അഞ്ചുദിവസം തുടർച്ചയായ പീഡനം; പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് സുഹൃത്ത്; പതിനേഴുകാരന് 20 വർഷം കഠിന തടവ് വിധിച്ച് കോടതി

കോട്ട: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പതിനേഴുകാരന് 20 വർഷം കഠിന തടവ്. 6000 രൂപ പിഴയും അടയ്ക്കണം. കോട്ടയിലെ പ്രത്യേക പോക്സോ കോടതിയാണു വിധി പ്രഖ്യാപിച്ചത്.

രാജസ്ഥാനിൽ 2024 സെപ്റ്റംബറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. നാലു വർഷത്തോളം പെൺകുട്ടിയെ പരിചയമുണ്ടായിരുന്ന ആളാണു പ്രതി. ഇയാളുടെ നിർദേശപ്രകാരമാണു പെൺകുട്ടി 2024 സെപ്റ്റംബർ 16 അർധരാത്രിക്ക് വീടുവിട്ടിറങ്ങിയത്.

മുത്തശ്ശിയുടെ വീട്ടിലേക്കു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അഞ്ചു ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related posts

Leave a Comment