വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ ബ്രോങ്കോ സ്കോപ്പി പരിശോധനയിലൂടെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാർ. ഹരിപ്പാട് ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻപിള്ള (77)യുടെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോലാണ് രണ്ടു മണിക്കൂർ നീണ്ട ബ്രോങ്കോ സ്കോപ്പി വഴി പുറത്തെടുത്തത്. ചൊവ്വാഴ്ച വീട്ടിൽ ബോധമറ്റു വീണ ചെല്ലപ്പൻപിള്ളയെ വീട്ടുകാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ എക്സ്റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് താക്കോൽ ശ്വാസനാളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മറ്റ് ആരോഗ്യ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ചെല്ലപ്പൻപിള്ളയെ ബുധനാഴ്ച ബ്രോങ്കോ സ്കോപ്പിക്ക് വിധേയനാക്കുകയായിരുന്നു.എന്നാൽ, താക്കോൽ എങ്ങനെ ഉള്ളിൽ പോയെന്ന് അറിയില്ലെന്ന് ചെല്ലപ്പൻപിള്ള പറഞ്ഞു. പുറത്തെടുത്ത താക്കോൽ അടുത്ത ദിവസങ്ങളിൽ ഉള്ളിൽ പോയതല്ലെന്നും മാസങ്ങളുടെ പഴക്കമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കാർഡിയോ വാസ്കുലർ സർജൻ ഡോ. ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗം പ്രഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ.…
Read MoreCategory: Today’S Special
വാനിലേക്ക് വീണ്ടും പറന്നുയർന്നു; ചിറക് തകർന്ന് വീണുപോയ മൊണാർക്ക് ശലഭത്തിന് അപൂർവ ശസ്ത്രക്രിയ
അത്യപൂർവമായ ചിറകുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ഒരു മൊണാർക്ക് ശലഭത്തിന് പറക്കാനുള്ള കഴിവ് തിരികെ നൽകിയിരിക്കുകയാണ് ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള സ്വീറ്റ്ബ്രിയാർ നേച്ചർ സെന്ററിലെ രക്ഷാപ്രവർത്തകർ. കനിവും വൈദഗ്ധ്യവും ഒത്തുചേർന്ന ഈ അവിശ്വസനീയമായ സംഭവത്തിന്റെ വീഡിയോ, സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയും ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ചിറക് തകർന്ന് പറക്കാൻ സാധിക്കാതെ വന്ന ശലഭത്തെ ഒരാൾ നേച്ചർ സെന്ററിൽ എത്തിച്ചു. ചികിത്സ നൽകിയില്ലെങ്കിൽ അതിജീവിക്കാൻ സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചുപോയ മറ്റൊരു ശലഭത്തിന്റെ ചിറക് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ സെന്ററിലെ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ ഡയറക്ടറായ ജാനൈൻ ബെൻഡിക്സൺ തീരുമാനിച്ചത്. “മരണപ്പെട്ട ഒരു ശലഭത്തിന്റെ ചിറകാണ് ഞങ്ങൾ ഇതിനായി ഉപയോഗിച്ചത്. തകർന്ന ചിറകിന് കൃത്യമായി യോജിക്കുന്ന വിധത്തിൽ അത് ശ്രദ്ധയോടെ ഒട്ടിച്ചു ചേർത്ത് ശസ്ത്രക്രിയ നടത്തി’യെന്ന് സെന്റർ അധികൃതർ വിശദീകരിച്ചു. ശസ്ത്രക്രിയ പൂർത്തിയായ ശേഷം, മാറ്റി സ്ഥാപിച്ച ചിറകുമായി മൊണാർക്ക്…
Read Moreഇത് എന്റെ ലോകം; പ്രായപൂർത്തിയായ മകൾ അമ്മയുടെ ആധിപത്യസ്ഥലത്തേക്ക് എത്തി; പിന്നെ സന്ദർശകർ കണ്ടത് …
കടുവാ സങ്കേതത്തിൽ തന്റെ ആധിപത്യ സ്ഥലം കൈയടക്കാനെത്തിയ മകളെ കടത്തു ആക്രമണം കൊണ്ട് പായിച്ച് അമ്മ കടുവ. ഇരുവരുടേയും പോരാട്ടം ഏകദേശം രണ്ടു മിനിറ്റോളം നീണ്ടുനിന്നു. ഒടുവിൽ, പ്രായത്തിലും ശക്തിയിലും മുന്നിട്ടുനിന്ന അമ്മക്കടുവ റിദ്ധി, മീരയെ കീഴടക്കി. എന്നാൽ ഈ തീവ്രമായ ഏറ്റുമുട്ടലിൽ ഇരു കടുവകൾക്കും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പ്രഭാത സഫാരിയുടെ സമയത്ത് ഇരു കടുവകളും അടുത്തടുത്ത് കണ്ടപ്പോഴാണ് സംഘർഷം ഉടലെടുത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രായപൂർത്തിയായ കടുവകൾ സ്വന്തമായി താവളം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം പോരാട്ടങ്ങൾ സാധാരണമാണ്. കാടിനുള്ളിൽ ശക്തമായ ഗർജ്ജനങ്ങളോടെ തീവ്രമായ ഏറ്റുമുട്ടൽ അരങ്ങേറി. പോരാട്ടം പെട്ടെന്ന് അവസാനിച്ചെങ്കിലും അതിന്റെ കാഴ്ച സന്ദർശകരെ അത്ഭുതപ്പെടുത്തി. വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ഈ നാടകീയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreകോൾഡ്രിഫിലെ വിഷവസ്തുവിനെ അറിയണോ…
കുട്ടികളിൽ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽനിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾക്കു നിർദ്ദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം ആദ്യം തമിഴ്നാട് സർക്കാർ കോൾഡ്രിഫ് മായം കലർന്നതായി പ്രഖ്യാപിച്ചു. മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്ന പ്രിന്റിംഗ് മഷി, പശ എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ. കാഞ്ചീപുരത്തുള്ള ശ്രേഷൻ ഫാർമയുടെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ ബില്ല് ചെയ്യാത്ത ഡിഇജി കണ്ടെയ്നറുകൾ കണ്ടെത്തിയിരുന്നു. കന്പനിക്ക് ജിഎംപി സർട്ടിഫിക്കേഷൻ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കന്പനി പ്രവർത്തിച്ചിരുന്നത്. കന്പനിക്കുള്ളിൽ രാസമാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പഴകിതുരുന്പെടുത്ത ഉപകരണങ്ങളാണ് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ അഥോറിറ്റി ഉത്പാദനം അവസാനിപ്പിക്കാനും വിപണിയിൽനിന്ന് സിറപ്പ് പിൻവലിക്കാനും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
Read Moreക്രിക്കറ്റ് മുത്തച്ഛന് 97
മെല്‍ബണ്‍: ഏറ്റവും പ്രായമായ ടെസ്റ്റ് ക്രിക്കറ്റര്‍ നീല്‍ ഹാര്‍വിക്ക് ഇന്നലെ 97 പൂര്‍ത്തിയായി. ജീവിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രായമുള്ള ആളാണ് മെല്‍ബണിലെ ഫിറ്റ്സ്റോയില്‍ ജനിച്ച നീല്‍ ഹാര്‍വി. 1948-1963 കാലഘട്ടത്തില്‍ ഓസ്ട്രേലിയയ്ക്കുവേണ്ടി 79 ടെസ്റ്റ് കളിച്ചു. 21 സെഞ്ചുറിയും 24 അര്‍ധസെഞ്ചുറിയും അടക്കം 6149 റണ്‍സ് നേടി.
Read Moreഇന്ന് ലോക കാഴ്ചദിനം: അഭിമാനമായി കാഴ്ച നേത്രദാനസേന 8768 അംഗങ്ങൾ
മരണശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ രൂപീകൃതമായ കാഴ്ച നേത്രദാന സേനയിൽ ഇതേവരെ അംഗത്വമെടുത്തത് 8768 അംഗങ്ങൾ. 2005 ഫെബ്രുവരിയിൽ രൂപീകൃതമായ കാഴ്ചയിൽ അംഗമായി മരണമടഞ്ഞ 15 പേരുടെ കണ്ണുകൾ 30 അന്ധരായ മനുഷ്യർക്ക് ഇന്ന് വെളിച്ചമേകുകയാണ്. ചലച്ചിത്ര സംവിധായകൻ ബ്ലെസി ചെയർമാനും യുവജന നേതാവും പിഎസ് സി മുൻ അംഗവുമായ റോഷൻ റോയ് മാത്യു ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് കാഴ്ചയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. www.kazhcha .org എന്ന വെബ്സൈറ്റി ലൂടെയോ നേത്രദാന സമ്മതപത്രം നൽകാം. കാഴ്ചയിലെ അംഗങ്ങൾ മരണമടയുമ്പോൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നു മണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സർക്കാർ മെഡിക്കൽ കോളജുകൾക്ക് നൽകും. അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അന്ധരായ മനുഷ്യർക്ക് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തി കാഴ്ച നൽകും .കാഴ്ചയിൽ അംഗമാകാൻ…
Read Moreകത്തിനായി കാത്തിരുന്നൊരു കാലം, തപാൽ പഴയ തപാലല്ല; ഇന്ന് ലോക തപാല്‍ദിനം
തപാലില്‍ കത്തോ… അതെന്താണെന്നു ചോദിച്ചേക്കാം ന്യൂജന്‍ തലമുറ. ഇന്‍ലന്റ്, പോസ്റ്റ് കാര്‍ഡ്, സ്റ്റാന്പ്, മണിയോര്‍ഡര്‍ എന്നൊക്കെ കേട്ടിട്ടില്ലാത്തവരും കാണാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള സംഭാഷണവും വിവിധ യുപിഐകളിലൂടെയുള്ള സാമ്പത്തിക കൈമാറ്റവും സാധാരണമായ ഇക്കാലത്ത് തപാല്‍ സംവിധാനംതന്നെ പഴങ്കഥയാകുന്പോൾ പുതിയ മേഖലകളിൽ കൈവച്ച് അടിമുടി മാറിക്കഴിഞ്ഞു തപാൽ വകുപ്പ്. ആശങ്കയുടെ ദിനങ്ങളിൽനിന്ന് മുന്നേറ്റത്തിന്റെ പാതയിൽ തപാൽവകുപ്പ് സഞ്ചരിക്കുന്പോൾ വീണ്ടുമൊരു തപാല്ദിനംകൂടി. കത്തിനായി കാത്തിരിക്കും കാലം പണ്ടൊക്കെ ദിവസവും വീട്ടുകാര്‍ കാത്തിരിക്കുന്ന വ്യക്തിയായിരുന്നു പോസ്റ്റുമാന്. ക്രിസ്മസ് കാലമെത്തിയാല്‍ ക്രിസ്മസ് കാര്‍ഡുകള്‍ക്കായി കാത്തിരിപ്പ്. കോളജ് അഡ്മിഷന് കാര്‍ഡും ഉദ്യോഗ ഉത്തരവുമൊക്കെ പ്രതീക്ഷിച്ച് പലരും പോസ്റ്റ് ഓഫീസിനു ചുറ്റും തമ്പടിച്ചിരുന്ന കാലം. സുഖ ദുഃഖങ്ങള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, വിശേഷങ്ങള്‍ എന്നിവയൊക്കെ കത്തുകളായി പോസ്റ്റുമാന് കൊണ്ടുവന്നിരുന്ന കാലം. കത്ത് പൊട്ടിച്ചു വായിച്ച് ചിരിച്ചും കരഞ്ഞും സമാധാനപ്പെട്ടുമൊക്കെ പലരും പങ്കുചേര്ന്നിരുന്നതൊക്കെ ഗൃഹാതുരത പകരുന്ന ഓര്‍മയാണ്. അഞ്ചലോട്ടക്കാരൻ…
Read Moreഎന്നാലും ഇതൊരു വല്ലാത്ത പോസ്റ്റായിപ്പോയി! സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; പോലീസ് ബാരിക്കേട് സ്ഥാപിച്ചത് അടുത്തുള്ള പോസ്റ്റിൽ; സമരക്കാരും പോലീസും വൈദ്യുതിപോസ്റ്റ് താങ്ങിനിന്നത് 20 മിനിറ്റ്
ഹരിപ്പാട്: പോസ്റ്റേൽ പിടിക്കുക എന്നുപറഞ്ഞാൽ, “തദ് ഇദാണ്’. പോലീസും സമരക്കാരും വൈരം മറന്ന് വൈദ്യുതിപോസ്റ്റ് താങ്ങിപ്പിടിച്ചു നിന്നത് 20 മിനിറ്റ്! കെഎസ്ഇബി ജീവനക്കാരും ഫയര്ഫോഴ്സുമെത്തിയ ശേഷമാണ് ഈ ‘പോസ്റ്റ്’ ഒഴിവായത്. ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് ഹരിപ്പാട്ടെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഭീതിയും കൗതുകവും നിറഞ്ഞ സംഭവം. പ്രവര്‍ത്തകരെ തടയനായി പോലീസ് ബാരിക്കേട് സ്ഥാപിച്ചിരുന്നത് വൈദ്യുതിപോസ്റ്റില്‍ വടം കെട്ടിയായിരുന്നു. പ്രവര്‍ത്തകരും പോലീസുമായുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ പോസ്റ്റ് ഒടിഞ്ഞ് ചരിഞ്ഞു. സമരത്തിന്റെ ഫോട്ടോഎടുത്തു കൊണ്ടിരിക്കുന്നതിനിടെ ഇത് ശ്രദ്ധയില്‍പ്പെട്ട സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പെട്ടെന്ന് അപകടാവസ്ഥ സമരക്കാരെയും പോലീസിനെയും അറിയിച്ചു. പെട്ടെന്നുതന്നെ ഉന്തും തള്ളും നടത്തിക്കൊണ്ടിരുന്ന പോലീസുകാരും സമരക്കാരും സംഘര്‍ഷം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിന്ന് വൈദ്യുതിപോസ്റ്റ് മറിയാതിരിക്കാന്‍ മുകളിലേക്ക് തള്ളിപ്പിടിക്കാന്‍ തുടങ്ങി. 20 മിനിറ്റിലേറെയാണ് ഇങ്ങനെ നില്‍ക്കേണ്ടിവന്നത്.…
Read More‘രാത്രിയിൽ താന്‍ പാമ്പാവുന്നതൊന്നുമല്ല യഥാർഥ പ്രശ്നം’; ഭര്‍ത്താവിന്റെ പരാതിക്ക് പിന്നാലെ വിശദീകരണവുമായി ഭാര്യ രംഗത്ത്
ലക്നോ: രാത്രിയിൽ ഭാര്യ പാമ്പായി മാറി ഉപദ്രവിക്കുകയാണെന്നും തന്നെ രക്ഷിക്കണമെന്നും ഭർത്താവ് മിറാജ്. സംഭവത്തെക്കുറിച്ച് ഇയാൾ മജിസ്ട്രേറ്റിന് പരാതിപ്പെട്ടതിനു പിന്നാലെ ഭാര്യ നസിമുൻ വിശദീകരണവുമായി രംഗത്ത്. തന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്നും ഇനിയും കൂടുതൽ പണം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നസിമുൻ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണ് മിറാജ്. അതിന്റെ ഭാഗമായാണ് ഇല്ലാത്ത കഥകൾ മെനഞ്ഞ് ഇയാൾ പരാതി നൽകിയതെന്ന് യുവതി വ്യക്തമാക്കി. നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ എന്നും വഴക്കിടുമെന്നും ഇവർ പറയുന്നു. അതേസമയം, രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഭർത്താവിന്റെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ്…
Read Moreനോട്ടുകൾ ഔട്ടാകുമോ? ഡിജിറ്റൽ കറൻസി ഉടൻ; എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ ഇന്ത്യ ഉടൻതന്നെ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. പേപ്പർ കറൻസികളുടെ ഉപയോഗം പരമാവധി കുറച്ചു സാന്പത്തിക ഇടപാടുകൾ കുറേക്കൂടി വേഗത്തിലും സുരക്ഷിതമായും കൂടുതൽ സുതാര്യമായും നടത്തുകയാണ് ലക്ഷ്യം. എന്നാൽ ക്രിപ്റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ കറൻസി പരന്പരാഗത പണം പോലെ തന്നെയാണ്. പക്ഷെ ഇലക്ട്രോണിക് രൂപമായിരിക്കും. ഒരു കംപ്യൂട്ടർ ശൃംഖലയിലുടനീളമുള്ള ഇടപാടുകൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ബ്ലോക്ക്ചെയിൻ സംവിധാനമാണ് ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ഇതുവഴി എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും. ക്രിപ്റ്റോകറൻസികൾ ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും സർക്കാർ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. ബിറ്റ്കോയിൻ പോലുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഔദ്യോഗികമായ ഒരു ഗാരന്റിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read More