലാതെ ഫൈനലിൽ എത്തിച്ചു. 38 ഓവറിലെ ആദ്യപന്തിൽ സ്റ്റോക്സിനെ ബൗണ്ടറി പായിച്ചാണ് ഹാഫീസ് പാക്…
Read MoreCategory: Sports
2022 ലെ ലോകകപ്പ് ഖത്തറിൽ തന്നെ നടക്കുമെന്ന് ഫിഫ
സൂറിച്ച്: ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പുതിയ നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2022ല്‍ നടക്കേണ്ട ഖത്തര്‍ ലോകകപ്പിനെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിഫ. ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര പ്രശ്നം മാത്രമാണ് ഇപ്പോഴുള്ളതെന്നും ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റിനോ അറിയിച്ചു. ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബോളിന്റെ അന്തസിനു നിരക്കാത്ത ഒരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇന്‍ഫെന്റിനോ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് ഫുട്ബോളിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന് മടിച്ചുനില്ക്കുകയില്ലെന്നും ഇന്‍ഫന്റീനോ പറഞ്ഞു. പ്രതിസന്ധിക്കിടെ ഇതാദ്യമായാണ് ഫിഫ പ്രസിഡന്റ് ലോകകപ്പുമായി ബന്ധപ്പെട്ട് ആശാവഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്. 2022 ലെ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഖത്തറുമായി…
Read Moreവിൻഡീസ് പര്യടനത്തിലും കുംബ്ലെ തുടരും: വിനോദ് റായ്
മുംബൈ: അടുത്ത വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി അനിൽ കുംബ്ലെ തുടരുമെന്ന് സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ്. കുംബ്ലെ വിയോജിപ്പു പ്രകടിപ്പിക്കാത്തപക്ഷം അദ്ദേഹം തന്നെ പരിശീലകനായി തുടരുമെന്ന് ഭരണസമിതി ചർച്ചയ്ക്കു ശേഷം റായ് പറഞ്ഞു. ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കഴിയുന്നതു വരെയാണ് കുംബ്ലെയുടെ നിലവിലെ കാലാവധി. നേരത്തേ, സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി പരിശീലക സ്ഥാനത്ത് കുംബ്ലെ തുടരട്ടെ എന്ന തീരുമാനത്തിലെത്തിയതായും വിവരമുണ്ടായിരുന്നു.
Read Moreവാലറ്റം തുണച്ചു; പാക്കിസ്ഥാൻ ചാന്പ്യൻസ് ട്രോഫി സെമിയിൽ
കാർഡിഫ്: തകർച്ചയിൽനിന്നു പോരാടിക്കയറി പാക്കിസ്ഥാൻ ചാന്പ്യൻസ് ട്രോഫി സെമിയിൽ ഇടംപിടിച്ചു. വിജയലക്ഷ്യമായ 237 റണ്‍സ് പിന്തുടർന്ന പാക്കിസ്ഥാൻ, 137/6 എന്നനിലയിൽ തകർച്ച നേരിട്ടശേഷം ഏഴാം വിക്കറ്റിൽ 25 റണ്‍സും എട്ടാം വിക്കറ്റിൽ 75 റണ്‍സും കൂട്ടിച്ചേർത്ത് വിജയത്തിലേക്കു നടന്നുകയറുകയായിരുന്നു. 31 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിന്റെ വിജയം പാക്കിസ്ഥാനു സ്വന്തം. സെമിയിൽ ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളികൾ. രണ്ടാം സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. പുറത്താകാതെ 61 റണ്‍സുമായി ടീമിനെ വിജയത്തിലേക്കു നയിച്ച നായകൻ സർഫറസ് ഖാനും ഉറച്ച പിന്തുണ നൽകിയ മുഹമ്മദ് ആമിറിനും വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാം. ആമിർ 28 റണ്‍സുമായി പുറത്താകാതെനിന്നു. ആദ്യ വിക്കറ്റിൽ 74 റണ്‍സ് കൂട്ടിച്ചേർത്തശേഷമാണ് പാക്കിസ്ഥാൻ തകർന്നതെന്നതും ശ്രദ്ധേയമാണ്. ഓപ്പണർമാരായ ഫഖർ സമാൻ(50), അസർ അലി(34) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി നുവാൻ പ്രദീപ് മൂന്നു വിക്കറ്റ് നേടി. ആദ്യം…
Read Moreദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച് ചാമ്പ്യൻസ് ട്രോഫിയുടെ സെമിയിൽ ഇന്ത്യ
ബര്‍മിംഗ്ഹാം: ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിൽ കടന്നു. ഗ്രൂപ്പ് ബിയിലെ നിർണായകമായ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശിഖർ ധവാന്റെയും (78) നായകൻ വിരാട് കോഹ്ലിയുടേയും (76) അർധ സെഞ്ചുറി മികവിലാണ് ഇന്ത്യൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 38 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ബോളിംഗിലും ബാറ്റിംഗിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇന്ത്യൻ ജയം. ദക്ഷിണാഫ്രിക്കയുടെ കുഞ്ഞൻ സ്കോറിനെ പിന്തുടർന്ന ഇന്ത്യ അനായാസമായാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യയെ ഒരിക്കൽപോലും പ്രതിരോധിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. രോഹിത് ശർമയെ (12) തുടക്കത്തിലേ വീഴ്ത്താനായെങ്കിലും പിന്നീടങ്ങോട്ട് ഡ്രൈവിംഗ് സീറ്റിൽ ധവാനും കോഹ്ലിയും മാറിമാറി കയറിയിരുന്നു. 83 പന്ത് നേരിട്ട ധവാൻ 13 തവണയാണ് പന്തിനെ അതിർത്തി കടത്തിയത്. ഒരു സിക്സും ഉൾപ്പെടെ ആകെ നേടിയ 78 റൺസിൽ 54 റൺസും…
Read Moreഫ്രഞ്ച് ഓപ്പണിന്റെ പത്ത് കിരീടം സ്വന്തമാക്കിറിക്കാഡിട്ട് നദാൽ
പാരിസ്: കളിമൺ കളിത്തട്ടിലെ രാജകുമാരൻ റാഫേൽ നദാലിന് റൊളാംഗ് ഗാരോസിൽ പത്താം കിരീടം. സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി. സ്കോർ: 6-2, 6-3, 6-1. ഒരേ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ തന്നെ 10 തവണ ചാമ്പ്യനായെന്ന റിക്കാർഡും ഇനി നദാലിന് സ്വന്തം. ഓപ്പൺ എറയിൽ ഒരു പുരുഷ, വനിതാ താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് നദാൽ സ്വന്തമാക്കിയത്. ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ നദാലിന്റെ 15–ാം കിരീട നേട്ടം കൂടിയാണിത്. ഇതോടെ നദാൽ സ്വിസ് ഇതിഹാസം റോജർ ഫെഡററിന്റെ നേട്ടത്തിന് മൂന്നു കിരീടം മാത്രം പിന്നിലെത്തി. പ്രധാനടൂർണമെന്റിൽ കലാശപ്പോരിന് ഇറങ്ങിയാൽ കിരീടവുമായി തിരിച്ചുകയറുന്ന വാവ്റിങ്കൻ ചരിത്രവുമാണ് നദാലിനു മുന്നിൽ വഴിമാറിയത്. നേരത്തെ മൂന്നു ഫൈനലുകൾ കളിച്ച വാവ്റിങ്ക മൂന്നിലും ചാമ്പ്യനായിരുന്നു. ഇത്തവണ നദാലിനു മുന്നിൽ ആ റിക്കാർഡിനും ഇളക്കം തട്ടി.
Read Moreഇന്ത്യയുടെ മത്സരം കാണാനെത്തിയ മല്യക്ക് ഇന്ത്യക്കാരുടെ കൂക്കുവിളി
ബര്‍മിംഗ്ഹാം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യക്കു നേരെ ഇന്ത്യക്കാരുടെ കൂക്കിവിളി. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കാണാൻ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ എത്തിയ മദ്യ രാജാവിനെയാണ് ഇന്ത്യക്കാർ കള്ളൻ, കള്ളൻ എന്ന കൂക്കുവിളിയോടെ നേരിട്ടത്. കറുത്ത പാന്റും ആകാശ നീല കോട്ടും ധരിച്ചെത്തിയ മല്യ സർ ജാക് ഹോബ്സ് ഗേറ്റിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു കൂക്കുവിളി. ചിലർ മൊബൈൽ കാമറയിൽ ഇത് പകർത്തിയപ്പോൾ കള്ളൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നെന്ന് ഒരാൾ വിളിച്ചുകൂവി. ഇതോടെ തിരിഞ്ഞുനോക്കിയ മല്യ അനിഷ്ടം മുഖത്ത് പ്രകടിപ്പിച്ചാണ് സ്റ്റേഡിയത്തിലേക്ക് കയറിപ്പോയത്. നേരത്തെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലും മല്ല്യ പങ്കെടുത്തിരുന്നു. എന്നാൽ അന്ന് താരങ്ങൾ മല്യക്ക് മുഖംകൊടുക്കാതിരുന്നത് വാർത്തയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും കാഴ്ചക്കാരനായി മല്യ എത്തിയിരുന്നു.
Read Moreക്രിക്കറ്റിലെ മറക്കാനാഗ്രഹിക്കുന്ന റിക്കാർഡുമായി വിരാട് കോഹ്ലി !
ബിർമിംഗ്ഹാം: ക്രിക്കറ്റിൽ മറക്കാൻ ആഗ്രഹിക്കുന്ന റിക്കാർഡുമായി ഇന്ത്യൻ നായകന വിരാട് കോഹ്ലി. ഐസിസി ടൂർണമെന്റുകളിൽ ആദ്യമായി പൂജ്യത്തിനു പുറത്താകുക എന്ന “നേട്ട’മാണ് കോഹ്ലി സ്വന്തം പേരിലെഴുതിയത്. ചാന്പ്യൻസ്ട്രോഫി രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു കോഹ്ലിയുടെ നാണംകെട്ട പുറത്താകൽ. നുവാൻ പ്രദീപിനായിരുന്നു വിക്കറ്റ്. നാല് പന്തുകൾ നേരിട്ട കോഹ്ലിയെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ ദിക്ക്വെല പിടികൂടുകയായിരുന്നു. പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേ 68 പന്തിൽനിന്ന് 81 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഐസിസിയുടെ ലോകകപ്പ്, ചാന്പ്യൻസ് ട്രോഫി, ടി20 ടൂർണമെന്റുകളിൽ കോഹ്ലി ഇതേവരെ പൂജ്യത്തിനു പുറത്തായിരുന്നില്ല. ഇതേവരെ 43 ഐസിസി മത്സരങ്ങളാണ് കോഹ്ലി കളിച്ചത്.
Read Moreരണ്ടാം മത്സരവും ജയിച്ച് സെമിയെന്ന ഇന്ത്യയുടെ മോഹത്തെ കശാപ്പ് ചെയ്ത് ലങ്ക
ലണ്ടൻ: രണ്ടാം മത്സരവും ജയിച്ച് സെമി ഉറപ്പിക്കാനുള്ള ഇന്ത്യൻ മോഹത്തെ ലങ്ക തല്ലിത്തകർത്തു. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 321 റൺസിന്റെ വെല്ലുവിളി ലങ്ക 48.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യൻ പേസർമാരെ മൈതാനത്തിന്റെ നാലുപാടും പറത്തിയാണ് ലങ്ക വിജയം പിടിച്ചെടുത്തത്. ചോർന്ന കൈകളും മോശം ഫീൽഡിഗും ചേർന്നപ്പോൾ ഇന്ത്യൻ പതനം പൂർത്തിയായി. അർധസെഞ്ചുറി നേടിയ ധനുഷ്ക ഗുണതിലകയും (76) കുശാൽ മെൻഡിസും (89) നടത്തിയ വീരോജിത പോരാട്ടമാണ് ലങ്കയ്ക്കു വിജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ട് വിജയത്തിലേക്കുള്ള എളുപ്പവഴിയായി. 97 പന്തിലാണ് ഇവരുടെ കൂട്ടുകെച്ച് സെഞ്ചുറിതികച്ചത്. ടീം സ്കോർ 11 ൽ നിൽക്കെ ഓപ്പണർ നിരോഷൻ (7) പുറത്തായ ശേഷം ക്രീസിൽ ഒത്തു ചേർന്ന ഈ കൂട്ടുകെട്ട് ലങ്കയെ…
Read Moreഫ്രഞ്ച് ഓപ്പൺ: മിക്സഡ് ഡബിൾസിൽ ബൊപ്പണ്ണ സഖ്യത്തിന് കിരീടം
പാരിസ്: പാരീസിലെ കളിമൺ മൈതാനത്ത് ഇന്ത്യൻ ചരിത്രഗാഥ. ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യത്തിന് കിരീടം. ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോവ്സ്ക്കി സഖ്യം കിരീടം ചൂടി. ഫൈനലിൽ കൊളംബിയൻ-ജർമൻ സഖ്യമായ റോബർട്ട് ഫെറ- അന്ന ലെന ഗ്രോനിഫെൽഡ് കൂട്ടുകെട്ടിനെ മറിച്ചാണ് ബൊപ്പണ്ണ സഖ്യം ചരിത്രമായത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ഇന്ത്യൻ വീരഗാഥ. ആദ്യ സെറ്റ് നഷ്ടമായ ബൊപ്പണ്ണയും കൂട്ടുകാരിയും രണ്ടാം സെറ്റിൽ അതേ സ്കോറിന് തിരിച്ചടിച്ചു. നിർണായകമായ അവസാന സെറ്റിൽ കടുത്ത പോരാട്ടമാണ് നടന്നത്. ടൈ ബ്രേക്കറിലാണ് ബൊപ്പണ്ണ സഖ്യത്തിന് വിജയിക്കാനായത്. സ്കോർ: 2-6, 6-2, 12-10. കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ബൊപ്പണ്ണ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്ഡുമെഴുതി. ഇതിന് മുമ്പ് ലിയാണ്ടര്‍ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് ഗ്രാന്‍ഡ്സ്ലാം കിരീടം…
Read More