സ്കൂളിൽ വിദ്യാർഥികൾ പാലിക്കേണ്ടതായിട്ടുള്ള പല നിയമങ്ങളുണ്ട്. എന്നാൽ എൽ പാസോ ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ഭാഗമായ ചാൾസ് മിഡിൽ സ്കൂളിൽ വ്യത്യസ്തമായൊരു നിയമം വന്നിരിക്കുകയാണ്. സ്കൂളുകളിൽ കറുത്ത വസ്ത്രം ധരിച്ചെത്തരുത് എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണമായി ഉന്നയിക്കുന്നത്. എന്നാൽ കറുത്ത വസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഈ തീരുമാനം വലിയ വിമർശനം നേരിടുകയാണ്. ചാൾസ് മിഡിൽ സ്കൂൾ പ്രിൻസിപ്പൽ നിക്ക് ഡിസാൻ്റിസ് പറയുന്നത്, ഈ ആഴ്ച ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നാണ്. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് പറയുന്നത്. അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിൻസിപ്പൽ കറുപ്പിനെ സൂചിപ്പിക്കുന്നത്. അതേസമയം, ഈ തീരുമാനം വലിയ വിമർശനത്തിനും ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. മാനസികാരോഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മിൽ എന്താണ് ബന്ധമെന്നാണ് ഈ…
Read MoreCategory: Today’S Special
ശില്പയുടെ സ്വപ്നങ്ങള്‍ കൈപ്പിടിയിലാണ്
ഇത് അന്നാ ബെല്ലസ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കണ്ണൂര്‍ കക്കാട് മേരിവില്ലയിലെ നെല്‍സണ്‍-മീനാ മേരി ദമ്പതികളുടെ മകള്‍ ശില്പ. മുഴുവന്‍ പേര് ശില്പ നെല്‍സണ്‍ അക്കാ അന്നാ ബെല്ലസ്. വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിലൂടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ശില്പയിപ്പോള് മൂന്ന് തൊഴിലുകള്‍ക്കൊപ്പം നെതര്‍ലന്റില്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഓഫ് മാനേജ്മെന്റ് (ഐസിഎം)ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ്. ശില്പയില്നിന്നും ആന്നാ ബെല്ലസിലേക്കെത്തിയ യാത്ര നിശ്ചയ ദാര്‍ഡ്യത്തിന്റേയും വിട്ടുവീഴ്ചയില്ലാത്ത വാശിയുടേതുമാണ്. സംസ്ഥാന കലോത്സവങ്ങളില്‍ ശില്പ തുടങ്ങിവച്ച വിജയാരവം ഇളയ സഹോരിമാരായ ശിഖയും മേഘയും തുടര്‍ന്നപ്പോള്‍ അതെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തകളായി നിറഞ്ഞുനിന്നു. സംഗീതവും സംഗീതോപകരണങ്ങളും ചിലമ്പൊലിയും മേരിവില്ലയുടെ അകത്തളങ്ങളില്‍ നിറഞ്ഞപ്പോള്‍ മൂന്നുസഹോദരിമാരും ചേര്‍ന്ന് നേടിയ കലോത്സവ സമ്മാനങ്ങളുടെ ഒഴുക്ക് വര്‍ഷങ്ങളോളമാണ് തുടര്‍ന്നത്. ഇവരില്‍ മൂത്തവളായ ശില്പക്ക് ചെറുപ്പം മുതല്‍ ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വാശിയിലുമായിരുന്നു അവള്.…
Read Moreജംഗിൾ സഫാരിക്കിടെ സിംഹത്തെ സ്പർശിച്ച് സഞ്ചാരി: പിന്നീട് സംഭവിച്ചത്… വൈറലായി വീഡിയോ
മരങ്ങൾക്കിടയിലൂടെ സവാരി ചെയ്യാനും പ്രകൃതിയെ അടുത്ത് കാണാനും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ജംഗിൾ സഫാരി ഒരു മികച്ച അനുഭവമാണ്. അത്തരം സാഹസികതയിലായിരിക്കുമ്പോൾ മൃഗങ്ങളെ കണ്ടെത്താൻ ആളുകൾ ആഗ്രഹിക്കുന്നു. ഇങ്ങനെ ജംഗിൾ സഫാരി നടത്തുന്നതിനിടെ ഒരു മനുഷ്യൻ സിംഹത്തെ കാണുകയും കൈകൊണ്ട് തൊടാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. വിശ്രമിക്കുന്ന സിംഹത്തിന്റെ അരികിൽ പാർക്ക് ചെയ്തിരുന്ന തൻ്റെ ജീപ്പിൽ ആ മനുഷ്യൻ ഇരിക്കുമ്പോൾ തൊട്ടു താഴെ കിടക്കുന്ന കാട്ടിലെ ‘രാജാവിനെ’ തൊടാൻ അയാൾ തീരുമാനിച്ചു. ജീപ്പിനുള്ളിൽ ഇരുന്ന ആ മനുഷ്യൻ സിംഹത്തെ മെല്ലെ സ്പർശിക്കാനായി തൻ്റെ ഒരു കൈ ജനലിനു പുറത്ത് പതിയെ വച്ചു. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമീപം കണ്ണുകൾ അടച്ച് വിശ്രമിക്കുകയായിരുന്നു സിംഹം. ആദ്യ ശ്രമത്തിൽ സിംഹത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്നാൽ നിമിഷങ്ങൾക്കുശേഷം അയാൾ ആ പ്രവൃത്തി ആവർത്തിച്ച് മൃഗത്തെ സ്പർശിച്ചപ്പോൾ…
Read Moreകയ്പക്ക ചോക്ലേറ്റ്! വിചിത്രമായ വിഭവത്തോട് നെറ്റിചുളിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയും വൈറലാവുകയും ചെയ്ത ഒരു വിചിത്രമായ വിഭവമുണ്ട്. ഇത് “കയ്പ്പുള്ള ചോക്ലേറ്റ് ” ആണ്. കയ്പക്ക കഷണങ്ങളിൽ ചോക്ലേറ്റ് ചേർത്ത ഈ വിഭവം താൻ എങ്ങനെ പരീക്ഷിച്ചുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇൻഫ്ലുവൻസർ കാൽവിൻ ലീ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്ലോഡ് ചെയ്തു. തന്റെ ഭക്ഷണ പരീക്ഷണത്തിൽ കയ്പക്ക അടങ്ങിയ ചോക്ലേറ്റ് വിഭവം തയ്യാറാക്കി കഴിക്കുന്നത് അദ്ദേഹം സ്വയം ചിത്രീകരിച്ചു. “നമുക്ക് കയ്പേറിയ ചോക്ലേറ്റ് പരീക്ഷിക്കാം,” ലീയുടെ സമീപകാല റീൽ അതിന്റെ പാചകക്കുറിപ്പ് ചിത്രീകരിക്കുന്നത് കാണിച്ചുകൊടുത്തു. അവൻ ഒരു ചോക്ലേറ്റ് ബാർ അരിഞ്ഞ കയ്പക്ക കഷണങ്ങളുള്ള ഒരു പാത്രത്തിൽ വെച്ചു. എന്നിട്ട് ഭക്ഷണം മൈക്രോവേവിലേക്ക് ഉരുകാൻ അനുവദിച്ചു. കുറച്ച് കഴിഞ്ഞ് വിഭവം നോക്കിയപ്പോൾ അത് രസകരമായ ഒരു രൂപമെടുത്തതായി അദ്ദേഹം കണ്ടെത്തി. “പ്രെറ്റി പ്രോമിസിംഗ് തോന്നുന്നു,” അവൻ ആദ്യ നോട്ടത്തിൽ പറഞ്ഞു. വിഭവം കഴിച്ചപ്പോൾ…
Read Moreറോഡരികിൽ റീൽസ് ഷൂട്ടിംഗ്; ഡാൻസിനിടെ തെന്നി വീണ് യുവതി
വൈറലാവാൻ എന്തും ചെയ്യാൻ തയാറായാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ. റീൽസ് ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന അപകടവും അവർ വ്യൂസിന് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ റോഡരികില്‍ റീല്‍സ് ഷൂട്ടിനിടെ തെന്നിവീഴുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് യുവതി റോഡരികില്‍ റീല്‍ ഷൂട്ട് ചെയ്യുന്നത് വിഡിയോയില്‍ കാണാം. ബാഡ് ന്യൂസ് എന്ന സിനിമയിലെ തൗബ-തൗബ എന്ന ഗാനത്തിനാണ് യുവതി നൃത്തം ചെയ്യുന്നത്. ഇതിനിടയില്‍ റോഡില്‍ തെന്നി വീണെങ്കിലും അത് കൂട്ടാക്കാതെ എഴുന്നേറ്റുവന്ന് നൃത്തം തുടര്‍ന്നു. യുവതി തന്നെയാണ് വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതിനകം നാല് ലക്ഷത്തിലേറെപേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. യുവതി വീണ് കുറച്ച് സമയത്തിനകം ഒരു ബസും റോഡിലൂടെ കടന്നുപോകുന്നത് വീഡിയോയിൽ കാണാം. അതേസമയം, റീല്‍സ് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും സ്വന്തം ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഓര്‍മിപ്പിക്കുയാണ് കമന്റ് ബോക്സ്. വീഡിയോ കാണാൻ…
Read Moreഉത്സവബോർഡിൽ നീലച്ചിത്ര നടിയുടെ പടം..! വിവാദമായതോടെ നീക്കം ചെയ്ത് പോലീസ്
തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം നീലച്ചിത്ര നടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതു വലിയ വിവാദമായി. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ഉത്സവത്തിനായാണ് ബോർഡ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണു നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കാറുമുണ്ട്. ഉത്സവ വഴിപാടിന്റെ ഭാഗമായ പാല്‍ക്കുടം തലയിലേറ്റി നില്ക്കുന്ന രീതിയിലാണ് നടിയുടെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. ബോർഡ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അത് സ്ഥലത്തുനിന്നു നീക്കി.
Read Moreശാരീരിക വെല്ലുവിളികൾക്കിടയിലും വയനാടിനെ ചേർത്ത് ഗൗതമി; തനിക്ക് ലഭിക്കുന്ന ഭിന്നശേഷി പെൻഷൻ തുക പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി
കായംകുളം: ജനിതക രോഗത്താൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗൗതമിയും വയനാടിനെ ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഒരുവർഷത്തെ ഭിന്നശേഷി പെൻഷനായ 19,200 രൂപയും അനുജത്തി കൃഷ്ണഗാഥയുടെ സമ്പാദ്യവും ചേർത്ത് 20,000 രൂപ നൽകിയാണ് കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ഗൗതമി വയനാടിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങായത്. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭയുടെയും വാർഡ് പ്രതിനിധി സബിത വിനോദിന്റെയും നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രതിനിധിസംഘം ഗൗതമിയുടെ വീട്ടിലെത്തി ആശ്വാസനിധി ഏറ്റുവാങ്ങി. മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ അധ്യാപകൻ ജി. കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി.
Read Moreഇതുവരെ ഓർഡർ ചെയ്തത് 9.4 ലക്ഷത്തിന്റെ കോഫി! സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയുടെ ചിലവ് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
കാപ്പി കുടിക്കാൻ ഇഷ്മില്ലാത്തവർ പൊതുവേ കുറവാണ്. രണ്ട് നേരവും കാപ്പിയോ ചായയോ ലഭിക്കാതെ വന്നാൽ തലവേദന എടുക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ കാപ്പി കുടിക്കാൻ ലക്ഷങ്ങൾ ചിലവാക്കാറുണ്ടോ നിങ്ങൾ? അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. സൊമാറ്റോയിൽ ദിവസവും ഒരു കോഫി വച്ച് ഓർഡർ ചെയ്ത് കുടിക്കുന്ന യുവതിയുണ്ടത്രെ മുംബൈയിൽ. ഇതുവരെ അവൾ കോഫിക്ക് വേണ്ടി മാത്രം ചെലവഴിച്ചത് 9.4 ലക്ഷം രൂപയാണെന്നാണ് പറയുന്നത്. സൊമാറ്റോ വഴി സ്റ്റാർബക്സിൽ നിന്ന് ദിവസവും തന്റെ പ്രിയപ്പെട്ട സിനമൺ കോഫി ഓർഡർ ചെയ്ത് കുടിക്കുകയാണ് മിഷ്കത്ത് എന്ന യുവതി. ഇപ്പോൾ യുവതിയെ വച്ച് സൊമാറ്റോ ഒരു പരസ്യവും ചെയ്തിട്ടുണ്ട്. സൊമാറ്റോയുടെ മാർക്കറ്റിംഗ് തലവനായ സാഹിബ്ജീത് സിംഗ് സാഹ്നി ഇതിന്റെ വീഡിയോ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചു. ഇതുവരെ മിഷ്കാത്ത് കോഫി ഓർഡർ ചെയ്തതിലായി മാത്രം 9 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു എന്നാണ് വീഡിയോയിൽ…
Read Moreയാതൊരു ബന്ധത്തിനും തയാറല്ല; സംസാരിക്കാൻ ഈടാക്കുന്നത് ഭീമൻ തുകകൾ; ഭാര്യയുടെ ഡിമാന്റ് അസഹനീയം; വിവാഹമോചനം തേടി യുവാവ്
വിവാഹമോചിതരാകുന്ന വാർത്തകൾ പതിവാണല്ലോ. പല കാരണത്താൽ പങ്കാളികൾ വേർപിരിയാറുണ്ട്. പരസ്പരം ഒത്തു പോകാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ ആ ബന്ധം തുടർന്ന് പോകുന്നത് നല്ലതല്ലന്ന് തോന്നിയാൽ പിരിയുന്നതിനേക്കാൾ മറ്റൊരു മാർഗവുമില്ലന്ന് കരുതി ബന്ധം നിർത്തും. അതിന് അവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. എന്നാൽ തായ്വാനിൽ നിന്നുള്ള ഹാവോ എന്ന യുവാവ് തൻരെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയ കാരണം കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഭാര്യ തന്നോട് സംസാരിക്കുന്നതിനും ശാരീരികബന്ധത്തിലേർപ്പെടുന്നതിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഈ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. 2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. സന്തോഷകരമായ രീതിയിലായിരുന്നു രണ്ട്പേരുടേയും കുടുംബജീവിതം മുന്നോട്ട് പോയതും. എന്നാൽ, പതിയെ ഷുവാന്‍ ഹാവോയോടുള്ള സമീപനത്തിൽ വ്യത്യാസം വന്നു തുടങ്ങി. പെട്ടെന്നൊരു ദിവസം ഷുവാൻ ഹാവോയോട് പറഞ്ഞു. തനിക്ക് മാസത്തിലൊരിക്കൽ മാത്രമേ ശാരീരികബന്ധത്തിന്…
Read Moreരണ്ട് ഡോക്ടർമാരോട് നഴ്സിന് ഒരേസമയം പ്രണയം; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി പ്രണയകഥ
മരണമില്ലാത്ത വികാരമാണ് പ്രണയം എന്നല്ലേ പറയുന്നത്. നമുക്ക് ഒരാളോട് പ്രമയം തോന്നാൻ പ്രായമോ നേരമോ ഒന്നുമൊരു തടസമല്ല. എന്നാൽ പ്രണയിക്കുന്പോഴും ആളുംതരവും നോക്കി വോണം പോകാൻ. അല്ലങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. വുക്സി പീപ്പിൾസ് ഹോസ്പിറ്റലിലെ 50 വയസുള്ള രണ്ട് ഡോക്ടർമാരോട് പുതിയതായി ആശുപത്രിയില്‍ ജോലിക്ക് കയറിയ 27 -കാരി നഴ്സിന് പ്രമയമായി. ഒരേ സമയം രണ്ട് പേരോടും പ്രണയം. കഥയിലെ ട്വിസ്റ്റ് എന്തെന്നാൽ ഡോക്ടർമാർ പരസ്പരം തങ്ങൾ സ്നേഹിക്കുന്നത് ഒരാളെയാണെന്ന കാര്യം അറിഞ്ഞില്ല. തങ്ങളുടെ പ്രണയിനിക്കായി വില കൂടിയ സമ്മാനങ്ങൾ ഡോക്ടർമാർ വാങ്ങിക്കൊടുത്തു. ഒരാൾ ആഡംബര വില്ല സമ്മാനിച്ചപ്പോൾ മറ്റൊരാൾ വിലകൂടിയ കാറാണ് നഴ്സിന് നൽകിയത്. ശക്തമായ ത്രികോണ പ്രണയം നടക്കുന്ന വേളയിൽ ഡോക്ടർമാർ തിരിച്ചറിഞ്ഞു ഇരുവരും പ്രണയിക്കുന്നത് ഒരേ വ്യക്തിയെ ആണെന്ന കാര്യം. അങ്ങനെ ഡോക്ടർമാർ…
Read More