രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണു രാജ്യം. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്കു മാതൃകയായി മാറിയ മഹാവ്യക്തിത്വമാണ് ഗാന്ധിജിയെന്ന് ദേശീയ നേതാക്കൾ സ്മരിച്ചു. ആദരണീയനായ ബാപ്പുവിന്റെ ജീവിതവും സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. മഹാത്മജി സത്യത്തിന്റെയും അഹിംസയുടെയും തത്ത്വങ്ങൾ അചഞ്ചലമായി പിന്തുടർന്നു. ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിച്ച മഹാത്മാവ് ആണ് രാഷ്ട്രപിതാവ് എന്നും മോദി പറഞ്ഞു. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന്റെ സൈനികർക്കും കർഷകർക്കും അഭിമാനത്തിനുമായി തന്റെ ജീവിതം ശാസ്ത്രി സമർപ്പിച്ചു. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയ ശാസ്ത്രി, ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും മാതൃകയാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
Read MoreCategory: Today’S Special
56 വര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ടയാളുടെ ഭൗതികാവശിഷ്ടങ്ങള്‍ മഞ്ഞുമലയിൽ: ചരിത്രപരമായ തെരച്ചിൽ നടന്നതിങ്ങനെ…
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിലാണ് കഴിഞ്ഞദിവസം മലയാളി സൈനികന്റേതടക്കം നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയത്. 56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇനിയും സൈന്യം അവസാനിപ്പിച്ചിട്ടില്ല. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഒ.എം. തോമസിന്റെ മകന് തോമസ് ചെറിയാന്റേതടക്കമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് ഒടുവില്‍ ലഭിച്ചത്. കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു തോമസിന്. മൂന്ന് തലമുറകളോളം ഇതിനുശേഷം കുടുംബത്തില്‍ ഉണ്ടായെങ്കിലും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗത്തിന്റെ അവസാനമായി കാണാന്‍ സഹോദരങ്ങള്‍ അടക്കം കാത്തിരിക്കുകയാണ്. ഹിമാചല്‍പ്രദേശിലെ രോത്താങ് പാസിലെ മഞ്ഞും മലയില്‍നിന്നു പ്രത്യേക തെരച്ചില്‍ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മല്‍ഖന്‍ സിംഗ്, ശിപായി ആയിട്ടുള്ള നാരായണ്‍ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് തോമസ് ചെറിയാന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ചിട്ടുള്ളത്. എയര്‍ ഫോഴ്സില്‍ ക്രാഫ്റ്റസ്മാന്‍ ആയിരുന്നു തോമസ്. 1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍നിന്നു ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍-12…
Read Moreആയയുടെ കിടപ്പുമുറിയിൽ ഒളികാമറ..! 23 കോടി നഷ്ടം നൽകാൻ വിധി
വീട്ടിൽ കുട്ടികളെ നോക്കാൻ നിയമിച്ച ആയയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ വച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ കോടീശ്വരനായ വീട്ടുടമ 23 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കോടതി വിധി. കൊളംബിയയിലാണു സംഭവം. ഇരുപത്തിയഞ്ചുകാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ ആയയായി ജോലി ചെയ്യുകയായിരുന്നു. മൈക്കലിന്റെ നാല് കുട്ടികളെയും ഇവരാണു നോക്കിയിരുന്നത്. ഒരു ദിവസം തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ അവൾ ഒളിക്കാമറ കണ്ടെത്തി. മൈക്കൽ ഇടയ്ക്കിടയ്ക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്തു വയ്ക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാമറ കണ്ടത്. അവൾ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകൾ അതിലുണ്ടായിരുന്നു. പോലീസിൽ പരാതിപ്പെട്ടതോടെ മൈക്കലിനെ അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. കെല്ലിക്ക് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്കടക്കം 23 കോടി രൂപ നൽകാനും വിധിയായി. തനിക്കുണ്ടായ മാനസികവും വൈകാരികവുമായ…
Read Moreകുഞ്ഞിക്കുരുന്നുകൾ ഇനി സുഖമായി ഉറങ്ങട്ടെ: അങ്കണവാടി കുട്ടികൾക്കു മെത്ത വിതരണംചെയ്തു
കായംകുളം : എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ച് കായംകുളം മണ്ഡലത്തിലെ 223 അങ്കണവാടികളിലെ 1981 കുട്ടികൾക്കായി വാങ്ങിയ 628 കയർ മെത്തകളുടെ വിതരണോദ്ഘാടനം അഡ്വ.യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.രജനി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പ്, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മെമ്പർ എ. തമ്പി, ശിശു വികസന പദ്ധതി ഓഫീസർമാരായ കെ.ടി.ഷീബ , സാഹിനി, സി.ബീന, ലക്ഷ്മി തുടങ്ങിയവർ…
Read Moreഭാര്യയുമായി അവിഹിതബന്ധം പുലർത്തി: യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി ഭർത്താവ്
അവിഹിത ബന്ധങ്ങൾ മോഡേൺ കാലത്ത് ഒരു ഫാഷൻ പോലെയെന്ന് കരുതുന്നവരാണ് ചില ആളുകൾ. എന്നാൽ ഇത്തരത്തിലുള്ളബന്ധങ്ങൾ തങ്ങളുടെ പങ്കാളികൾ അറിഞ്ഞാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിലൊരു വാർത്തയാണ് ഇന്ന് സൈബറിടങ്ങളിൽ ചർച്ച ആകുന്നത്. തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവ് യുവാവിനോട് ചെയ്തത് കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം ഭർത്താവ് മുറിച്ചുമാറ്റി. കർണാടക ബീദർ താലൂക്കിലെ മന്നഖേലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണു സംഭവം. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27കാരനായ യുവാവിനെ സത്രീയുടെ ബന്ധുക്കൾ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഭർത്താവ് വീട്ടിലില്ലാതിരുന്ന രാത്രി യുവതിയെ കാണാൻ മുറിക്കുള്ളിൽ കടക്കുകയായിരുന്നു യുവാവ്. ദിവസങ്ങളായി യുവതിയെ നിരീക്ഷിക്കുകയായിരുന്ന വീട്ടുകാർ, യുവാവ് മുറിക്കുള്ളിൽ കയറിയ ഉടൻ മുറി പുറത്തുനിന്നു പൂട്ടുകയും നഗരത്തിൽ ജോലിക്കു പോയിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തുകയുമായിരുന്നു.…
Read Moreവിമാനം വൈകി: ഇൻഡിഗോ ജീവനക്കാരെ ചീത്ത വിളിച്ച് യാത്രക്കാർ; വൈറലായി വീഡിയോ
ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഇൻഡിഗോ വാർത്തയാണ് ചർച്ചയാകുന്നത്. വിമാനം വൈകിയത് സംബന്ധിച്ച് യാത്രക്കാർ ഇൻഡിഗോ ജീവനക്കാരുമായി വാക് യുദ്ധത്തിലേർപ്പെടുന്ന വീഡിയോ ആണിത്. മുൻകൂർ അറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ ജീവനക്കാരുമായി ശീതയുദ്ധത്തിലേർപ്പെട്ടത്. എയർലൈനിൽ നിന്ന് വിമാനം റദ്ദാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭ്യമായില്ല. അതിനെയാണ് യാത്രക്കാർ ചോദ്യം ചെയ്തത്. എല്ലാ യാത്രക്കാരും ജീവനക്കാരോട് ഒന്നിച്ചൊന്നായി കയർത്തപ്പോഴും ജീവനക്കാരുടെ മിതത്വമോടെയും ക്ഷമയോടെയുമുള്ള പെരുമാറ്റമാണ് കയ്യടി നേടുന്നത്. ഏറ്റുമുട്ടലിലുടനീളം ശാന്തത പാലിച്ചതിന് സോഷ്യൽ മീഡിയയിൽ ഇൻഡിഗോ ജീവനക്കാർക്ക് പ്രശംസയുടെ ആരവമാണ്. എന്ത് ശാന്തതയോടെയാണ് ഇവർ പ്രശ്നങ്ങളെ അഭിമൂഖീകരിക്കുന്നത് നമ്മളെല്ലാവരും ഇവരെ കണ്ട് പഠിക്കേണ്ടതായുണ്ട്. അങ്ങനെ പോകുന്ന വീഡിയോയുടെ കമന്റുകൾ. അതേസമയം, ഇൻഡിഗോയെ വിമർശിച്ചും ആളുകൾ രംഗത്തെത്തി. കാലതാമസത്തെക്കുറിച്ച് തങ്ങളെ അറിയിക്കുക എന്നതാണ് ഇൻഡിഗോയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും…
Read Moreമഹാശില കാലഘട്ടത്തിലെ സംസ്കാരത്തിന്റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍: മടിക്കൈയിലും ബാനത്തും പുരാതന ഗുഹകള്‍ കണ്ടെത്തി
മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ എരിപ്പില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളില്‍ മനുഷ്യനിര്‍മിത ഗുഹകള്‍ കണ്ടെത്തി. ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാര്‍ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന് കാളിയാനം എന്നിവര്‍ നടത്തിയ നിരീക്ഷണങ്ങളിലാണു ഗുഹകള്‍ തിരിച്ചറിഞ്ഞത്. ചെങ്കല്‍ പാറ തുരന്ന് നിര്‍മിച്ച ഗുഹകള്‍ക്ക് സമീപത്ത് മഹാശില കാലഘട്ടത്തിലെ സംസ്കാരത്തിന്റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍ ഉണ്ടെന്നതും ഗുഹകളുടെ നിര്‍മാണരീതിയും മഹാശില കാലഘട്ടവുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരങ്ങളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന്റെ ഭാഗമായി രൂപപ്പെട്ട നിരവധി പ്രകൃതിദത്ത ഗുഹകളും ജലസേചനത്തിനായി നിര്‍മിച്ച സുരങ്കകളും സന്യാസിമാര്‍ നിര്‍മിച്ച ഗുഹകളും ഉണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അധിവാസത്തിന്റെ ഭാഗമായി മനുഷ്യര്‍ നിര്‍മിച്ച ഗുഹകള്‍ ഇതുവരെയും കണ്ടെത്തിയിരുന്നില്ല. മടിക്കൈ പഞ്ചായത്തിലെ എരിപ്പിലില് അഞ്ചു ഗുഹകളാണു കണ്ടത്തിയത്. ഗുഹകളെല്ലാമുള്ളത് പൊതുസ്ഥലത്താണ്. ബാനത്ത് മൂന്നു ഗുഹകളാണ് മനുഷ്യനിര്മിതമെന്നു തിരിച്ചറിഞ്ഞത്. ഇതില്‍ ഒരു…
Read Moreവത്തിക്കാന്റെ റിക്കാർഡ് ഇനി ചരിത്രം: ലോകത്തിലെ കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി
ന്യൂയോർക്ക്: വത്തിക്കാനെ മറികടന്ന് ലോകത്തിലെ കുഞ്ഞൻ രാജ്യമാകാൻ തയാറെടുത്ത് ബെക്താഷി. വിശുദ്ധ മദർ തെരേസയുടെ ജന്മംകൊണ്ടു ചരിത്രപ്രസിദ്ധമായ വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിലാണ് ഈ കുഞ്ഞൻ രാജ്യം പിറവിയെടുക്കാൻ പോകുന്നത്. തലസ്ഥാനമായ ടിറാന നഗരപരിധിയിൽ 28 ഏക്കർ സ്ഥലത്തായി സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെക്താഷി ഓർഡർ എന്ന വിഭാഗത്തിനായി ബെക്താഷി എന്ന സ്വതന്ത്ര, പരമാധികാര രാജ്യം സ്ഥാപിക്കുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ കഴിഞ്ഞയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അറിയിച്ചു. രാമയുടെ പ്രഖ്യാപനത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പാസ്പോർട്ടും അതിർത്തികളും സ്വതന്ത്ര, പരമാധികാരവുമുള്ള ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായി ഇതു മാറും. വത്തിക്കാൻ മാതൃകയിൽ മതനേതാവായിരിക്കും ഭരണം നടത്തുക. ബാബാ മോണ്ടിയാണ് ബെക്താഷി വിഭാഗക്കാരുടെ നേതാവ്. കേവലം 115 ഏക്കർ വിസ്തീർണമുള്ള വത്തിക്കാനാണു നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. അൽബേനിയയിലെ 50 ശതമാനം വരുന്ന…
Read Moreആവേശമുണർത്താൻ ആകാശക്കാഴ്ച; ചിന്നഗ്രഹത്തെ കാണാൻ അത്ര വേഗമൊന്നും സാധിക്കില്ല; പിന്നെങ്ങനെയെന്ന് നോക്കാം
ചന്ദ്രന് കൂട്ടായി ആകാശത്തെത്തിയ കുഞ്ഞമ്പിളിയെ കാണാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. കണ്ണിനു കുളിർമയേകാൻ ഭംഗിയിൽ വർണവിസ്മയമായ സുന്ദരക്കാഴ്ചയൊരുക്കി ആകാശവും തയാറെടുത്തിരിക്കുന്നു. മിനി മൂൺ എന്ന പേരിലറിയപ്പെടുന്ന ഈ കുഞ്ഞനന്പിളി ചെറുതും മങ്ങിയതുമായ ചെറിയ ഗ്രഹമാണ്. ബൈനോക്കുലറുകളോ ഹോം ടെലിസ്കോപ്പുകളോ ഉപയോഗിച്ച് ഇ കുഞ്ഞനെക്കാണാൻ സാധ്യമല്ല. ശക്തമായ പ്രൊഫഷണൽ ഉപകരണങ്ങൾ കൊണ്ട് മാത്രമേ മിനിമൂൺ ദൃശ്യമാകുകയുള്ളൂ. പ്രൊഫഷണൽ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് മിനി ചന്ദ്രന്റെ ചിത്രങ്ങൾ പകർത്താനാകും എന്നാണ് ഡോ. ജെനിഫർ മില്ലാർഡ് പറയുന്നത്. ഈ മിനി മൂണിന് 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥങ്ങളുള്ള ഗ്രഹങ്ങൾ അടങ്ങിയ അർജുന ഛിന്നഗ്രഹ വലയത്തിൽ നിന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉത്ഭവം 1981ലും 2022ലുമാണ് മിനി മൂണ്‍ പ്രതിഭാസം ഇതിനു മുമ്പുണ്ടായിട്ടുള്ളത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Read Moreപ്ലാസ്റ്റിക് കവര്‍ തിരിച്ചുനല്കുമ്പോള് പത്തു രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്കുന്നു: ക്ലീന്‍ ജലമേളയൊരുക്കി നഗരസഭ
ആലപ്പുഴ: പുന്നമടയിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്റ്റിക്കര്‍ പതിച്ച് വലിച്ചെറിയല്‍ മനോഭാവത്തിന് തടയിട്ട് ഹരിത ജലമേളയാക്കി ആലപ്പുഴ നഗരസഭ. വള്ളംകളി കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലാശയത്തിലും മറ്റും വലിച്ചെറിയുന്നത് തടയാന്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വില്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ കവറുകളില്‍ പത്തു രൂപയുടെ സ്റ്റിക്കര്‍ പതിക്കുകയും ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് കവര്‍ തിരിച്ചുനല്കുമ്പോള് പത്തു രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്യുന്ന രീതിയാണ് നഗരസഭ ആവിഷ്കരിച്ചത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ജലാശയങ്ങളിലേക്കു വലിച്ചെറിയാതിരിക്കാനാണ് പുതിയ ആശയവുമായി നഗരസഭ മുന്നോട്ടു വന്നത്. ആലപ്പുഴ എസ് ഡി കോളജിലെയും യുഐടിയിലെയും നാഷണല്‍ സര്‍വീസ് സ്കീം സന്നദ്ധപ്രവര്‍ത്തകരാണ് സ്റ്റിക്കര്‍ പതിച്ചത്. ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് വോളണ്ടിയേഴ്സിനെ വീതം നിയോഗിച്ചാണ് മാലിന്യം ശേഖരിച്ചത്.
Read More