ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ ഉടമ ജ്യോതി മൽഹോത്രയാണ് സൈബറിടങ്ങളിൽ ഉൾപ്പെടെ ചർച്ച. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുവച്ചതിന് കഴിഞ്ഞദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് തന്നെ ഇവരെ സൂക്ഷിക്കണമെന്നും ഇവർ ചാരയാണെന്നും പറഞ്ഞ് ഇന്ത്യക്കാരൻ കപിൽ ജയിന് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ‘എൻഐഎ ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. ആദ്യം അവൾ പാകിസ്ഥാൻ എംബസിയുടെ ചടങ്ങിൽ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. അവൾ ഇപ്പോൾ കാഷ്മീരിലേക്ക് പോകുകയാണ്. ഇതിന് പിന്നിൽ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം’ എന്നാണ് കപിൽ ജയിന് എഴുതിയ കുറിപ്പില്‍ പറയുന്നത്. ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. പോസ്റ്റ് വൈറലായതോടെ…
Read MoreCategory: Today’S Special
എടാ മോനേ ഇതൊക്കെ നോക്കി ചെയ്യണ്ടേ … കൊതുകിനെ കൊല്ലാൻ നോക്കി, 2 ലക്ഷം രൂപയുടെ ടിവി നഷ്ടം!
കൊതുകിനെ കൊല്ലാനുള്ള ശ്രമത്തിൽ നശിച്ചത് രണ്ടു ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി. ഒരു വീട്ടിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നതാണു വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിനിടെ അച്ഛന് മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ വരുന്നു. കൊതുക് പറന്നു പോയി ടിവിയുടെ സ്ക്രീനില്‍ ഇരുന്നു. കൊതുകിനെ കൊല്ലാൻ മോസ്കിറ്റോ ബാറ്റ് ടിവിയുടെ സ്ക്രീനില്‍ തൊട്ടതോടെ വെള്ള നിറം പടർന്നു ടിവി നിശ്ചലമായി. മോസ്കിറ്റോ ബാറ്റില്‍നിന്നു വൈദ്യുതി പ്രവാഹമുണ്ടായി ടിവിയുടെ സര്‍ക്യൂട്ട് നശിക്കുകയായിരുന്നു. കൊതുകുകളെ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നടക്കമുള്ള ഉപദേശങ്ങളുമായി നിരവധി പേരാണു വീഡിയോയ്ക്കു കമന്റുമായെത്തിയത്.
Read Moreചെന്നൈ നഗരത്തിൽ തിരക്കിനിടെ നടുറോഡിൽ ഗർത്തം: യാത്രക്കാരുമായി കാർ കുഴിയിൽ
നടുറോഡിൽ പൊടുന്നനേയുണ്ടായ എട്ടടിയോളം ആഴമുള്ള കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാർ വീണു. ചെന്നൈയിലെ താരാമണിക്കു സമീപത്തെ ടൈഡൽ പാർക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലെ റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്രക്കാരുമായി പോവുകയായിരുന്നു കാർ. കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളടക്കം അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ സംഭവസമയം റോഡിലുണ്ടായിരുന്നു. ഗർത്തം രൂപപ്പെട്ടതോടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗർത്തമുണ്ടാകാൻ കാരണമെന്നു സിഎംആർഎൽ വിശദമാക്കുന്നത്. മെട്രോ റെയിൽ നിർമാണം നടക്കുന്നതിന് 300 മീറ്റർ അരികിലായിരുന്നു അപകടം.
Read Moreഇതെന്ത് ഡിഷ് ആണ് ചേച്ചി… പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കി; വിദേശവനിത പിടിയിൽ
അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിത അറസ്റ്റിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്. നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപ്പന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തുളിഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നു. താമസസ്ഥലത്തുനിന്നു ലഹരിവസ്തുക്കൾ തയാറാക്കുന്നതിനായുള്ള അസംസ്കൃതവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More19-ാം തവണ എവറസ്റ്റിനു മുകളിൽ; റിക്കാർഡുമായി കെന്റൺ കൂൾ
കാഠ്മണ്ഡു: ബ്രിട്ടീഷ് പർവതാരോഹകൻ കെന്റൺ കൂൾ പത്തൊന്‍പതാം തവണ എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. നേപ്പാളിലെ ഷേർപ്പ സമുദായത്തിൽപ്പെടാത്തൊരാൾ ഏറ്റവും കൂടുതൽ തവണ എവറസ്റ്റിനു മുകളിലെത്തിയതിന്റെ റിക്കാർഡാണ് കൂളിന്റെ പേരിലുള്ളത്. അന്പത്തൊന്നുകാരനായ കൂൾ 2004ലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തുടർന്നുള്ള മിക്കവാറും എല്ലാ വർഷങ്ങളിലും സാഹസം ആവർത്തിച്ചിരുന്നു. 8,849 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ മുകളിൽ ഇന്നലെ രാവിലെ വീണ്ടും ചുവടുവച്ചു. കൂളിനൊപ്പമുണ്ടായിരുന്ന നേപ്പാളി ഷെർപ്പ ദോർജി ഗ്യാൽജെൻ 23-ാം തവണയും എവറസ്റ്റി മുകളിലെത്തി. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിൻെ റിക്കാർഡ് റിത ഷെർപ്പ എന്ന നേപ്പാളിക്കാണ് – 30 തവണ. 1953ൽ ടെൻസിംഗ് നോർഗെ ഷെർപ്പയും ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയ ശേഷം ഏതാണ് എണ്ണായിരത്തിലധികം പേർ എവറസ്റ്റിനു മുകളിലെത്തിയിട്ടുണ്ട്.
Read Moreയാത്രക്കാരനുമായി വഴക്കിട്ടു, തോക്കെടുത്ത് ചൂണ്ടി യൂബർ ഡ്രൈവർ; വീഡിയോ കാണാം
യൂബർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് നഗരവാസികളാണ്. ഇപ്പോഴിതാ യൂബർ ടാക്സി ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള അടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ യൂബർ ഡ്രൈവർ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ നിന്നും ഇറക്കിവിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ബോംബ് ആസ് ക്രിസി എന്നറിയപ്പെടുന്ന മിയാമി റാപ്പർ ക്രിസി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ടാക്സി ഓടിച്ചിരുന്നത് ഒരു വനിതാ ഡ്രൈവർ ആയിരുന്നു. വഴക്ക് കൂടുതൽ ആയപ്പോൾ ഡ്രൈവർ ദേഷ്യപ്പെട്ട് അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറയുന്നത് വീഡിയോയിൽ കാണാം. പക്ഷേ ക്രിസിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.…
Read Moreകൂടെനിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞയാളുടെ വീഡിയോ പിടിച്ചു: ഇന്ത്യയിലെ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചില പുരുഷന്മാരിൽ നിന്നുമുള്ള ഇത്തരം പ്രവർത്തികളാണെന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
യാത്രയിൽ അപരിചിതരായ ആരെങ്കിലും നമ്മളെ പിന്തുടർന്നാൽ ആരായാലും ആദ്യമൊന്നു ഭയന്നു പോകും. അത്തരത്തിലൊരു സംഭവമാണ് ഹിമാചൽപ്രദേശിൽ ട്രക്കിംഗ് നടത്തുന്നതിനിടെ പോളിഷ് ട്രാവലർ ആയ കാസിയ എന്ന യുവതി നേരിടേണ്ടി വന്നത്. ഇൻസ്റ്റാഗ്രാമിൽ ട്രാവൽ കണ്ടന്റ് ക്രീയേറ്ററാണ് അവർ. ട്രക്കിംഗിനായി യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിലാണ് അപരിചിതൻ ഇവരുടെ പിന്നാലെ കൂടിയത്. നിരവധി തവണ തന്നെ പിന്തുടരുതെന്ന് കാസിയ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും കൂട്ടാക്കാതെ ഇയാൾ യുവതിക്ക് പിന്നാലെ കൂടുകയായിരുന്നു. അയാളോടൊപ്പം ഫോട്ടോ എടുക്കാൻ അവരെ നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. താൻ നേരിട്ട ദുരവനുഭത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അവർ വീഡിയോ പങ്കുവച്ചു. അയാളിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതെന്നും കാസിയ പറയുന്നു. വീഡിയോ എടുക്കുന്നുണ്ടെന്ന് മനസിലായതോടെ അയാൾ അവിടെ നിന്നും ഓടിപ്പോയെന്നും യുവതി പറഞ്ഞു. ഇന്ത്യയിലെ തന്റെ…
Read More‘പ്രേത സിനിമയിലെ സീനല്ല ഇത്, കോസ്മെറ്റിക് സർജറി കഴിഞ്ഞ സ്ത്രീകളാണ് ഇവർ’; വൈറലായി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന്റെ വീഡിയോ
കോസ്മെറ്റിക് സര്‍ജറി ക്ലിനിക്കിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു കോസ്മെറ്റിക് ക്ലിനിക്കിന്റെ തന്ത്രം പാളിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഷാംഗ്ഹായ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന്റെ തന്ത്രമാണ് എട്ട് നിലയില്‍ പൊട്ടിയത്. ക്ലിനിക്കിലെ പ്രധാന ഡോക്ടറായ ഡോ. ഷെയാണ് തന്റെ ക്ലിനിക്കില്‍ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ വീഡിയോയ്ക്ക് വലിയ വിമശനം നേരിട്ടത്. ‘സ്ത്രീകൾക്ക് വേണ്ടി’, എന്ന കുറിപ്പോടെയാണ് ഡോ. ഷെ, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നിരവധി സ്ത്രീകളെ വീഡിയോയില്‍ കാണാം. എല്ലാവരുടെയും മുഖത്ത് പല തരത്തിൽ വെളുത്ത തുണി കെട്ടിയിരിക്കുന്നത് കാണാൻ സാധിക്കും. ചിലരുടെ മൂക്കിന് താഴെ മുതല്‍ താടി വരെയും മറ്റ് ചിലരുടെ കവിളുകളും താടിയെല്ലുകളും വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ് വച്ചിട്ടുണ്ട്. ഇവര്‍ക്കിടെയില്‍…
Read Moreമാലിന്യങ്ങൾ വലിച്ചെറിയൽ: അതും വെയ്സ്റ്റായില്ല! വാട്സാപ്പ് പരാതിയിലൂടെ പിഴചുമത്തിയത് ലക്ഷങ്ങൾ
തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി. ഇത്തരം പരാതികൾ അറിയിക്കാനുള്ള ‘സിംഗിൾ വാട്സാപ്പ്’ സംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതിൽ കുറ്റക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങൾ ഉള്ള 4,772 പരാതികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുകയും 3,905 പരാതികൾ തീർപ്പാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയവരിൽനിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമർപ്പിച്ചവർക്കുള്ള പാരിതോഷികമായും നല്‍കും. ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ നിയമലംഘനം നടത്തിയ 26 പേരുടെ മേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിംഗിൾ…
Read Moreരാജ്യത്തെ ആദ്യത്തെ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി: വില കേട്ട് ഞെട്ടി സൈബറിടം
രാജ്യത്തെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി. എറണാകുളം സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ വിലയുള്ള വാഹനം സ്വന്തമാക്കിയത്. റോൾസ് റോയ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമികവുമുള്ള മോഡലാണു ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് വാഹനത്തിലുള്ളത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിംഗ് ചേസിസുമുള്ള കാറിന് ഗോസ്റ്റ് സീരീസ് 2 വിനേക്കാൾ 29 പിഎസ് കൂടുതൽ പവറും 50 എൻഎം അധിക ടോർക്കുമുണ്ട്. രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയും വേണു ഗോപാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം. കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്സ്…
Read More