നാസിക് (മഹാരാഷ്ട്ര): മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ചുറപ്പിച്ച വധുവിനെ അച്ഛന് വിവാഹം കഴിച്ചു. അപമാനിതനായ മകന് കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് ഈ സംഭവം പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായതിനിടെയായിരുന്നു അച്ഛനും മകന്റെ വധുവും തമ്മിലുള്ള വിവാഹം. മകനു വേണ്ടിയുള്ള പെണ്ണു കാണലും മറ്റു ചടങ്ങുകളും നടക്കുന്നതിനിടെ ഇരുവരും തമ്മിൽ അടുക്കുകയും പ്രണയത്തിലാകുകയുമായിരുന്നു. മകനെ ഉപേക്ഷിച്ച് അച്ഛനെ കെട്ടാൻ വധു സമ്മതം മൂളിയതോടെ ഇവരുടെ വിവാഹവും നടന്നു.അച്ഛന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ വരൻ വീടുപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയാണെന്നു പ്രഖ്യാപിച്ചു. വീട്ടുകാരും നാട്ടുകാരും ഇയാളെ പിന്തിരിപ്പിക്കാന് പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും വേഗം വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞെങ്കിലും യുവാവ് കടുത്ത തീരുമാനം മാറ്റിയില്ലെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read MoreCategory: Today’S Special
മെന്റലിസം മേഖലയില്‍ സ്ത്രീസാന്നിധ്യമായി നന്ദന; ഒരു വ്യക്തിയുടെ അടുത്ത് നിന്നോ ശരീരത്തില്‍ കൈവച്ചോ അയാളുടെ മനസ് വായിച്ച് പറയുന്ന ശാസ്ത്ര ശാഖ
നെടുങ്കണ്ടം: വനിതകള്‍ അധികമായി കടന്നുചെല്ലാത്ത മെന്റലിസം മേഖലയില്‍ ചുവടുറപ്പിക്കുകയാണ് ചെമ്മണ്ണാര്‍ ചെമ്പിരവിള പുത്തന്‍വീട്ടില്‍ നന്ദന മോഹന്‍ എന്ന പതിനെട്ടുകാരി. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി സ്റ്റേജ് ഷോകളിലും കലാലയങ്ങളിലും ചാനല്‍ പരിപാടികളിലും നന്ദന മെന്റലിസം അവതരിപ്പിച്ച് കൈയടിവാങ്ങുന്നുണ്ട്. വ്യക്തികളുടെ മനസ് വായിക്കുന്നതാണ് മെന്റലിസം. ഒരു വ്യക്തിയുടെ അടുത്ത് നിന്നോ ശരീരത്തില്‍ കൈവച്ചോ അയാളുടെ മനസ് വായിച്ച് പറയുന്ന ശാസ്ത്ര ശാഖയാണിത്. മന്ത്രവാദമോ അതീന്ദ്രിയതയോ ഒന്നുമല്ല മെന്റലിസം. ഇത് ഒരു കലയും ശാസ്ത്രവുമാണ്. ഇതാണ് മെന്റലിസത്തെപ്പറ്റിയുള്ള നന്ദനയുടെ കാഴ്ചപ്പാട്. മികച്ച ഗായികകൂടിയായ നന്ദന ഗാനമേളകളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഇതോടൊപ്പം മാന്ത്രികതയും മനഃശാസ്ത്രവും പ്രമേയമാക്കി എഴുതുന്ന ഒരു നോവലിന്റെ പണിപ്പുരയിലാണ് നന്ദന.കൂടാതെ ടെലിഫിലിം, ആല്‍ബം അഭിനേതാവ് കൂടിയാണ്. 17-ാം വയസില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ് കരസ്ഥമാക്കിയ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറിന്റെ ശിക്ഷണത്തിലാണ് നന്ദന മെന്റലിസവും…
Read Moreപാൻകാർഡ് വിവരങ്ങളുടെ അപ്ഡേഷൻ: തട്ടിപ്പിൽ വീഴരുതെന്നു മുന്നറിയിപ്പ്
കൊല്ലം: പാൻകാർഡ് വിവരങ്ങൾ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് മുന്നറിയിപ്പ്. പാൻകാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലങ്കിൽ 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ആകുമെന്ന തരത്തിലാണ് ഉപയോക്താക്കൾക്ക് വ്യാപകമായി സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്ന് ആവർത്തിച്ച് പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുന്നത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾ കൃത്യമായി ചോർത്തിയെടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ത്യ പോസ്റ്റ് ഉപയോക്താക്കൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഒന്നും അയക്കാറില്ലന്നും അധികൃതർ വ്യക്തമാക്കുന്നു. അജ്ഞാത ലിങ്കുകളിൽ കയറുന്നത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലേക്ക് നയിക്കുമെന്നും അധികൃതർ സമൂഹമാധ്യമായ എക്സിൽ കുറിച്ചു. പാൻകാർഡ് വിവരങ്ങൾ അത്യാവശ്യമായി വരുന്ന ഘട്ടത്തിൽ മാത്രമേ നൽകാവൂ. മാത്രമല്ല വിശ്വാസ്യതയുള്ള ഏജൻസികൾക്കും പ്ലാറ്റ് ഫോമുകൾക്കും…
Read Moreയാത്രക്കാർക്കിനി തെല്ലൊരാശ്വാസം …. എയര്‍ അറേബ്യയിൽ ഹാന്‍ഡ് ബാഗേജിന്റെ ഭാരം 10 കിലോ ആകാം
ഷാര്‍ജ: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ബാഗേജ് അലവന്‍സിലാണ് ഇളവ് പ്രഖ്യാപിച്ചത്. മിക്ക എയര്‍ലൈനുകളിലും കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്റെ ഭാരം ഏഴ് കിലോയാണ്. എന്നാല്‍ ഇത് 10 കിലോയാക്കി ഉയര്‍ത്തിയിരിക്കുകയാണ് എയര്‍ അറേബ്യ. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാജേഗിന്റെ ഭാരമാണ് 10 കിലോ. കാരി-ഓണ്‍ ബാഗുകള്‍, വ്യക്തിഗത സാധനങ്ങള്‍, ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ലൈന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ ഭാരപരിധിയില്‍പ്പെടുന്ന രണ്ട് ബാഗുകള്‍ കൊണ്ടുപോകാം.
Read Moreമഹാകുംഭമേളയിൽ ഇന്നു 3 കോടി ഭക്തർ: പുണ്യസ്നാനത്തിനെത്തും
മഹാകുംഭമേളയുടെ രണ്ടാം ദിനമായ ഇന്നു മകരസംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. മൂന്നു കോടി പേർ ഇന്നു സ്നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നരക്കോടി ജനങ്ങൾ ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേള ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമാണ്. പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്നാനത്തോടെ ഇന്നലെ പുലർച്ചെ തുടക്കമായി. ചടങ്ങുകളോടനുബന്ധിച്ച് കർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ് രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ആയിരക്കണക്കിന് എഐ കാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.…
Read Moreപൊന്നന്പലമേട്ടിൽ ഇന്നു മകരജ്യോതി: ഭക്തർ തിങ്ങിനിറഞ്ഞ് ശബരിമല
ശബരിമല: മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെ പുണ്യദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ദിവസങ്ങളായി കാത്തിരിക്കുന്ന ഭക്തസഹസ്രങ്ങള്‍ക്കു മുമ്പില്‍ ആ പുണ്യനിമിഷം എത്തുന്നത് ഇന്നു വൈകുന്നേരം 6.30 നുശേഷം. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി മഹാദീപാരാധന നടക്കുന്പോള് പൊന്നന്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ആകാശത്തെ സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും പേറി അയ്യപ്പഭക്തര്‍ മലയിറങ്ങും. തിരക്ക് നിയന്ത്രണത്തിനും അയ്യപ്പഭക്തരുടെ മടക്കയാത്രയ്ക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 11 വരെയുള്ള കണക്കില്‍ 80,845 തീര്‍ഥാടകര്‍ ഒരു ദിവസം മലകയറിയിട്ടുണ്ട്. ഇതിനു മുമ്പുള്ള ദിവസങ്ങളില്‍ ദര്ശനത്തിനെത്തിയവരില് നല്ലൊരു പങ്കും മടങ്ങിയിട്ടില്ല. ഇന്നു നിയന്ത്രണ വിധേയമായാണ് മലകയറ്റം. മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്പടിക്കുന്ന വ്യൂ പോയിന്റുകളായ ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇന്നു രാവിലെ 8.55ന്…
Read Moreപരശുറാം കല്യാൺ ബോർഡ് ഓഫർ: നാല് കുട്ടികളുള്ള ബ്രാഹ്മണ ദമ്പതിമാർക്ക് ഒരു ലക്ഷം !
ഇൻഡോർ: നാലു കുട്ടികൾക്ക് ജന്മം നൽകുന്ന യുവ ബ്രാഹ്മണ ദമ്പതിമാർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പരശുറാം കല്യാൺ ബോർഡ് അധ്യക്ഷൻ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണ് പരശുറാം കല്യാൺ ബോർഡ്. സനാതൻ ബ്രാഹ്മൺ സമുദായത്തിലെ വിവാഹപ്രായമായ യുവതി യുവാക്കൾക്കായുള്ള സമ്മേളനത്തിലായിരുന്നു പണ്ഡിറ്റ് വിഷ്ണു രജോരിയയുടെ പ്രഖ്യാപനം. നല്ല ജോലിയുണ്ടെങ്കിലും ദമ്പതിമാർക്ക് ഒരു കുട്ടി മാത്രമുണ്ടാകുന്നതു നല്ലതല്ലെന്ന് വിഷ്ണു രജോരിയ പറഞ്ഞു.സനാതന സമുദായത്തിൽ നാലു കുട്ടികളുള്ളവർക്ക് പരശുറാം കല്യാൺ ബോർഡ് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. അത് അക്കാലത്തെ ബോർഡ് പ്രസിഡന്റ് നൽകും- അദ്ദേഹം ചടങ്ങിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ താൻ വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്ന് പറഞ്ഞു രജോരിയ തടിതപ്പി. സമ്മാനത്തുക സ്വന്തം നിലയിലോ സമൂഹത്തിന്റെ പിന്തുണയോടെയോ ക്രമീകരിക്കുമെന്ന് രജോരിയ അവകാശപ്പെട്ടു. സംസ്ഥാന ബിജെപി സർക്കാർ ഇതിനായി ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ലെന്നും…
Read Moreഒരേ കൈയാലയിൽ നാല് വർഷമായി “തൊഴിലിരിപ്പ്’; സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിചിത്രമായ തൊഴിലുറപ്പ് പദ്ധതിയിങ്ങനെ…
നാല് വർഷമായി ഒരേ കല്ല് കൈയാലയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി വാഴത്തോപ്പ് പഞ്ചായത്തിന്റെ വിചിത്ര “മാതൃക’. വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡായ കേശമുനിയിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വിചിത്രമായ തൊഴിലുറപ്പ് പദ്ധതി നടക്കുന്നത്. നാല് വർഷം മുന്‍പ് നിർമിച്ച കല്ല് കൈയാല വർഷാവർഷം പുല്ലും കാടും പറിച്ച് വൃത്തിയാക്കിയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. ഇതേ കൈയാലയ്ക്ക് സ്വകാര്യ ഏജൻസിയിൽനിന്നു പണം നേടിയിട്ടുള്ളതാണെന്നും ആരോപണമുണ്ട്. വാഴത്തോപ്പ് പഞ്ചായത്തിൽ വർഷങ്ങളായ കൈയാല നിർമാണവും ജൈവവേലി നിർമാണവും മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ചില വ്യക്തികളുടെ കൃഷിയിടത്തിൽ മാത്രമേ കൈയാല “നിർമിക്കാ’റുള്ളെന്നും ആക്ഷേപമുണ്ട്. ഇവരുടെ പുരയിടത്തിൽ ഇനി കൈയാല നിർമിക്കാൻ കല്ലോ സ്ഥലമോ ഇല്ലത്രെ. എന്നാൽ, ഇവിടെ തന്നെ സ്ഥിരമായി കല്ല് കൈയാല നിർമിക്കുന്നതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. കേശമുനിയിലാണ് മാസങ്ങൾക്ക് മുന്‍പ് തൊഴിലുറപ്പ് പദ്ധതിയിൽ വനത്തിന് ജൈവവേലി നിർമിച്ചത് വിവാദമായത്.
Read Moreകർഷകരെ കുടിയിരുത്തി ചരിത്രം സൃഷ്ടി പട്ടംകോളനി സപ്തതി നിറവിൽ; ആഘോഷത്തിന് 20ന് തിരി തെളിയും
കർഷകരെ കുടിയിരുത്തി ചരിത്രം സൃഷ്ടിച്ച പട്ടം കോളനിക്ക് 70-ാംപിറന്നാൾ. 1954-55 കാലഘട്ടത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിനു നടപടികൾ ആരംഭിച്ചപ്പോൾ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പട്ടം എ.താണുപിള്ള ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രഖ്യാപിച്ച് തിരുവിതാംകൂറിൽനിന്നുള്ള കർക്ഷകരെ ഇവിടെ കുടിയിരുത്തുകയായിരുന്നു. സംസ്ഥാന വിഭജനത്തിനു മുന്‍പ് കൃഷി ജോലിക്കും മറ്റുമായി വന്ന ആളുകളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽനിന്നുള്ളവരായിരുന്നതിനാൽ മലയാളി ഭൂരിപക്ഷം വർധിപ്പിക്കാനാണ് കാർഷിക ആനുകൂല്യങ്ങൾ നൽകി മലയാളികളെ ഇവിടെ കുടിയിരുത്തിയത്. അഞ്ച് ഏക്കർ ഭൂമി വീതം സൗജന്യമായി നൽകി ആളുകളെ കുടിയിരുത്തിയ പ്രദേശം ആണ് പട്ടംകോളനി. കോളനൈസേഷൻ പ്രഖ്യാപിച്ചതിന് ശേഷം 1955 ജനുവരി 20നാണ് പട്ടംകോളനി ഔദ്യോഗികമായി നിലവിൽ വന്നത്. കേരളത്തിന്റെ ഭാഗമായി പ്രദേശം നിലനിർത്തുന്നതിനൊപ്പം നാടിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവും കോളനി പ്രഖ്യാപനത്തിന് പിന്നിലുണ്ടായിരുന്നു. അഞ്ചേക്കർ വീതമുള്ള 1397 ബ്ലോക്കുകൾ ആണ് ഇത്തരത്തിൽ വിതരണം ചെയ്തത്. അതിനാൽ രാമക്കൽമേട് ഉൾപ്പെടെയുള്ള…
Read Moreസ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സമയവും സാഹചര്യവും തടസമല്ല; സൗന്ദര്യമത്സര റാംപുകളില്‍ താരമായി സോഫിയ ജയിംസ്
നെടുങ്കണ്ടം: സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സമയവും സാഹചര്യവും തടസമല്ലെന്ന് തെളിയിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനി സോഫിയ ജയിംസ്. സൗന്ദര്യമത്സര റാംപുകളില്‍ മിന്നും താരമായി മാറി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ സോഫിയ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസണ് എട്ടില്‍ കിരീടം ചൂടി. 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ സുവര്‍ണനേട്ടം കൈവരിച്ചത്. കഴിഞ്ഞ മേയിൽ ജയ്പുരില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ മികച്ച വ്യക്തിത്വത്തിനുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് പുരസ്കാരം, മിസിസ് കേരള വേദിയില്‍ ബ്യൂട്ടിഫുള്‍ സ്കിന്‍ ടൈറ്റില്‍, നവംബറില്‍ ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിസ്റ്റ് എന്നീ സ്വപ്ന തുല്യമായ നേട്ടങ്ങളാണ് ഇവര്‍ കൈവരിച്ചത്. വനിതാദിനത്തോടനുബന്ധിച്ച് ഫോര്‍ എവര്‍ സ്റ്റാര്‍ ഇന്ത്യ നടത്തിയ സൂപ്പര്‍ വുമണ്‍ സൂപ്പര്‍ ഹിറോ മത്സരത്തിലെ മള്‍ട്ടി ടാലന്റ് പുരസ്കാരം, ദിവ പ്ലാനറ്റിന്റെ ഇന്‍സ്പിരേഷണല്‍ വുമണ്‍…
Read More