ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്

‘ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര’- ഇതായിരുന്നു ഒരു കാലഘട്ടത്തിന്‍റെ രാഷ്‌ട്രീയ മുദ്രാവാക്യം. ഇന്ത്യക്ക് ഇന്ദിരയെ നഷ്ടമായിട്ട് ഇന്ന് നാല്പതു വർഷം തികയുന്നു. ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തിന്‍റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. 1917 നവംബർ 19ന് ജനിച്ച അവർ പ്രക്ഷുബ്ധമായ കാലത്ത് ഇന്ത്യയെ ചങ്കൂറ്റത്തോടെ നയിച്ചു. രാഷ്‌ട്രീയ പ്രതിസന്ധിയെ നേരിടാൻ രാജ‍്യത്ത് അടിയന്തരാവസ്ഥ പ്രഖ‍്യാപിച്ചത് കറുത്ത ഏടായി നിലനിൽക്കുമ്പോഴും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവയോടുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത രാജ്യത്തിന്‍റെ ഭാഗധേയം രൂപപ്പെടുത്തി. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണം, ഭൂപരിഷ്കരണം, ഹരിതവിപ്ലവം തുടങ്ങിയ സുപ്രധാന നയങ്ങൾ നടപ്പാക്കി. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വം ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ആഗോള രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ശീതയുദ്ധകാലത്ത് അവർ ഗണനീയമായ പങ്ക് വഹിച്ചു. 1971ൽ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യം അംഗീകരിക്കാനുള്ള…

Read More

നിരോധനം ഇറാൻ നീക്കി; ഇനി ഇഷ്ടം പോലെ ആപ്പിൾ

ടെഹ്റാൻ: ഇറാനിലെ ഐഫോൺ പ്രേമികൾക്ക് ആഹ്ലാദിക്കാം. ആപ്പിൾ ഐഫോൺ നിരോധനം ഇറാൻ നീക്കി. ഇതോടെ ഐഫോൺ 14, 15, 16 മോഡലുകൾ ഇറാനിൽ ലഭ്യമായിത്തുടങ്ങും. 2023ൽ ആണ് ഐഫോൺ പുതിയ മോഡലുകൾക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തിയത്. പുതിയ ഐഫോൺ മോഡലുകൾ രജിസ്റ്റർ ചെയ്യുന്നതിലെ പ്രശ്‌നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷൻ മന്ത്രി സതാർ ഹാഷെമി എക്‌സിൽ പറഞ്ഞു. നിരോധനത്തിനു ശേഷവും ഐഫോൺ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാൻ തടസമില്ലായിരുന്നു. എന്നാൽ ഐഫോൺ 14 മുതലുള്ള പുതിയ മോഡലുകൾ രാജ്യത്ത് എത്തിച്ചാൽ ഒരു മാസത്തിനു ശേഷം പ്രവർത്തനം നിലയ്ക്കുമായിരുന്നു. വിനോദസഞ്ചാരികൾക്കായാണ് ഈ ഇളവ് നൽകിയിരുന്നത്.

Read More

കുഞ്ഞുങ്ങളേ ഇതിലേ ഇതിലേ…കുട്ടികളില്ല: ചൈനയിൽ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി

ജനനനിരക്ക് വൻതോതിൽ കുറഞ്ഞതോടെ ചൈനയിലെ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി. 2023ൽ 1,808 കിൻഡർഗാർട്ടനുകളാണു രാജ്യമൊട്ടാകെ അടച്ചുപൂട്ടിയത്. 274,400 കിൻഡർഗാർട്ടനുകളാണു രാജ്യത്തുള്ളതെന്നു ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗാർട്ടനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു. കഴിഞ്ഞ വർഷം 4.09 കോടി കുട്ടികളാണു ചേർന്നത്. തലേവർഷത്തെ അപേക്ഷിച്ച് 53.5 ലക്ഷം കുട്ടികൾ കുറഞ്ഞു-11.55 ശതമാനത്തിന്‍റെ കുറവ്. ഹോങ്കോംഗ് ആസ്ഥാനമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023ൽ 5645 പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടി. 143,500 പ്രൈമറി സ്കൂളുകളാണു ചൈനയിലുള്ളത്. ചൈനയുടെ ജനസംഖ്യയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവു രേഖപ്പെടുത്തിയിരുന്നു. 20 ലക്ഷമാണ് ജനസംഖ്യയിലുണ്ടായ കുറവ്. 2023ൽ 90 ലക്ഷം ജനനമാണു ചൈനയിലുണ്ടായത്. ജനസംഖ്യാ കണക്കുകൾ രേഖപ്പെടുത്തിത്തുടങ്ങിയ 1949നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന റിക്കാർഡ്…

Read More

ആരെങ്കിലും ആ നിലവിളി ശബ്ദമൊന്നിടോ… അമാനുഷിക ശക്തിയുണ്ടെന്നു പറഞ്ഞ് നാലാംനിലയിൽനിന്നു ചാടി; എൻജി. വിദ്യാർഥിയുടെ കാലും കൈയും ഒടിഞ്ഞു

കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽനിന്നു ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കാലും കൈയും ഒടിഞ്ഞ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം വർഷ ബിടെക് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) വിദ്യാർഥിയായ പ്രഭു (19) ആണ് ഈ അവിവേകം കാട്ടിയത്. കോയമ്പത്തൂരിലെ മൈലേരിപാളയത്ത് സ്വകാര്യ എൻജിനീയറിംഗ് കോളജിലാണ് സംഭവം. ഈറോഡ് മേക്കൂർ സ്വദേശിയായ പ്രഭു കോളജ് ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. താൻ മന്ത്രവാദത്തിന്‍റെ സ്വാധീനത്തിലാണെന്നും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തിൽനിന്നും ചാടാൻ കഴിയുമെന്നും ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണു വിവരം. പ്രഭു കെട്ടിടത്തിൽനിന്നു ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

ശ്രദ്ധിക്കണ്ടേ അമ്പാനേ… സെൽഫി എടുക്കുന്നതിനിടെ പാറക്കെട്ടിൽ കുടുങ്ങി; വിദ്യാർഥിനിയെ രക്ഷിച്ചത് 12 മണിക്കൂറിനുശേഷം

കർണാടകയിൽ സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിനിയെ 12 മണിക്കൂറിനുശേഷം സാഹസികമായി രക്ഷപ്പെടുത്തി. ബംഗളുരൂവിലെ തുമകുരുവിലാണു സംഭവം. ശിവപുര സ്വദേശിനിയായ എൻജിനീയറിംഗ് വിദ്യാർഥിനി ഹംസ ഗൗഡ (19) ആണ് തുമകുരു മൈഡല തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ തടാകക്കരയിലെത്തിയത്. ഇരുവരും തടാകത്തിലെ പാറക്കെട്ടിനു മുകളില്‍കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്പോൾ ഹംസ കാൽതെറ്റി താഴേക്കുവീഴുകയും പാറക്കെട്ടുകൾക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണു പുറത്തെത്തിക്കാനായത്.

Read More

മാസ വാടക മൂന്ന് ലക്ഷം: എലികളെ കൊണ്ട് പൊറുതിമുട്ടി താമസക്കാർ

അപ്പാർട്മെന്‍റിൽ എലികളാൽ ബുദ്ധിമുട്ടുന്ന അവസ്ഥ വന്നാൽ എന്നാകും സ്ഥിതി. അത്തരം ഒരു ദുരിതത്തിലൂടെ കടന്നു പോകുകയാണ് ന്യൂയോർക്ക് സിറ്റിയിലെ ഒരു അപാർ‌ട്മെന്‍റിലെ താമസക്കാർ. സ്റ്റാർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബുഷ്വിക്ക് സൈറ്റിലെ അപാർട്മെന്‍റിലെ താമസക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. കെട്ടിടത്തിലെ വൃത്തിയില്ലായ്മ കാരണമാണ് എലികൾ കുമിഞ്ഞ് കൂടുന്നത്. തൻമൂലം താമസക്കാരെ അത് ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. എലികൾ പെരുകുന്നതോടെ പല അസുഖങ്ങളും അവർക്ക് പിടിപെടാൻ തുടങ്ങി. വീടുകളിൽ മുഴുവൻ പൂപ്പലും ചിലന്തിവലകളുമാണ്. എലികളുടെ എണ്ണം ദിനംപ്രതി കൂടുന്നതോടെ മുറിയിൽ കാലെടുത്ത് കുത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായി. കെട്ടിട ഉടമയോട് ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും വേണ്ട യാതൊരു നടപടിയും അവർ സ്വീകരിച്ചില്ല. മൂന്ന് ലക്ഷമാണ് വാടക കൊടുക്കുന്നത്. എന്നിട്ടു പോലും താമസക്കാരോട് യാതൊരു കരുണയും ഇവർ കാണിക്കുന്നില്ല.

Read More

ഇതൊക്കെയാണ് ഭാഗ്യം: 50 കൊല്ലം മുമ്പ് നഷ്ടപ്പെട്ട അമൂല്ല്യമായ മോതിരം തിരികെ ഉടമയിലേക്ക്

നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തുക്കൾ മോഷണം പോയാലുള്ള മനോ വേദന അത് കഠിനമാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷം അത് തിരികെ ലഭിച്ചാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. 82 -കാരനായ ഡേവിഡ് ലോറെൻസോയ്ക്കാണ് 50 വർഷങ്ങൾക്ക് മുമ്പ് കാണാതായ മോതിരം തിരികെ ലഭിച്ചത്. അദ്ദേഹം യുഎസ് നേവൽ അക്കാദമിയിൽ തന്‍റെ ബിരുദ കോഴ്സ് ചെയ്യുന്നതിനിടയിലാണ് മോതിരം കളഞ്ഞ് പോയത്. 1964 -ൽ പിറ്റ്സ്ബർഗിന് സമീപമുള്ള യൂണിയൻടൗൺ കൺട്രി ക്ലബ്ബിൽ തന്‍റെ പിതാവിനൊപ്പം ഗോൾഫ് കളിക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് താൻ ഏറെ ഇഷ്ടപ്പെടുന്ന മോതിരം നഷ്ടമായത്. കുറേ നേരം അത് തിരഞ്ഞെങ്കിലും അത് തിരികെ ലഭിച്ചില്ല. നിരാശനായി ഡേവിഡിന് മടങ്ങണ്ടി വന്നു. ഇതേ കോഴ്‌സിൽ സമീപ കാലത്ത് ഗോൾഫ് കളിക്കുകയായിരുന്ന മൈക്കൽ സെനർട്ട് എന്ന 70 -കാരൻ. കളിക്കിടെയാണ് എന്തോ ഒന്ന് മണ്ണിൽ പുതഞ്ഞുകിടക്കുന്നത്…

Read More

വീട്ടിലെ ഫാനും കട്ടിലും വരെ ദീപാവലിക്ക് മുന്നോടിയായി കഴുകി വൃത്തിയാക്കി; മേലാൽ ഇത് ആവർത്തിക്കരുതെന്ന് സോഷ്യൽ മീഡിയ

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനി ദീപാവലിക്ക് ഉള്ളത്. സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി വീടുകളും പരിസരവും ദീപങ്ങളാൽ അലങ്കരിക്കപ്പെടും. ഇതിനായി വീടും പരിസരവും എല്ലാ ആളുകളും വൃത്തിയാക്കുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. ദീപാവലിക്ക് മുന്നോടിയായുള്ള ശുചീകരണത്തിന്‍റെ ഭാഗമായി വീട്ടിലെ ഉപകരണങ്ങൾ വരെ കഴുകി വൃത്തിയാക്കുന്ന വീഡിയോ ആണിത്. ആദ്യത്തെ വീഡിയോയിൽ സ്ത്രീ വീട്ടിലെ കട്ടിൽ വരെ കഴുകുന്നു. രണ്ടാമത്തെ വീഡിയോയിൽ വീട്ടിലെ ഫാൻ വരെ ഊരി കഴുകുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ രണ്ട് വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. ഇലക്ട്രിക്ക് ഉപകരണമായ ഫാനില്‍ ജലാംശമുണ്ടെങ്കില്‍ അത് ഷോട്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് പോലെ തന്നെ പ്ലൈവുഡില്‍ നിര്‍മ്മിച്ച കട്ടിലില്‍ വെള്ളം വീണാല്‍ അത് വേഗത്തിൽ നശിച്ച് പോകുമെന്നും ആളുകൾ കമന്‍റ് ചെയ്തു.…

Read More

നറുക്കെടുപ്പിനു മുൻപ് ‘ജാക്പോട്ട്’ കിട്ടുമെന്നു പ്രവചനം! പിന്നാലെ എട്ടു കോടിയുടെ ഒന്നാം സമ്മാനം

വിർജീനിയ(യുഎസ്): ജാക്പോട്ട് നറുക്കെടുപ്പ് നടക്കാൻ മിനിറ്റുകൾ ശേഷിക്കേ വിർജീനിയക്കാരനായ ജോർജ് ഹർട്ട് സുഹൃത്തുക്കളുടെ മുന്നിൽ ഒരു പ്രവചനം നടത്തി. ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കായിരിക്കുമെന്നായിരുന്നു ആ പ്രവചനം. കൂട്ടുകാർ അതൊരു തമാശയായി കരുതി തള്ളി. എന്നാൽ, നറുക്കെടുപ്പ് ഫലം വന്നപ്പോൾ ജോര്‍ജ് ഹർട്ട് എടുത്ത ടിക്കറ്റിന് എട്ടു കോടിയുടെ ഒന്നാം സമ്മാനം. നികുതിയെല്ലാം കുറച്ചാലും 4.80 കോടി രൂപ കൈയിൽ കിട്ടും. പ്രവചനം ഫലിച്ചപ്പോൾ കൂട്ടുകാർ മാത്രമല്ല, ജോര്‍ജ് ഹർട്ടും അന്പരന്നു പോയെന്നാണു റിപ്പോർട്ട്. രണ്ടു സഹപ്രവർത്തകരോടൊപ്പം മാർക്കറ്റ് സന്ദർശിച്ചപ്പോഴാണു വിർജീനിയ മില്യൺസ് ഗെയിമിൽനിന്നു നാല് സ്ക്രാച്ച് ഓഫ് ടിക്കറ്റുകൾ ജോർജ് വാങ്ങിയത്. അതിലൊന്നിനായിരുന്നു ജാക്പോട്ട്. ന്യൂജേഴ്സിയിലെ എക്കാലത്തെയും മികച്ച അഞ്ച് ജാക്പോട്ടുകളിലൊന്നാണിത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ജോർജ് പറഞ്ഞത് “പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നു എന്നതിന് ഞാൻ തെളിവാണ്’എന്നായിരുന്നു. പണം ഏങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും…

Read More

ദീപാവലിക്ക് അയോധ്യയിൽ 28 ലക്ഷം ദീപം: ലക്ഷ്യം ലോകറിക്കാർഡ്

അയോധ്യ(യുപി): ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ 28 ലക്ഷം ദീപം തെളിയും! രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കുന്നതിലൂടെ ലോക റിക്കാർഡും ഇതുവഴി ലക്ഷ്യമിടുന്നു. നാളെ വൈകുന്നേരമാണ് വിളക്കു തെളിക്കുക. സരയൂ നദിക്കരയിൽ 28 ലക്ഷം മൺചിരാതുകൾ കത്തിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഓരോ ചിരാതിലും മുപ്പതു മില്ലി കടുകെണ്ണയാണ് നിറയ്ക്കുക. പരിസ്ഥിതി സംരക്ഷണവും ദീപാവലി ആഘോഷത്തിൽ ഉയർത്തിപ്പിടിക്കും. കഴിഞ്ഞ വർഷം സരയൂ നദിക്കരയിൽ 25 ലക്ഷം വിളക്കുകൾ കൊളുത്തി ലോക റിക്കാർഡ് സൃഷ്ടിച്ചിരുന്നു. ഇതു തിരുത്താനാണു ശ്രമം. മൺചിരാതുകളിൽ വെളിച്ചം പകരുന്നതിനായി 30,000 വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും. ഇന്നു മുതൽ നവംബർ ഒന്നുവരെ രാത്രിയിലും രാമക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമുണ്ടാകും. പ്രത്യേക പുഷ്പാലങ്കാരം ക്ഷേത്രത്തിൽ നടത്തും.

Read More