ഫറ്റോര്‍ഡ: ഇന്ത്യൻ പുരുഷ ദേശീയ ഫുട്ബോൾ ടീം മുൻ മുഖ്യ പരിശീലകനായ മനോളോ മാർക്വേസ് 2025-26 സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബാണ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 13ന് ഫറ്റോർഡയിൽ എഫ്സി ഗോവ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ചാന്പ്യൻസ് ലീഗ് 2ന്റെ പ്രാഥമിക ഘട്ട മത്സരമാണ് മാർക്വേസിന്റെ മുന്നിലെ ആദ്യ വെല്ലുവിളി. ഒമാനി പ്രൊഫഷണൽ ലീഗ് ടീമായ അൽ-സീബ് ക്ലബ്ബാണ് ഗോവയുടെ എതിരാളി.
Read MoreCategory: Sports
അദിതി ചൗഹാൻ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഗോൾകീപ്പർ അദിതി ചൗഹാൻ 17 വർഷത്തെ കരിയറിന് വരാമമിട്ട് പ്രഫഷണൽ മത്സരങ്ങളിൽനിന്നു വിരമിച്ചു. 2008ൽ ഇന്ത്യൻ അണ്ടർ 19 ടീമിലൂടെ പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറിയ അദിതി ഒന്നരപതിറ്റാണ്ടിലധികം ദേശീയ ടീമിന്റെ ഭാഗമായി. മുപ്പത്തിരണ്ടുകാരിയായ താരം ഇന്ത്യക്കായി 57 മത്സരങ്ങൾ കളിച്ചു.
Read Moreബിസിസിഐ വരുമാനം റിക്കാര്‍ഡ് കുതിപ്പില്‍: വരുമാനത്തിന്റെ പകുതിയിലധികവും ഐപിഎല്ലിൽനിന്ന്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) വരുമാനത്തിൽ റിക്കാർഡ് വർധന. 2023-24 സാന്പത്തിക വർഷം 9,741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പകുതിയിൽ അധികവും (59%) നേടിയത് ഐപിഎല്ലിൽനിന്ന്്. 5,761 കോടി രൂപയാണ് ഐപിഎല്ലിൽനിന്നുമാത്രം ബിസിസിഐ സന്പാദിച്ചത്. ഇതിന് പുറമെ ഐപിഎൽ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണാവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ഐപിഎല്ലിൽനിന്ന് സ്വന്തമാക്കിയതായി റിപ്പോർട്ട്. ആകെ വരുമാനത്തിൽ വനിതാ ഐപിഎല്ലിൽനിന്ന് 378 കോടി രൂപയും ഐസിസി വിഹിതമായി 1042 കോടി രൂപയും ടിക്കറ്റ്, പരസ്യവരുമാനങ്ങളിൽ നിന്ന് 361 കോടി രൂപയും 2023-24 സാന്പത്തിക വർഷം ബിസിസിഐ നേടി. 2021-22 സാന്പത്തിക വർഷം ബിസിസിഐയുടെ ആകെ വരുമാനം 4,360 കോടി രൂപയായിരുത് 2022-23ൽ 6,820 കോടിയായി ഉയർന്നു. ഇതാണ് 2023-24 സാന്പത്തിക വർഷത്തിൽ 9741.7 കോടിയായി ഉയർന്നത്. കഴിഞ്ഞ…
Read Moreആന്ദ്രേ റസല്‍ വിരമിക്കുന്നു
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. 37കാരനായ റസല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസിന്റെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെട്ടു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ റസലിന്റെ കരിയറിലെ അവസാന രാജ്യാന്തര പോരാട്ടങ്ങളായിരിക്കും. ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍. 2011ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് റസല്‍ രാജ്യാന്തര വേദിയിലേക്കെത്തിയത്. 2019നുശേഷം ട്വന്റി-20 ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങി. വിന്‍ഡീസ് ജഴ്സിയില്‍ 84 മത്സരങ്ങളില്‍നിന്ന് 163.08 സ്ട്രൈക്ക്റേറ്റില്‍ 1078 റണ്‍സ് നേടി. 61 വിക്കറ്റും സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഇടങ്ങളിലായുള്ള 12 ട്വന്റി-20 ഫ്രാഞ്ചൈസികള്ക്കുവേണ്ടിയും റസല്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് തുടങ്ങിയ വേദികളിലും റസല്‍ സാന്നിധ്യമറിയിച്ചു. 2012,…
Read Moreനമ്പര്‍ 10 യമാൽ
ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ 10-ാം നമ്പര്‍ ജഴ്സി ഇനി ലാമിന് യമാലിനു സ്വന്തം. ഈ മാസം 18 വയസ് തികഞ്ഞ യമാല്‍, 2025-26 സീസണ് മുതല്‍ 10-ാം നമ്പറില്‍ കളത്തില്‍ ഇറങ്ങും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍പന്തിയിലാണ് യമാല്‍. ബാഴ്സലോണ യമാലിന്റെ റിലീസ് ക്ലോസായിവച്ചിരിക്കുന്നത് ഒരു ബില്യണ്‍ യൂറോയാണ്, ഏകദേശം 9969 കോടി രൂപ. ഡിയേഗോ മാറഡോണ, റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസി തുടങ്ങിയ ഇതിഹാസങ്ങള്‍ അണിഞ്ഞതാണ് ബാഴ്സലോണയുടെ 10-ാം നമ്പര്‍. 2021ല്‍ ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറിയപ്പോള്‍ മുതല്‍ ബാഴ്സയുടെ 10-ാം നമ്പര്‍ അന്‍സു ഫാറ്റിക്കായിരുന്നു. പരിക്കും പ്രശ്നങ്ങളുമായതോടെ ഫാറ്റി കളത്തില്‍ സജീവമല്ലാതാകുകയും ബാഴ്സലോണ വിടുകയും ചെയ്തു. ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയിലേക്ക് ഫാറ്റി ചേക്കേറി. ഇതോടെയാണ് 10-ാം നമ്പറിന്റെ പുതിയ അവകാശിയായി യമാല്‍ എത്തുന്നത്. ബാഴ്സലോണയ്ക്കുവേണ്ടി 106…
Read Moreചെസ് ലോകകപ്പ്: ദിവ്യക്ക് അട്ടിമറി ജയം
ബാറ്റുമി (ജോര്‍ജിയ): ഫിഡെ വനിതാ ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന് അട്ടിമറി ജയം. പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ചൈനയുടെ ഷു ജിനറിനെ ദിവ്യ കീഴടക്കി. വെള്ള കരുക്കള്‍കൊണ്ട് കളിച്ച ദിവ്യക്കു മുന്നില്‍ രണ്ടാം സീഡായ ഷു ജിനറിനു പിടിച്ചുനില്ക്കാന് സാധിച്ചില്ല. അതേസമയം, ഇന്ത്യയുടെ മറ്റ് പ്രീക്വാര്‍ട്ടര്‍ സാന്നിധ്യങ്ങളായ ആര്. വൈശാലി, കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞു. ഹംപി സ്വിറ്റ്സര്‍ലന്‍ഡിന്റെ കോസ്റ്റെനിയുക് അലക്സാഡ്രയെയും ഹരിക റഷ്യയുടെ ലാഗ്നോ കാറ്റെറിനയെയും വൈശാലി കസാക്കിസ്ഥാന്റെ കമാലിഡെനോവ മെറൂര്ട്ടിനെയുമാണ് ആദ്യ റൗണ്ടില്‍ നേരിട്ടത്. ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇതുവരെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുള്ളത്, 2023ല്‍ ഹരിക.
Read Moreജസ്പ്രീത് ബുംറ ഇല്ലാത്തപ്പോഴോ ഇന്ത്യക്കു ടെസ്റ്റ് ജയം കൂടുതല്‍..? കണക്കിനുള്ളിലെ കണക്ക് ഇങ്ങനെ…
ഏറെദൂരം ഓടിപ്പാഞ്ഞെത്തുന്നില്ല, കുറച്ച് നടന്നും ശേഷം കുതിച്ചും ബൗളിംഗ് ക്രീസിലേക്ക്. തുടര്‍ന്നൊരു ചാട്ടം, അതാണെങ്കില്‍ ബാറ്ററിനെ അഭിമുഖീകരിക്കുന്ന തരത്തില്‍. സാങ്കേതികമായി ഇതിന് ഫ്രണ്ട് ഓണ്‍ ആക്ഷന്‍ എന്നു വിശേഷണം. പന്ത് പിടിച്ചിരിക്കുന്ന വലതു കൈമുട്ട് ഹൈപ്പര്‍ എക്സ്റ്റെന്‍ഡഡ്, 180 ഡിഗ്രിക്കും പിന്നിലേക്ക് പന്തുള്ള കൈ വളയുന്നു. പേസും ബൗണ്‍സും സൃഷ്ടിക്കാന്‍ ഇതുപകരിക്കും. പന്ത് റിലീസ് ചെയ്യുമ്പോള്‍ കൈക്കുഴയുടെ ഉപയോഗം (റിസ്റ്റ് സ്നാപ്പ്). സാധാരണ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് (തലയ്ക്ക് മുകളില്‍) വിരുദ്ധമായി പന്തിന്റെ റിലീസ് പോയിന്റ് തലയ്ക്ക് അല്പം മുന്നില്‍. ഈ ചെറിയ ദൂരം കുറവ് ബാറ്ററിന്റെ പ്രതികരണ സമയം കുറയ്ക്കും. ശരീരത്തിന്റെ അരയ്ക്കു മുകളിലെ കരുത്താണ് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റെങ്ങും കാണാത്ത ബൗളിംഗ് ആക്ഷന്‍, അതുല്യമായ കൃത്യതയും സ്വിംഗും സീമും… ഇതിനെല്ലാം ഒരു പേരുമാത്രം, ജസ്പ്രീത് ബുംറ; ഇന്ത്യയുടെ ബൂം ബൂം സൂപ്പര്‍ പേസര്‍… ഇംഗ്ലണ്ടിലെ ബുംറ…
Read Moreകോളജ് സ്പോർട്സ് ലീഗ് കേരള
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് സ്പോർട്സ് ലീഗിന് (സിഎസ്എൽ) ഈ മാസം 17നു തുടക്കമാകും. കാലിക്കട്ട് സർവകലാശാല കാമ്പസിലാണ് ലീഗ്. കാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘കിക്ക് ഡ്രഗ്സ് ’ കാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ പ്രഫഷണൽ ലീഗ് മാതൃകയിൽ കോളജുതല കായിക മത്സരങ്ങൾ നടക്കുന്നത്.
Read Moreഒളിമ്പിക്സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചലസ്: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിന്റെ ഫസ്റ്റ് ലുക്ക് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലേക്കു മൂന്നു വര്‍ഷം അകലമുള്ളപ്പോഴാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കു മെഡല്‍ സാധ്യതയുള്ള ക്രിക്കറ്റ് ഒളിമ്പിക് വേദിയിലെത്തുന്നു എന്നതാണ് ലോസ് ആഞ്ചലസ് ഗെയിംസിന്റെ പ്രത്യേകതകളില്‍ ഒന്ന്. 2028 ജൂലൈ 14നാണ് ഒളിമ്പിക്സ് ഉദ്ഘാടനം. 30നു സമാപനം. ജൂലൈ 12-29 തീയതികളില്‍ പുരുഷ-വനിതാ ക്രിക്കറ്റ് നടക്കും. സ്റ്റാര്‍ അത്ലറ്റ് നീരജ് ചോപ്ര ഇറങ്ങുന്ന പുരുഷ ജാവലിന്ത്രോയാണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ. ജൂലൈ 15-30 തീയതികളിലാണ് അത്ലറ്റിക്സ്. ഗുസ്തി ജൂലൈ 24 മുതല്‍ 30വരെയും ഹോക്കി 12 മുതല്‍ 29വരെയും ബോക്സിംഗ് 15 മുതല്‍ 30വരെയും നടക്കും. ഭാരോദ്വഹനം (ജൂലൈ 25-29), അമ്പെയ്ത്ത് (ജൂലൈ 21-28), ഷൂട്ടിംഗ് (ജൂലൈ 15-25), ബാഡ്മിന്റണ്‍ (ജൂലൈ 15-24) പോരാട്ടങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
Read Moreമാരത്തൺ വഴിയിൽ ഇനിയില്ല, തലപ്പാവ് ധരിച്ച ടൊർണാഡോ
ജലന്ധർ: ഭാര്യ ജിയാൻ കൗർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മരണശേഷം, വിഷാദരോഗത്തെ നേരിടാനാണ് ഫൗജ സിംഗ് മാരത്തണ്‍ ഓടാൻ തുടങ്ങിയത്. ആത്മകഥയായ ‘ദ ടർബൻഡ് ടൊർണാഡോ’യിൽ അദ്ദേഹം ഇക്കാര്യം വിവരിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിക്കേണ്ട 89-ാം വയസിൽ മാരത്തൺ വേദിയിലെത്തിയ, ലോകത്തിലെ ഏറ്റവും പ്രായമുള്ള മാരത്തൺ ഓട്ടക്കാരനായ, മാരത്തൺ മുത്തച്ഛൻ എന്നറിയപ്പെട്ട ഫൗജ സിംഗിനു 114-ാം വയസിൽ ദാരുണാന്ത്യം. ജലന്ധർ ജില്ലയിലെ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ചാണ് ഫൗജ കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ഫൗജയെ ഇടിച്ചിട്ടശേഷം നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണത്തിലാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഗെറ്റ് റെഡി സ്റ്റാർട്ട് മാരത്തണ്‍ പരിശീലകനായ ഹർമന്ദർ സിംഗിനെ പരിചയപ്പെട്ടശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓടുക എന്ന ലക്ഷ്യത്തോടെയാണ് ഫൗജ ഓട്ടം തുടങ്ങിയത്. 2001ൽ 89-ാം വയസിൽ ലണ്ടൻ മാരത്തണിൽ ആറ് മണിക്കൂർ 54 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റർ ദൂരം…
Read More