ബാഴ്സലോണ: കറ്റാലന്‍ പടയെ സ്വന്തം തട്ടകത്തില്‍ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡിനായില്ല. ഓരോ നിമിഷത്തിലും ആവേശം നിറഞ്ഞ കോപ്പ ഡെല്‍റേ രണ്ടാം പാദ സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബാഴ്സലോണ ഫൈനലില്‍. ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തിലെ 2-1ന്റെ ജയം ബാഴ്സയ്ക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു. ഇരുപാദത്തിലുമായി ആകെ 3-2 എന്ന സ്കോറിനായിരുന്നു ബാഴ്സയുടെ വിജയം. അലാവസ്-സെല്‍റ്റ വിഗോ മത്സരത്തിലെ വിജയിയെയാണ് ബാഴ്സ ഫൈനലില്‍ നേരിടുക. സസ്പെന്‍ഷന്‍മൂലം ബാഴ്സയുടെ നെയ്മര്‍ക്കും അത്ലറ്റിക്കോ നായകന് ഗാബിക്കും രണ്ടാംപാദത്തില്‍ കളിക്കാനായില്ല. നെയ്മറുടെ അഭാവത്തില്‍ ആര്ഡ തുറാനെയായിരുന്നു മെസിക്കും സുവാസരിനുമൊപ്പം അക്രമണച്ചുമതലയേല്പ്പിച്ചത്. തുടക്കം മുതലേ സ്വന്തം തട്ടകത്തില്‍ അവസരങ്ങള്‍ ഒന്നൊന്നായി സൃഷ്ടിച്ചെടുത്ത ബാഴ്സ 43-ാം മിനിറ്റിലാണ് ഗോള്‍ കണ്ടെത്തിയത്. മൈതാനമധ്യത്തു നിന്നും പന്തുമായി കുതിച്ച ലയണല്‍…
Read MoreCategory: Sports
ടെസ്റ്റില്‍ അരങ്ങേറാനൊരുങ്ങി കുല്‍ദീപ് യാദവ്
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ഏകടെസ്റ്റിനുള്ള ടീമില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇടങ്കയ്യന്‍ ലെഗ്സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇടംപിടിച്ചു. ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പരിക്കാണ് യാദവിനെ തുണച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടെയാണ് മിശ്രയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്പിന്നര്‍ ജയന്ത് യാദവിനും ടീമിലിടം കണ്ടെത്താനായില്ല. 22കാരനായ കുല്‍ദീപ് 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 18.94 ശരാശരിയില്‍ 81 വിക്കറ്റ് നേടിയിട്ടുണ്ട്. രഞ്ജിട്രോഫിയില്‍ ഈ സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകളായിരുന്നു കൂല്ദീപിന്റെ സമ്പാദ്യം. 79 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇതു കൂടാതെ 35.84 റണ്‍സ് ശരാശരിയില്‍ 466 റണ്‍സ് എടുക്കാനും കുല്‍ദീപിനു കഴിഞ്ഞിരുന്നു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും കുല്‍ദീപിന്റെ ബാറ്റില്‍ നിന്നു പിറന്നു.ഈ പ്രകടനം ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം…
Read Moreഏഷ്യന്‍ സൈക്ലിംഗ്: അലീനയ്ക്ക് ഇരട്ടവെങ്കലം
കോട്ടയം: ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി അലീന റെജി. ദേശീയ സൈക്ലിംഗില്‍ മെഡലുകള്‍ സ്വന്തമാക്കിയ അലീന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത രണ്ട് ഇനങ്ങളിലും വെങ്കലം സ്വന്തമാക്കി. ഇന്നലെ നടന്ന 500 മീറ്റര്‍ ജൂണിയര്‍ വ്യക്തിഗത ടൈം ട്രയല്‍ വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി. ഈയിനത്തില്‍ ചൈനയ്ക്ക് സ്വര്‍ണവും ചൈനീസ് തായ്പേയിക്കു വെള്ളിയും ലഭിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ടീം സ്പ്രിന്റ് ഇനത്തിലും മഹാരാഷ്ട്രയുടെ ശിശികലയ്ക്കൊപ്പം ചേര്‍ന്ന് വെങ്കലം നേടിയിരുന്നു. ഇന്നു നടക്കുന്ന വ്യക്തിഗത സ്പ്രിന്റ് ഇനത്തിലും അലീന മത്സരിക്കുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി ഇരുമ്പകം റെജിയുടെയും മിനിയുടെയും മകളാണ് അലീന. അല്‍ക, അമലു എന്നിവര്‍ സഹോദരങ്ങളാണ്. കര്‍ഷക കുടുംബത്തില്‍നിന്നു വരുന്ന അലീന തിരുവനന്തപുരത്തെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലാണ് പരിശീലനം നടത്തുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന് ചന്ദ്രന് ചെട്ട്യാരാണ് അലീനയുടെ പരിശീലകന്. നിരവധി അന്താരാഷ്ട്ര…
Read Moreലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യക്കു വിലക്ക്
മോണക്കോ: ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ റഷ്യക്ക് വിലക്ക്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഗവേണിംഗ് ബോഡിയിലാണ് റഷ്യക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടാന്‍ ധാരണയായത്. മരുന്നടി വിവാദത്തെത്തുടര്‍ന്ന് റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് മുമ്പ് 15 മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. മൊണാക്കോയ്ക്കു സമീപമുള്ള കേപ് ഡിവിലില്വച്ചു കൂടിയ ഐഎഎഫ് മീറ്റിംഗില്‍ പറഞ്ഞിരിക്കുന്ന ഈ നവംബര്‍ വരെ റഷ്യക്ക് അത്ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ടാസ്ക് ഫോഴ്സിന്റെ അഭ്യര്‍ഥന പ്രകാരമാണ് റഷ്യയുടെ വിലക്കു നീട്ടിയത്. 2015 നവംബര്‍ മുതലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും റഷ്യക്ക് വിലക്കു വന്നത്. ഇതു മൂലം റിയോ ഒളിമ്പിക്സും ഭൂരിഭാഗം റഷ്യന്‍ അത്ലറ്റുകള്‍ക്കും നഷ്ടമായിരുന്നു. മരുന്നടിക്കാത്ത അത് ലറ്റുകള്‍ക്കും ഈയൊരു നടപടി മൂലം മത്സരിക്കാനുള്ള അവസരങ്ങള്‍ നഷ്ടമായി. 2017ല്‍ ഇതുവരെ സംശുദ്ധി…
Read Moreമരിയ -സേറ സഖ്യത്തിനു വെങ്കലം
ആലപ്പുഴ: ഹരിയാനയില്‍ നടന്ന 78-ാമതു സീനിയര്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് വനിതാവിഭാഗം ഡബിള്‍സില്‍ കേരളത്തിന്റെ മറിയ റോണി-സേറ സഖ്യത്തിനു വെങ്കലം. ക്വാര്‍ട്ടല്‍ ഫൈനലില്‍ വെസ്റ്റ് ബംഗാളിനെയാണ് പരാജയപ്പെടുത്തിയത്. ഇതേ സഖ്യം തന്നെയാണ് കഴിഞ്ഞ ദേശീയ ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ആദ്യമായി കേരളത്തിനു വെങ്കല മെഡല്‍ നേടിക്കൊടുത്തത്. മറിയ തേവര സേക്രട്ട് ഹാര്‍ട് കോളജിലെയും, സേറ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെയും രണ്ടാംവര്‍ഷ ബികോം ബിരുദ വിദ്യാര്‍ഥിനികളാണ്. ആലപ്പുഴക്കാരായ ഇരുവരും ആലപ്പുഴ എസ്ഡിവി ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ബോബി ജോസഫിന്റെ ശിക്ഷണത്തിലാണ് ടേബിള്‍ ടെന്നീസ് പരിശീലിക്കുന്നത്.
Read Moreകുക്ക് നായകസ്ഥാനം ഒഴിഞ്ഞു
ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകസ്ഥാനം അലിസ്റ്റര്‍ കുക്ക് ഒഴിഞ്ഞു. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ച കുക്ക് ഇന്ത്യയില്‍ ദയനീയമായി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജിവച്ചത്. വളരെ വിഷമകരമായ ദിവസം എന്നാണ് രാജിവച്ച മുഹൂര്‍ത്തത്തെ കുക്ക് വിശദീകരിച്ചത്. യോര്‍ക്ഷയര്‍ ബാറ്റ്സ്മാന് ജോ റൂട്ടായിരിക്കും ഇനി ഇംഗ്ലീഷ് നായകനാകുകയെന്നു സൂചനയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് (11,057) നേടിയ കുക്ക് 2012 ഓഗസ്റ്റിലാണ് നായകസ്ഥാനത്തെത്തുന്നത്. 2013ലും 2015ലും സ്വന്തം നാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ആഷസ് പരമ്പര സ്വന്തമാക്കിയ കുക്ക് ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെയും സ്വന്തം നാട്ടില്‍ തോല്‍പ്പിച്ചു. 5-0നായിരുന്നു കുക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഓസീസിനെ പരാജയപ്പെടുത്തിയത്. അതുപോലെ 28 വര്‍ഷത്തിനു ശേഷം ഒരു ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതും കുക്കിന്റെ കീഴിലായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ നായകനായി ഇത്രയും കാലം തുടരാന്‍ സാധിച്ചത് വലിയ ബഹുമതിയായി…
Read Moreകുട്ടികള്‍ക്കായി സാനിയ ടെന്നീസ് അക്കാഡമി ആരംഭിച്ചു
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കുട്ടികള്‍ക്കായി ടെന്നീസ് അക്കാഡമി ആരംഭിച്ചു. എസ്എംടിഎ ഗ്രാസ് റൂട്ട് ലെവല്‍ അക്കാഡമിയാണു പുതിയതായി ആരംഭിച്ചത്. മൂന്നു മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് അക്കാഡമി ആരംഭിച്ചിരിക്കുന്നത്. 2013ല്‍ യുവതാരങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സാനിയ മിര്‍സ ടെന്നീസ് അക്കാഡമി (എസ്എംടിഎ) ആരംഭിച്ചിരുന്നു. ഒരു ടെന്നീസ് താരമെന്ന നിലയില്‍ പരിശീലനത്തിനു താന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നും കുട്ടിയായിരുന്നപ്പോള്‍ മികച്ച പരിശീലനത്തിനു എന്തു ചെയ്യണമെന്നു തനിക്കറിയില്ലായിരുന്നുവെന്നും സാനിയ പറഞ്ഞു. അക്കാഡമിയിലൂടെ മികച്ച പരിശീലനം നല്കുകയാണു ലക്ഷ്യമെന്നും ഇതിനായി എല്ലാ സഹായങ്ങളും ചെയ്യുമെന്നും അവര്‍ പറഞ്ഞു. എസ്എംടിഎ ഗ്രാസ് റൂട്ട് ലെവല്‍ അക്കാഡമിയുടെ ആശയം തന്റെ അമ്മയുടെതാണെന്നും താന്‍ അതിനെ പിന്തുണച്ചതെയുള്ളുവെന്നും സാനിയ പറഞ്ഞു. കുട്ടികള്‍ക്കു തന്റെ അനുഭവ സമ്പത്ത് പകര്‍ന്നു നല്കുകയായിരിക്കും പ്രധാന ലക്ഷ്യം. അടുത്ത സാനിയ…
Read Moreകിവീസിനു പരമ്പര
ഹാമില്ട്ടണ്: ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ചാപ്പല്‍-ഹാഡ്ലി ട്രോഫി 2-0ന് നിലനിര്‍ത്തി. 24 റണ്‍സിനായിരുന്നു കിവീസിന്റെ ജയം. 16-ാം സെഞ്ചുറിയോടെ ടെയ്ലര് ന്യൂസിലന്‍ഡിനുവേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടയ നഥാന്‍ ആസ്റ്റിലിന്റെ ഒപ്പമെത്തി. ട്രെന്‍ഡ് ബോള്‍ട്ട് കരിയറിലെ ആദ്യ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. 33 റണ്‍സ് വഴങ്ങിയാണ് കിവീസ് പേസര്‍ ആറു വിക്കറ്റ് സ്വന്തമാക്കിയത്. ജയത്തോടെ കിവീസ് ഏകദിന റാങ്കിംഗ് മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 281 റണ്‍സ്. ഓസ്ട്രേലിയ 47 ഓവറില്‍ 257 റണ്‍സിന് എല്ലാവരും പുറത്ത്. ഡീന്‍ ബ്രൗണ്‍ലി (63), കെയ്ന്‍ വില്യംസണ് (37, മിച്ചല്‍ സാന്റ്നര്‍ (38) എന്നിവരുടെ പ്രകടനമാണ് കിവീസിനെ മികച്ച സ്കോറിലേക്കെത്തിച്ചത്.ഓസീസിനു വേണ്ടി ആരോണ്‍ ഫിഞ്ച് (56), ട്രാവിസ് ഹെഡ് (53) എന്നിവര്‍ മികച്ച സ്കോർ നേടി.
Read Moreമൂന്നാമൻ ബുര്‍ക്കിന
പോർട്ട് ജെന്റില്‍: കളി അവസാനത്തോടടുത്തപ്പോള്‍ അലയിന്‍ ട്രാവോര്‍ നേടിയ ഫ്രീകിക്ക് ഘാനയെ തോല്‍പ്പിച്ചു. ഈ ഒരു ഗോള്‍ മതിയായിരുന്നു ബുര്‍ക്കിന ഫാസോയ്ക്ക് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനം നേടാന്‍. 89-ാം മിനിറ്റില്‍ 20 വാര പുറത്തുനിന്ന് ട്രാവോര്‍ എടുത്ത ഇടംകാല് കിക്ക് വലയുടെ ഇടതു മുകളിലായി തറച്ചു. ബുര്‍ക്കിന ഫാസോ 1-0ന് ഘാനയെ തോല്പിച്ചു. ഇതോടെ കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളിൽ മൂന്നു തവണയും ഘാനയ്ക്കു നാലാം സ്ഥാനം കൊണ്ടു തൃപ്തരാകേണ്ടിവന്നു. മികച്ച അവസരങ്ങള്‍ പലതും നശിപ്പിച്ചതാണ് ഘാനയെ പരാജയത്തിലേക്കു തള്ളിവിട്ടത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ബ്ലാക് സ്റ്റാർസിന്റെ (ഘാനയുടെ ചെല്ലപ്പേര്) ജോര്‍ദാന്‍ അയു, എഡ്വേര്‍ഡ് അഗ്യേമാംഗ് ബാഡു, െബര്ണാഡ് ടെക്പെറ്റി എന്നിവര്‍ക്കായില്ല. സെമിയില്‍ ഈജിപ്തിനോടു പൊരുതിത്തോറ്റ ബുര്‍ക്കിന ഫാസോയ്ക്ക് ഈ ജയം ആശ്വാസമായി. 89-ാം മിനിറ്റ് വരെ മത്സരം ഗോള്‍രഹിതമായിരുന്നപ്പോള്‍ വിജയികളെ നിര്‍ണയിക്കാന്‍…
Read Moreക്രിക്കറ്റിന്റെ വരുമാന ഘടന മാറ്റാൻ ഐസിസി
മുംബൈ: ആഗോള ക്രിക്കറ്റിന്റെ ഘടനതന്നെ മാറ്റുന്ന നീക്കവുമായി ഐസിസി. ശനിയാഴ്ച ചേര്‍ന്ന ഐസിസി മീറ്റിംഗിലാണ് പുതിയ സാമ്പത്തിക മോഡല്‍ അവതരിപ്പിച്ചത്. ക്രിക്കറ്റിലെ വന്‍ശക്തികളായ ഇന്ത്യ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ത്രിമൂര്‍ത്തികള്‍ക്ക് ഐസിസിയില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതത്തില്‍ കാര്യമായ കുറവുണ്ടാക്കുന്നതാണ് പുതിയ സാമ്പത്തിക മോഡല്‍. ഐസിസിയുടെ ഈയൊരു നീക്കത്തില്‍ ബിസിസിഐ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തുകയും ചെയ്തു. ഏപ്രിലില്‍ നടക്കുന്ന ഐസിസി മീറ്റിംഗില്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് പദ്ധതി.ഏഴു രാജ്യങ്ങള്‍ പുതിയ രീതിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച വിക്രം ലിമായെ എതിര്‍ത്ത് വോട്ട് ചെയ്തു. ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തപ്പോള്‍ സിംബാബ്വെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ബിസിസിഐയുടെ മുന്‍ പ്രസിഡന്റും ഐസിസിയുടെ ഇപ്പോഴത്തെ സ്വതന്ത്ര ചെയര്‍മാനുമായ ശശാങ്ക് മനോഹറാണ് ഈ ആശയം മുമ്പോട്ടുവച്ചത്. ലാഭവിഹിതത്തിന്റെ സിംഹഭാഗം ഇന്ത്യ അര്‍ഹിക്കുന്നില്ലെന്നായിരുന്നു മനോഹര്‍ പറഞ്ഞത്. നിലവിലുള്ള വരുമാന പദ്ധതി…
Read More