പെൺപുലികൾ… ‘ലേഡീസ് ഒൺലി’യായി ബഹിരാകാശ പേടകം: ദൗത്യം വിജയം

വനിതകളെ മാത്രം ഉൾപ്പെടുത്തി ശതകോടീശ്വരൻ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള ‘ബ്ലൂ ഒറിജിൻ’ കന്പനി നടത്തിയ എൻഎസ് 31 ബഹിരാകാശ ദൗത്യം വിജയം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായിട്ടായിരുന്നു ബഹിരാകാശത്തേക്കു പേടകം കുതിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്. അമേരിക്കൻ മാധ്യമ പ്രവർത്തക ഗെയിൽ കിംഗ്, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ, മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

Read More

പാട്ടുപാടുന്നതിനിടയിൽ കാണികളെ കൈയിലെടുക്കാൻ മലക്കം മറിഞ്ഞു; നടുവടിച്ച് വീണ് ഗായകൻ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സ്റ്റേജ് പരിപാടികളിൽ കാണികളെ കൈയിൽ എടുക്കാൻ പല തരത്തിലുള്ള വിദ്യകളും പരിപാടി നടത്തുന്നവർ ചെയ്യാറുണ്ട്. പാട്ടുകാരാണെങ്കിൽ കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. മിമിക്രിക്കാരാണെങ്കിൽ കാണികളെ നർമരൂപേണ കളിയാക്കാറുമൊക്കെയുണ്ട്. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ഇൻഡിയോയിലുള്ള എംപയർ പോളോ ക്ലബിലെ പരിപാടിയിൽ പാട്ടുപാടുന്നതിനിടയിൽ മലക്കം മറിയാൻ ശ്രമിച്ച ഗായകന് പറ്റിയ ദുരന്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാർഷിക സംഗീത, കലാമേളയായ കോച്ചെല്ലയിലെ ഒരു പ്രകടനത്തിനിടെ d4vd എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും ഗാന രചിതാവുമായ ഡേവിഡിനാണ് ഗുരുതരമായി പരിക്കേറ്റത്. ന്യൂയോർക്ക് സ്വദേശിയായ കലാകാരനാണ് ഇദ്ദേഹം. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചു. വീഡിയോ വൈറലായതോടെ ഗായകനെ ആശ്വസിപ്പിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തി. കൃത്യമായ പ്രാക്ടീസ് ചെയ്തു വേണം ഇത്തരം കാര്യങ്ങൾ ചെയ്യാനെന്ന് ഡേവിഡിനെ സ്നേഹത്തോടെ…

Read More

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്… ചൂട് കുറയ്ക്കാന്‍ കോളജ് ചുവരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍; പ്രതിഷേധവുമായി വിദ്യാർഥികൾ

ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. അസഹനീയമായ ചൂട് കാരണം വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നില്ല. അതിനാൽ ചൂട് കുറയ്ക്കാനാണ് ഇത്തരത്തിൽ ചുമരുകളിൽ ചാണകം മെഴുകുന്നതെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ഇതിനെതിരേ കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. ചുമരിൽ ചാണകം തേക്കുന്നതിനു മുൻപ് കോളജിലെ ശുചിമുറികൾ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പൊട്ടിത്തകർന്ന വാതിലുകളും ജനലുകളും ആദ്യം നന്നാക്കണമെന്നും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, സംഭവത്തിന്‍റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് പ്രിൻസിപ്പൽ ചാണകം തേച്ചത്. ചില ജീവനക്കാര്‍ ഇവരെ സഹായിക്കുന്നത് വീഡിയോയില്‍ കാണാം.    

Read More

പുത്തനുടുപ്പിട്ട് കുഞ്ഞ് മാലാഖയെപ്പോലൊരുവൾ: ചിമ്പാൻസി കുഞ്ഞിനെ മനുഷ്യ കുട്ടിയെ പോലെ അണിയിച്ചൊരുക്കി മൃഗശാലാ ജീവനക്കാർ; വിമർശിച്ച് മൃഗസ്നേഹികൾ

മൃഗശാലയിലെത്തുന്ന ആളുകൾക്ക് കൗതുകമുണർത്താൻ വേണ്ടി കുരങ്ങനെ മനുഷ്യക്കോലം കെട്ടിച്ച് മൃഗശാലാ ജീവനക്കാർ. മധ്യ ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. കുഞ്ഞ് ചിമ്പാൻസിയെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കുന്ന രീതിയിൽ വസ്ത്രങ്ങൾ അണിയിക്കുകയും ഹെയർ സ്റ്റൈൽ ചെയ്യുകയും ചെയ്തു. ‘ക്വിക്സി’ എന്നാണ് ഈ ചിമ്പാൻസിയുടെ ഓമന പേര്. മനുഷ്യ ശിശുക്കളെപ്പോലെ തന്നെയാണ് ഈ ചിമ്പാൻസി കുഞ്ഞിനെ പരിഗണിക്കുന്നത്. ഞൊടിയിടയിലാണ് ഇവൾ സന്ദർശകരുടെ ശ്രദ്ധ കേന്ദ്രമായത്. വൈകാതെ തന്നെ ഒരു ഓൺലൈൻ സെലിബ്രിറ്റിയായി ഇവൾ മാറിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ പോലെ നല്ല ഉടുപ്പൊക്കെ ധരിച്ച് നിൽക്കുന്ന ‘ക്വിക്സി’ യുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സന്ദർശകർ ചിമ്പാൻസിക്ക് കൈ കൊടുക്കുന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, മൃഗശാലയുടെ ഈ നടപടിക്കെതിരെ മൃഗസ്നേഹികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. അതോടെ പ്രതികരണവുമായി മൃഗശാല അധികൃതർ രംഗത്തെത്തി. ചിമ്പാൻസിയുടെ…

Read More

അടുത്തു വാ.. അടുത്തു വാ… അടുത്തു വന്നാട്ടേ: പല്ലുതേക്കാൻ മടിയുള്ളവർക്കായി ഇതാ ചിക്കന്‍റെ രുചിയിൽ ടൂത്ത് പേസ്റ്റുമായി കെെഫ്സി

പല്ലുതേക്കാൻ മടിയുള്ള ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ചിക്കൻ വേണോന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ യെസ് മൂളുന്നവരാകും അക്കൂട്ടത്തിൽ ഭൂരിഭാഗം ആളുകളും. പല്ലുതേക്കാൻ മടിച്ച് നിൽക്കുന്ന ചിക്കൻ കൊതിയൻമാർക്ക് വേണ്ടി വിപണിയിൽ പുതിയൊരു സാധനം ഇറക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ടൂത്ത് പേസ്റ്റ് ആണ്. ഓസ്ട്രേലിയയിലെ ഹിസ്‌മൈൽ എന്ന ദന്ത പരിചരണ കന്പനിയുമായി ചേർന്ന് കെഎഫ്സി ആണ് വറുത്ത ചിക്കന്‍റെ രുചിയുള്ള ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. രസം അതൊന്നുമല്ല. പേസ്റ്റ് ഇപ്പോൾ കിട്ടാനില്ല. പുറത്തിറക്കിയ ഉത്പന്നങ്ങൾ അത്രയും വിറ്റു തീർന്നു. പതിനൊന്ന് ഔഷധ സസ്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കെഎഫ്സി ഈ പേസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. പല്ലു തേക്കുന്പോൾ കെഎഫ്സിയുടെ ചൂടുള്ള ജ്യൂസിയായ ഒരു ചിക്കൻ ഫ്രൈ കഴിക്കുന്ന രുചി വായിൽ നിറയും. പക്ഷേ, കുളിർമയും അതോടൊപ്പം വൃത്തിയും ഉണ്ടാകും. അവസാനം മികച്ച ഒരു പല്ലു തേക്കൽ അനുഭവം തന്നെ ഈ…

Read More

പഴം പച്ചക്കറികൾ എന്തുമാവട്ടെ എന്തിനേയും കണ്ണടച്ച് വിശ്വസിക്കാമിവിടെ… മട്ടുപ്പാവില്‍ ഫലവര്‍ഗത്തോട്ടമൊരുക്കി നെജിമ

വീടിനു മുകളില്‍ മട്ടുപ്പാവില്‍ 50 തരം ഫലവര്‍ഗങ്ങള്‍ നട്ട് നൂറുമേനി വിളവെടുത്ത ഒരു വനിത മാന്നാറില്‍ ഉണ്ട്. വിഷരഹിത പച്ചക്കറി കൃഷിയോടൊപ്പം അമ്പതിലധികം പഴവര്‍ഗങ്ങളും വിളയിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയായ മാന്നാര്‍ നെടുങ്ങാട്ടുതറയില്‍ സൈനുദ്ദീനിന്‍റെ ഭാര്യ നെജിമയാണ്. ജോലിത്തിരക്കും വീട്ടിലെ ഏകാന്തതയും നല്‍കിയ മാനസിക സമര്‍ദങ്ങളില്‍നിന്നും ഒരു രക്ഷപെടലായിട്ടാണ് മട്ടുപ്പാവില്‍ കൃഷി തുടങ്ങിയത്. തുടക്കത്തില്‍തന്നെ വിജയം കണ്ടതോടെ ജോലിക്ക് ഒപ്പം കൃഷിയും മുന്നോട്ട് കൊണ്ടുപോയി. ആകെയുള്ള അഞ്ചു സെന്‍റ് പുരയിടത്തിൽ ടെറസിന്‍ മുകളില്‍ മുന്തിരി, മാള്‍ട്ട, മുസമ്പി, ഡ്രാഗണ്‍ ഫ്രൂട്ട്, സ്‌ട്രോബെറി, വൈറ്റ് ലോങ്ങന്‍, മില്‍ക്ക് ഫ്രൂട്ട്, അബിയു, ജംബോട്ടിക്കാബ (മരമുന്തിരി), പലതരം പേരകള്‍, സപ്പോട്ടകള്‍, മാവുകള്‍, സീഡ്‌ലസ് ലെമണ്‍, ഇസ്രായേല്‍ ഓറഞ്ച്, നെല്ലി, അനാര്‍, മിറക്കിള്‍ ഫ്രൂട്ട്, പീനട്ട് ബട്ടര്‍, റംബൂട്ടാന്‍, ബേയര്‍ ആപ്പിള്‍ (ഗ്രീന്‍, റെഡ്), ഡാല്‍ഡറി ചാമ്പ, അത്തി, മലയാപ്പിള്‍, ബ്ലാക്ക് ഞാവല്‍,…

Read More

കേരളത്തിലെ ആദിവാസി വിഭാഗത്തിന് ആദ്യമായാണ് ഈ അംഗീകാരം: കണ്ണാടിപ്പായയ്ക്ക് ഭൗമ സൂചികാപദവി

ആദിവാസികൾ നെയ്തെടുക്കുന്ന പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത കണ്ണാടിപ്പായയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്‍മണി പാലപ്ലാവ് ആദിവാസി കോളനിയിലെ ഊരാളി വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. ജില്ലയിലേക്ക് ഭൗമസൂചിക പദവിയെത്തുന്നത് ഇതു രണ്ടാംതവണയാണ്. കഴിഞ്ഞവർഷം വട്ടവട വെളുത്തുള്ളിക്കും ഭൗമസൂചിക പദവി ലഭിച്ചിരുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിന് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. പാലപ്ലാവ് ആദിവാസി കോളനിയിൽ നൂറോളം ഉൗരാളി കുടുംബങ്ങളാണുള്ളത്. ഇതിൽ അറുപതോളം കുടുംബങ്ങളിൽ കണ്ണാടിപ്പായ നെയ്യുന്നുണ്ട്. ഇവരുടെ കുലത്തൊഴിലായ കണ്ണാടിപ്പായനിർമാണം ഉൗരാളി കുടുംബങ്ങളിൽപ്പെട്ട പ്രായമായ സ്ത്രീകൾ മാത്രമെ ഇവിടെ ചെയ്യുന്നുള്ളൂ. വനത്തിൽനിന്ന് പ്രത്യേകയിനം ഈറ്റ കൊണ്ടുവന്നാണ് കണ്ണാടിപ്പായ നെയ്യുന്നത്. പഴയ കാലത്ത് രാജാവിനെ മുഖം കാണിക്കാൻ ചെല്ലുന്പോൾ ആദിവാസികൾ കാണിക്കയായി സമർപ്പിച്ചിരുന്നത് കണ്ണാടി പ്പായയായിരുന്നു. ഏറെ മിനുസമുള്ളതും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായതിനാലാണ് ഇതിനെ കണ്ണാടിപ്പായ എന്നു വിളിക്കുന്നത്. ആറടി നീളവും നാലടി വീതിയുമുള്ളതാണ് ഒരു പായ. ഒരു…

Read More

മാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിന് യുവതിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു; പിന്നാലെ കഥയിൽ ട്വിസ്റ്റ്

ജോലി സ്ഥലത്ത് കൃത്യനിഷ്ഠ പാലിക്കേണ്ടത് ഓരോ ജീവനക്കാരന്‍റേയും കടമയാണ്. കന്പനി നിയമപ്രകാരം എപ്പോഴാണ് കയറേണ്ടതെന്നും ജോലി കഴിഞ്ഞ് എപ്പോഴാണ് ഇറങ്ങേണ്ടതെന്നുമൊക്കെ നിയമങ്ങളും ചട്ടങ്ങളും വച്ചിട്ടുണ്ടാകും. അതിൽ നിന്ന് വ്യതിചലിച്ച് എന്തെങ്കിലും ചെയ്താൽ ജീവനക്കാർക്ക് കന്പനി വിധിക്കുന്ന ശിക്ഷ തന്നെ ലഭിക്കും. എന്നാൽ അന്യായമായി അത്തരത്തിൽ എന്തെങ്കിലും കന്പനി പ്രവർത്തിച്ചാൽ പരാതിപ്പെടാനും ജീവനക്കാർക്ക് അവകാശമുണ്ട്. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്‌ഷോയിൽ ആസ്ഥാനമായുള്ള കമ്പനിയിൽ മാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ജോലി സ്ഥലത്ത് നിന്ന് ഇറങ്ങിയതിന് വാങ് എന്ന യുവതിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. എന്നാൽ കന്പനിയുടെ അന്യായമായ ഈ പ്രവർത്തിയിൽ യുവതി കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി കമ്പനിയുടെ നടപടി അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായി ജോലിസ്ഥലത്ത് നിന്നും പിരിച്ചു വിട്ടതിന് തൊഴിലുടമ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. മൂന്ന് വർഷമായി ഇതോ കന്പനിയിൽ…

Read More

ഭർത്താവിനെ കടിച്ച് കീറാനായി തുനിഞ്ഞ ചീങ്കണ്ണിയെ വലിച്ച് കീറി ഭാര്യ; കൈയടിച്ച് സോഷ്യൽ മീഡിയ

അപ്രതീക്ഷിതമായി ചീങ്കണ്ണി കടിക്കാൻ വന്നാൽ എന്താകും ചെയ്യുക. ഭർത്താവായ ജോയ്‌യെ കടിക്കാനെത്തിയ ചീങ്കണ്ണിയെ എടുത്ത് അലക്കി ഭാര്യ മരിയൻ റോസർ. സൗത്ത് കരോലിനയിലാണ് സംഭവം. പൂന്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്നപ്പോഴാണ് ഇവരുടെ ഭർത്താവിനെ എട്ടര അടി നീളമുള്ള ചീങ്കണ്ണി ആക്രമിക്കാനെത്തിയത്. കുളത്തിനടുത്ത് പണിയെടുത്ത്കൊണ്ടിരിക്കുകയായിരുന്നു ജോയ്. അപ്പോഴാണ് ചീങ്കണ്ണി അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഇഴഞ്ഞെത്തിയത്. പെട്ടെന്ന് ചീങ്കണ്ണി ജോയ്‌യുടെ കാലിൽ പിടിച്ച് വലിച്ചു. ഇത് കണ്ട ഭാര്യ അടുത്തു കണ്ട ഒരു മരക്കുറ്റി വലിച്ചെടുത്ത് ചീങ്കണ്ണിക്ക് നേരെ പാഞ്ഞടുത്തു. അത് ചീങ്കണ്ണിക്ക് മേൽ കുത്തിക്കയറ്റി. അതോടെ ചീങ്കണ്ണി ജോയ്‌യുടെ കാലിലെ പിടി വിട്ടു. റോസറിന്‍റെ അവസരോചിതമായ ഇടപെടൽ കാരണമാണ് ഭർത്താവിനെ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായത്. പോലീസും നാട്ടുകാരുമെല്ലാം മരിയൻ റോസറിന്‍റെ ഈ പ്രവർത്തിയിൽ അവരെ അഭിനന്ദിച്ചു. തന്‍റെ ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാൻ വേണ്ടി താൻ എന്തും ചെയ്യുമെന്നാണ് റോസർ പറയുന്നത്.

Read More

തലമുടി എണ്ണാൻ തലമൊട്ടയടിച്ച് യുവാവ്: വേറെ പണിയൊന്നുമില്ലേയെന്ന് സൈബറിടം

കടലിലെ മണൽത്തരികൾ പോലെ എണ്ണാൻ സാധിക്കാത്തതാണ് തലയിലെ മുടിയെന്ന് പണ്ടൊക്കെ പറഞ്ഞ്കേൾക്കാറുള്ളതല്ലേ. എന്നാൽ ആ ചൊല്ലിനെ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. തലമുടി എണ്ണാൻ വേണ്ടി സ്വന്തം തല മൊട്ട അടിച്ചിരിക്കുകയാണ് ഇയാൾ. തലമുടി മുഴുവൻ കളയുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തലമുഴുവൻ മൊട്ട അടിച്ചശേഷം യുവാവ് അതെല്ലാം ഒരു പേപ്പറിൽ എടുത്ത് വയ്ക്കുന്നത് വീഡിയോയിൽ കാണാം. തലമുടി എണ്ണുന്നതിനായി മുറിച്ചു കളഞ്ഞ എല്ലാ മുടിയും ഓരോ ഭാഗങ്ങളായി തിരിച്ചു. അതിനു ശേഷം ഓരോന്ന് ഓരോന്നായി എണ്ണുന്നു. ഓരോ മുടി എണ്ണുന്പോഴും ഓരോ കല്ല് അളവായി കണക്കാക്കി കുട്ടയിലേക്ക് ഇടുന്നു. എല്ലാ ദിവസവും 10 മുതൽ 12 മണിക്കൂർ വരെ എടുത്താണ് ഓരോ മുടിയും ഇയാൾ എണ്ണുന്നത്. ശേഷം, തന്‍റെ തലയിൽ 91,300 മുടിയിഴകൾ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്‍റെ ഈ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന…

Read More