കൊല്ലം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും മാതാപിതാക്കളെയും നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് കരുതലും സ്നേഹവും പകരാനായി കളിപ്പാട്ട വണ്ടിയുമായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്മാരുടെ കൂട്ടായ്മയായ കെപിഎ എന്ന കേരള പേജ് അഡ്മിന്‍സ്. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കാനാണ് കെപിഎ കൂട്ടായ്മ ലക്ഷ്യമിടുന്നത്. കളിപ്പാട്ടങ്ങളും ഡയപ്പറുകളും വാങ്ങി നല്കുവാന് താല്പര്യം ഉള്ളവര്‍ കെപിഎ (കേരള പേജ് അഡ്മിന്‍സ് ) അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. ഞായർ രാവിലെ 6ന് കളിപ്പാട്ടവണ്ടി കൊല്ലത്തു നിന്നും പുറപ്പെടും. കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റ് അവശ്യ വസ്തുക്കളും നല്കാന് ആഗ്രഹിക്കുന്നവര്‍ കളക്ഷന്‍ പോയിന്റുകളായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നീ സ്ഥലങ്ങളിൽ വസ്തുക്കള്‍ എത്തിക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക. തിരുവനന്തപുരം+91 95395 92444,+91 70125 51884 കൊല്ലം+91 99955 73140 തൃശൂര്‍+918113813413 എറണാകുളം+91 96332 20171+91 9037049149.
Read MoreCategory: Today’S Special
കിസ് മീ…ക്ലോസ് യുവർ ഐസ്… ഒപ്പിടാന്‍ സമ്മതിക്കാം, പക്ഷേ കവിളില്‍ ഉമ്മ തരണം! ഹാജർ ഒപ്പിടണമെങ്കില്‍ ഉമ്മ തരണമെന്ന് അധ്യാപകന്; വൈറലായി വീഡിയോ
ഹാജറിൽ ഒപ്പിടാൻ വന്ന അധ്യാപികയോട് ചുംബനം ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്ന് അധ്യാപകൻ. തുടര്‍ന്ന് എന്താണ് താങ്കളുടെ കണ്ടീഷനെന്ന് അധ്യാപിക. അയാളുടെ കവിളത്ത് അധ്യാപിക ഒരു ഉമ്മ കൊടുക്കണം എന്നായി അധ്യാപകന്റെ മറുപടി. കൂടാതെ തന്റെ കണ്ടീഷന്‍ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവുമെന്ന് ഇയാള്‍ അധ്യാപികയോട് പറയുന്നു. എന്നാൽ ഇത് കേട്ട ഉടൻതന്നെ അധ്യാപിക തിരിച്ച് പ്രതികരിക്കുന്നുണ്ട്. താന്‍ ഒരിക്കലും ഇത് സമ്മതിക്കില്ലന്നും ഇതൊന്നും ശരിയായ നടപടിയല്ല എന്നും അധ്യാപിക അധ്യാപകനോട് പറയുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അധ്യാപകനെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇയാൾ ഒരു നല്ല അധ്യാപകനാണോ, ഇത്തരത്തിലുള്ളവരുടെ അടുത്ത് എങ്ങനെ കുട്ടികളെ വിശ്വസിച്ച് പഠിപ്പിക്കുവാൻ വിടും എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ…
Read Moreഡ്രൈവറില്ലാതെ നീങ്ങിയ ട്രക്കില്‍ ചാടിക്കയറി യുവതി; ഹാന്‍ഡ് ബ്രേക്കിട്ടു വാഹനം നിർത്തി; സാഹസിക പ്രവൃത്തിക്ക് കൈയടിച്ചു സോഷ്യൽ മീഡിയ
നിർത്തിയിട്ട കൂറ്റൻ ട്രക്ക് ഡ്രൈവറില്ലാതെ മുന്നോട്ടു നീങ്ങുന്നതു കണ്ടാൽ അലറിവിളിച്ചു മാറിനിൽക്കുകയായിരിക്കും മിക്കവരും ചെയ്യുക. എന്നാൽ ട്രക്ക് ഉരുളുന്നതു ശ്രദ്ധയിൽപ്പെട്ട ഒരു യുവതി മറ്റൊന്നും നോക്കാതെ ട്രക്കിന്റെ തുറന്നു കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറി, ഹാന്‍ഡ് ബ്രേക്കിട്ടു വാഹനം നിർത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഇതിന്റെ വീഡിയോക്ക് വലിയ കൈയടിയാണു ലഭിച്ചിരിക്കുന്നത്. എക്സിലെ ജനപ്രിയ അക്കൗണ്ടായ ഘർ കെ കലേഷാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. വീഡിയോയുടെ തുടക്കത്തില്‍ ട്രക്കിനും ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ കാണാം. അപ്പോൾ അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങുന്നു. ഈ സമയം പിന്നില്‍നിന്നു രണ്ടു പേര് ട്രക്കിലെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍, യുവതി പെട്ടെന്നു ട്രക്കിലേക്കു ചാടിക്കയറി ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വണ്ടി നിര്‍ത്തുന്നു. ഈ സമയം ട്രക്ക് റോഡിന്റെ പകുതി ഭാഗവും…
Read Moreകോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോട്: കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻപറമ്പിലെ മാലിന്യനിക്ഷേപത്തിനെന്നു പഴമക്കാർ പറയും. കക്കൂസ് മാലിന്യങ്ങൾ വരെ ഞെളിയൻപറമ്പില്‍ ഇപ്പോഴും നിക്ഷേപിക്കപ്പെടുന്നു. ദുർഗന്ധത്തിന്റെയും തെരുവുനായ ശല്യത്തിന്റെയും തീപിടിത്തങ്ങളുടെയും മറ്റും പേരിൽ വാർത്തകളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ മാലിന്യപ്പറമ്പ്. മഴക്കാലം വരുമ്പോള്‍ നെഞ്ചിടിപ്പാണ് ഞെളിയന്പറമ്പുകാര്ക്ക്. ഇവിടെനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം സൃഷ്ടിക്കുന്ന ദുരിതം ഒരുഭാഗത്ത്. അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങള്‍ മറ്റൊരു ഭാഗത്ത്. ചെറുതും വലുതുമായ നിരവധി തീപടിത്തങ്ങൾ ഇവിടെ ഇടയ്ക്കിടെ ഉണ്ടാകുന്നു. പലപ്പോഴും മണിക്കൂറുകള്‍ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. മാലിന്യകൂമ്പാരത്തില്നിന്നു പുക ഉയരുന്നത് സ്ഥിരം കാഴ്ചയാണെന്നു പരിസരവാസികൾ പറയുന്നു. മാലിന്യത്തിന് തീപിടിച്ച് ഉയരുന്ന പുക പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. കൂട്ടിയിട്ട മാലിന്യങ്ങള്‍ ചൂടേറ്റു തീ പിടിക്കാതിരിക്കാന്‍ ഇടയ്ക്കു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉഴുതുമറിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഞെളിയന്‍പറമ്പില്‍…
Read Moreമുടിവെട്ടുന്നതിനിടെ തുപ്പി: ബാർബർ അറസ്റ്റിൽ; ബാർബർ ഷോപ്പ് ബുൾഡോസർ ഉപയോഗിച്ചു തകർത്തു
ഉത്തർപ്രദേശിൽ തലമുടി വെട്ടുന്നതിനിടെ തുപ്പിയ ബാർബർ അറസ്റ്റിൽ. ഇയാളുടെ ബർബർ ഷോപ്പ് പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കനൗജിലാണ് സംഭവം. യൂസഫ് എന്ന ബാർബർ മുടി വെട്ടുന്നതിനിടെ കൈകളിൽ തുപ്പുകയും അത് ഉപഭോക്താവിന്റെ മുഖത്തു പുരട്ടുകയും ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്നു പ്രാദേശിക ഭരണകൂടം കട ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയായിരുന്നു.
Read Moreഇന്ത്യയിലെ ആദ്യത്തെ ‘റൈസ് എടിഎം’ഒഡീഷയിൽ; 25 കിലോഗ്രാം അരിവരെ എടിഎമ്മിൽനിന്ന് ശേഖരിക്കാം
രാജ്യത്തെ ആദ്യ “റൈസ് എടിഎം’ ഒഡീഷയിൽ പ്രവർത്തനം ആരംഭിച്ചു. തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ മഞ്ചേശ്വർ അരി ഗോഡൗണിലാണ് “റൈസ് എടിഎം’ സ്ഥാപിച്ചത്. ഒഡീഷ ഭക്ഷ്യമന്ത്രി കൃഷ്ണ ചന്ദ്രയാണ് രാജ്യത്തെ പുതിയ തുടക്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനാണ് “റൈസ് എടിഎം’ പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾക്കു തങ്ങളുടെ കാർഡ് നമ്പർ നൽകി 25 കിലോഗ്രാം അരിവരെ എടിഎമ്മിൽനിന്നു ശേഖരിക്കാം. പരമ്പരാഗത വിതരണകേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾ നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കുകയാണു പുതിയ അരി വിതരണ സംവിധാനം ലക്ഷ്യമിടുന്നത്. കൂടാതെ സബ്സിഡി അരിയുടെ മോഷണവും കരിച്ചന്തയും സംബന്ധിച്ച പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. “റൈസ് എടിഎം’ ഒഡീഷയിലെ 30 ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണു സർക്കാർ തീരുമാനം.
Read Moreനായ്ക്കൾക്ക് ഇനി സ്വന്തം പെർഫ്യൂം..! സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോഷൂട്ട്
വളർത്തുനായയെ പുറത്തുകൊണ്ടുപോകുന്പോൾ, ചിലർ തങ്ങളുടെ പെർഫ്യും നായയിൽ പൂശാറുണ്ട്. എന്നാൽ, മനുഷ്യരുടെ സുഗന്ധദ്രവ്യങ്ങൾ ഇനി നായ്ക്കൾക്ക് ഉപയോഗിക്കേണ്ടി വരില്ല. പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഡോൾസ് ഗബാന നായ്ക്കൾക്കു മാത്രമായി പെർഫ്യും വിപണിയിലെത്തിച്ചിരിക്കുന്നു. തങ്ങളുടെ നായക്കുട്ടിയെ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡോഗ് പെർഫ്യൂം പരീക്ഷിക്കാം. “ഫെഫെ’ എന്നാണ് പെർഫ്യൂമിന്റെ പേര്. “യലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നീ സുഗന്ധങ്ങളിലാണ് പെർഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. ഫെഫെയുടെ പ്രചാരണത്തിനായുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ പൂച്ചകൾക്കായി പെർഫ്യൂം പുറത്തിറക്കുന്നുണ്ടോയെന്ന ചോദ്യവുമായി പൂച്ചപ്രേമികൾ രംഗത്തെത്തി.
Read Moreഓമനിച്ച് വളർത്തി ഒടുവിൽ ജീവനെടുത്തു;13 അടി നീളമുള്ള പെരുമ്പാമ്പ് ഉടമയെ കഴുത്ത് ഞെരിച്ച് കൊന്നു
മനുഷ്യർക്കും മൃഗങ്ങൾക്കും നിരവധി സ്വഭാവസവിശേഷതകൾ ഉണ്ടെങ്കിലും, മനുഷ്യൻ മൃഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. വീട്ടിൽ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവികൾ ഉപദ്രവിക്കില്ലെന്നാണ് പറയാറുള്ളത്. എന്നാൽ അമാൻഡ റൂത്ത് ബ്ലാക്ക് എന്ന 25 വയസ്സുകാരി തന്റെ വളർത്തു പെരുമ്പാമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. അമാൻഡ റൂത്ത് വീട്ടിൽ ഒരു പെരുമ്പാമ്പിനെ വളർത്തുന്നുണ്ടായിരുന്നു. അവൾ അതിന് ഡയാബ്ലോ എന്ന പേര് നൽകുകയും യുഎസിലെ വിർജീനിയ ബീച്ചിലുള്ള അവളുടെ വീട്ടിലേക്ക് താമസിപ്പിക്കുകയും ചെയ്തു. പെറ്റ് സ്റ്റോറിൽ ജോലി ചെയ്ത് പരിചയമുള്ളതിനാൽ പെരുമ്പാമ്പിന് സ്വന്തമായി മരുന്ന് നൽകാമെന്ന് അവൾ വിശ്വസിച്ചു. എന്നാൽ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതും പെരുമ്പാമ്പ് മുറിയിൽ ഇഴയുന്നതുമാണ് കണ്ടത്. അമൻഡയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചതായി കണ്ടെത്തി. ഈ സംഭവത്തെ തുടർന്ന് പെരുമ്പാമ്പിനെ കൊല്ലണമെന്ന് ഭർത്താവ് ആവശ്യപ്പെടുകയും വീട്ടിലെ എല്ലാ പാമ്പുകളേയും പോലീസ് കസ്റ്റഡിയിൽ ഏൽപ്പിക്കുകയും…
Read Moreവിവാഹനിശ്ചയ ചടങ്ങിനായി സ്വിഗ്ഗിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് ദമ്പതികൾ; പോസ്റ്റ് വൈറലാകുന്നു
ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളിലൂടെ പ്രിയപ്പെട്ട റെസ്റ്റോറൻ്റുകളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്ത് ലഭിക്കുന്നു. ജനങ്ങൾക്ക് ഈ സേവനം ഉപകാര പ്രദമാണെന്നതിനോടൊപ്പം റെസ്റ്റോറന്റുകൾക്ക് കൂടുതൽ ഉപഭോക്താക്കളെയും ലഭിക്കുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ ധാരാളം ഓപ്ഷനുകളുമുണ്ട്. ഇതിൽ അവാർഡുകൾ നേടിയ വലിയ റെസ്റ്റോറന്റുകൾ മുതൽ ചെറിയ സ്റ്റാളുകൾ വരെ ഉൾപ്പെടുന്നു. അടുത്തിടെ ഒരു ദമ്പതികൾ അവരുടെ വിവാഹ നിശ്ചയ ചടങ്ങിൽ പരമ്പരാഗത കാറ്ററിങ്ങിന് പകരം ഓൺലൈൻ ഫുഡ് ഓർഡർ തിരഞ്ഞെടുത്തു. ഇവന്റിൽ പങ്കെടുത്ത ഒരു എക്സ് ഉപയോക്താവ്, സ്വിഗ്ഗി ഡെലിവറി പങ്കാളി ഒരു ടെൻ്റിനു താഴെയുള്ള മേശപ്പുറത്ത് പ്ലാസ്റ്റിക് ഫുഡ് ബോക്സുകൾ അടുക്കി വെക്കുന്നത് കാണിക്കുന്ന ഒരു ചിത്രവും പങ്കിട്ടു. ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ‘ഞങ്ങളുടെ ക്രേസി ഡീലുകൾ ഇവരേക്കാൾ നന്നായി ആരും ഉപയോഗിച്ചിട്ടില്ല,…
Read Moreപച്ചക്കറി മഴക്കെടുതിയില്‍: ഓണത്തിന് മുറം നിറയാനിടയില്ല; ഇത്തവണത്തെ ഉത്രാടപ്പാച്ചിൽ വിലക്കയറ്റത്തിന്റേത്….
ഓണത്തിന് മുറം നിറയെ പച്ചക്കറി പറിക്കാനുള്ള കരുതല്കൃഷി കൈവിട്ടു. തിമര്‍ത്തുപെയ്ത കാലവര്‍ഷത്തില്‍ പാവലും കോവലും പയറും ചീരയും വെണ്ടയും പാടെ നശിച്ചു. കൃഷി ഓഫീസുകള്‍ മുഖേന വിതരണം ചെയ്ത തൈകളും വിത്തുകളും ഫലം തരാന്‍ സാധ്യത കുറഞ്ഞതോടെ ഓണം മാര്‍ക്കറ്റില്‍ പച്ചക്കറിക്ക് പൊള്ളുന്ന വിലയായേക്കും. പുതുതായി തൈകള്‍ നട്ട് വിളവെടുക്കാന്‍ ഇനി സമയവുമില്ല. ഏപ്രില്‍, മേയ് മാസങ്ങളിലെ കനത്ത ചൂടില്‍ വേനല്‍കൃഷി ആകെ നശിച്ചു. പിന്നീടാണ് ഓണം മുന്നില്‍ കണ്ട് കഴിഞ്ഞ മാസം ഏറെപ്പേരും പച്ചക്കറി നട്ടത്. കര്‍ഷകൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷിയും ഭാരിച്ച ബാധ്യതയിലായി. മഴക്കെടുതിയില്‍ പയര്‍, പാവല്‍ എന്നിവയുടെ പൂക്കള്‍ അപ്പാടെ കൊഴിയുകയാണ്. കാച്ചില്, ചേന, ഇഞ്ചി, ചേമ്പ് തുടങ്ങിയവയ്ക്ക് ഇപ്പോള്‍തന്നെ വില കയറിയിട്ടുണ്ട്. ചേന കിലോയ്ക്ക് നൂറിനു മുകളിലെത്തി. ഏത്തക്കുലയുടെ വിലയും കുത്തനെ ഉയരുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിയാല്‍തന്നെ അത്തം മുതല്‍ ഉത്രാടം…
Read More