സാമ്പത്തിക ഞെരുക്കം; ഒളിമ്പിക്‌സ്‌ ജേതാവ് മെഡലുകൾ വിൽക്കുന്നു

മോസ്കോ: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സോവിയറ്റ് യൂണിയൻ ഒളിന്പിക്സ് ജേതാവ് മെഡലുകൾ വിൽക്കുന്നു. ജിംനാസ്റ്റിക്സ് താരം ഒൾഗ കോർബട്ടാണ് മൂന്നു ഒളിന്പിക്സ് സ്വർണ മെഡലുകൾ അടക്കം ഏഴു മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നത്. ബെലാറസിൽ ജനിച്ച മുൻ താരം ഇപ്പോൾ യുഎസിലെ അരിസോണയിലാണ് താമസിക്കുന്നത്. 1972 മ്യൂണിക് ഒളിമ്പിക്‌സിൽ നേടിയ മൂന്നു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും 1976ലെ മോണ്‍ട്രിയൽ ഗെയിംസിൽ നേടിയ മെഡലുകളുമാണ് വിൽക്കുന്നത്. 17-ാം വയസിൽ ജിംനാസ്റ്റിക് മത്സരത്തിൽ റിക്കാർഡ് പ്രകടനം നടത്തി കെർബട്ട് നേടിയ ഒളിന്പിക്സ് മെഡലുകളാണ് ഇവ. ഇതിൽ ടീം ഇനത്തിൽ നേടിയ സ്വർണ മെഡലിന് 66,000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. 1972ൽ ലഭിച്ച മികച്ച കായിക താരത്തിനുള്ള ബിബിസി അവർഡും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.1978ൽ വിവാഹിതയായ കെർബട്ട് യുഎസിലേക്ക് താമസം മാറ്റിയിരുന്നു.

Read More

ചെല്‍സി ബഹുദൂരം മുന്നിൽ

‌ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി പോയിന്‍റ് നിലയില്‍ വളരെ മുന്നിൽ എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലീസ്റ്റര്‍ സിറ്റി അവസാന മൂന്നിലെത്തി പുറത്താക്കല്‍ ഭീഷണി നേരിടുകയാണ്. സ്വാന്‍സി സിറ്റിയെ 3-1ന് തോല്‍പ്പിച്ച ചെല്‍സി രണ്ടാം സ്ഥാനക്കാരായ ടോട്ടനവുമായുള്ള പോയിന്‍റ് വ്യത്യാസം 10 ആക്കി ഉയര്‍ത്തി. പെഡ്രോ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങി. ചെല്‍സിയുടെ കഴിഞ്ഞ 20 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ 17-ാം ജയമാണ്. 300-ാം പ്രീമിയര്‍ മത്സരത്തിനിറങ്ങിയ സെസ് ഫാബ്രിഗസ് 19-ാം മിനിറ്റില്‍ നീലപ്പടയെ മുന്നിലെത്തിച്ചു. പെഡ്രോയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ഇടവേളയ്ക്കു പിരിയുന്നതിനു സെക്കന്‍ഡുകള്‍ക്കു മുമ്പ് ഫെര്‍ണാണ്ടോ ലോറന്‍റെയുടെ (45+2) ഹെഡര്‍ ചെല്‍സിയുടെ വലയില്‍ കയറി. പക്ഷേ രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ആധിപത്യമായിരുന്നു. 72-ാം മിനിറ്റില്‍ പെഡ്രോയുടെ ലോംഗ് റേഞ്ച് നീലപ്പടയെ മുന്നിലെത്തിച്ചു. 84-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന്‍റെ പാസില്‍ ഗോള്‍ നേടിക്കൊണ്ട് ഡിയേഗോ കോസ്റ്റ ലീഗിലെ 16-ാം…

Read More

റാങ്കിംഗ്: കോഹ്‌ലിക്കും അശ്വിനും മാറ്റമില്ല

ദുബായ്: ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി‍ ഏറ്റുവാങ്ങിയെങ്കിലും ഐസിസി റാങ്കിംഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ അടിപതറിയില്ല. ടെസ്റ്റിലെ ബാറ്റിംഗ് റാങ്കിംഗില്‍ കോഹ്‌ലി രണ്ടാം സ്ഥാനവും ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും രവിചന്ദ്ര അശ്വിന്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി. പൂനയില്‍ ഓസീസിനെതിരേ ആദ്യ ഇന്നിംഗ്‌സില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 46-ാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ച മാറ്റ് റെന്‍ഷോ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി. പൂന ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത പ്രകടനത്തിലൂടെ 33 സ്ഥാനങ്ങള്‍ കുതിച്ചുയര്‍ന്ന ഓസീസ് സ്പിന്നര്‍ സ്റ്റീവ് ഒക്കീഫെ ബൗളര്‍മാരില്‍ 29-ാം സ്ഥാനം കരസ്ഥമാക്കി. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മികച്ച പ്രകടനം നടത്തിയ ഉമേഷ് യാദവ് 30-ാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരേ തുടര്‍ച്ചയായ അഞ്ചാം സെഞ്ചുറി നേടി ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് 939 പോയിന്‍റുകളോടെ…

Read More

കോഹ്‌ലിക്കു സച്ചിന്‍റെ സന്ദേശം

മുംബൈ: ഒരു തോല്‍വികൊണ്ട് ദൈഘ്യമേറിയ പരമ്പരയുടെ ഫലം നിര്‍ണയിക്കില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തിലേറ്റ നാണംകെട്ട തോല്‍വിക്കുശേഷമാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. വിജയതൃഷ്ണയോടെ തിരിച്ചുവരട്ടെയെന്ന് സച്ചിന്‍ വിരാട് കോഹ് ലിക്കും കൂട്ടര്‍ക്കും ആശംസ നേര്‍ന്നു. വെറും മൂന്നു ദിവസംകൊണ്ടാണ് ഇന്ത്യയെ ഓസീസ് കീഴടക്കിയത്. രണ്ടു വര്‍ഷത്തിനിടെ ഏറ്റവും മോശം ബാറ്റിംഗാണ് പുറത്തെടുത്തതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വളരെ കടുപ്പമേറിയതാണ്. ഇത് മത്സരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ആദ്യ മത്സരത്തിലെ തോല്‍വികൊണ്ട് പരമ്പര തന്നെ തോറ്റെന്ന് അര്‍ഥമാക്കേണ്ടെന്നും ഇനിയും പരമ്പര ബാക്കിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ഇന്ത്യന്‍ ടീമിന്‍റെ വിജയതൃഷ്ണ നോക്കിയാല്‍ അവര്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഉറപ്പാണ്. അത് ഓസ്‌ട്രേലിയന്‍ ടീമിനും അറിയാം. കാരണം നമ്മള്‍ അവരെ അത്തരത്തിൽ തോല്‍പ്പിച്ചിട്ടുണ്ട്. ഓസീസും ശക്തമായി…

Read More

നാണക്കേടിന്റെ വാരിക്കുഴി തീര്‍ത്ത് ഇന്ത്യ, കങ്കാരുക്കളെ കറക്കിവീഴ്ത്താന്‍ പിച്ചൊരുക്കിയ ഇന്ത്യയുടെ തോല്‍വി 333 റണ്‍സിന്, താരമായി ഒക്കേഫി

അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുമെന്ന് ബിസിസിഐ ഇന്ന് പഠിച്ചുകാണും. ആദ്യപന്ത് മുതല്‍ കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കി ഓസ്‌ട്രേലിയയെ വിറപ്പിക്കാമെന്ന കരുതിയ ഇന്ത്യ ഒന്നാം ടെസ്റ്റില്‍ 333 റണ്‍സിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. മൂന്നാം ദിനം ചായ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 107 റണ്‍സിന് പുറത്തായി. നാല് മത്സര പരന്പരയില്‍ ഓസീസ് 10ന് മുന്നിലെത്തി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സ്റ്റീവ് ഒകീഫിന്‍റെ മാരക സ്പിന്‍ ബൗളിംഗ് തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ അന്തകനായത്. മത്സരത്തില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഒകീഫ് മാന്‍ ഓഫ് ദ മാച്ചായി. ഒകീഫിന് പിന്തുണയേകിയ നാഥന്‍ ലയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 441 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്‌സിന്‍റെ തുടര്‍ച്ച തന്നെയായി. 31 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി…

Read More

വിജേന്ദറുമായി ഇടിക്കുന്നില്ലെന്നു ചൈനീസ് ബോക്‌സര്‍ സുള്‍പിക്കര്‍

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് വിജേന്ദര്‍ സിംഗുമായി ഏറ്റുമുട്ടാമെന്ന് ഏറ്റിരുന്ന ചൈനീസ് ബോക്‌സര്‍ സുള്‍പിക്കര്‍ മൈമായിടിയാലി പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിന്മാറി. മിഡില്‍ വെയ്റ്റ് വിഭാഗത്തിലുള്ള പോരാട്ടത്തിനുള്ള തയാറെടുപ്പകള്‍ സംഘാടകര്‍ നടത്തുന്നതിനിടെയാണ് പിന്മാറ്റം. ഈ വര്‍ഷം തന്നെ മറ്റൊരു വേദിയില്‍ ഏറ്റുമുട്ടാമെന്ന് സുള്‍പിക്കര്‍ അറിയിച്ചതായി സംഘാടകര്‍ പറഞ്ഞു. എന്നാല്‍, സുള്‍പിക്കര്‍ പിന്മാറിയാലും അതേ വെയ്റ്റ് വിഭാഗത്തിലുള്ള മറ്റൊരാളെ പങ്കെടുപ്പിച്ച് പോരാട്ടം നടത്താനുള്ള ശ്രമത്തിലാണവർ. സംഭവവികാസങ്ങള്‍ പോസിറ്റീവായാണ് ഞാന്‍ എടുക്കുന്നത്. സുള്‍പിക്കര്‍ പിന്മാറിയതിന് അദ്ദേഹത്തിന്‍റേതായ കാരണങ്ങള്‍ കാണും. എന്തായാലും ഞാന്‍ പോരാട്ടത്തിനു തയാര്‍. പുതിയ എതിരാളി വരുമെന്നു പ്രതീക്ഷിക്കുന്നു -വിജേന്ദര്‍ പറഞ്ഞു. പ്രഫഷണല്‍ ബോക്‌സിംഗില്‍ വന്ന ശേഷം ഇതുവരെ തോല്‍വി അറിയാതെ മുന്നേറുകയാണ് ഒളിമ്പിക് മെഡല്‍ ജേതാവുകൂടിയായ വിജേന്ദർ. ഒളിമ്പ്യന്മാരായ അഖില്‍കുമാര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവര്‍ ഏപ്രില്‍ ഒന്നിന് ‍ അരങ്ങേറും.

Read More

കറങ്ങിവീണ് ഇന്ത്യ; പൂനയിൽ ഓസീസ് ആധിപത്യം

പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാംദിനം ഓസ്ട്രേലിയയ്ക്കു മേൽക്കൈ. കുറഞ്ഞസ്കോറിൽ ഇന്ത്യയെ കറക്കിവീഴ്ത്തി ബാറ്റിംഗിനിറങ്ങിയ ഓസീസ് ബാറ്റിംഗ്നിര പിടിച്ചുനിന്നതോടെ ഓസീസിന് 298 റണ്‍സിന്‍റെ ലീഡായി. രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 143/4 എന്ന നിലയിലാണ് സന്ദർശകർ. 59 റണ്‍സോടെ നായകൻ സ്മിത്തും 21 റണ്‍സോടെ മിച്ചൽ മാർഷുമാണ് ക്രീസിൽ. ആറു വിക്കറ്റും മൂന്നു ദിവസവും ശേഷിക്കെ പൂനയിലെ പിച്ചിൽ ഓസീസ് മേൽക്കെ നേടിയെന്നു വ്യക്തം. നേരത്തെ, ഇടംകൈയൻ സ്പിന്നർ സ്റ്റീവ് ഒകീഫിന്‍റെ മാസ്മരിക പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഔട്ടായി. ഇതോടെ 155 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനയിൽ ദൃശ്യമായത്. 94/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ്…

Read More

ആ സ്വപ്നം പൊലിഞ്ഞു; ദുഃഖം പ്രകടമാക്കി റനിയേരി

ലണ്ടൻ: ലെസ്റ്റർ സിറ്റി പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതോടെ തന്‍റെ സ്വപ്നം പൊലിഞ്ഞുപോയെന്ന് ക്ലോഡിയോ റനിയേരി. പ്രീമിയർ ലീഗിൽ കഴിഞ്ഞവർഷം ലെസ്റ്ററിനെ ചാന്പ്യൻമാരാക്കാൻ റനിയേരിക്കു കഴിഞ്ഞെങ്കിലും ഈ വർഷം ടീമിന്‍റെ പ്രകടനം വളരെ മോശമായിരുന്നു. ഇതേതുടർന്നാണ് പുറത്താക്കലെന്ന കടുത്തനീക്കത്തിലേക്ക് മാനേജ്മെന്‍റ് കടന്നത്. ഇതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷത്തെ അമിത സന്തോഷത്തിനും കിരീടധാരണത്തിനും ശേഷം ലെസ്റ്ററിനൊപ്പം തുടരുന്നതാണ് ഞാൻ സ്വപ്നം കണ്ടത്. നിർഭാഗ്യവശാൽ അത് പൊലിഞ്ഞിരിക്കുന്നു- റനിയേരി പറഞ്ഞു. പ്രീമിയർ ലീഗിൽനിന്നു പുറത്താക്കൽ ഭീഷണിയിലാണ് ലെസ്റ്റർ ഇപ്പോൾ. ഇത്തവണ മുന്നിലെത്താൻ 5000ൽ ഒരു സാധ്യതപോലും ആരും ലെസ്റ്ററിനു കല്പിക്കുന്നില്ല. ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ആദ്യപാദത്തിൽ സെവിയ്യയോട് പരാജയപ്പെട്ടതും റെനിയേരിയെ പുറത്താക്കാൻ കാരണമായി. 2015ലാണ് റെനിയേരി ലെസ്റ്ററിന്‍റെ മാനേജായി എത്തുന്നത്. 133 വർഷത്തെ ക്ലബ് ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാനും ലെസ്റ്ററിനായി. 2017 സീസണിൽ 25 മത്സരങ്ങൾ കളിച്ച…

Read More

റാക്കറ്റേന്തിയ കൈയിൽ അധികാര ദണ്ഡ്; സിന്ധു ഇനി കളക്ടർ

 ഹൈദരാബാദ്: റിയോ ഒളിന്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു ബാഡ്മിന്‍റൺ കോർട്ടിൽനിന്ന് ഇനി നേരെ സബ് കളക്ടറുടെ ഓഫീസിലേക്കായിരിക്കും പോവുക. ആന്ധ്രാപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ജോലി സിന്ധു സ്വീകരിച്ചു. ഡപ്യൂട്ടി കളക്ടർ തസ്തികയിലുള്ള ജോലിയാണ് സിന്ധുവിന് നൽകുന്നത്. ഇക്കാര്യം സിന്ധുവിന്‍റെ അമ്മ സ്ഥിരീകരിച്ചു. ഒളിമ്പിക്‌സില്‍ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത് ലറ്റാണ് സിന്ധു. നിലവിൽ ബിപിസിഎലിലാണ് സിന്ധു ജോലി ചെയ്യുന്നത്. ഹൈദരാബാദ് ഓഫീസിൽ അസിസ്റ്റന്‍റ് മാനേജരാണ് സിന്ധു.

Read More

ബാസ്കറ്റ് ബോൾ ടൂർണമെന്‍റ്:കുട്ടിക്കാനം മരിയൻ കോളജ് ജേതാക്കൾ

ആലുവ: ആലുവ ചൂണ്ടി ഭാരതമാതാ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ നടന്നുവന്ന അഖിലകേരള കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് സമാപിച്ചു. കുട്ടിക്കാനം മരിയൻ കോളജ് മത്സരത്തിൽ വിജയികളായി. തേവര എസ്എച്ച് കോളജ്, നിർമല കോളജ് മൂവാറ്റുപുഴ എന്നീ കോളജുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് പ്രോ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ കാഷ് അവാർഡ് വിതരണം ചെയ്തു. ഫിബ കമ്മീഷണർ ഡോ. പ്രിൻസ് കെ. മറ്റം മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ റവ. ഡോ. ബെന്നി ജോണ്‍ മാരാംപറന്പിൽ അധ്യക്ഷത വഹിച്ചു.ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ആശംസയും കായികാധ്യാപകൻ വിഷ്ണു ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

Read More